Tuesday 21 November 2017

നബിദിനം ​ ​ആവശ്യകത ആധികാരികത

​🎈 🎋 🎉 നബിദിനം 🎉 🎋 🎈​
​ആവശ്യകത 📜 ആധികാരികത​
🔹〰️〰️〰️🔻📚🔻〰️〰️〰️🔹

​❓1. എന്താണ് നബിദിനം...?​

ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252)

ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു...

 ​❓2. പ്രവാചകരുടെ ചരിത്ര കഥകള്‍ കേള്‍പ്പിക്കുന്നതിനും, സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനും ഇസ്ലാമില്‍ അനുവാദമുണ്ടോ...?​

ഉ: ✅അതെ, ഇത്തരം സദസ്സുകള്‍ സംഘടിപ്പിക്കുന്നതിനെ ഒരു മുസ്ലിം പോലും എതിര്‍ത്ത ചരിത്രമില്ല, മാത്രമല്ല, പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് മനോബലം നലകാനും വിശ്വാസ ദൃഢത വരുത്താനും കാരണമാകുമെന്ന് ഖുർആൻ പറയുന്നു: ” തങ്ങളുടെ ഹ്രദയത്തിനു സ്ഥിരത നൽകുന്നതിന് പ്രവാചകന്മാരുടെ വൃത്താന്തങ്ങൾ നാം തങ്ങൾക്ക് കഥയായി പറഞ്ഞു തരുന്നു” (ഹൂദ്:120)
പ്രവാചകന്മാരുടെ ചരിത്ര കഥകൾ ഖുർആനിലൂടെ അള്ളാഹു വിശദീകരിക്കുന്നത് നബി (സ)യുടെ മനസ്സിന് കൂടുതൽ കരുത്ത് പകരുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. അപ്പോൾ നബി(സ)യുടെ ചരിത്ര കഥകൾ കേൾപ്പിക്കൽ മുസ്ലിംകളുടെ മനസ്സിന് കരുത്ത് പകരും എന്ന കാര്യം തീർച്ചയാണല്ലോ...

​❓3. പ്രവാചകന്മാർ ജനിച്ച ദിവസത്തിനു എന്തെങ്കിലും പ്രത്യേകത ഉണ്ടോ...?​
​ജന്മത്തിനല്ലല്ലോ പ്രാധാന്യം, കർമ്മത്തിനല്ലേ...?​

ഉ:✅ കർമ്മത്തിന് മാത്രമാണ് പ്രാധാന്യം എന്ന് പറയുന്നത് ശരിയല്ല. ജന്മവും കർമ്മവും ജനിച്ച ദിവസവും എല്ലാം പ്രധാനമാണ്. നബി (സ) തങ്ങൾ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നബി (സ) നോമ്പെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്.
അബൂഖതാദ (റ)വിൽ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം നോമ്പെടുക്കുന്നതിനെ കുറിച്ച് നബി (സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: “അന്ന് ഞാൻ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുർആൻ അവതരിക്കപ്പെട്ടതും അന്ന് തന്നെ” (മുസ്ലിം)...

വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെ കുറിച്ച് ഹദീസില് ഇപ്രകാരം വന്നിരിക്കുന്നു: അന്ന് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടു. (മുസ്ലിം, തിർമുദി, മുവത്വ) ഇസാ നബി (അ) ജനിച്ച ദിവസം അദ്ദേഹത്തിനു പ്രത്യേക സമാധാനം നൽകപ്പെട്ടുവെന്നു വിശുദ്ധ ഖുർആൻ (മറിയം: 33) വ്യക്തമാക്കുന്നു...

​❓4. നബി (സ)യുടെ ആഗമനത്തിൽ നാം സന്തോഷം പ്രകടിപ്പിക്കേണ്ടതുണ്ടോ...?​

ഉ:✅അതെ, വിശുദ്ധ ഖുർആൻ പറയുന്നു: “നബിയെ പറയുക, അള്ളാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവർ സന്തോഷിക്കട്ടെ” (യുനസ്:58) അല്ലാഹുവിന്റെ കാരുണ്യം കൊണ്ടു നാം സന്തോഷിക്കണമെന്നാണ് അള്ളാഹു ഇവിടെ പറയുന്നത്. അല്ലാഹുവിന്റെ കാരുണ്യമെന്നാൽ നബി (സ)യാണെന്ന് സൂറത്ത് അന്ബിയാഅ 107-സൂക്തം വ്യക്തമാക്കുന്നു...

ഖുർആൻ വ്യഖാതാക്കളുടെ തലവനെന്നു വിശേഷിപ്പിക്കുന്ന ഇബ്നു അബ്ബാസ് (റ) പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചു കൊണ്ടു പറയുന്നു: അല്ലാഹുവിന്റെ കാരുണ്യമെന്നാൽ മുഹമ്മദ് നബി (സ) ആകുന്നു. (തഫ്സീര് ദുര്രില് മന്സൂര് 7/668 )

​❓5. നബി(സ)യുടെ ജനനത്തിൽ സന്തോഷം രേഖപ്പെടുത്താൻ ജനിച്ച ദിവസമോ മാസമോ ഉപയോഗപ്പെടുത്തുന്നത് എന്തിനാണ്...?​

ഉ:✅ബദര്‍ ദിനം അനുസ്മരിക്കുന്നത് ബദർ ദിനത്തിലാണ്. ജീലാനി ദിനം അനുസ്മരിക്കുന്നത് ജീലാനി ദിനത്തിലാണ്. ചരിത്ര സംഭവങ്ങൾ ലോകമെമ്പാടും അനുസ്മരിക്കുന്നത് ആ സംഭവങ്ങൾ നടന്ന ദിവസത്തോടനുബന്ധിച്ചാണ്. ആ ദിനത്തിൽ അനുസ്മരിക്കുന്നത് മനുഷ്യ മനസ്സുകളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ സഹായകമാണ്. നബി ദിനത്തോടനുബന്ധിച്ചു നാം നടത്തി വരുന്ന സൽകർമ്മങ്ങൾ ആ ദിവസമോ ആ മാസമോ മാത്രം പരിമിതപ്പെടുത്തണമെന്നു നാം പറയുന്നില്ല. പല വിശേഷ അവസരങ്ങളിലും റബീഉൽ അവ്വൽ അല്ലാത്ത മാസങ്ങളിലും നാം മൌലിദ് പാരായണം നടത്തുന്നതും പ്രവാചക പ്രകീർത്തന സദസ്സുകൾ സംഘടിപ്പിക്കുന്നതും അത് കൊണ്ടാണ്...

​❓6. നബി (സ) തങ്ങളുമായി ബന്ധപ്പെട്ടു സന്തോഷം പ്രകടിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തതിനു തെളിവുണ്ടോ...?​

ഉ:✅അതെ, നബി (സ) മക്കയിൽ നിന്ന് പാലായനം ചെയ്ത് മദീനയിൽ വന്നപ്പോൾ മദീന നിവാസികളായ സ്വഹാബികൾ ആഘോഷ പൂര്‍വ്വമാണ് നബി (സ) തങ്ങളെ വരവേറ്റതെന്നു ചരിത്രം രേഖപ്പെടുത്തുന്നു. അനസ് (റ)വിൽ നിന്നും നിവേദനം. നബി (സ) മദീനയിൽ വന്നപ്പോൾ തങ്ങളുടെ ആഗമനത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടു എത്യോപ്യക്കാർ അവരുടെ ചാട്ടു കുന്തം ഉപയോഗിച്ച് ഒരു പ്രത്യേക കളി നടത്തി. (അബൂ ദാവൂദ്)

​❓7. ഇസ്ലാമിൽ രണ്ടാഘോഷങ്ങളല്ലേ ഉള്ളൂ, മൂന്നാമതൊരാഘോഷം അനുവദനീയമാണോ...?​

ഉ:✅പ്രത്യേക ആരാധനാ കർമ്മങ്ങൾ നിശ്ചയിക്കപ്പെടുകയും നിരുപാധികമായി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ആഘോഷങ്ങൾ രണ്ടെണ്ണം മാത്രമാണ്. എന്നാൽ ചില സാഹചര്യങ്ങളിലും പ്രത്യേക കാരണങ്ങളുമായി ബന്ധപ്പെട്ടും നടത്തുന്ന ആഘോഷങ്ങൾ ഒരു മുസ്ലിമിന്റെ ജീവിതത്തിൽ ധാരാളമാണ്. അതിരറ്റ സന്തോഷവും ആഹ്ലാദവും ഉണ്ടാക്കുന്ന ചില സമയങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടകാറുണ്ട്. ഒരു പക്ഷെ, പെരുന്നാൾ ദിനത്തെക്കാൾ കൂടുതൽ സന്തോഷം ആ ദിവസങ്ങളിലായിരിക്കും. അത്തരം മുഹൂർത്തങ്ങൾ നാം ആഘോഷിക്കാറുമുണ്ട്. പക്ഷെ, പ്രത്യേക ആരാധന കർമ്മങ്ങൾ ഒന്നും ഉണ്ടാകാറില്ലെന്ന് മാത്രം...

നബി (സ) മദീനയിൽ വന്ന ദിവസം സ്വഹാബിമാർക്ക് പെരുന്നാൾ ദിനത്തേക്കാൾ കൂടുതൽ സന്തോഷമുള്ള ദിവസമായിരുന്നെന്ന് സ്വഹീഹുൽ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്നു ഹജറുൽ അസ്ഖലാനി (റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല് ബാരി 2/443).

​❓8. നബി ദിനത്തിന് പല പ്രത്യേക പരിപാടികളും നാം നടത്തുന്നുണ്ടല്ലോ, ഇവയെല്ലാം പ്രത്യേക ആരാധന കർമ്മങ്ങളല്ലേ...?​

ഉ:✅അല്ല, മറ്റെല്ലാ സമയങ്ങളിലും നാം ചെയ്യുന്ന ആരാധന കർമ്മങ്ങൾ മാത്രമാണ് ‍ നബി ദിനത്തോടനുബന്ധിച്ചും നാം ചെയ്യുന്നത്. ഉദാ: പെരുന്നാളിന് പ്രത്യേക നമസ്കാരമുണ്ട്, പ്രത്യേക തക്ബീർ ഉണ്ട്, മറ്റു പ്രത്യേക ആരാധന കർമ്മങ്ങൾ വേറെയുമുണ്ട്. നബിദിനത്തിന് അങ്ങനെ പ്രത്യേക ആരാധന കർമ്മങ്ങളില്ല...

​❓9. നബി (സ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചതിനാൽ സത്യ നിഷേധിയായ അബൂലഹബിന് നരക ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുവെന്ന് പറയുന്ന സംഭവത്തിനു തെളിവില്ലെന്ന് ചിലര് പറയുന്നു...?​

ഉ:✅ ആ പറയുന്നത് ശരിയല്ല. സ്വഹീഹുൽ ബുഖാരിയില് ഉദ്ധരിച്ച അസറിലാണ് ഈ സംഭവം പറയുന്നത്. അത് സംബന്ധിച്ച് വ്യക്തമായ ചിത്രം ബുഖാരി വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽ ബാരിയില് പറയുന്നുണ്ട്.
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തിൽ അദേഹത്തെ കണ്ടുവെന്നു അബ്ബാസ് (റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ് (റ)നോട് പറഞ്ഞു: നിങ്ങളുമായി വേര്‍പിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയിൽ ലഘൂകരണം ലഭിക്കുന്നുണ്ട്. നബി (സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തന്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താൽ തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)

​❓10. നബി (സ) ജനിച്ച മാസത്തിൽ പ്രത്യേക പരിപാടികൾ നടത്തുന്ന പതിവ് നബി (സ) യുടെയോ സ്വഹാബത്തിന്റെയോ കാലത്തില്ലെന്നു പറയുന്നുണ്ടല്ലോ, അപ്പോൾ അത് ബിദ്അത്തല്ലേ...?​

ഉ:✅ ഇസ്ലാം നിയമമാക്കിയ കാര്യങ്ങൾ പ്രാവരത്തികമാക്കാൻ പ്രത്യേക സമയവും രൂപവും നിർണ്ണയിച്ചു തന്നിട്ടില്ലെങ്കിൽ അതിനു പ്രത്യേക സമയവും രൂപവും നിർണ്ണയിക്കുന്നതിന് ഇസ്ലാമിൽ യാതൊരു വിലക്കുമില്ല. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്‌, ഖിയാസ് എന്നിവയ്ക്ക് എതിരായ വിധം പുതിയ കാര്യങ്ങൾ നിർമ്മിച്ചുണ്ടാക്കുന്നതിനു മാത്രമേ ശറഇന്റെ ദൃഷ്ടിയിൽ ബിദ്അത്ത് (അനാചാരം) എന്ന് പറയൂ. (ഫത്ഹുല് ബാരി 13/253)...

​❓11. ഇപ്രകാരം എന്തെങ്കിലും പുതിയ കാര്യങ്ങൾ പ്രവാചകൻ (സ)ക്ക് ശേഷം സ്വഹാബത്തോ മറ്റോ ചെയ്തതായി പറയാൻ കഴിയുമോ...?​

ഉ:✅ഖുർആൻ ക്രോഡീകരണം നബി (സ) നടത്തിയിട്ടില്ല. നബി (സ) തങ്ങൾ അതിനു കല്പന നല്കിയിട്ടുമില്ല. തങ്ങൾ മൌനാനുവാദം നല്കിയിട്ടുമില്ല. ഖുർആൻ മുസ്ഹഫ് രൂപത്തില് ക്രോഡീകരിച്ചത് ഒരു പുതിയ കാര്യമാണ്...

​❓12. ഖുർആൻ ക്രോഡീകരണം സ്വഹാബത്ത് ചെയ്ത പുതിയ കാര്യമാണ്. പിൽക്കാലത്ത് നബി (സ) ചെയ്ത് മാതൃക കാണിച്ചു തരാത്ത എന്തെങ്കിലും പുതിയ നല്ല സംവിധാനങ്ങൾ നാം ചെയ്യുന്നുണ്ടോ...?​

ഉ: ✅ഉണ്ട്. ഇസ്ലാമിക പ്രബോധനാർത്ഥം നിശ്ചിത വർഷം കൂടുമ്പോൾ സംസ്ഥാന സമ്മേളനം കേരളത്തിലെ എല്ലാ മത സംഘടനകളും നടത്തി വരുന്നു. ഇതിൽ പ്രവാചകരുടെയോ അനുചരന്മാരുടെയോ താബിഉകളുടെയോ മദ്ഹബിന്റെ ഇമാമുകളുടെയോ മാതൃക അറിയപ്പെട്ടിട്ടില്ല. ഇത് ബിദ്അത്തും അനാചാരവുമാണെന്ന് ഇതുവരെ ആരും അഭിപ്രായപ്പെട്ടിട്ടുമില്ല ...

​❓13. പ്രമാണങ്ങൾക്കെതിരല്ലാത്ത പുതിയ കാര്യങ്ങൾ ഉണ്ടാക്കാമെന്നതിനു വല്ല തെളിവും ഉണ്ടോ...?​

ഉ:✅ അതെ, നബി(സ) പറഞ്ഞു: ഇസ്ലാമിൽ ഒരാൾ നല്ല മാതൃക ഉണ്ടാക്കിയാൽ അവനു അതിന്റെ പ്രതിഫലം ലഭിക്കും. പിൽക്കാലത്ത് അതനുസരിച്ച്‌ ആര് പ്രവർത്തിച്ചാലും അവരുടെ പ്രതിഫലം കുറയാതെ തത്തുല്യമായ പ്രതിഫലം ആദ്യം ആ മാതൃക സൃഷ്ടിച്ചവന് ലഭിക്കും. (മുസ്ലിം)
ഈ നബി വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) പറയുന്നു: നല്ല കാര്യങ്ങൾക്ക്‌ തുടക്കം കുറിക്കാനും നല്ല മാതൃകകള്‍ രൂപീകരിക്കുന്നതിനും ഈ വചനം പ്രേരണ നല്കുന്നു. (ശറഹു മുസ്ലിം 7/104)

​❓14. പുതുതായി ഏതു കാര്യമുണ്ടാക്കിയാലും അത് തള്ളപ്പെടണമെന്നു ബുഖാരിയിലുണ്ടെന്നു ചിലര് പറയുന്നുണ്ടല്ലോ, അത് ശരിയാണോ...?​

ഉ: ✅ശരിയല്ല. അങ്ങനെ ഒരു ഹദീസ് ഉണ്ടെന്നു നബിദിനത്തെ എതിർക്കുന്നവര് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ ആനുകാലികങ്ങളിൽ മാത്രമല്ല, ഈയിടെ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ പ്രസിദ്ധീകരിച്ച ജന്മദിനാഘോഷം ഇസ്ലാമികമോ? എന്ന ലഘുലേഖയിലും ഇങ്ങനെ കണ്ടു. നബി (സ) ഉണർത്തി. നമ്മുടെ ഈ കാര്യത്തിൽ (മതത്തില്) വല്ലവനും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി മുസ്ലിം ) (ലഘുലേഖ പേ.2) ഈ അർത്ഥം വരുന്ന ഒരു ഹദീസ് ബഖാരിയിലോ മുസ്ലിമിലോ ഇല്ല. ഹദീസ് ഇപ്രകാരമാണ്. നമ്മുടെ കാര്യത്തിൽ (മതത്തില്) വല്ലവനും അതില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി മുസ്ലിം ).
നബി വചനത്തിലെ ഒരു വാക്ക് ശ്രദ്ധേയമാണ്. "മതത്തില് പെടാത്ത കാര്യം പുതുതായി ഉണ്ടാക്കിയാല് " എന്ന വാക്ക്. അപ്പോൾ മതത്തില് ഉള്‍പെടുന്ന കാര്യം പുതുതായി ഉണ്ടാക്കിയാല് തള്ളപ്പെടേണ്ടതല്ല എന്ന് ആ വാക്ക് തന്നെ സൂചന നല്കുന്നു. എന്നാൽ ഈ വാക്ക് വെട്ടി മാറ്റി എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ തള്ളപ്പെടേണ്ടതാണ് എന്ന വ്യാജ അര്‍ത്ഥം നല്കി ഹദീസ് ഉദ്ധരിക്കുന്നത് കടന്ന കയ്യാണെന്ന് പറയാതെ വയ്യ...

​❓15. നല്ലവരായ മുന്ഗാമികളിൽ ആരെങ്കിലും നബിദിനം നടത്തിയിട്ടുണ്ടോ...?​

ഉ:✅ നല്ലവരായ മുന്ഗാമികളിൽ പ്രമുഖരെല്ലാം നബി ദിനം നടത്തിയവരും പ്രോത്സാഹിപ്പിച്ചവരുമാണ്. ഹാഫിള് ഇബ്നു ഹജറുല് അസ്ഖലാനി (റ), ഇമാം ഇബ്നു കസീര് (റ), ഇമാം സുയൂത്വി (റ), ഇമാം സഖാവി(റ), ഇമാം ഇബ്നുല് ജൌസി (റ) തുടങ്ങിയവര് ഉദാഹരണം...

​❓16. ആധുനിക പണ്ഡിതന്മാർ നബിദിനാഘോഷം ശരി വെക്കുന്നുണ്ടോ...?​

ഉ:✅അബുല് ഹസ്സന് അലി നദവി, ഡോ.യുസുഫുൽ ഖര്ളാവി, കേരളത്തിലെ മുജാഹിദ് സ്ഥാപക കാല നേതാക്കളായ കെ.എം.മൌലവി, ഇ.കെ.മൌലവി തുടങ്ങിയവരൊക്കെ നബിദിന പരിപാടികൾ ശരിവെക്കുകയും നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്. മുജാഹിദ് വിഭാഗത്തിലെ ഇരു ഗ്രൂപ്പുകളിലെ നേതാക്കളായ ഹുസൈൻ മടവൂരും, സുഹൈൽ ചുങ്കത്തറയും, ജമാഅത്ത് അമീര് ആരിഫലിയും, തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത് കീഴില് റബീഉൽ അവ്വൽ ഒന്ന് മുതല് പന്ത്രണ്ടു വരെ നടന്ന മീലാദ് പ്രഭാഷണത്തില് പങ്കെടുത്തിട്ടുണ്ട്...

ഒരു വാക്ക് കൂടി...

​പ്രവാചക സ്നേഹം വഴി ഒരു സത്യ വിശ്വാസിക്ക് പ്രവാചക പ്രകീർത്തനവും സ്വലാത്തും സലാമും നിറഞ്ഞു നില്ക്കുന്ന മൌലിദിന്റെ ഈരടികൾ വികാര തരളിതനാകാതെ ചൊല്ലാതിരിക്കാനാകില്ല. സ്നേഹം നിര്‍ഗളിക്കുന്ന മൌലീദിലെ ഈരടികൾ കേള്‍ക്കുമ്പോള്‍ ഏതൊരു മുഅ്മിനിന്റെ ഹൃദയമാണ് പുളകിതമാകാതിരിക്കുക. സ്വന്തം മക്കളേക്കാൾ, മാതാപിതാക്കളേക്കാൾ, സർവ്വ ജനത്തേക്കാൾ, സ്വന്തത്തേക്കാൾ കൂടി നബി തിരുമേനി (സ)യെ സ്നേഹിക്കാൻ കഴിയാത്തവൻ സത്യ വിശ്വാസിയല്ലെന്ന കാര്യം ഓര്‍ക്കണം...​

​പ്രവാചക സ്നേഹം വറ്റി വരണ്ടു പോയ മനസ്സാണ് നമുക്കുള്ളതെങ്കിൽ, ഒരു പുനര്‍വിചിന്തനത്തിനു ഈ സമയം ഉപയോഗപ്പെടുത്തുക. വിതുമ്പുന്ന ഹൃദയത്തോടെ മാത്രം പ്രവാചകൻ തിരുമേനി (സ) യെ ഓര്‍ക്കാനും ശ്രവിക്കാനും കഴിയുന്ന പ്രവാചക സ്നേഹികളില്‍ ഈ സാധുക്കളെയും ദയാ നിധിയായ നാഥൻ ഉള്‍പെടുത്തട്ടെ…​
​ആമീന്‍ യാ റബ്ബൽ ആലമീന്‍☝️ ...​

        ​''☝️അള്ളാഹു അഅ്ലം☝️''​


🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
​നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...​

🌹 ​اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ​
​وَعَلَى آلِ سَيِّدِنَا مُحَمَّدٍ​
​وَبَارِكْ وَسَلِّمْ عَلَيْه​ 🌹


Sunday 14 May 2017

ലൈലത്തുൽ ബറാ അ ഖുർ ആനിൽ

*ലൈലത്തുൽ ബറാ അ ഖുർ ആനിൽ*
________________ ചോദ്യം ❓0⃣2⃣

*ബറാ അത്ത് രാവിന്ന് വല്ല പ്രത്യേകതയും ഉണ്ടൊ* ????❓

ജവാബ്..0⃣2⃣….✅
-------------------------👇🏻
🔺
തീർച്ചയായും ഉണ്ട്
🔺
പ്രാമാണിക മറുപടിക്ക് മുമ്പ് ഒരല്പം
🔺
“”
പരിഷുദ്ധമാക്കപ്പെട്ട അനുഗ്രഹീത രാവുകളും അതുമായി ബന്ധപ്പെട്ട സൽകർമ്മങ്ങളും സലഫുസ്വാലിഹീങ്ങലിലൂടെ പാരംബര്യമായി നമുക്ക് കിട്ടിയ ആശയ ആദർഷങ്ങളെ തകർത്ത് പാരമ്പര്യ മത ആചാരങ്ങളിൽ നിന്നും ആത്മീയതയിൽ നിന്നും അകറ്റി നിർത്തുക എന്ന നിഘൂഡ അജണ്ടയാണ് ഇന്ന് ബിദഇകളായ മുജാഹിദ് , പോലോത്തവർ ചെയ്ത് കൊണ്ടിരിക്കുന്നത്
🔺
ഇവർ നടത്തുന്ന ആശയ വ്യതിയാനവും പാരംബര്യത്തെ പാടെ തള്ളിക്കളയുന്നതുമായ സമീപനത്തെ നാം വക വെച്ച് നൽകരുത് ഇതുമായി ഒരുപാട് വിഷയത്തിൽ വിശകലനം നടത്താനുണ്ടെങ്കിലും ആദ്യമായി ഇവർ ഇല്ലാതാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന പരിശുദ്ധമാക്കപ്പെട്ട ലൈലതുൽ ബറാ അയുടെ ( ശ അബാൻ പതിനഞ്ച്) നമുക്ക് പ്രാമാണിക പ്രയാണം നടത്താം

🔺 ലൈലതുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്(മോചന രാത്രി) ലൈലതുസ്സ്വക്ക് (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്‍റഹ്മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി) എന്നിങ്ങനെ പല പേരുകളിലും ഈ പുണ്യരാവ് അറിയപ്പെടുന്നു……
👇🏻
ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വിശദീകരണം നടത്താനുണ്ടെങ്കിലും ഏതാനും ചില കാര്യങ്ങൾ മാത്രം ഹദീസുകളിലേക്ക് കടക്കാതെ ഖുർ ആനിൽ നിന്നും തെളിയിക്കുന്നു ...
🔺
ലൈലതുൽ ബറാ അ ഖുർ ആനിലൂടെ
____________________________
🔺
ആദ്യമായി ബറാ അത്ത് രാവ് എന്ന പേര് ഖുർ ആൻ തഫ്സീറിൽ നിന്ന് തന്നെ വായിക്കാം

وقال عكرمة: كان ابن عباس يسمي ليلة القدر ليلة التعظيم , وليلة النصف من شعبان ليلة البراءة , وليلتي العيدين ليلة الجائزة.

Thafseer mavardi ….👆🏻
🔺
سورة الدخان
بسم الله الرحمن الرحيم
{حم والكتاب المبين إنا أنزلناه في ليلة مباركة إنا كنا منذرين فيها يفرق كل أمر حكيم أمرا من عندنا إنا كنا مرسلين رحمة من ربك إنه هو السميع العليم رب السماوات والأرض وما بينهما إن كنتم موقنين لا إله إلا هو يحيي ويميت ربكم ورب آبائكم الأولين}...
🔺
അല്ലാഹു പറയുന്നു: “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. പ്രബലമായ എല്ലാ കാര്യങ്ങളും അതില്‍ (ആ രാത്രിയില്‍) വേര്‍തിരിച്ചെഴുതപ്പെടുന്നു” (ദുഖാന്‍ 1-4).👆🏻
🔺
ഒരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആയത്തുകളിലൂടെയും നിരവധി ഹദീസുകളിലൂടെ യും ഈ രാവിന്റെ മഹത്വം ഖണ്ഡിതമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

{إنَّا أَنْزَلْنَاهُ فِي لَيْلَة مُبَارَكَة} هِيَ لَيْلَة الْقَدْر أَوْ لَيْلَة النِّصْف مِنْ شَعْبَان نَزَلَ فِيهَا مِنْ أُمّ الْكِتَاب مِنْ السَّمَاء السَّابِعَة إلَى سَمَاء الدُّنْيَا
Thafseer jalalaini👆🏻
🔺
ഇമാം മഹല്ലി(റ) തന്റെ തഫ്സീറില്‍ പറയുന്നതിങ്ങനെയാണ്: “അത് (ലൈലതുന്‍ മുബാറക) ലൈലതുല്‍ ഖദ്റ് ആണ്. അല്ലങ്കില്‍ ശഅബാന്‍ പതിനഞ്ചാം രാവാണ്”(തഫ്സീറുല്‍ ജലാലൈനി 2/238( 👆🏻

തഫ്സീര്‍ ബൈളാവി, റൂഹുല്‍ബയാന്‍ അബുസ്സുഊദ്, ലുബാബുത്തഅ്വീല്‍, മദാരിക്കുത്തന്‍സീല്‍ തുടങ്ങിയ തഫ്സീറുകളിലും ഇങ്ങനെ രണ്ട ഭിപ്രായം രേഖപ്പെടുത്തിയതായിക്കാണാം.👆🏻👆🏻👆🏻
🔺
എന്നാല്‍ താബിഈങ്ങളില്‍പെട്ട പ്രമുഖരായ നാലു പണ്ഢിതന്മാരിലൊരാളും ഇബ്നു ‘അബ്ബാസ്(റ), ‘അബ്ദുല്ലാഹിബ്നു ‘ഉമര്‍(റ) തുടങ്ങിയ വിശ്വവിജ്ഞാനികളുടെ ശിഷ്യനും, ഇബ്റാഹീമുന്നഖ’ഈ(റ) തുടങ്ങിയ മുന്നൂറോളം പ്രഗത്ഭ പണ്ഢിതന്മാരുടെ ഉസ്താദുമായ ഇക്രിമ(റ) വ്യക്തമാക്കുന്നത് ലൈലതുൽ മുബാറക എന്നത് ശഹ്ബാൻ 15 ലൈലത്തുൽ ബറാ അയെ പ്പറ്റിയാകുന്നു …
👇🏻
ഇക് രിമ റ തന്നെ പറയുന്നത്
🔺
ഖുര്‍ആനിനെ സംബന്ധിച്ചു ഞാന്‍ പറയുന്നത് മുഴുവനും ഇബ്നു’അബ്ബാസ്(റ)വില്‍ നിന്നും പഠിച്ചതാണ് (അല്‍ ഇത്ഖാന്‍ 2/189).
🔺
ഇത് ഒരുപാട് മുഫസ്സിറുകൾ കൊണ്ട് വരുന്നുണ്ട് ഒന്നിവിടെ ഉദ്ധരിക്കുന്നു

{إِنَّآ أَنزَلْنَاهُ} يعني القرآن أنزله الله من اللوح المحفوظ إلى سماء الدنيا. {فِي لَيلَةِ مُّبَارَكَةٍ} فيها قولان: أحدهما: أنها ليلة النصف من شعبان؛ قاله
عكرمة. الثاني: أنها ليلة القدر.
🔺
തഫ്സീർ മാവർദ്ദി
(ഇമാം മാവർദ്ധി റ കാലഘട്ടം ഹിജ് റ 400 ൽ)
🔺
റമളാനിലെ ലൈലതുല്‍ഖദ്റില്‍ ഖുര്‍ആന്‍ ഇറക്കി എന്നു പറയുന്നതിന്റെ വിവക്ഷ ആ പുണ്യരാത്രിയില്‍ ഭൂമിയിലേക്ക് ഖുര്‍ആന്റെ അവതരണം ആരംഭിച്ചു എന്നും ബറാഅത് രാവില്‍ അത് ഇറക്കി എന്നു പറയുന്നതിന്റെ അര്‍ഥം മൂലഗ്രന്ഥമായ ലൌഹുല്‍ മഹ്ഫൂള്വില്‍ നിന്ന് ഒന്നാം ആകാശത്തിലേക്കിറക്കി എന്നും വ്യാഖ്യാനിക്കാം….
🔺
അങ്ങനെയായാല്‍ ഇക്രിമ(റ)യും ഒരു വിഭാഗം മുഫസ്സിരീങ്ങളും പറഞ്ഞത് ഖുര്‍ആനിന് വിരുദ്ധമാവുകയില്ല. അനുഗ്രഹീത രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നതിന് ലൌഹില്‍ മഹ്ഫൂള്വില്‍ നിന്നും ഒന്നാം ആകാശത്തിലേക്ക് അവതരിപ്പിച്ചുവെന്നാണ് വിവക്ഷിക്കേണ്ടതെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമമാക്കിയിട്ടുമുണ്ട്.
എന്നാല്‍ ലൈലതുന്‍ മുബാറക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ലൈലതുല്‍ഖ്വദ്ര്‍ ആണ് എന്ന് സമര്‍ഥിച്ചവരും ബറാഅത് രാവിന് പുണ്യം കല്‍പ്പിക്കുന്നവര്‍ തന്നെയാണ്. ഈ ആയത്തില്‍ പറഞ്ഞ രാത്രിയെക്കുറിച്ചു മാത്രമേ അഭിപ്രായഭിന്നതയുള്ളൂ…
🔺
അഭിവൃദ്ധി, വളര്‍ച്ച, അനുഗൃഹം എന്നെല്ലാമാണ് ബറകത് എന്ന പദത്തിനര്‍ഥം. ഈ രാവില്‍ ഒട്ടേറെ നന്മകള്‍ വര്‍ധിപ്പിക്കപ്പെടുമെന്നും അനുഗൃഹങ്ങള്‍ വര്‍ഷിക്കപ്പെടുമെന്നും കല്‍ബ് ഗോത്രക്കാരുടെ ആട്ടിന്‍പറ്റത്തിൻ റ്റെ രോമങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കും (അക്കാലത്ത് ഏറ്റവും കൂടുതല്‍ ആടുകള്‍ ഉണ്ടായിരുന്നത് അവര്‍ക്കായിരുന്നു) മറ്റു റിപ്പോർട്ടുകളിൽ
സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്‍ക്കും പാപമോചനം നല്‍കുകയും ചെയ്യും’
ഇങ്ങനെ ലൈലതുൽ ബറാ അയുടെ മഹത്വംവൽക്കരിക്കുന്ന ധാരാളം സ്വഹീഹായ ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് , സംസം വെള്ളം ഈ രാത്രിയില്‍ വ്യക്തമാം വിധം വര്‍ധിക്കുമെന്ന് ചില തഫ്സീറുകളില്‍ കാണാൻ കഴിയും
🔺
റസൂല്‍(സ്വ)ക്ക് ശഫാ’അത്തിനുള്ള അധികാരം പൂര്‍ണമായും ലഭിച്ചത് ഈ രാത്രിയിലാകുന്നുവെന്ന് പണ്ടിതന്മാർ രേഖപ്പെടുത്തുന്നു

أَنَّهُ تَعَالَى أَعْطَى رَسُولَهُ فِي هَذِهِ اللَّيْلَةِ تَمَامَ الشَّفَاعَةِ، وَذَلِكَ أَنَّهُ سَأَلَ لَيْلَةَ الثَّالِثَ عَشَرَ مِنْ شَعْبَانَ فِي أُمَّتِهِ فَأُعْطِيَ الثُّلُثَ مِنْهَا، ثُمَّ سَأَلَ لَيْلَةَ الرَّابِعَ عَشَرَ، فَأُعْطِيَ الثُّلُثَيْنِ، ثُمَّ سَأَلَ لَيْلَةَ الْخَامِسَ عَشَرَ، فَأُعْطِيَ الْجَمِيعَ إِلَّا مَنْ شَرَدَ عَلَى اللَّهِ شِرَادَ الْبَعِيرِ، هَذَا الْفَصْلُ نَقَلْتُهُ مِنَ «الْكَشَّافِ»
🔺
അതായത് നബി(സ്വ) ശ’അബാന്‍ പതിമൂന്നാം രാവില്‍ അവിടുത്തെ ഉമ്മത്തിന് ശിപാര്‍ശ ചെയ്യാനുള്ള അവകാശം ലഭിക്കാനായി അല്ലാഹുവിനോട് പ്രാ ര്‍ഥിച്ചു. ആ രാവില്‍ അവിടുത്തേക്ക് ശിപാര്‍ശയുടെ മൂന്നിലൊന്നിനുള്ള അധികാരവും പതിനാലാവാം രാവില്‍ മൂന്നില്‍ രണ്ടിനുള്ള അധികാരവും പതിനഞ്ചാം രാവില്‍ മുഴുവന്‍ ഉമ്മത്തിനും ശിപാര്‍ശ ചെയ്യാനുള്ള പൂര്‍ണാധികാരവും നല്‍കപ്പെട്ടു’ (തഫ്സീര്‍ റാസി 27/238, ഗറാഇബുല്‍ ഖ്വുര്‍ആന്‍ 25/65, കശ്ശാഫ് 3/86, റൂഹുല്‍ബയാന്‍ 8/404)...
📝👇🏻
ഇങ്ങനെ എനിയും ഒരുപാട് മഹത്വമുള്ള പരിശുദ്ധമാക്കപ്പെട്ട രാത്രിയിൽ അല്ലാഹുവിനെ‌ സ്മരികുന്നത് ഇബ്ലീസിന്ന് സഹിക്കുകയില്ലല്ലൊ അത് കൊണ്ടാകുന്നു ഈ ഇബ്ലീസിൻ റ്റെ അനുയായികൾ ഇതൊക്കെ ബിദ് അത്ത് , ദുരാചാരം എന്നൊക്കെ പറഞ്ഞ് മുഹ്മിനീങ്ങളെ ഈമാൻ തെറ്റിക്കാൻ വരുന്നത് സൂക്ഷിക്കുക
അല്ലാഹു കാക്കട്ടെ

ലൈലത്തുൽ ബറാഅ ഹദീസുകൾ ളഈഫോ *ലൈലത്തുൽ ബറാഅ ഹദീസുകൾ ളഈഫോ ?*

ലൈലത്തുൽ ബറാഅ ഹദീസുകൾ ളഈഫോ
*ലൈലത്തുൽ ബറാഅ ഹദീസുകൾ ളഈഫോ ?*

ചോദ്യം* 0⃣4⃣
=====================
👇🏻
*ബറാ അത്ത് രാവ് പ്രത്യേകതയറിയിക്കുന്ന ഹദീസുകൾ മുഴുവനും ളഈഫാണെന്ന് പുത്തൻ വാദികൾ പറയുന്നുണ്ടല്ലൊ ഒരു വിശകലനം????????*

*ജവാബ്….*0⃣4⃣….✅
--------------------------
👇🏻📝
അത് ശരിയല്ല ഹദീസ് വിജ്ഞാനത്തിലെ അജ്ഞത കൊണ്ടും സൽകർമ്മങ്ങളെ ഏത് വിധേനയെങ്കിലും മുടക്കണം എന്ന ഹിഡൻ അജണ്ടയിൽ നിന്നൊക്കെയുള്ള ജൽപ്പനങ്ങളാകുന്നു ഇത്തരം വാദങ്ങൾ
🔺
ഹദീസ് … 1….
--------------------
١٢٩٦٠ - وَعَنْ مُعَاذِ بْنِ جَبَلٍ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ:
" «يَطَّلِعُ اللَّهُ إِلَى جَمِيعِ خَلْقِهِ لَيْلَةَ النِّصْفِ مِنْ شَعْبَانَ، فَيَغْفِرُ لِجَمِيعِ خَلْقِهِ، إِلَّا لِمُشْرِكٍ، أَوْ مُشَاحِنٍ» ".
🔺
: നബി(സ്വ) പറയുന്നു: ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു അവന്റെ കരുണാവിശേഷം കൊണ്ട് വെളിവാകയും അവന്റെ സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്‍ക്കും പാപമോചനം നല്‍കുകയും ചെയ്യും’.
🔺
ഈ ഹദീസ് എടുത്തുദ്ധരിച്ച് കൊണ്ട് ഹദീസുകളുടെ ളുഹ്ഫും സ്വിഹ്ഹത്തും പറയുന്ന ഗ്രന്ഥമായ മഹാനായ നൂറുദ്ധീൻ ഹൈസമി (റ) വിന്റെ മജ്മഹുസ്സവാഹിദിൽ രേഖപ്പെടുത്തുന്നു

رَوَاهُ الطَّبَرَانِيُّ فِي الْكَبِيرِ وَالْأَوْسَطِ وَرِجَالُهُمَا ثِقَاتٌ
🔺
ഇമാം ത്വബ് റാനി മുഹ്ജമുൽ അൗസതിലും മുഹ്ജമുൽ കബീറിലും ഉദ്ധരിച്ചിട്ടുണ്ട് ഇതിൻ റ്റെ നിവേദകർ സിഖതിൽ (വിശ്വാസയോഗ്യർ) പെട്ടവരാകുന്നു ….👆🏻👆🏻
🔺🔺👇🏻
കൂടാതെ പുത്തൻ വാദികളുടെ നേതാവായ അൽബാനി പോലും അദ്ദേഹത്തിൻ റ്റെ സ്വഹീഹുൽെ അഹാദീസ് എന്ന കിതാബിൽ പ്രസ്തുത ഹദീസ് ഉദ്ധരിച്ച സ്വഹീഹാണെന്ന് രേഖപ്പെടുത്തുന്നു
🔺
പ്രസ്തുത ഹദീസ് ധാരാളം നിവേദകരിലൂടെ ഒരുപാട് മുഹദ്ദിസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് അതിൽ ചില വഴിയിലൂടെ വന്ന റിപ്പോർട്ടുകൾ ദുർബ്ബലമാണെന്ന് അവർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് , അത് പൊക്കിപ്പിടിച്ച് കൊണ്ട് വിമർഷനം ഉന്നയിക്കാൻ വരണ്ട , ളഈഫായ റാ വിയിലൂടെ ഹദീസ് വന്നാൽ ആ വന്ന ഹദീസ് മാത്രം തെളിവിന്ന് പറ്റുകയില്ല പക്ഷെ പ്രബലമായ സിഖതായ റാവിമാരിൽ നിന്ന് സ്വിഹ്ഹത്തോടെ റിപ്പോർട്ട് ചെയ്ത ഹദീസിന്ന് ഒരു കോട്ടവും സംഭവിക്കുകയില്ല ...
🔺
മുസ്വന്നഫ് അബ്ദു റസാഖിൽ മറ്റൊരു വഴിലൂടെ പ്രത്യേകമായി ഷ അ്ബാൻ 15 എന്ന ബാബ് കൊടുത്ത് വന്നതായി തന്നെ കാണാം
🔺
بَابُ النِّصْفِ مِنْ شَعْبَانَ

٧٩٢٣ - عَنْ مُحَمَّدِ بْنِ رَاشِدٍ قَالَ: حَدَّثَنَا مَكْحُولٌ، عَنْ كَثِيرِ بْنِ مُرَّةَ «أَنَّ اللَّهَ يَطَّلِعُ لَيْلَةَ النِّصْفِ مِنْ شَعْبَانَ إِلَى الْعِبَادِ، فَيَغْفِرُ لِأَهْلِ الْأَرْضِ إِلَّا رَجُلًا مُشْرِكًا أَوْ مُشَاحِنًا»، عَبْدُ الرَّزَّاقِ،
[ص: ٣١٧]🔺
മറ്റു ചില നിവേദനങ്ങളില്‍ ജ്യോത്സ്യനും മാരണക്കാരനും മദ്യപാനിക്കും മാതാപിതാക്കളെ വെറുപ്പിക്കുന്നവനും നിത്യവ്യഭിചാരിക്കും ഒഴികെ എന്നും വന്നിട്ടുണ്ട്….
🔺
(. وَعَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:) إِذَا كَانَ لَيْلَةُ النِّصْفِ مِنْ شَعْبَانَ اطَّلَعَ اللَّهُ عَلَى أُمَّتِي فَغَفَرَ لِكُلِّ مُؤْمِنٍ لَا يُشْرِكُ بِاللَّهِ شَيْئًا إِلَّا خَمْسَةً سَاحِرًا وكاهنا وعاقا لوالديه ومدمن خمر ومصرا على الزنى (.
🔺
ഈ ഹദീസ് മൂ’അാദ്(റ) മുഖേന ഇബ്നുഹിബ്ബാന്‍, ത്വബ്റാനി, ബൈഹഖ്വി(റ.ഹും) എന്നിവരും അബൂമുസല്‍അശ്’അരി(റ)വിലൂടെ ഇബ്നുമാജ(റ)യും അബൂബക്ര്‍(റ)വഴി ബസ്സാര്‍, ബൈഹ ഖ്വി(റ.ഹും) എന്നിവരും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. ഈ ഹദീസ് സ്വഹീഹാണെന്ന് ഇബ്നുഹിബ്ബാന്‍(റ)വും ഹസാനാണെന്ന് ‘അല്ലാമാ സുര്‍ഖ്വാനിയും പറഞ്ഞിട്ടുണ്ട്. അല്‍ഹാഫിളുല്‍ മുന്‍ദിരി(റ) പറയുന്നത് ഇതിന്റെ സനദിന് (നിവേദകപരമ്പര) യാതൊരു ദോഷവുമില്ല എന്നാണ്……...........
♦♦
ഹദീസ്...2
---------------

وَالْبَيْهَقِيُّ وَقَالَ مُرْسَلٌ جَيِّدٌ عَنْ عَائِشَةَ - رَضِيَ اللَّهُ عَنْهَا - قَالَتْ: «قَامَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مِنْ اللَّيْلِ فَصَلَّى فَأَطَالَ السُّجُودَ حَتَّى ظَنَنْت أَنَّهُ قَدْ قُبِضَ، فَلَمَّا رَأَيْت ذَلِكَ قُمْت حَتَّى حَرَّكْت إبْهَامَهُ فَتَحَرَّكَ فَرَجَعْت، فَلَمَّا رَفَعَ رَأْسَهُ مِنْ السُّجُودِ وَفَرَغَ مِنْ صَلَاتِهِ قَالَ: يَا عَائِشَةُ أَوْ يَا حُمَيْرَاءُ ظَنَنْت أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَدْ خَاسَ - أَيْ بِمُعْجَمَةٍ ثُمَّ مُهْمَلَةٍ: أَيْ غَدَرَ بِك فَلَمْ يُوَفِّكِ حَقَّك - قُلْت: لَا وَاَللَّهِ يَا رَسُولَ اللَّهِ وَلَكِنِّي ظَنَنْت أَنَّك قَدْ قُبِضْت لِطُولِ سُجُودِك، فَقَالَ: أَتَدْرِينَ أَيُّ لَيْلَةٍ هَذِهِ؟ قُلْت: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: هَذِهِ لَيْلَةُ النِّصْفِ مِنْ شَعْبَانَ، إنَّ اللَّهَ عَزَّ وَجَلَّ يَطَّلِعُ عَلَى عِبَادِهِ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ
فَيَغْفِرُ لِلْمُسْتَغْفِرَيْنِ وَيَرْحَمُ الْمُسْتَرْحِمِينَ وَيُؤَخِّرُ أَهْلَ الْحِقْدِ كَمَا هُمْ» .
🔺
ആഇശ(റ) പറയുന്നു: നബി(സ്വ) ഒരു രാത്രിയില്‍ എഴുന്നേറ്റു നിസ്കരിച്ചു. വളരെ ദീര്‍ഘമായ സുജൂദായിരുന്നു അവിടുന്ന് ചെയ്തത്. നബി(സ്വ) വഫാത്തായിപ്പോയിരിക്കുമോ എന്നോര്‍ത്ത് ഞാന്‍ അടുത്തുചെന്നു. അവിടുന്ന് സുജൂദില്‍ നിന്ന് തല ഉയര്‍ത്തുകയും നിസ്കാരം അവസാനിപ്പിക്കുകയും ചെയ്ത ശേഷം എന്നോട് ചോദിച്ചു: ‘ആഇശാ! നബി നിന്നെ വഞ്ചിച്ചു എന്ന് നീ വിചാരിച്ചുവോ’ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ, ഞാനങ്ങനെ വിചാരിച്ചിട്ടില്ല. പക്ഷേ, അങ്ങയുടെ സുജൂദിന്റെ ദൈര്‍ഘ്യം കാരണം അവിടുന്ന് വഫാത്തായിപ്പോയിരിക്കുമോ എന്ന് ഞാന്‍ ഊഹിക്കുകയുണ്ടായി’.
അവിടുന്ന് ചോദിച്ചു: ‘ഈ രാവ് എത്ര മഹത്വമുള്ളതാണെന്ന് നിനക്കറിയാമോ?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ തിരുദൂതര്‍ക്കും കൂടുതലായറിയാം’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇത് ശഅബാന്‍ പതിനഞ്ചാം രാവാണ്. നിശ്ചയം ഈ രാവില്‍ അല്ലാഹു അവന്റെ അടിമകളില്‍ കരുണാകടാക്ഷം കൊണ്ട് പ്രത്യക്ഷപ്പെടുകയും അനന്തരം പാപമോചനത്തിനര്‍ഥിക്കുന്നവര്‍ക്ക് മോചനം നല്‍കുകയും കരുണാര്‍ഥികള്‍ക്ക് കരുണ ചെയ്യുകയും മനസില്‍ ശത്രുതവെച്ചു നടക്കുന്നവരെ അതേ നിലയില്‍ത്തന്നെ വിട്ടുകളയുകയും ചെയ്യും (അവര്‍ പശ്ചാതപിച്ചു മടങ്ങുന്നതുവരെ പൊറുക്കുകയില്ല എന്നു സാരം) (ബൈഹഖ്വി, ‘അലാഇബുനു ഹാരിസ്)
🔺
ഈ ഹദീസ് മുർസലായ ഹദീസാണെന്ന് അഭിപ്രായമാണെങ്കിൽ മദ് ഹബിലെ മൂന്ന് ഇമാമീങ്ങളുടെ അടുത്തുംമുർസലായ ഹദീസ് തെളിവിന്ന് പറ്റുന്നതാകുന്നു എന്നാൽ ഇമാം ശാഫിഈ റ യുടെ അടുത്ത് മുർസലായ ഹദീസ് സ്വീകാര്യമാവണമെങ്കിൽ ചില മാനദണ്ഡങ്ങൾ ഉണ്ട് അതിൽ ഒന്ന് മറ്റു വഴിയിലൂടെ ഹദീസ് റിപ്പോർട്ട് ചെയ്യപ്പെടുക അതിൽ ഏതെങ്കിലും ഒരു സ്വഹാബി വര്യനിലൂടെ നിവേദനം ആയിരിക്കുക
🔺
ഈ ഹദീസിന്റെ സനദില്‍ കാണുന്ന അല്‍’അലാഅ്(റ), ആഇശാ(റ)വില്‍ നിന്ന് ഈ ഹദീസ് കേട്ടിട്ടില്ല. പക്ഷേ, അദ്ദേഹം സത്യവാനും പയണ്ഢിതനുമാണ്.
🔺
ഇമാം മുസ്ലിം(റ)വും നാല് സുനനുകളുടെ കര്‍ത്താക്കളായ അബൂദാവൂദ്(റ), തിര്‍മുദി(റ), നസാഇ(റ), ഇബ്നുമാജ(റ) എന്നിവരും അദ്ദേഹത്തിന്റെ ഹദീസ് സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇമാം ബൈഹഖ്വി(റ) ഈ ഹദീസിനെക്കുറിച്ച് സ്വീകാര്യയോഗ്യമായ മുര്‍സല്‍ അഥവാ മുന്‍ഖത്വി’അ് (ഒരാള്‍ വിട്ടുപോയ നിവേദകപരമ്പര) ആണെന്ന് പ്രസ്താവിച്ചത്.
അലാഅ് മക്ഹൂല്‍ (റ)ല്‍ നിന്ന് കേട്ടതാവാനും സാധ്യതയുണ്ടെന്ന് ബൈഹഖ്വി(റ) പറയുന്നു (സുര്‍ഖ്വാനി 7/411). അങ്ങനെയാകുമ്പോള്‍ ഈ ഹദീസ് മുത്തസ്വിലുസ്സനദും (പൂര്‍ണ നിവേദക പരമ്പര) സംശയത്തിനവകാശമില്ലാത്തതുമായിത്തീരുന്നു.....

♦♦
ഹദീസ്..3…
----------------

مَا جَاءَ فِي لَيْلَةِ النِّصْفِ مِنْ شَعْبَان
__________________َ

٣٥٤٤ - كَمَا أَخْبَرَنَا أَبُو عَبْدِ اللهِ الْحَافِظُ، حَدَّثَنَا أَحْمَدُ بْنُ إِسْحَاقَ الْفَقِيهُ، حَدَّثَنَا مُحَمَّدُ بْنُ رُبْحٍ، حَدَّثَنَا يَزِيدُ بْنُ هَارُونَ، أَخْبَرَنَا الْحَجَّاجُ بْنُ أَرْطَاةَ، عَنْ يَحْيَى بْنِ أَبِي كَثِيرٍ، قَالَ: خَرَجَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ لَيْلَةٍ وَخَرَجَتْ عَائِشَةُ تَطْلُبُهُ فِي الْبَقِيعِ، فَرَأَتْهُ رَافِعًا رَأْسَهُ إِلَى السَّمَاءِ، فَقَالَ: " أَكُنْتِ تَخَافِينَ أَنْ يَحِيفَ اللهُ عَلَيْكِ وَرَسُولُهُ؟ "، قَالَتْ: فقُلْتُ: يَا رَسُولَ اللهِ ظَنَنْتُ أَنَّكَ أَتَيْتَ بَعْضَ نِسَائِكَ، فَقَالَ: " إِنَّ اللهَ يَغْفِرُ لَيْلَةَ النِّصْفِ مِنْ شَعْبَانَ أَكْثَرَ مِنْ عَدَدِ شَعْرِ غَنَمِ كَلْبٍ ".

وَلِهَذَا الْحَدِيثِ شَوَاهِدٌ مِنْ حَدِيثِ عَائِشَةَ، وَأَبِي بَكْرٍ الصِّدِّيقِ، وَأَبِي مُوسَى الْأَشْعَرِيِّ، وَاسْتَثْنَى فِي بَعْضِهَا الْمُشْرِكَ وَالْمُشَاحِنَ، وَفِي بَعْضِهَا الْمُشْرِكَ، وَقَاطِعَ الطَّرِيقِ، وَالْعَاقِّ، وَالْمُشَاحِنُ، [ص: ٣٥٦] وَقَدْ رَوَاهُ مُحَمَّدُ بْنُ مَسْلَمَةَ الْوَاسِطِيُّ، عَنْ يَزِيدَ بْنِ هَارُونَ مَوْصُولًا كَمَا
(ശുഅബുൽ ഈമാൻ , ഇമാംബൈഹഖി)...👆🏻
“”🔺
ആഇശ(റ) പറയുന്നു: ‘ഒരു രാത്രിയില്‍ നബി(സ്വ)യെ ഞാന്‍ ശയ്യയില്‍ കണ്ടില്ല. അപ്പോള്‍ നബിയെ അന്വേഷിച്ചു ഞാന്‍ പുറപ്പെട്ടു. മിഴികള്‍ ആകാശത്തേക്കുയര്‍ത്തിയതായി മദീനയിലെ ഖ്വബര്‍സ്ഥാനായ ബഖ്വീ’ഇല്‍ നബി(സ്വ) നില്‍ക്കുന്നതാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ‘ആ ഇശാ, അല്ലാഹുവും അവന്റെ റസൂലും നിന്നോട് നീതികേട് ചെയ്യുമെന്ന് നീ ഭയപ്പെടുന്നുവോ’ നബി(സ്വ) ചോദിച്ചു. ഞാന്‍ പ്രതിവചിച്ചു. ‘അല്ലാഹുവിന്റെ റസൂലേ, മറ്റേതെങ്കിലും ഭാര്യമാരു ടെ അടുത്തേക്ക് അങ്ങ് പോയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. അപ്പോള്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും ശ’അബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു (അവന്റെ കരുണാധി രേകത്താല്‍) ഒന്നാം ആകാശത്തിലേക്കിറങ്ങും. എന്നിട്ട് കല്‍ബ് ഗോത്രക്കാരുടെ ആട്ടിന്‍പറ്റത്തിന്റെ രോമങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കും (അക്കാലത്ത് ഏറ്റവും കൂടുതല്‍ ആടുകള്‍ ഉണ്ടായിരുന്നത് അവര്‍ക്കായിരുന്നു).
🔺
ശ’അബാന്‍ പതിനഞ്ചാം രാത്രിയായിരുന്നു ഈ സംഭവമെന്നും അന്ന് തന്റെ ഊഴത്തില്‍പെട്ട രാത്രിയായിരുന്നുവെന്നും ആ’ഇശ(റ) പ്രസ്താവിച്ചതായി അഹ്മദ് ഇബ്നു അബീശൈബ, തിര്‍മുദി, ഇബ്നുമാജ, ബൈഹഖി, ഹജ്ജാജുബ്നു അര്‍ത്വ, യഹ്യബ്നു അബീകസീര്‍ വഴി ഉര്‍വ(റ) വഴി ആഇശ(റ)യില്‍ നിന്ന് ബൈഹഖിയും ദാറഖ്വുത്വ്നിയും ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിട്ടുണ്ട്.
🔺
قَالَتْ عَائِشَةُ: دَخَلَ عَلَيَّ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَوَضَعَ عَنْهُ ثَوْبَيْهِ ثُمَّ لَمْ يَسْتَتِمَّ أَنْ قَامَ فَلَبِسَهُمَا فَأَخَذَتْنِي غَيْرَةٌ شَدِيدَةٌ ظَنَنْتُ أَنَّهُ يَأْتِي بَعْضَ صُوَيْحِباتِي فَخَرَجْتُ أَتْبَعَهُ فَأَدْرَكْتُهُ بِالْبَقِيعِ بَقِيعِ الْغَرْقَدِ يَسْتَغْفِرُ لِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَالشُّهَدَاءِ، فَقُلْتُ: بِأَبِي وَأُمِّي أَنْتَ فِي حَاجَةِ رَبِّكَ، وَأَنَا فِي حَاجَةِ الدُّنْيَا فَانْصَرَفْتُ، فَدَخَلْتُ حُجْرَتِي وَلِي نَفَسٌ عَالٍ، وَلَحِقَنِي رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: " مَا هَذَا النَّفَسُ يَا عَائِشَةُ؟ "، فَقُلْتُ: بِأَبِي وَأُمِّي أَتَيْتَنِي فَوَضَعْتَ عَنْكَ ثَوْبَيْكَ ثُمَّ لَمْ تَسْتَتِمَّ أَنْ قُمْتَ فَلَبِسْتَهُمَا فَأَخَذَتْنِي غَيْرَةٌ شَدِيدَةٌ، ظَنَنْتُ أَنَّكَ تَأْتِي بَعْضَ صُوَيْحِباتِي حَتَّى رَأَيْتُكَ بِالْبَقِيعِ تَصْنَعُ مَا تَصْنَعُ، قَالَ: " يَا عَائِشَةُ أَكُنْتِ تَخَافِينَ أَنْ يَحِيفَ اللهُ عَلَيْكِ وَرَسُولُهُ، بَلْ أَتَانِي جِبْرِيلُ عَلَيْهِ السَّلَامُ، فَقَالَ: هَذِهِ اللَّيْلَةُ لَيْلَةُ النِّصْفِ مِنْ شَعْبَانَ وَلِلَّهِ فِيهَا عُتَقَاءُ مِنَ النَّارِ بِعَدَدِ شُعُورِ غَنَمِ كَلْبٍ، لَا يَنْظُرُ اللهُ فِيهَا إِلَى مُشْرِكٍ، وَلَا إِلَى مُشَاحِنٍ، وَلَا إِلَى قَاطِعِ رَحِمٍ، وَلَا إِلَى مُسْبِلٍ، وَلَا إِلَى عَاقٍّ لِوَالِدَيْهِ، وَلَا إِلَى مُدْمِنِ خَمْرٍ " قَالَ: ثُمَّ وَضْعَ عَنْهُ ثَوْبَيْهِ، [ص: ٣٦٤] فَقَالَ لِي: " يَا عَائِشَةُ تَأْذَنِينَ لِي فِي قِيَامِ هَذِهِ اللَّيْلَةِ؟ "، فَقُلْتُ: نَعَمْ بِأَبِي وَأُمِّي، فَقَامَ فَسَجَدَ لَيْلًا طَوِيلًا حَتَّى ظَنَنْتُ أَنَّهُ قُبِضَ فَقُمْتُ أَلْتَمِسْهُ، وَوَضَعْتُ يَدِي عَلَى بَاطِنِ قَدَمَيْهِ فَتَحَرَّكَ فَفَرِحْتُ وَسَمِعْتُهُ يَقُولُ فِي سُجُودِهِ: " أَعُوذُ بِعَفْوِكَ مِنْ عِقَابِكَ، وَأَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَأَعُوذُ بِكَ مِنْكَ، جَلَّ وَجْهُكَ، لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ "، فَلَمَّا أَصْبَحَ ذَكَرْتُهُنَّ لَهُ فَقَالَ: " يَا عَائِشَةُ تَعَلَّمْتِهُنَّ؟ "، فَقُلْتُ: نَعَمْ، فَقَالَ: " تَعَلَّمِيهِنَّ وَعَلِّمِيهِنَّ، فَإِنَّ جِبْرِيلَ عَلَيْهِ السَّلَامُ عَلَّمَنِيهِنَّ وَأَمَرَنِي أَنْ أُرَدِّدَهُنَّ فِي السُّجُودِ

(ശുഅബുൽ ഈമാൻ , ബൈഹഖി)....👆🏻
🔺
ഇനി ഈ ഹദീസിന്റെ സനദിനെപ്പറ്റി പരിശോധിക്കാം. നാം ഇവിടെ ഉദ്ധരിച്ച നിവേദക പരമ്പര ക്ക് പുറമെ വേറെ മൂന്ന് വഴികളില്‍ക്കൂടിയും ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ടതായി അല്‍ഹാഫിള്വ് സൈനുദ്ദീന്‍ ഇറാഖ്വി(റ) വ്യക്തമാക്കിയിട്ടുണ്ട്. അവ ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തുന്ന വിധത്തിലാണുതാനും. ആകയാല്‍ ഈ ഹദീസ് ഹസനുല്‍ ലിഗ്വൈരിഹി(മറ്റൊന്നിന്റെ പിന്‍ബലത്തോടെ സ്വഹീഹിന്റെ അടുത്തപടി) എന്ന ഡിഗ്രി പ്രാപിച്ചിരിക്കുന്നു (സുര്‍ഖ്വാനി 7/412)..
🔺
ഈ വിഷയകമായിവന്ന ഹദീസുകളില്‍ ഏറ്റവും സ്വീകാര്യമായത് ഈ ഹദീസാണെന്ന് ഇമാം ഇബ്നുറജബ്(റ) പറഞ്ഞതായി ഇമാം സുര്‍ഖ്വാനി(റ) പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

🔺 ഒന്നാമതായി പറഞ്ഞ ഹദീസും അങ്ങനെ തന്നെ.
സംശയരഹിതവും നിവേദകപരമ്പര (ഇസ്നാദ്)ക്ക് യാതൊരു ദൂഷ്യവുമില്ലാത്തതും ഹസനുല്‍ ലിഗ്വൈരിഹി എന്ന സ്ഥാനത്ത് നിലകൊള്ളുന്നതുമായ ഹദീസുകളാണ് മേലുദ്ധരിച്ചവയെല്ലാം. നിവേദക പരമ്പരയെക്കുറിച്ച് ഇത്രയും വിശദമായി പ്രസ്താവിച്ചത് ചില ദീനിവിരുദ്ധ പ്രചാരകര്‍ ഈ വിഷയത്തെക്കുറിച്ചു വന്ന ഹദീസുകള്‍ അസ്വീകാര്യമെന്നും നിവേദകപരമ്പര അപ്രസക്തമാണെന്നും, പ്രസംഗങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ജനങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാനും ഈ പുണ്യരാവിന്റെ മഹത്വത്തിന് കളങ്കം ചാര്‍ത്താനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. പ്രസ്തുത വിഷയത്തെ പ്രതിപാദിക്കുന്ന ഹദീസുകള്‍ വേറെയും ധാ രാളമുണ്ട്. ദൈര്‍ഘ്യം ഭയന്ന് അവ മുഴുവനും ഇവിടെ ഉദ്ധരിക്കുന്നില്ല. മൂന്നാമതായി പറഞ്ഞ ഹദീസുമാത്രം ഇവ്വിഷയകമായി മതിയായ തെളിവാണ്

🔺. എന്തുകൊണ്ടെന്നാല്‍ ഹസനുല്‍ ലിഗ്വൈരിഹി എന്ന സ്ഥാനമുള്ള ഹദീസാണത്. അത്തരം ഹദീസുകള്‍ അഹ്കാമില്‍ (മതനിയമങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാവുന്നതില്‍) രേഖയായി സ്വീകരിക്കാമെന്ന വസ്തുത തര്‍ക്കമറ്റതാണല്ലോ.
ശൈഖ് അബ്ദുല്‍ഹഖുദ്ദഹ്ലവി പറയുന്നത് കാണുക:

🔺“സ്വഹീഹായ ഹദീസ് അഹ്കാമുകള്‍ ക്ക് തെളിവായി എടുക്കാമെന്ന് ഇജ്മാ’അ് ഉണ്ട്. അതുപോലെ വിവിധ നിവേദക പരമ്പരകളിലൂടെ ഹസനുല്‍ ലിഗ്വൈരിഹി എന്ന പദവി ലഭിച്ച ഹദീസും തെളിവാണെന്നുള്ളത് ഇജ്മാ’അ് ആണ്. ബലഹീനമായ ഹദീസ് പുണ്യകര്‍മ്മങ്ങളില്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് പ്രസിദ്ധമായത് കൊണ്ടുള്ള വിവക്ഷ അവയെ ഓരോന്നായി എടുക്കുമ്പോള്‍ എന്നാണ്. എല്ലാം ഒന്നായി എടുക്കുമ്പോള്‍ എന്നല്ല. എന്തുകൊണ്ടെന്നാല്‍ അത് ഹസനില്‍ പ്രവേശിച്ചതാണ്. ബലഹീനമായതില്‍പ്പെട്ടതല്ല. നമ്മുടെ ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത് ഇപ്രകാരമാണ് (അല്‍മുഖ്വദ്ദിമ, പേജ് 6).
_______________________

Friday 12 May 2017

​ലൈലത്തുൽ ബറാ അ ഖുർ ആനിൽ​

​ലൈലത്തുൽ ബറാ അ ഖുർ ആനിൽ​
________________ ചോദ്യം ❓0⃣2⃣

​ബറാ അത്ത് രാവിന്ന് വല്ല പ്രത്യേകതയും ഉണ്ടൊ​ ????❓

ജവാബ്..0⃣2⃣….✅
-------------------------👇🏻
🔺
തീർച്ചയായും ഉണ്ട്
🔺
പ്രാമാണിക മറുപടിക്ക് മുമ്പ് ഒരല്പം
🔺
“”
പരിഷുദ്ധമാക്കപ്പെട്ട അനുഗ്രഹീത രാവുകളും അതുമായി ബന്ധപ്പെട്ട സൽകർമ്മങ്ങളും സലഫുസ്വാലിഹീങ്ങലിലൂടെ പാരംബര്യമായി നമുക്ക് കിട്ടിയ ആശയ ആദർഷങ്ങളെ തകർത്ത് പാരമ്പര്യ മത ആചാരങ്ങളിൽ നിന്നും ആത്മീയതയിൽ നിന്നും അകറ്റി നിർത്തുക എന്ന നിഘൂഡ അജണ്ടയാണ് ഇന്ന് ബിദഇകളായ മുജാഹിദ് , പോലോത്തവർ ചെയ്ത് കൊണ്ടിരിക്കുന്നത്
🔺
ഇവർ നടത്തുന്ന ആശയ വ്യതിയാനവും പാരംബര്യത്തെ പാടെ തള്ളിക്കളയുന്നതുമായ സമീപനത്തെ നാം വക വെച്ച് നൽകരുത് ഇതുമായി ഒരുപാട് വിഷയത്തിൽ വിശകലനം നടത്താനുണ്ടെങ്കിലും ആദ്യമായി ഇവർ ഇല്ലാതാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന പരിശുദ്ധമാക്കപ്പെട്ട ലൈലതുൽ ബറാ അയുടെ ( ശ അബാൻ പതിനഞ്ച്) നമുക്ക് പ്രാമാണിക പ്രയാണം നടത്താം

🔺 ലൈലതുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്(മോചന രാത്രി) ലൈലതുസ്സ്വക്ക് (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്‍റഹ്മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി) എന്നിങ്ങനെ പല പേരുകളിലും ഈ പുണ്യരാവ് അറിയപ്പെടുന്നു……
👇🏻
ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വിശദീകരണം നടത്താനുണ്ടെങ്കിലും ഏതാനും ചില കാര്യങ്ങൾ മാത്രം ഹദീസുകളിലേക്ക് കടക്കാതെ ഖുർ ആനിൽ നിന്നും തെളിയിക്കുന്നു ...
🔺
ലൈലതുൽ ബറാ അ ഖുർ ആനിലൂടെ
____________________________
🔺
ആദ്യമായി ബറാ അത്ത് രാവ് എന്ന പേര് ഖുർ ആൻ തഫ്സീറിൽ നിന്ന് തന്നെ വായിക്കാം

وقال عكرمة: كان ابن عباس يسمي ليلة القدر ليلة التعظيم , وليلة النصف من شعبان ليلة البراءة , وليلتي العيدين ليلة الجائزة.

Thafseer mavardi ….👆🏻
🔺
سورة الدخان
بسم الله الرحمن الرحيم
{حم والكتاب المبين إنا أنزلناه في ليلة مباركة إنا كنا منذرين فيها يفرق كل أمر حكيم أمرا من عندنا إنا كنا مرسلين رحمة من ربك إنه هو السميع العليم رب السماوات والأرض وما بينهما إن كنتم موقنين لا إله إلا هو يحيي ويميت ربكم ورب آبائكم الأولين}...
🔺
അല്ലാഹു പറയുന്നു: “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. പ്രബലമായ എല്ലാ കാര്യങ്ങളും അതില്‍ (ആ രാത്രിയില്‍) വേര്‍തിരിച്ചെഴുതപ്പെടുന്നു” (ദുഖാന്‍ 1-4).👆🏻
🔺
ഒരു വിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആയത്തുകളിലൂടെയും നിരവധി ഹദീസുകളിലൂടെ യും ഈ രാവിന്റെ മഹത്വം ഖണ്ഡിതമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്.

{إنَّا أَنْزَلْنَاهُ فِي لَيْلَة مُبَارَكَة} هِيَ لَيْلَة الْقَدْر أَوْ لَيْلَة النِّصْف مِنْ شَعْبَان نَزَلَ فِيهَا مِنْ أُمّ الْكِتَاب مِنْ السَّمَاء السَّابِعَة إلَى سَمَاء الدُّنْيَا
Thafseer jalalaini👆🏻
🔺
ഇമാം മഹല്ലി(റ) തന്റെ തഫ്സീറില്‍ പറയുന്നതിങ്ങനെയാണ്: “അത് (ലൈലതുന്‍ മുബാറക) ലൈലതുല്‍ ഖദ്റ് ആണ്. അല്ലങ്കില്‍ ശഅബാന്‍ പതിനഞ്ചാം രാവാണ്”(തഫ്സീറുല്‍ ജലാലൈനി 2/238( 👆🏻

തഫ്സീര്‍ ബൈളാവി, റൂഹുല്‍ബയാന്‍ അബുസ്സുഊദ്, ലുബാബുത്തഅ്വീല്‍, മദാരിക്കുത്തന്‍സീല്‍ തുടങ്ങിയ തഫ്സീറുകളിലും ഇങ്ങനെ രണ്ട ഭിപ്രായം രേഖപ്പെടുത്തിയതായിക്കാണാം.👆🏻👆🏻👆🏻
🔺
എന്നാല്‍ താബിഈങ്ങളില്‍പെട്ട പ്രമുഖരായ നാലു പണ്ഢിതന്മാരിലൊരാളും ഇബ്നു ‘അബ്ബാസ്(റ), ‘അബ്ദുല്ലാഹിബ്നു ‘ഉമര്‍(റ) തുടങ്ങിയ വിശ്വവിജ്ഞാനികളുടെ ശിഷ്യനും, ഇബ്റാഹീമുന്നഖ’ഈ(റ) തുടങ്ങിയ മുന്നൂറോളം പ്രഗത്ഭ പണ്ഢിതന്മാരുടെ ഉസ്താദുമായ ഇക്രിമ(റ) വ്യക്തമാക്കുന്നത് ലൈലതുൽ മുബാറക എന്നത് ശഹ്ബാൻ 15 ലൈലത്തുൽ ബറാ അയെ പ്പറ്റിയാകുന്നു …
👇🏻
ഇക് രിമ റ തന്നെ പറയുന്നത്
🔺
ഖുര്‍ആനിനെ സംബന്ധിച്ചു ഞാന്‍ പറയുന്നത് മുഴുവനും ഇബ്നു’അബ്ബാസ്(റ)വില്‍ നിന്നും പഠിച്ചതാണ് (അല്‍ ഇത്ഖാന്‍ 2/189).
🔺
ഇത് ഒരുപാട് മുഫസ്സിറുകൾ കൊണ്ട് വരുന്നുണ്ട് ഒന്നിവിടെ ഉദ്ധരിക്കുന്നു

{إِنَّآ أَنزَلْنَاهُ} يعني القرآن أنزله الله من اللوح المحفوظ إلى سماء الدنيا. {فِي لَيلَةِ مُّبَارَكَةٍ} فيها قولان: أحدهما: أنها ليلة النصف من شعبان؛ قاله
عكرمة. الثاني: أنها ليلة القدر.
🔺
തഫ്സീർ മാവർദ്ദി
(ഇമാം മാവർദ്ധി റ കാലഘട്ടം ഹിജ് റ 400 ൽ)
🔺
റമളാനിലെ ലൈലതുല്‍ഖദ്റില്‍ ഖുര്‍ആന്‍ ഇറക്കി എന്നു പറയുന്നതിന്റെ വിവക്ഷ ആ പുണ്യരാത്രിയില്‍ ഭൂമിയിലേക്ക് ഖുര്‍ആന്റെ അവതരണം ആരംഭിച്ചു എന്നും ബറാഅത് രാവില്‍ അത് ഇറക്കി എന്നു പറയുന്നതിന്റെ അര്‍ഥം മൂലഗ്രന്ഥമായ ലൌഹുല്‍ മഹ്ഫൂള്വില്‍ നിന്ന് ഒന്നാം ആകാശത്തിലേക്കിറക്കി എന്നും വ്യാഖ്യാനിക്കാം….
🔺
അങ്ങനെയായാല്‍ ഇക്രിമ(റ)യും ഒരു വിഭാഗം മുഫസ്സിരീങ്ങളും പറഞ്ഞത് ഖുര്‍ആനിന് വിരുദ്ധമാവുകയില്ല. അനുഗ്രഹീത രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നതിന് ലൌഹില്‍ മഹ്ഫൂള്വില്‍ നിന്നും ഒന്നാം ആകാശത്തിലേക്ക് അവതരിപ്പിച്ചുവെന്നാണ് വിവക്ഷിക്കേണ്ടതെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമമാക്കിയിട്ടുമുണ്ട്.
എന്നാല്‍ ലൈലതുന്‍ മുബാറക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ലൈലതുല്‍ഖ്വദ്ര്‍ ആണ് എന്ന് സമര്‍ഥിച്ചവരും ബറാഅത് രാവിന് പുണ്യം കല്‍പ്പിക്കുന്നവര്‍ തന്നെയാണ്. ഈ ആയത്തില്‍ പറഞ്ഞ രാത്രിയെക്കുറിച്ചു മാത്രമേ അഭിപ്രായഭിന്നതയുള്ളൂ…
🔺
അഭിവൃദ്ധി, വളര്‍ച്ച, അനുഗൃഹം എന്നെല്ലാമാണ് ബറകത് എന്ന പദത്തിനര്‍ഥം. ഈ രാവില്‍ ഒട്ടേറെ നന്മകള്‍ വര്‍ധിപ്പിക്കപ്പെടുമെന്നും അനുഗൃഹങ്ങള്‍ വര്‍ഷിക്കപ്പെടുമെന്നും കല്‍ബ് ഗോത്രക്കാരുടെ ആട്ടിന്‍പറ്റത്തിൻ റ്റെ രോമങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കും (അക്കാലത്ത് ഏറ്റവും കൂടുതല്‍ ആടുകള്‍ ഉണ്ടായിരുന്നത് അവര്‍ക്കായിരുന്നു) മറ്റു റിപ്പോർട്ടുകളിൽ
സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്‍ക്കും പാപമോചനം നല്‍കുകയും ചെയ്യും’
ഇങ്ങനെ ലൈലതുൽ ബറാ അയുടെ മഹത്വംവൽക്കരിക്കുന്ന ധാരാളം സ്വഹീഹായ ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് , സംസം വെള്ളം ഈ രാത്രിയില്‍ വ്യക്തമാം വിധം വര്‍ധിക്കുമെന്ന് ചില തഫ്സീറുകളില്‍ കാണാൻ കഴിയും
🔺
റസൂല്‍(സ്വ)ക്ക് ശഫാ’അത്തിനുള്ള അധികാരം പൂര്‍ണമായും ലഭിച്ചത് ഈ രാത്രിയിലാകുന്നുവെന്ന് പണ്ടിതന്മാർ രേഖപ്പെടുത്തുന്നു

أَنَّهُ تَعَالَى أَعْطَى رَسُولَهُ فِي هَذِهِ اللَّيْلَةِ تَمَامَ الشَّفَاعَةِ، وَذَلِكَ أَنَّهُ سَأَلَ لَيْلَةَ الثَّالِثَ عَشَرَ مِنْ شَعْبَانَ فِي أُمَّتِهِ فَأُعْطِيَ الثُّلُثَ مِنْهَا، ثُمَّ سَأَلَ لَيْلَةَ الرَّابِعَ عَشَرَ، فَأُعْطِيَ الثُّلُثَيْنِ، ثُمَّ سَأَلَ لَيْلَةَ الْخَامِسَ عَشَرَ، فَأُعْطِيَ الْجَمِيعَ إِلَّا مَنْ شَرَدَ عَلَى اللَّهِ شِرَادَ الْبَعِيرِ، هَذَا الْفَصْلُ نَقَلْتُهُ مِنَ «الْكَشَّافِ»
🔺
അതായത് നബി(സ്വ) ശ’അബാന്‍ പതിമൂന്നാം രാവില്‍ അവിടുത്തെ ഉമ്മത്തിന് ശിപാര്‍ശ ചെയ്യാനുള്ള അവകാശം ലഭിക്കാനായി അല്ലാഹുവിനോട് പ്രാ ര്‍ഥിച്ചു. ആ രാവില്‍ അവിടുത്തേക്ക് ശിപാര്‍ശയുടെ മൂന്നിലൊന്നിനുള്ള അധികാരവും പതിനാലാവാം രാവില്‍ മൂന്നില്‍ രണ്ടിനുള്ള അധികാരവും പതിനഞ്ചാം രാവില്‍ മുഴുവന്‍ ഉമ്മത്തിനും ശിപാര്‍ശ ചെയ്യാനുള്ള പൂര്‍ണാധികാരവും നല്‍കപ്പെട്ടു’ (തഫ്സീര്‍ റാസി 27/238, ഗറാഇബുല്‍ ഖ്വുര്‍ആന്‍ 25/65, കശ്ശാഫ് 3/86, റൂഹുല്‍ബയാന്‍ 8/404)...
📝👇🏻
ഇങ്ങനെ എനിയും ഒരുപാട് മഹത്വമുള്ള പരിശുദ്ധമാക്കപ്പെട്ട രാത്രിയിൽ അല്ലാഹുവിനെ‌ സ്മരികുന്നത് ഇബ്ലീസിന്ന് സഹിക്കുകയില്ലല്ലൊ അത് കൊണ്ടാകുന്നു ഈ ഇബ്ലീസിൻ റ്റെ അനുയായികൾ ഇതൊക്കെ ബിദ് അത്ത് , ദുരാചാരം എന്നൊക്കെ പറഞ്ഞ് മുഹ്മിനീങ്ങളെ ഈമാൻ തെറ്റിക്കാൻ വരുന്നത് സൂക്ഷിക്കുക
അല്ലാഹു കാക്കട്ടെ
======================

✒ Siddeequl Misbah
(09496210086)

Friday 5 May 2017

അഹ്ലുബൈത്ത് ഇന്നുണ്ടോ?

📚അഹ്ലുബൈത്ത് ഇന്നുണ്ടോ?📚                                                                                                     ➖➖➖➖➖➖➖➖➖➖➖                                                        ഫാത്വിമ(റ)യുടെ മക്കൾ എങ്ങനെ അഹ്ലുബൈത്തായി?
സാദരണയിൽ നിന്ന് വെത്യസ്തമായി മകളുടെ മക്കളെ പിതാവിലേക്ക് ചേർക്കപ്പെടുന്നത് നബി (സ)യുടെ ഖുസൂസിയ്യത്താണ്.
അതിന്ന് നബി തങ്ങളുടെ ധാരാളം ഹദീസുകൾ തെളിവായിട്ടുണ്ട്.
അത്തരം ഹദീസുകൾ ചർവ്വിത ചർവ്വണം നടത്തി ഉലമാഅ് ആ കാര്യം സമർത്ഥിച്ചതായി നമുക്ക് കാണാം.

قوله صلى الله عليه وسلم : (فَاطِمَةُ بَضْعَةٌ مِنِّي) رواه البخاري (3714) ومسلم (2449) .
നബി(സ) പറഞ്ഞു: ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്.

ഈ ഹദീസിനെ വിശദീകരിച്ച് സുംഹൂദി(റ) പറയുന്നു.
قال الشريف السمهودي :

"معلوم أن أولادها بضعة منها ، فيكونون بواسطتها بضعة منه صلى الله عليه وسلم ، وهذا غاية الشرف لأولادها" انتهى .

نقله الألوسي في "روح المعاني" (26/165) .

മറ്റൊരു ഹദീസ് കാണുക

 قول النبي صلى الله عليه وسلم عن الحسن بن علي رضي الله عنهما : (إِنَّ ابْنِي هَذَا سَيِّدٌ ، وَلَعَلَّ اللَّهَ أَنْ يُصْلِحَ بِهِ بَيْنَ فِئَتَيْنِ عَظِيمَتَيْنِ مِنْ الْمُسْلِمِين) رواه البخاري (2704) .

ഇവിടെ നബി തങ്ങൾ ഹസൻ(റ) നെ കുറിച്ച് എന്റെ മകൻ എന്നാണ് പറഞ്ഞത്.

ഈ ഹദീസിനെ വിശദീകരിച്ച് ഇബ്നു ഖയ്യിം രേഖപ്പെടുത്തുന്നു.

قال ابن القيم رحمه الله :

"المسلمون مجمعون على دخول أولاد فاطمة رضي الله عنها في ذرية النبي صلى الله عليه وسلم المطلوب لهم من الله الصلاة ؛ لأن أحدا من بناته لم يعقب غيرها ، فمن انتسب إليه صلى الله عليه وسلم من أولاد ابنته فإنما هو من جهة فاطمة رضي الله عنها خاصة ، ولهذا قال النبي صلى الله عليه وسلم في الحسن ابن ابنته : (إن ابني هذا سيد) فسماه ابنه ، ولما أنزل الله سبحانه آية المباهلة : (فَمَنْ حَاجَّكَ فِيهِ مِنْ بَعْدِ مَا جَاءَكَ مِنَ الْعِلْمِ فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا وَأَبْنَاءَكُمْ وَنِسَاءَنَا وَنِسَاءَكُمْ وَأَنْفُسَنَا وَأَنْفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَلْ لَعْنَتَ اللَّهِ عَلَى الْكَاذِبِينَ ) آل عمران/61، دعا النبي صلى الله عليه وسلم فاطمة وحسنا وحسينا وخرج للمباهلة ...........

وأما دخول أولاد فاطمة رضي الله عنها في ذرية النبي صلى الله عليه وسلم فلشرف هذا الأصل العظيم والوالد الكريم ، الذي لا يدانيه أحد من العالمين ، سرى ونفذ إلى أولاد البنات لقوته وجلالته وعظيم قدره ، ونحن نرى من لا نسبة له إلى هذا الجناب العظيم من العظماء والملوك وغيرهم تسري حرمة إيلادهم وأبوتهم إلى أولاد بناتهم ، فتلحظهم العيون بلحظ أبنائهم ، ويكادون يضربون عن ذكر آبائهم صفحا ، فما الظن بهذا الإيلاد العظيم قدره ، الجليل خطره ؟ " انتهى باختصار.

" جلاء الأفهام " (ص/299-301) .

മുഗ്നിയിൽ പറയുന്നത് നോക്കാം

"فَائِدَةٌ : مِنْ خَصَائِصِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ أَوْلَادَ بَنَاتِهِ يُنْسَبُونَ إلَيْهِ ، وَهُمْ الْأَشْرَافُ الْمَوْجُودُونَ ، وَمِنْهُمْ الْهَاشِمِيُّونَ" انتهى .
 "مغني المحتاج" (3/63)

ഇബനു ഹജർ തങ്ങൾ പറയുന്നത് കാണുക.
قال الحافظ ابن حجر الهيتمي رحمه الله

"ثم معنى الانتساب إليه الذي هو من خصوصياته صلى الله عليه وسلم : أنه يطلق عليه أنه أب لهم ، وأنهم بنوه ، حتى يعتبر ذلك في الكفاءة ، فلا يكافىء شريفة هاشمية غير شريف .
وحتى يدخلوا في الوقف على أولاده والوصية لهم ،
وأما أولاد بنات غيره فلا تجري فيهم مع جدهم لأمهم هذه الأحكام .
نعم ، يستوي الجد للأب والأم في الانتساب إليهما من حيث تطلق الذرية والنسل والعقب عليهم . ومن فوائد ذلك أيضاً : أنه يجوز أن يقال للحسنين : أبناء رسول الله صلى الله عليه وسلم ،  وهو أب لهما اتفاقا ، لقول الرسول صلى الله عليه وسلم في الحسن : (إن ابني هذا سيد)
"الصواعق المرسلة" (4/462)

ഇമാം സൂയൂത്തി(റ) തന്റെ
യിൽ "الخصائص الكبرى" (2/381)
മറ്റ് ചില ഹദീസുകൾ കൊണ്ട് ഈവിഷയം സമർത്ഥിക്കുന്നുണ്ട്.



കർബലയിൽ മുറിഞ്ഞുപോയോ?
എന്റെ പരമ്പര ഒഴികെ സര്‍വ്വ പരമ്പരകളും ഖിയാമത്ത്‌നാളോടെ അവസാനിക്കും.'(ഹാകിം) ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന സുദീര്‍ഘമായ മറ്റൊരു ഹദീസില്‍ സൈദ്ബ്‌നുഅര്‍ഖം(റ) പ്രവാചകരുടെ ഒരു പ്രഭാഷണം വിവരിക്കുന്നത് ഇങ്ങനെയാണ് 'നിങ്ങളില്‍ ഭാരമുള്ള രണ്ട് വസ്തുക്കളെ ഞാനുപേക്ഷിച്ചിടുന്നു. അതിലൊന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്,അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട്.അത്‌കൊണ്ട് നിങ്ങള്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുക,ശേഷം പറഞ്ഞു, എന്റെ അഹ്‌ലുബൈത്തിനെയും ഞാന്‍ ഉപേക്ഷിച്ചിടുന്നു, അവരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം.'(മുസ്‌ലിം 4425)
إنما أنا بشر , يوشك أن يأتي رسول ربي فأجيب , و أنا تارك فيكم ثقلين ,
أولهما كتاب الله , فخذوا بكتاب الله , و استمسكوا به

ഇവിടെ ഖിയാമത്ത്‌നാള്‍ വരെ ലോകത്ത് ജീവിക്കാനുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും രക്ഷാകവചങ്ങളും കാവല്‍ നക്ഷത്രങ്ങളുമായി പ്രവാചകര്‍ പരിചയപ്പെടുത്തിയത് ഖുര്‍ആനിനെയും തന്റ കുടുംബത്തെയുമാണല്ലോ. അതുകൊണ്ട് തന്നെ ഇവരണ്ടും ഇടക്കാലത്ത് അണഞ്ഞ് പോയെന്ന് പറയുന്നത് അര്‍ഥശൂന്യവും വിഡ്ഡിത്തവുമാണെന്ന് ഏത് ചെറിയചിന്ത കൊണ്ടും മനസ്സിലാക്കാന്‍ സാധിക്കും.
അഹ്‌ലുബൈത്ത് അറ്റ് പോയെന്ന് ജല്‍പനം നടത്തിയവര്‍ക്ക് ശക്തമായ മറുപടിയാണ് ഇമാം റാസി(റ) സൂറത്തുല്‍ കൗസറിന്റെ വ്യാഖ്യാനത്തിലൂടെ നല്‍കുന്നത്.അദ്ധേഹം പറയുന്നു.കൗസര്‍ എന്നാല്‍ പ്രവാചകരുടെ സന്താനങ്ങളാണെന്നാണ് മൂന്നാമത്തെ അഭിപ്രായം.ഇതിന് പണ്ഡിതര്‍ പറയുന്നന്യായം ഈ സൂറത്ത് അവതരിക്കപ്പെടുന്നത് പരമ്പര മുറിഞ്ഞെന്ന് പ്രവാചകരെ ആക്ഷേപിച്ചവര്‍ക്ക് മറുപടിയായിട്ടാണ്. അപ്പോള്‍ ആയത്തിന്റെ അര്‍ഥം കാലാന്തരങ്ങളില്‍ നിലനില്‍ക്കുന്ന സന്താന പരമ്പരയെ നബിതങ്ങള്‍ക്ക് നല്‍കും എന്നാണ്.അഹ്‌ലുബൈത്തില്‍ നിന്ന് അനേകംപേര്‍ കൊലചെയ്യപ്പെട്ടിട്ടും ലോകം അവരുടെ സാന്നിധ്യം കൊണ്ട് ഇന്നും ധന്യമാണെന്നത് വ്യക്തമാണല്ലോ.(റാസി)
ഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാചക പരമ്പരക്ക് അന്ത്യമായിട്ടില്ലെന്ന് സ്ഥിരപ്പെട്ട സാഹചര്യത്തില്‍, കര്‍ബലയില്‍ അനേകം സാദാത്തുക്കള്‍ രക്തസാക്ഷിത്വം വരിച്ചിട്ടും ഈ പരമ്പര എങ്ങനെ നിലനിര്‍ത്തപ്പെട്ടു എന്നത് ഇനിയൊന്ന് പഠന വിധേയമാക്കാം.
നബികുടുംബം എന്നത് കൊണ്ട് പ്രധാനമായും ഉദ്ധേശിക്കപ്പെടുന്നത് പ്രവാചക പുത്രി ഫാത്തിമ,ഭര്‍ത്താവ് അലി, സന്താനങ്ങളായ ഹസന്‍,ഹുസൈന്‍(റ) എന്നിവരാണെന്ന് നേരത്തെ സൂചിപ്പിച്ചു. ഇവരുടെ സന്താനങ്ങള്‍ കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ട് എന്ന് സ്ഥിരപ്പെട്ടാല്‍ മുകളില്‍ ഉന്നയിക്കപ്പെട്ട വാദമുഖങ്ങള്‍ക്ക് വ്യക്തമായ മറുപടിയാകുമല്ലോ.അലി(റ)ന് ആണും പെണ്ണുമായി വ്യത്യസ്ഥ ഭാര്യമാരില്‍ നിന്ന് മുപ്പത്തിയെട്ട് മക്കളുണ്ട്.ഇവരില്‍ പരമ്പരയുള്ളത്ഫാത്തിമയുടെ മക്കളായ ഹസന്‍ ഹുസൈന്‍(റ) ഉള്‍പ്പടെ അഞ്ച് ആണ്‍മക്കള്‍ക്കും ഫാത്തിമയുടെ തന്നെ പുത്രിയായ സൈനബിനും മാത്രമാണ്. (ബുജൈരിമി) ഹസന്‍(റ)ന് ആണും പെണ്ണുമായി ആകെ പതിനഞ്ച് മക്കളുണ്ടായിട്ടുണെ്ടങ്കിലും ഹസന്‍,സൈദ് എന്നീ രണ്ട്പുത്രന്മാരിലൂടെയാണ് അദ്ധേഹത്തിന്റെ പരമ്പര ലോകത്ത് നിലനിന്നത്.ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹസനുബ്‌നു അലി(ഹസനുല്‍ മുസന്ന)ഹുസൈന്‍(റ)ന്റെ കൂടെ കര്‍ബലയില്‍ പങ്കെടുത്തിരുന്നു. യുദ്ധത്തില്‍ ബന്ധികളാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അദ്ധേഹവും പിടിക്കപ്പെടുകയും പിന്നീട് മോചിതരാകുകയും ചെയ്തു.മഹാനവര്‍കള്‍ക്ക് അബ്ദല്ലാഹില്‍ മഹ്‌ള്,ഇബ്‌റാഹീമുല്‍ ഖമര്‍,ഹസനുല്‍ മുസല്ലസ്, ദാവൂദ്,ജഅ്ഫര്‍ എന്നിങ്ങനെ അഞ്ച് മക്കളുണ്ടായിരുന്നു. ഹിജ്‌റ തൊണ്ണൂറ്റി ഏഴില്‍ വഫാത്തായ ഇദ്ധേഹത്തിലൂടെയുംനൂറ്റി ഇരുപതില്‍വഫാത്തായ സൈദ്ബ്‌നു അലിയ്യിലൂടെയുമാണ,് ഹസനീ പരമ്പര ലോകത്ത് പരന്ന് പന്തലിച്ചത്.
ഹുസൈന്‍(റ)ന് മൊത്തം ആറുസന്താനങ്ങളാണ്.അലിയ്യുനില്‍അസ്ഗര്‍, അലിയ്യുനില്‍ അക്ബര്‍, ജഅ്ഫര്‍, അബദുല്ലാഹ്,സക്കീന,ഫാത്തിമ എന്നിവരാണവര്‍.ഇവരില്‍ സൈനുല്‍ആബിദീന്‍ എന്നപേരില്‍അറിയപ്പെടുന്ന അലി അസ്ഗറിന് മാത്രമാണ് സന്താന സൗഭാഗ്യമുണ്ടായത്.ആണ്‍മക്കളില്‍ ശേഷിക്കുന്നഅലിഅക്ബറും അബദുല്ലയും പിതാവിനോടൊപ്പം കര്‍ബലയില്‍ വധിക്കപ്പെടുകയും ജഅ്ഫര്‍ പിതാവിന്റെ ജീവിത കാലത്ത്തന്നെ മരണപ്പെടുകയും ചയ്തു.ഹുസൈനീ പരമ്പര കര്‍ബലക്കു ശേഷവും സംരക്ഷിച്ച അലി സൈനുല്‍ആബിദീന്‍(റ)ന് രോഗമായിരുന്നതിലാണ് ശത്രുക്കളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഹാഫിളുദ്ദഹബി വിശദീകരിച്ചുട്ടുണ്ട് (സിയറു അഅ്‌ലാമിന്നുബലാഅ്). മുഹമ്മദുല്‍ ബാഖിര്‍, സൈദ്, ഉമര്‍, അബ്ദുല്ലാഹ്,ഹസന്‍, ഹുസൈന്‍,ഹുസൈനുല്‍ അസ്ഗര്‍, അബ്ദുര്‍റഹാന്‍, സുലൈമാന്‍, അലി,ഖദീജ, ഫാത്തിമ,അലിയ്യ,ഉമ്മുകുല്‍സൂം എന്നിവരാണ് അദ്ദേഹത്തിന്റെ ആണ്‍, പെണ്‍ സന്താനങ്ങള്‍. (നൂറുല്‍ അബ്‌സ്വാര്‍-157)
ചുരുക്കത്തില്‍ അഹ്‌ലുബൈത്തിന്റെ ഹസനീ ഹുസൈനീ പരമ്പരകള്‍ ലോകത്ത് കര്‍ബലക്ക് ശേഷവും നിലനില്‍ക്കുന്നുണെ്ടന്നും ഇതിനു വിരുദ്ധമായ വാദങ്ങള്‍ ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു....                                                               ❣❣❣❣❣❣❣❣❣❣❣

Thursday 27 April 2017

പാരമ്പര്യ സുന്നി എന്നു അവകാശപ്പെടുന്ന എൻറെ

പാരമ്പര്യ സുന്നി എന്നു അവകാശപ്പെടുന്ന എൻറെ പോന്നു സാഹോദരനോട് സ്നേഹപൂർവ്വം എൻറെ ചില സംശയങ്ങൾ

ആരോടെങ്കിലും അന്വേഷിച്ച് സംശയം തീർത്ത് തരുമല്ലോ

{ബ്രാക്കറ്റിൽ ഉള്ളത് എന്റെ പൊന്നു മുവഹ്ഹിദിനുള്ള എന്റെ ഉത്തരങ്ങളാണ്.}



1)  ദുആ ഇബാദത്താകുന്നു എന്നത് തര്‍ക്കമില്ലാത്ത നബി വചനമാണ്.

{എല്ലാ ദുആയും ഇബാദത്ത് അല്ല എന്നതും തർക്കമില്ലാത്ത വസ്തുതയാണ്}



ആയതിനാല്‍ദുആ അല്ലാഹുവില്‍ പ്രതിഫലം ലഭിക്കപ്പെടുന്ന

പുണ്യ കര്‍മ്മമാണ്.



'കന്ന്യാമറിയമേ കാത്തുരക്ഷിക്കണേ, {ഇങ്ങനെ ഒരു സുന്നിയും തേടാറില്ല - അതു കൊണ്ട് അത് പോക്കറ്റിൽ തന്നെ വെച്ചോളൂ}



മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ,

ബദ്‌രീങ്ങളെ കാക്കണേ, മുനമ്പത്ത് ബീബീ കുഞ്ഞിന്റെ രോഗം മാറ്റണേ

ഈമാതിരി ദുആകള്‍ അല്ലാഹുവില്‍ പുണ്യ കര്‍മ്മങ്ങളായി രേഖപ്പെടുത്തുന്ന സല്‍ക്കര്‍മ്മളില്‍ പെടുമോ?

{ഇവക്കൊന്നും സാങ്കേതികമായി ദുആ എന്നു പറയാറില്ല. കാരണം ഇതെല്ലാം സഹായതേട്ടങ്ങളാണ്, സഹായം തേടുന്നവർക്ക് ഇവരെല്ലാം അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണ്. അല്ലാതെ ഇലാഹ് അല്ല. ഇലാഹ് ആണെന്ന വിശ്വാസത്തോടെ തേടുന്ന തേട്ടത്തിനാണ് ദുആ എന്ന് ഇസ്.ലാമിൽ പറയുക. നിങ്ങളുടെ മതത്തിൽ അത് എന്തായാലും ശരി.



പിന്നെ ഇവയെല്ലാം സത്കർമ്മങ്ങളായി എണ്ണപ്പെടുമോ എന്നാണോ? എന്താ സംശയം? അല്ലാഹുവിന്റെ ഇഷ്ടദാസന്മാരോടുള്ള സഹായ തേട്ടം അഥവാ ഇസ്തിഘാസ പുണ്യകർമ്മമാണെന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇമാമുമാർ പറഞ്ഞു വെച്ചതാണ്.}



അല്ലാഹു അല്ലാത്തവർ ദുആ കേൾക്കുകയില്ല ഉത്തരം നൽകില്ല

എന്ന ഖുർആൻ വചനം തെറ്റാകുമോ

{അല്ലാഹു അല്ലാത്ത ഇലാഹുകളെ ഇലാഹുകൾ എന്ന നിലക്ക് വിളിച്ചാൽ അത് അവരോടുള്ള ദുആ ആണ്. അത് ആരാധനയും ആണ്. അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ലതന്നെ. അതു കൊണ്ട് തന്നെ ഉത്തരം തരുന്ന പ്രശ്നവുമില്ല.}



2) ഒരാള്‍ 60 വയസ്സുവരെ ജീവിച്ചു. അയാള്‍ നമസ്‌കാരം മുറ പോലെ നിര്‍വ്വഹിച്ചു. സക്കാത്ത് കണക്കനുസരിച്ച് കൊടുത്ത് വീട്ടി, എല്ലാ റമളാനിലും നോമ്പ് കൃത്യനിഷ്ഠയോടെ നോക്കിത്തീര്‍ത്തു.

ഹജ്ജും ഉംറയും നിര്‍വ്വഹിച്ചു. പണം നേരായ രീതിയില്‍ സമ്പാദിക്കുകയും

അനുവദനീയ മാര്‍ഗ്ഗങ്ങളില്‍ മാത്രം ചിലവ് ചെയ്യുകയും ചെയ്തു.

സുന്നത്ത് നമസ്‌കാരങ്ങള്‍, സദഖ, നബിയുടെ മേല്‍ സ്വലാത്ത്

ദിക്ക്‌റുകള്‍ ദുആകള്‍ ഇത്യാദി കാര്യങ്ങള്‍ ഒരുപാട് ചെയ്തു.

വിശ്വാസ രംഗത്ത് അല്ലാഹുവിലും മലക്കുകളിലും ഖുര്‍ആനിലും

പ്രവാചകന്‍മാരിലും അന്ത്യനാളുകളിലും അല്ലാഹുവിന്റെ ഖദ്‌റിലും

ഉറച്ച് വിശ്വസിക്കുകയും ചെയ്തു.

എന്നാല്‍ അയാള്‍ ഒരിക്കലും മൗലൂദ് മാലറാത്തീബുകള്‍ ഓതുകയോ ഓതിക്കുകയോ ചെയ്തില്ല.

ഒരു ദര്‍ഗ്ഗയിലും സിയാറത്ത് നടത്തിയിട്ടില്ല. നമസ്‌കാരത്തിനു ശേഷമുളള

കൂട്ട പ്രാര്‍ത്ഥനയിലോ ഹദ്ദാദ് റാത്തീബിലോ വ്യാഴാഴ്ച സ്‌പെഷ്യല്‍

സ്വലാത്തിലോ പങ്കെടുത്തില്ല. അയാൾ പിഴചവൻ ആണൊ

അയാള്‍ സ്വര്‍ഗ്ഗാവകാശിയാകാനാണോ നരകാവകാശിയാകാനാണോ സാദ്ധ്യത?

{സ്വർഗ്ഗാവകാശിയും നരകാവകാശിയും ആണോ എന്നൊക്കെ തീരുമാനിക്കുന്നത് അല്ലാഹു ആണ്. സുന്നികൾ അല്ല. പക്ഷെ, ഒരു കാര്യമുണ്ട് - ഇതോടൊപ്പം അയാൾ കലിമ ചൊല്ലി വിശ്വസിക്കുന്ന മുസ്.ലിംകളെ മൗലിദും റാതീബും ഓതിയതിന്റെ പേരിൽ, അല്ലാഹുവിന്റെ ഔലിയാഇന്റെ ദർഗ സിയാറത്ത് ചെയ്തതിന്റെ പേരിൽ മുശ്.രിക്കും കാഫിറും ആണെന്നു വിശ്വസിക്കുകയും അങ്ങനെ അവരെ ആക്ഷേപിക്കുകയും ചെയ്താൽ അയാളുടെ കാര്യം പോക്ക് തന്നെയാണ്.}





3) ഖുര്‍ആനിലും ഹദീസിലുമായി ധാരാളം ദുആകള്‍ വന്നിട്ടുണ്ട്.

അവയെല്ലാം അല്ലാഹുവിനോട് മാത്രമുളള ദുആകളാണ്.

മുഹമ്മദ് നബി(സഅ) ജീവിതത്തില്‍ ഒരിക്കല്‍ പോലും

അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിച്ചിട്ടില്ല.

സ്വഹാബികളില്‍ ആര്‍ക്കും അങ്ങനെ ഒരേര്‍പ്പാട് അറിഞ്ഞുകൂടായിരുന്നു.

അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കാമെന്നത് വാസ്തവത്തില്‍ പൈശാചിക പ്രേരണയല്ലേ?

{അല്ലാഹു അല്ലാത്തവരോട് ഇവിടെ സുന്നികൾ ആരും ദുആ ചെയ്യുകയോ അല്ലെങ്കിൽ നിങ്ങളുടെ അർഥപ്രകാരം വിളിച്ചു പ്രാർഥിക്കുകയോ ചെയ്യുന്നില്ല. മഹാന്മാരോട് സഹായം തേടാറുണ്ട്. അതിനെ ദുആ എന്നും വിളിച്ചു പ്രാർഥന എന്നും വ്യാജ അർഥം കൊടുത്ത് ഉമ്മത്തിനെ കാഫിറാക്കാൻ നടക്കുന്നവരാണ് പൈശാചിക പ്രേരണക്ക് അടിമപ്പെട്ടിട്ടുള്ളത്. സ്വഹാബികൾ നബി(സ)യോട് സഹായം തേടിയ സംഭവങ്ങൾ എത്രയോ സ്വഹീഹായ റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്.}





4) ഖബറാളിക്ക് വേണ്ടി ദുആ ചെയ്യുവാനും പരലോകത്തെക്കുറിച്ച്

ഓര്‍മ്മവരാനും ഖബറുകള്‍ സന്ദര്‍ശിക്കല്‍ സുന്നത്താക്കിയുട്ടുണ്ട്.

ആഗ്രഹ സഫലീകരണത്തിനും രോഗ നിവാരണത്തിനും ഖബര്‍ സന്ദര്‍ശിക്കുന്നതിന് എന്താണ് തെളിവ്. മഴയ്ക്ക് വേണ്ടി വന്ന ജനങ്ങളെ

ഉമര്‍ (റ) എന്തുകൊണ്ടാണ് ജീവിച്ചിരിക്കുന്ന അബാസ് (റ)ന്റെ

അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയത്.

സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യുടെ

ഖബറിന്റെ അടുത്തേക്കായിരുന്നില്ലേ അവര്‍ പോകേണ്ടിയിരുന്നത്.

കാര്യം സാധിക്കാന്‍ ഖബറിങ്കല്‍ പോകുന്ന ഏര്‍പ്പാടും അവരെ പഠിപ്പിച്ചിരുന്നില്ല എന്നത് ഇതില്‍ നിന്നും വ്യക്തമാണല്ലോ.

{ആഗ്രഹസഫലീകരണത്തിനും രോഗനിവാരണത്തിനും മഹാന്മാരുടെ ഖബ്.റുകൾ സന്ദർശിക്കുന്നത് ഈ ഉമ്മത്തിനു ഖുർആനും സുന്നത്തും വിശദീകരിച്ചു തന്ന മുജ്തഹിദുകളായ ഇമാമുമാരുടെ തന്നെ പതിവാണ്. വിഷമസന്ദർഭങ്ങളിൽ ഇമാം ഷാഫി(റ) ഇമാം അബൂഹനീഫ(റ)യുടെ ഖബ്.ർ സന്ദർശിക്കാറുണ്ടായിരുന്നു എന്ന കാര്യം പല ചരിത്രഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നുണ്ട്.



ഉമർ(റ) അബ്ബാസ്(റ)വിനെ തവസ്സുലാക്കി മഴക്ക് വേണ്ടി ദുആ ഇരന്നത് വാസ്തവത്തിൽ നബി(സ)യെ തന്നെ വസീല ആക്കിയതാണ്. കാരണം വെറും സ്വഹാബി എന്ന നിലക്കല്ല അബ്ബാസ്(റ)നെ ഉമർ(റ) കണ്ടത്. മറിച്ച് നബി(സ) അഹ്.ലുബൈത്ത് എന്ന സ്ഥാനത്താണ് അദ്ദേഹത്തെ കണ്ടത്. നബി(സ)യുടെ ഖബ്.ർ ശരീഫും അവിടുത്തെ അഹ്.ലു ബൈത്തും അവിടുത്തെ ശിആറാണ്. അവയിൽ ഉമർ(റ) അഹ്.ലു ബൈത്തിനെ സമീപിച്ചു എന്നു മാത്രം. അതിൽ ഒരു കുഴപ്പവും ഇല്ല.



അതെ സമയം, ഈ സംഭവത്തിനു മുമ്പ് ഒരു സ്വഹാബിയായ വ്യക്തി നബി(സ)യുടെ ഖബ്.ർ ശരീഫിൽ ചെന്ന് മഴക്ക് വേണ്ടി ദുആ ഇരക്കാൻ നബി(സ)യോട് ആവശ്യപ്പെട്ട സംഭവവും ഫത്.ഹുൽ ബാരിയിൽ ഹാഫിളു ഇബ്നു ഹജർ(റ)ഉം അൽ ബിദായയിൽ ഹാഫിള് ഇബ്നു കസീറും(റ) ഉദ്ധരിക്കുന്നുണ്ട്. മഴക്ക് വേണ്ടി നബി(സ)യുടെ ഖബ്.റിങ്കൽ പോകുന്നത് ഹറാമോ ശിർക്കോ അല്ലെന്ന് അപ്പോൾ വ്യക്തമായി.}



പല ഖബറുകളും സ്വന്തമായി വളര്‍ന്നിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്പലരേയും ഔലിയ ആയി പ്രഖ്യാപിച്ചിട്ടുളളത്.

മക്കയിലും മദീനയിലുമുളള ഏറ്റവും ശ്രേഷ്ഠരായ ഔലിയാക്കളായ

സ്വഹാബികളില്‍ ആരുടെയെങ്കിലും ഖബറുകള്‍ വളര്‍ന്നതായി കാണുന്നില്ലല്ലോ.

അപ്പോള്‍ ഔലിയാക്കളുടെ ഖബറുകള്‍ വളരും എന്നത് കളളവും.

അങ്ങനെ ഔലിയാ ആയി പ്രഖ്യാപിക്കപ്പെട്ടത് ശരിയുമല്ല എന്നത് വ്യക്തമല്ലേ.

{ഖബ്.ർ വളരും എന്നു സുന്നികൾ വിശ്വസിക്കുന്നു എന്നത് നിങ്ങളുടെ കെട്ടിച്ചമച്ച ബഡായി മാത്രമാണ്. അത് പോക്കറ്റിൽ തന്നെ വെച്ചോളൂ}



5) അല്ലാഹുവിന്റെ ഔലിയാ ആരാണെന്ന് തീരുമാനിക്കേണ്ടത് അല്ലാഹുവല്ലേ. ഔലിയായ്ക്കുളള മാനദണ്ഡമായി ഖുര്‍ആന്‍ പറയുന്നത്

ഈമാനും തഖ്‌വയും ആകയാല്‍ അത് രണ്ടും ജനങ്ങള്‍ക്ക് ഇന്ദ്രിയ ഗോചരമല്ലല്ലോ.

അപ്പോള്‍ പളളിക്കമ്മിറ്റികള്‍ പലരേയും ഔലിയ ആയി പ്രഖ്യാപിച്ചിട്ടുളളത് ഏതടിസ്ഥാനത്തിലാണ്?

{പള്ളിക്കമ്മിറ്റികൾ ആരെയും ഔലിയ ആയി പ്രഖ്യാപിക്കാറില്ല. എന്റെ ഇഷ്ടദാസന്മാർ സുന്നത്തുകൾ വർദ്ധിപ്പിച്ച് എന്നോട് അടുത്താൽ ഞാൻ അവരുടെ കൈ ആകും, കാൽ ആകും എന്നൊക്കെ അല്ലാഹു ഔലിയാഇനെ പരിചയപ്പെടുത്തി തന്നിട്ടുണ്ട്. അതു പോലെ അല്ലാഹുവിന്റെ ചില ഇഷ്ടദാസന്മാർ ഒരു കാര്യം പറഞ്ഞാൽ അല്ലാഹു അത് സാധിപ്പിച്ചു കൊടുക്കും എന്ന് നബിവചനവും ഉണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ തലമുറകളായി മുസ്.ലിം ഉമ്മത്ത് കണ്ടും അനുഭവിച്ചും അറിഞ്ഞും വരുന്ന മഹാന്മാരെയാണ് സുന്നികൾ വലിയ്യ് ആയി മനസ്സിലാക്കിയിട്ടുള്ളത്.}



അത്ഭുതങ്ങള്‍ കാണിക്കലാണ് ഔലിയാക്കുളള മാനദണ്ഡമെങ്കില്‍ മുസ്ലിം അല്ലാത്ത പലരും പല അത്ഭുതങ്ങളും കാണിക്കുന്നുണ്ടല്ലോ.

{അങ്ങനെ സുന്നികൾ ആരും പറഞ്ഞിട്ടില്ല. അതു കൊണ്ട് അതും പോക്കറ്റിൽ തന്നെ ഇരുന്നോട്ടെ ...}



കേരളത്തിലെ നൂറ്കണക്കിന് ദര്‍ഗകളില്‍ അടക്കം ചെയ്തിരിക്കുന്നത്

ആരെയാണെന്ന് പോലും ലിഖിതമായ ഒരു ചരിത്രത്തിലും കാണാനില്ല.

ഏതടിസ്ഥാനത്തിലാണ് ഇവരെയൊക്കെ ഔലിയാ ആയി പ്രഖ്യാപിച്ചതെന്ന് വിശദീകരിക്കാമോ.

{മുകളിൽ മറുപടി പറഞ്ഞിട്ടുണ്ട്. ആവർത്തിക്കുന്നു. തലമുറകളായി മുസ്.ലിം ഉമ്മത്ത് കണ്ടും അനുഭവിച്ചും അറിഞ്ഞും വരുന്ന മഹാന്മാരെയാണ് സുന്നികൾ വലിയ്യ് ആയി മനസ്സിലാക്കിയിട്ടുള്ളത്. പിന്നെ ഔലിയ ആകണമെങ്കിൽ ലിഖിത ചരിത്രം തന്നെ വേണമെന്നത് ഒരു പുതിയ അറിവ് ആണ്.}



ഇവരുടെ ജീവിത കാലത്തും മരിച്ച ശേഷവുമുളള വല്ല അത്ഭുത കഥകള്‍ക്കും സത്യത്തിന്റെ പിന്‍ബലമുണ്ടോ.

{ഔലിയാഇനു കറാമത്ത് ഉണ്ട് എന്ന് ദീനിൽ സ്ഥിരപ്പെട്ട കാര്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ സുന്നികൾ തലമുറകളായി അറിഞ്ഞു വരുന്ന കാര്യങ്ങൾ അവർ വിശ്വസിക്കുന്നു. ഇന്ന സംഭവം ശരിയാണോ അല്ലെ എന്ന് വിശ്വസിക്കൽ ഈമാൻ കാര്യങ്ങളിൽ പെട്ടതൊന്നുമല്ല. താങ്കൾക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി. പക്ഷെ, വിശ്വസിക്കുന്നവരെ ആക്ഷേപിക്കാൻ ദീനിൽ ഒരു പഴുതും ഇല്ല.}



7)  ഈ നാട്ടില്‍ വല്ല കളവും നടന്നാല്‍ ജനങ്ങള്‍ മഖ്ബറകളിലേക്ക്

നേര്‍ച്ച നേരുന്നു. ഔലിയാ കുറ്റം തെളിയിക്കും എന്നാണ് കണക്ക്.

എന്നാല്‍ മഖ്ബറയില്‍ ഔലിയാന്റെ തലക്കും ഭാഗത്തുനിന്ന് ഭണ്ഡാരം കളവ് പോയാല്‍ നേര്‍ച്ച പോലീസ് സ്റ്റേഷനിലേക്കാണല്ലോ നേരുന്നത്.

{ പരിശുദ്ധ കഅബാലയത്തിൽ ചെന്ന് ആളുകൾ അല്ലാഹുവിനോട് ദുആ ചെയ്യുന്നു. എന്നാൽ ആ കഅബാലയം തന്നെ പൊളിക്കപ്പെടുന്ന ഒരു അവസ്ഥ ഇവിടെ വരുമല്ലോ? ഇതിനു എന്താണ് മറുപടി - അതു തന്നെയാണ് ഈ ചോദ്യത്തിനും മറുപടി.}



8) ചില മഖാം ഉറൂസിനോടനുബന്ധിച്ച് നടത്തുന്ന സന്തല്‍ വരവ്

ഇസ്ലാമിന്റെ ഏത് വിധിയനുസരിച്ചാണ് പുണ്യകര്‍മ്മമായി ത്തീരുന്നത്.

{ഉറൂസ് എന്നാൽ മഹാന്മാരെ അനുസ്മരിക്കലാണ്. അത് ദീനിൽ സ്ഥിരപ്പെട്ട കാര്യമാണ്. നബി(സ) എല്ലാ വർഷവും ഉഹുദ് ശുഹദാക്കന്മാരെ സ്വഹാബികളെയും കൂട്ടി കൂട്ട സിയാറത്ത് നടത്താറുണ്ടായിരുന്നു. അതെ സമയം ഉറൂസിന്റെ പേരിലുള്ള ഹറാമുകൾ - സ്ത്രീ പുരുഷ സങ്കലനം പോലെ - സുന്നികളുടെ പേരിൽ വെച്ചു കെട്ടരുത്. അതിനെയെല്ലാം സുന്നീ പണ്ഡിതർ എതിർക്കാറുള്ളതാണ്.}



9) മണ്‍മറഞ്ഞ മഹാന്‍മാരുടെ പേരില്‍ ഇന്ന് കാണുന്ന മൗലൂദുകളും

റാത്തീബുകളും മാലകളും വാസ്തവത്തില്‍ അവരെ അപമാനിക്കുന്നതല്ലേ.

{അല്ല അവരെ മദ്.ഹ് ചെയ്യലാണ്. അതെങ്ങനെ അവരെ അപമാനിക്കലാകും. കാര്യങ്ങൾ തല കീഴായി കാണാതിരിക്കുക}

അല്ലാഹുവിന്റെ അറിവ് എത്രയുണ്ടെന്നും അതിന്റെ അക്ഷരങ്ങള്‍ എത്രയുണ്ടെന്നും എനിക്കറിയാമെന്നും ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ പേരിൽ മുഹ്‌യദ്ദീന്‍ മൗലൂദില്‍ കൊടുത്തത് വാസ്തവത്തില്‍ ശൈഖിനെ ഒരഹങ്കാരിയായി ചിത്രീകരിക്കുന്നില്ലേ.

{നുണപറയൽ മത്സരം നടത്തുന്ന മൗലവിമാരിൽ നിന്നാണ് താങ്കൾ ദീൻ പഠിക്കുന്നത് എന്നത് കൊണ്ട് തന്നെ ഈ കാര്യം ആ മൗലിദിലെ അറബി വാചകം കൊണ്ട് വന്ന് അർഥം വെച്ച് തെളിയിക്കേണ്ടതാണ്.}



10) മങ്കൂസ് മൗലൂദ്കാരന്‍ പറയുന്നു. മുഹമ്മദ് നബി (സഅ)യുടെ

പ്രകാശം കൂടെയുണ്ടായിരുന്നത്‌ കൊണ്ടാണ് ഇബ്രാഹിം നബി (അ)

നംറൂദിന്റെ തീയില്‍ നിന്നും രക്ഷപ്പെട്ടതെന്ന്. അവര്‍ ശൊന്ന ബൈത്ത്

(മുഹ്‌യിദ്ദീന്‍ മാലയുടെ ആധാര ഗ്രന്ഥം) കാരന്‍ പറയുന്നു:

''മുഹ്‌യദ്ദീന്‍ ശൈഖാണ് ഇബ്രാഹിം നബി(അ)യെ രക്ഷിച്ചതെന്ന്,

{നുണപറയൽ മത്സരം നടത്തുന്ന മൗലവിമാരിൽ നിന്നാണ് താങ്കൾ ദീൻ പഠിക്കുന്നത് എന്നത് കൊണ്ട് തന്നെ ഈ കാര്യം ആ മൗലിദിലെ അറബി വാചകം കൊണ്ട് വന്ന് അർഥം വെച്ച് തെളിയിക്കേണ്ടതാണ്.}



അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:

''അല്ലാഹു തീയോട് ഇബ്രാഹിമിന്റെ മേല്‍ തണുപ്പും സമാധാനവും ആയിത്തീരാന്‍ ആജ്ഞാപിച്ചതെന്ന് ''നിങ്ങള്‍ ഇതില്‍ ഏതാണ് ശരിയായി കണക്കാക്കുന്നത്.



ശാഫി മദ്ഹബിലെ വുളുവിനു ശക്തി കുറവാണെന്നും ആ വുളു എടുത്ത ശേഷം സ്ത്രീകളെ തൊട്ടാല്‍ വുളു മുറിയുന്നതു കൊണ്ട് ഹജ്ജിന് പോകുന്നവരോട് ഹനഫി മദ്ഹബിലുളള ശക്തി കൂടിയ വുളു എടുക്കാന്‍ നിങ്ങള്‍ ഉപദേശിക്കുന്നുണ്ട്. അങ്ങിനെ വുളുവിന് മാത്രം മദ്ഹബ് മാറിയാല്‍ മതിയോ വുളു എടുത്ത ശേഷം വീണ്ടും ശാഫി മദ്ഹബ്കാരനായിത്തീര്‍ന്നാല്‍ പിന്നെയും വുളുവിന്റെ ശക്തി കുറയില്ലേ.

അതോ നമസ്‌കാരത്തിലും മറ്റ് പ്രാര്‍ത്ഥനകളിലും ഹനഫിയായി തുടരണമോ?

അങ്ങിനെ വന്നാല്‍ രണ്ട് മദ്ഹബിന്റെയും മസ്ഹല മുഴുവന്‍ പഠിക്കാതെ പറ്റുമോ?

നബി (സഅ) യുടെ കാലത്ത് ഇങ്ങിനെ ശക്തി കുറഞ്ഞതും ശക്തി കൂടിയതുമായ രണ്ട്തരം വുളു നിലവിലുണ്ടായിരുന്നോ?

{ഷാഫി മദ്.ഹബിലെ വുളൂഇനു ശക്തി കുറവാണെന്നും ഹനഫീ മദ്.ഹബിലെ വുളൂഇനു ശക്തി കൂടുതലാണെന്നും സുന്നികൾ പറഞ്ഞത് ആദ്യം നിങ്ങൾ തെളിയിക്കുക.



പിന്നെ, മദ്.ഹബുകളിലെ മസ്.അലകൾ പഠിക്കാനാണോ ഇത്ര വലിയ പണി? സലഫികളുടെ നിയന്ത്രണത്തിലുള്ള മസ്.ജിദുന്നബവിയിൽ മുകൾ നിലയിൽ ഒരു വലിയ ലൈബ്രറി ഉണ്ട്. അവിടെ ഫിഖ്ഹ് എന്ന സെക്ഷനിൽ ഷാഫി, ഹമ്പലി, ഹനഫി, മാലികി എന്നു തരം തിരിച്ചു കിതാബുകൾ വെച്ചിട്ടുണ്ട്. അപ്പോൾ ഒരു പ്രയാസവുമില്ല. മദീനയിലേക്ക് പോകാൻ പറഞ്ഞതല്ല. മദ്.ഹബുകളും അതിലെ അഭിപ്രായവിത്യാസങ്ങളും അതു എല്ലാം ദീൻ തന്നെയാണെ എന്നുള്ളതും നിങ്ങളുടെ സലഫികൾ അടക്കം ഈ ഉമ്മത്ത് ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ് എന്നു വ്യക്തമാക്കിയതാണ്. അതു കൊണ്ട് ചില ഘട്ടങ്ങളിൽ ഒരു മദ്.ഹബിന്റെ വിധിയനുസരിച്ച് നീങ്ങൽ ബുദ്ധിമുട്ടാണെങ്കിൽ മറ്റൊരു മദ്.ഹബ് സ്വീകരിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല. എല്ലാം ഒരേ ദീൻ തന്നെയാണ്. ഒന്ന് മാത്രമാണ് ശരി എന്നത് ശാഖാപരമായ വിഷയങ്ങളിൽ ദീനിൽ ഇല്ല.}





12) മരിക്കുന്നത് വരെ ഇമാം ആരെന്ന് ചോദിച്ചാല്‍ ശാഫി ഇമാം

എന്ന് ജനങ്ങളെ പഠിപ്പിച്ച് മരണശേഷം ഇമാം പരിശുദ്ധ ഖുര്‍ആനാണെന്ന്

തല്‍ഖീല്‍ വഴി പറഞ്ഞ് കൊടുക്കുന്നത് തനി വഞ്ചനയല്ലേ ?

{നിങ്ങളെ മൗലവിമാർ വഞ്ചിച്ചതിനു സുന്നികൾ എന്ത് പിഴച്ചു. ഫുറൂഇയ്യായ (ശാഖാപരമായ കാര്യങ്ങളിൽ) ഇമാം കേരളത്തിൽ അധികം പേർക്കും ഇമാം ഷാഫി തന്നെയാണ്. പിന്നെ ഖബ്.റിൽ ചോദിക്കുന്നത് ആരാണ് ഇമാം എന്നല്ല. അത് നിങ്ങളെ മൗലവിമാർ പഠിപ്പിക്കാതെ വഞ്ചിച്ചു. ആരാണ് എന്നല്ല, ഏതാണ് നിങ്ങളുടെ ഇമാം എന്നാണ് ചോദ്യം. അതു കൊണ്ട് തന്നെ ഉത്തരം ഖുർആൻ എന്നുമാണ്.}



തല്‍ഖീന്‍ വഴി മലക്കുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയും എന്ന് കരുതുന്നത് തനി മൗഢ്യമല്ലേ ?

{തൽഖീൻ വഴിയാണ് മലക്കുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. ഇവിടെ താങ്കളാണ് മൂഢനായത്. സത്യവിശ്വാസികൾക്ക് ഓർമ്മപ്പെടുത്തൽ ഉപകരിക്കും എന്നു വിശുദ്ധ ഖുർ.ആനിൽ തന്നെ വന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ ആണ് തൽഖീൻ. അതു വഴി ഖബ്.റാളിക്ക് ദുൻ.യാവിൽ വെച്ച് വിശ്വസിച്ച കാര്യങ്ങൾ ഒന്നു കൂടി ഉറപ്പിച്ചു കൊടുക്കുകയും തന്മൂലം അദ്ദേഹത്തിനു മലക്കുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായകമാകും എന്നുമാണ് സുന്നികൾ വിശ്വസിക്കുന്നത്}

തസ്ബീത്ത് എന്ന പ്രബലമായ സുന്നത്തിനെ നിങ്ങള്‍ കുഴിച്ച് മൂടിയത്

ഇപ്പോള്‍ അല്‍പ്പാല്‍പ്പമായി പുറത്തുവരാന്‍ തുടങ്ങിയത് മുജാഹിദുകള്‍

ചെയ്യുന്നത് കണ്ടിട്ടല്ലേ.

{അത് മുജാഹിദ് മൗലവിമാരിൽ കണ്ടു വരുന്ന ഒരു അസുഖമാണ്. എല്ലാം ഞമ്മളാണ് കൊണ്ട് വന്നതെന്ന മൂഢത്തരം, മറുപടി അർഹിക്കുന്നില്ല.}



13) ചാവടിയന്തിരം കഴിക്കുന്നതിന്റെ തെളിവുകള്‍ തിരയാതിരിക്കുന്നതാവും അഭികാമ്മ്യം നബി(സ.അ) യുടെ മകന്‍ ഇബ്രാഹിം മരിച്ചിട്ടും

പ്രിയ പത്‌നി ഖദീജ (റ.അ) മരിച്ചിട്ടും എത്രാം ദിവസമായിരുന്നു അടിയന്തിരങ്ങള്‍? അന്ന് ഏത് മൗലൂദാണ് ഓതിയത് ?

{മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യലും ദുആ ചെയ്യലും അതിനു വേണ്ടി ഒരുമിച്ച് കൂടിയവർക്ക് ഭക്ഷണം നൽകലും ആണല്ലോ ഇവിടെ ഉദ്ദേശം. ഇത് സ്വഹാബിമാരുടെ ചര്യയിൽ അറിയപ്പെട്ടതാണ്. നൂറ്റാണ്ടുകളായി മുസ്.ലിം ഉമ്മത്ത് നിരാക്ഷേപം തുടർന്നു വരുന്നതുമാണ്. ഇബ്നുതീമിയ്യ മരണപ്പെട്ടപ്പോൾ ശിഷ്യന്മാർ ഖുർആൻ പാരായണം നടത്തിയത് ഇബ്നു കസീർ രേഖപ്പെടുത്തുന്നുണ്ട്. ഇവരാരും ഇത് നബി(സ) ചെയതിരുന്നോ എന്നു അന്വേഷിച്ചിട്ടില്ലെങ്കിൽ സുന്നികൾക്കും അത് അന്വേഷിക്കേണ്ട കാര്യമില്ല. നബി(സ) ചെയ്തതേ ചെയ്യാൻ പാടുള്ളൂ എന്ന പിഴച്ച വാദമുള്ളവർ ആദ്യം മുസ്.ഹഫ് നോക്കി ഖുർആൻ ഓതുന്ന പരിപാടി നിറുത്തുക.}





ഖദീജ (റ) യുടെ സുഹൃത്തുക്കള്‍ക്ക് നബി (സഅ) പാരിദോഷികങ്ങള്‍ നല്‍കാറുണ്ടായിരുന്നു എന്നത് എങ്ങിയെനാണ് നിങ്ങള്‍ ചാവടിയന്തിരങ്ങള്‍ക്ക് തെളിവായി ഉദ്ദരിക്കുന്നത്?

{മരിച്ചവരെ അനുസ്മരിച്ച് അവരുടെ പേരിൽ സദഖ ചെയ്യുന്നതിനുള്ള ഒന്നാന്തരം തെളിവ് തന്നെയാണത്.}



14) മസ്ജിദുല്‍ ഹറമിലും മസ്ജിദുന്നബവിയിലും ഖുത്തുബ നിര്‍വ്വഹിക്കുന്നതും നമസ്‌കാരത്തിന്ന് നേതൃത്വം നല്‍കുന്നതും

സലഫി ആശയക്കാരാണ് എന്ന് നിങ്ങള്‍ പലപ്പോഴും തന്നെ പ്രസംഗിച്ചിട്ടുണ്ട്.

അവിടെ പോകുന്നവര്‍ ഈ ഇമാമുകളെ തുടരാന്‍ പാടുണ്ടോ?

ഖുത്തുബകളിലും ഗ്രന്ഥങ്ങളിലും ഇവര്‍ ശൈഖുല്‍ ഇസ്ലാം ഇബിനു തൈമിയ (റ) യെയും മുഹമ്മദ് അബ്ദുല്‍ വഹാബ് (റ)യെയും അംഗീകരിക്കുന്നുണ്ട്.

നിങ്ങള്‍ മക്കയിലും മദീനയിലും ചെന്നാല്‍ ഈ ഇമാമാകളെ തുടരാന്‍ പാടില്ല എന്നത് എന്തുകൊണ്ട് ഫത്‌വ ഇറക്കുന്നില്ല?

{അവർ ഞങ്ങൾ അംഗീകരിക്കുന്ന ഹമ്പലീ മദ്.ഹബ് അനുസരിച്ചാണ് അവിടെ ജുമുഅക്കും ജമാഅത്തിനും നേതൃത്വം കൊടുക്കുന്നത്. അങ്ങനെ തുടരുന്നിടത്തോളം മുസ്.ലിംകൾ ആർക്കും അതിൽ ഒരു പ്രശ്നവുമില്ല.}



15) പത്ത് നാല്പത് വര്‍ഷം മുമ്പ് മുസ്ലിം കുട്ടികളെയെല്ലാം മുസ്ല്യാക്കന്‍മാര്‍ നിര്‍ബന്ധമായും മൊട്ടയടിപ്പിച്ചിരുന്നു. ?  തലമുടി വളര്‍ത്തിയ ഒരു കുട്ടിയെയും അന്ന മദ്രസയില്‍ പഠിക്കാന്‍ അനുവദിക്കുമായിരുന്നില്ല.

ഇന്ന് 99 ശതമാനം മുസ്ല്യാക്കന്‍മാരും തലമുടി വളര്‍ത്തിയിരിക്കുകയാണല്ലോ.

മൊട്ടയടിച്ച ഒരു സുന്നീക്കുട്ടിയെയും ഇന്ന് കാണാനില്ല.

ഈ മാററത്തിന് നിങ്ങള്‍ക്ക് പുതിയ  കിട്ടിയ  തെളിവ് എന്താണ് ?

{ഇതും നിങ്ങളുടെ മൗലവിമാർ കെട്ടിച്ചമച്ച ഒരു പെരും നുണയാണ്. മറുപടി അർഹിക്കുന്നില്ല. മൊട്ടയടിക്കൽ നിർബന്ധമാണ് എന്ന് ഒരു സുന്നീ പണ്ഡിതനും വിധിച്ചിട്ടില്ല. ഉണ്ടെങ്കിൽ തെളിയിക്കുക.}



16) മുഹമ്മദ് നബി(സഅ)യുടെ കാലഘട്ടത്തിലും തുടര്‍ന്നുളള ഖുലഫാഇറാശിദുകളുടെ കാലഘട്ടങ്ങളിലും മുസ്ലിം സ്ത്രീകള്‍ക്ക്

ജുമുഅ/ജമാഅത്തില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നു എന്ന്

വളരെ വ്യക്തമായ ശേഷവും പരിപൂര്‍ണ്ണമായ ഇസ്ലാമിക വസ്ത്രം ധരിച്ച സ്ത്രീ അവര്‍ക്ക് നമസ്‌കാരത്തിനായി പളളികളില്‍ പ്രത്യേകം സജ്ജമാക്കിയ

സ്ഥലങ്ങളില്‍ വെച്ച് നമസ്‌കരിക്കുന്നത് ഹറാമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്.

{ഒരു റക്അത്തിനു ആയിരം റക്അത്ത് ശ്രേഷ്ടത ലഭിക്കുന്ന, നബി(സ) ഇമാമായി നിസ്കരിക്കുന്ന, ഖുലഫാഉ റാഷിദുകൾ അടക്കം സ്വഹാബാ കിറാം മഅമൂന്മാരായി നിസ്കരിക്കുന്ന, മസ്ജിദുന്നബവിയിലെ ജമാഅത്തിൽ പങ്കെടുക്കട്ടെ എന്ന സ്വഹാബീ വനിതയുടെ അപേക്ഷക്ക് നബി(സ) നൽകിയ മറുപടിയാണ് അവർക്ക് നിസ്കാരത്തിനു വീടാണ് ഉത്തമം എന്നുള്ളത്. അത്രയേ സുന്നികൾ പറയുന്നുള്ളൂ. അല്ലാതെ സുന്നികൾ പുതുതായി ഉണ്ടാക്കിയ നിയമമല്ല അത്.  പിന്നെ സ്ത്രീകൾ പള്ളിയിൽ വരുന്നതനെതിരെയുള്ള നിലപാടോ? ഉമർ(റ)ന്റെയും മറ്റു സ്വാഹാബികളുടെയും നിലപാട് ഈ വിഷയത്തിൽ എന്താണോ അതു തന്നെയാണ് സുന്നികളുടെയും നിലപാട്.}



ദര്‍ഗകളില്‍ പുരുഷന്‍മാരോട് മത്സരിച്ച് ചീരണി വാങ്ങുന്നതിനെയും പാതിരാത്രി കഴിഞ്ഞും തുടരുന്ന ലേലം വിളി വഅ്ളുകളില്

‍ പങ്കെടുക്കുന്നതിനെയും നിങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

{സ്ത്രീപുരുഷസങ്കലനം സുന്നികൾ എവിടെയും, ഒരു ദർഗയിലും പ്രോത്സാഹിപ്പിക്കുന്നില്ല. സൂക്ഷമത പാലിക്കാത്ത  ദർഗാഭാരവാഹികളുടെയും സ്ത്രീകളുടെയും ഭാഗത്തു നിന്നു വരുന്ന ദീനീ വിരുദ്ധ കാര്യങ്ങൾക്ക് സുന്നികൾ ഉത്തരവാദികൾ അല്ല.}



ഇപ്പോള്‍ നിങ്ങളുടെ പ്രധാന പളളികളിലും മര്‍ക്കസുകളിലും

സ്ത്രീകള്‍ക്ക് പ്രത്യേക മുറി തുറന്നതിന്റെ ഉദ്ദേശവും സ്ത്രീകളെ നമസ്‌കരിപ്പിക്കല്‍ തന്നെയല്ലേ.

{അല്ല, മുൻ.കാലത്തെ അപേക്ഷിച്ച്, സ്ത്രീകൾ പുറത്തിറങ്ങി സഞ്ചരിക്കുന്ന പതിവ് അധികരിച്ചപ്പോൾ അവരുടെ നിസ്കാരം ഖളാ ആകാതിരിക്കാൻ വേണ്ടി നല്ല ഉദ്ദേശത്തോടെ ചെയ്യുന്നതാണ്.}



17) ഖുത്തുബയുടെ അര്‍കാനുകള്‍ ഒഴികെയുളള ഭാഗങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയി.....

{ഖുത്തുബ ആരാധനയാണ്. അത് ജനങ്ങൾക്ക് മനസ്സിലാകണം എന്ന ഒരു നിയമം ഖുർആനിലോ സുന്നത്തിലോ ഇല്ല. പിന്നെ പുത്തൻവാദികൾ ഖുത്തുബ പരിഭാഷ നടത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്???}

Wednesday 26 April 2017

മങ്കൂസ് മൗലിദിലെ വരികളിലെ യാഥാർത്ത്യവും വഹാബികളുടെ പെരുങ്കള്ളത്തരവും

131_______
​siddeequl misbah​ ✍🏻 26/04/2017
⏬___________________⏬

​"മങ്കൂസ് മൗലിദിലെ വരികളിലെ യാഥാർത്ത്യവും വഹാബികളുടെ പെരുങ്കള്ളത്തരവും"​
_______________________


സുബ് ഹാനള്ളാഹ് എന്താ ഒരു കബളിപ്പിക്കൽ മങ്കൂസ് മൗലിദിൽ നബി സ്വ യുടെ ജനനവുമായി ബന്ധപ്പെട്ട് ബിംബങ്ങൾ തല കുത്തി വീണപ്പോൾ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ഖുറൈശി സംഘത്തിൽ പെട്ടയാൾ സങ്കടത്തോടെ   ബിംബങ്ങളെ വിളിച്ച് പാടിയ  സംഭവവും പാട്ടും  ഇമാമീങ്ങളൊക്കെ അവരുടെ കിതാബുകളിൽ ഉദ്ധരിക്കുന്നുണ്ട് ഇബ്നു അസാകിർ (റ) താരീഖ് ദിമശ്ഖിലും , ഹാഫിള് ഇബ്നു കസീർ (റ) അൽ ബിദായത്തു വന്നിഹായയിലും , സീറത്തു ന്നബവിയ്യയിലും , ഹാഫിള് ജലാലുദ്ദീൻ സുയൂത്വി (റ) ഖസ്വാഇസുൽ കുബ്റയിലും മറ്റ് ധാരാളം ഇമാമീങ്ങൾ അവരുടെ  ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചതായി കാണാം ഈ ചരിത്രം നബി സ്വ യുടെ മൗലിദുമായി ബന്ധപ്പെട്ട് മങ്കൂസ് മൗലിദിലും പ്രസ്തുത ചരിത്രം അത് പോലെ കൊടുത്തതായും കാണാം വരികൾ ഒരുപാട് ഉണ്ട് ആദ്യ രണ്ട് വരി കൊടുക്കാം

👇🏻
أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ
... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ

(ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടിലെ ആദ്യ വരികൾ ഈ വരികൾ മങ്കൂസ് മൗലിദിലും കാണാം) ☝🏻☝🏻
⏬☝
എന്നാൽ ഈ വരികൾ എടുത്തുദ്ധരിച്ച് കണ്ടൊ സുന്നികൾ മങ്കൂസ് മൗലിദിൽ ബിംബങ്ങളെ വിളിക്കുന്നത് നോക്കൂ എന്നിട്ട് അതിന്ന് ജവാബായി സ്വലാത്തും ചൊല്ലുന്നു !!!! എന്തായാലും മൗലവിമാരുടെ ഈ കബളിപ്പിക്കൽ സാധാരണക്കാർക്കിടയിൽ പെട്ടെന്ന് ഏശുമല്ലോ , ഇങ്ങനെ പെരും നുണകൾ പറഞ്ഞും എഴുതിയും ചലിപ്പിക്കുന്ന ഒരു പ്രസ്ഥാനം കഷ്ടം തന്നെ !!!!

എന്നാൽ മുഹ്മിനീങ്ങൾ കാര്യം മനസ്സിലാക്കുക‌ നബി സ്വ യുടെ ജനന സമയത്ത് അവിടത്തെ മുഹ്ജിസത്തെന്നോണം  ധാരാളം അൽഭുത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ പെട്ടതാണ് അന്നുണ്ടായ മുഴുവൻ ബിംബങ്ങളും  തലകുത്തി വീഴുകയും അത് കണ്ട് വെഷമം അടക്കി വെക്കാനാകാതെ ഖൽബ് പൊട്ടി ഖുറൈശിയിൽ പെട്ട ഉസ്മാനിബ്നുൽ ഹുവൈരിസ് എന്ന മുശ്രിഖ് പാടിയ സംഭവം അത് അത്പോലെ‌ മൗലിദ് കിതാബിൽ കൊടുത്തതാകുന്നു ഇത് നബി സ്വ യുടെ ജനന സമയത്തുണ്ടായ അൽഭുതം പറയാൻ വേണ്ടി മാത്രമാകുന്നു അല്ലാതെ ആ സംഭവത്തിൽ ആ ഖുറൈശി പാടിയ പാട്ടിൽ ബർകത്തെടുക്കാനോ പുണ്യം കിട്ടും എന്ന വിശ്വാസത്തിലോ എന്ന നിലക്കല്ല , മറിച്ച് അന്ന് നടന്ന സംഭവം ഇമാമീങ്ങളിൽ നിന്ന് അത് പോലെ ഉദ്ധരിക്കുന്നു അല്ലാതെ ബിംബങ്ങളെ വിളിച്ച് പറയുകയല്ല , പിന്നെ ഈ വരികൾ കഴിഞ്ഞാൽ  ജവാബ് സ്വലാത്തും ചൊല്ലാറില്ല അത് മൗലവിയുടെ അടുത്ത നുണയാകുന്നു കാരണം മങ്കൂസ് മൗലിദ് കിതാബിൽ  ഈ ബൈത്ത് ഉള്ളടുത്ത് തന്നെ ജവാബ് ഇല്ലാതെ സംഭവം റാവിമാരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറഞ്ഞാകുന്നു  കൊടുത്തിട്ടുള്ളത്

പക്ഷെ തിരൂരങ്ങാടി പോലുള്ള  വഹാബികളുടെ പ്രസ്സുകളിൽ നിന്ന് അടിച്ചിറക്കുന്ന മൗലിദ് കിതാബുകളിൽ ഈ വരികൾ കൊടുത്തിട്ട് സ്വലാത്തിന്റെ ജവാബ് കൊടുത്തതായി കാണാം , കദ്ദാബുകളാണല്ലോ കള്ളത്തരം കാണിച്ച് സംഘടനയുടെ ആദർശം പറയുകയെന്നല്ലാതെ സുന്നി ആദർശത്തിനോ സുന്നികൾ പാടുന്ന മാലക്കോ മൗലിദിനോ ഒരു കുഴപ്പവും കണ്ട് പിടിക്കാൻ ഇക്കൂട്ടർക്ക് കഴിയുകയില്ലെന്ന യാഥാർത്ത്യം എല്ലാവരും തിരിച്ചറിയുക.

പ്രസ്തുത സംഭവവും പാട്ടും മഹാനായ സ്വാലിഹിശാമി (റ) അവിടത്തെ സുബുലുൽ ഹുദ എന്ന കിതാബിൽ കൊണ്ട് വരുന്നത് തന്നെ നബി സ്വ യുടെ ജനനത്തിൽ ഇബ്ലീസ് അട്ടഹസിച്ച് കരഞ്ഞോടി എന്ന് പറഞ്ഞ് ഒരു ബാബ് കൊടുത്തിട്ടാകുന്നു 👇🏻

​الباب العاشر في حزن إبليس وحجبه من السموات وما سمع من الهواتف لما ولد رسول الله صلى الله عليه وسلم​
      __________________________

وروى الخرائطي وابن عساكر عن عروة بن الزبير رحمه الله تعالى أن نفرا من قريش منهم ورقة بن نوفل وزيد بن عمرو بن نفيل وعبيد الله بن جحش وعثمان بن الحويرث كانوا عند صنم يجتمعون إليه فلما دخلوا يوماً فرأوه مكبوباً على وجهه، فأنكروا ذلك فأخذوه فردوه إلى حاله فلم يلبث أن انقلب انقلاباً عنيفاً فردوه إلى حاله، فانقلب الثالثة فقال عثمان: إن هذا لأمر حدث. وذلك في الليلة التي ولد فيها رسول الله صلى الله عليه وسلم. فجعل عثمان بن الحويرث يقول:
أيا صنم العيد الذي صفّ حوله ... صناديد وفدٍ من بعيدٍ ومن قرب
ينكس مقلوباً فما ذاك قل لنا ... أذاك سفيهٌ أم تنكّس للعتب

(ـ[سبل الهدى والرشاد، في سيرة خير العباد،
المؤلف: محمد بن يوسف الصالحي الشامي)  ✍🏻☝🏻

അപ്പോൾ ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ കൊടുക്കുന്നത് നബി സ്വ യുടെ മുഹ്ജിസത്ത് പറയാനാകുന്നു അല്ലാതെ അവരൊക്കെ ബിംബങ്ങളെ വിളിക്കാൻ വേണ്ടിയാണെന്ന് ആരും പറയില്ല മങ്കൂസ് മൗലിദിൽ പ്രസ്തുത പാട്ടും സംഭവവും കൊടുത്തതാണ് പ്രശ്നമെങ്കിൽ ഈ സംഭവം കൊണ്ട് വന്ന ഇബ്നു കസീർ തങ്ങളും ഇബ്നു അസാകിർ (റ) വിനെ പോലുള്ള ധാരാളം ഇമാമീങ്ങളുടെ ചരിത്ര ഗ്രന്ഥം തന്നെ കുഴപ്പാമാണെന്ന് പറയേണ്ടി വരും. കാരണം ചരിത്ര ഗ്രന്ഥമാണല്ലോ അത് പോലെത്തന്നെ കൊടുക്കും അത് പോലെ ഈ പാട്ടും സംഭവവും പ്രസ്തുത കിതാബുകളിൽ ഉണ്ട് എന്നും പറയുകയും ചെയ്യും.  അത് പോലെ മങ്കൂസ് മൗലിദ് കിതാബിലും നബി സ്വ യുടെ ജനന സമയത്ത് നടന്ന അൽഭുത സംഭവങ്ങൾ ഇമാമീങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു , അപ്പോൾ ഈ സംഭവവും പാട്ടും മങ്കൂസ് മൗലിദിൽ ഉണ്ട് എന്നും പറയാം നേരത്തെ ചരിത്ര ഗ്രന്ഥങ്ങളിൽ ഉള്ളത് പോലെ പക്ഷെ മങ്കൂസ് മൗലിദ് കിതാബിലും ഇത് എന്തിന്ന്  കൊടുത്തു എന്ന സന്ധർഭം പറയാതെ ഈ വരികൾ സുന്നികളുടെ വിശ്വാസമാക്കി മാറ്റി ബിംബങ്ങളെ വിളിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ തീർത്തും കാപട്യവും സുന്നി വിശ്വാസത്തെ തകർക്കുക എന്ന നിഘൂഡ തന്ത്രവുമാകുന്നു.

ഇനി മങ്കൂസ് മൗലിദിൽ ഉദ്ധരിച്ച  സംഭവവും ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടും ഹാഫിള് ഇബ്നു കസീർ (റ) വിന്റെ ചരിത്ര ഗ്രന്ഥമായ അൽ ബിദായത്തു വന്നിഹായയിൽ നിന്നും അതേ പോലെ വായിക്കാം

وَقَالَ الْخَرَائِطِيُّ: حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْبَلَوِيُّ بِمِصْرَ
 حَدَّثَنَا عُمَارَةُ بْنُ زَيْدٍ حَدَّثَنِي عُبَيْدُ اللَّهِ بْنُ الْعَلَاءِ حَدَّثَنِي يَحْيَى بْنُ عُرْوَةَ عَنْ أَبِيهِ أَنَّ نَفَرًا مِنْ قُرَيْشٍ مِنْهُمْ وَرَقَةُ بْنُ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى بْنِ قُصَيٍّ وَزَيْدُ بْنُ عَمْرِو بْنِ نُفَيْلٍ، وَعُبَيْدُ اللَّهِ بْنُ جَحْشِ بْنِ رِئَابٍ، وَعُثْمَانُ بْنُ الْحُوَيْرِثِ، كَانُوا عِنْدَ صَنَمٍلَهُمْ يَجْتَمِعُونَ إِلَيْهِ قَدِ اتَّخَذُوا ذَلِكَ الْيَوْمَ مِنْ كُلِّ سَنَةٍ عِيدًا كَانُوا يُعَظِّمُونَهُ، وَيَنْحَرُونَ لَهُ الْجَزُورَ، ثُمَّ يَأْكُلُونَ وَيَشْرَبُونَ الْخَمْرَ، وَيَعْكُفُونَ عَلَيْهِ فَدَخَلُوا عَلَيْهِ فِي اللَّيْلِ فَرَأَوْهُ مَكْبُوبًا عَلَى وَجْهِهِ فَأَنْكَرُوا ذَلِكَ فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَلَمْ يَلْبَثْ أَنِ انْقَلَبَ انْقِلَابًا عَنِيفًا فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَانْقَلَبَ الثَّالِثَةَ فَلَمَّا رَأَوْا ذَلِكَ اغْتَمُّوا لَهُ، وَأَعْظَمُوا ذَلِكَ، فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ: مَا لَهُ قَدْ أَكْثَرَ التَّنَكُّسَ، إِنَّ هَذَا لِأَمْرٍ قَدْ حَدَثَ، وَذَلِكَ فِي اللَّيْلَةِ الَّتِي وُلِدَ فِيهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَعَلَ عُثْمَانُ يَقُولُ

أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ ... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ
تَكَوَّسْتَ مَغْلُوبًا فَمَا ذَاكَ قُلْ لَنَا ... أَذَاكَ سَفِيهٌ أَمْ تَكَوَّسْتَ لِلْعَتْبِ
فَإِنْ كَانَ مِنْ ذَنْبٍ أَتَيْنَا فَإِنَّنَا ... نَبُوءُ بِإِقْرَارٍ وَنَلْوِي عَنِ الذَّنْبِ
وَإِنْ كُنْتَ مَغْلُوبًا تَكَوَّسْتَ صَاغِرًا ... فَمَا أَنْتَ فِي الْأَوْثَانِ بِالسَّيِّدِ الرَّبِّ
قَالَ: فَأَخَذُوا الصَّنَمَ فَرَدُّوهُ إِلَى حَالِهِ فَلَمَّا اسْتَوَى هَتَفَ بِهِمْ هَاتِفٌ مِنَ الصَّنَمِ، بِصَوْتٍ جَهِيرٍ وَهُوَ يَقُولُ:
تَرَدَّى لِمَوْلُوْدٍ أَنَارَتْ بِنُورِهِ ... جَمِيعُ فِجَاجِ الْأَرْضِ فِي الشَّرْقِ وَالْغَرْبِ
وَخرَّتْ لَهُ الْأَوْثَانُ طُرًّا وَأُرْعِدَتْ ... قُلُوبُ مُلُوكِ الْأَرْضِ طُرًّا مِنَ الرُّعْبِ
وَنَارُ جَمِيعِ الْفُرْسِ بَاخَتْ وَأَظْلَمَتْ ... وَقَدْ بَاتَ شَاهُ الْفُرْسِ فِي أَعْظَمِ الْكَرْبِ
وَصُدَّتْ عَنِ الْكُهَّانِ بِالْغَيْبِ جِنُّهَا ... فَلَا مُخْبِرٌ عَنْهُمْ بِحَقٍّ وَلَا كَذِبَ
فَيَالَ قُصَيٍّ إِرْجِعُوا عَنْ ضَلَالِكُمْ ... وَهُبُّوا إِلَى الْإِسْلَامِ وَالْمَنْزِلِ الرَّحْبِ

(അൽബിദായത്തു വന്നിഹായ ✍🏻 ☝🏻 ഹാഫിള് ഇബ്നു കസീർ)

സംഭവം ചുരുക്കത്തിൽ ഇങ്ങനെ

"യഹ്യബ്നു ഉർവ്വ റിപ്പോർട് ചെയ്യുന്നു ഖുറൈശികളിൽ നിന്ന് ഒരു സംഘം ബിംബങ്ങളുടെ അടുത്ത് ഒരുമിച്ച് കൂടി  ആ ദിവസം അവർ‌ അറവ് മ്ർഗങ്ങളെ അറുത്തും , തിന്നും കുടിച്ചും കളികളും  ഒക്കെ ആയി വലിയൊരു ഒരു ആഘോഷമാക്കി മാറ്റി , അങ്ങനെ അവർ ബിംബങ്ങളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ ബിംബങ്ങളൊക്കെ മുഖം കുത്തി വീണ നിലയിലായിരുന്നു കണ്ടത് , ഇത് കണ്ടപ്പോൾ അതിനെ എടുത്ത് പഴയ അവസ്ഥയിലേക്ക് ആക്കിയപ്പോഴും തല കുത്തിത്തന്നെ വീഴുന്നു ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്ത് നോക്കി യഥാ സ്ഥാനത്ത് നിൽക്കുന്നില്ല തല കുത്തിത്തന്നെ വീണ് കൊണ്ടിരുന്നു  , ഇത് ഇവർക്ക് വലിയ വെഷമവും ഉണ്ടാക്കി , നബി സ്വ തങ്ങൾ ജനിച്ച ദിവസത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചത്  ഇതറിഞ്ഞ   ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ആ സംഘത്തിൽ ഉണ്ടായിരുന്നയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ പാട്ടാണ് "അയാ സ്വനമൽ ഈദി" എന്ന വരികൾ
🔽🔽👇🏻🔽🔽
​പ്രിയ സത്യാന്വേഷികൾ സത്യം മനസ്സിലാക്കുക മൗലിദ് കിതാബുകളിലെ വരികൾ  സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി പാവപ്പെട്ട മുഹ്മിനീങ്ങളെ കബളിപ്പിക്കുകയാണ് മുജായിദ് പോലുള്ള പുത്തനാശയക്കാർ നടത്തി വരുന്നത്​

അല്ലാഹു ഈ പൈശാചിക ഷറിൽ നിന്നും നമ്മെ കാക്കുമാറാകട്ടെ ആമീൻ 😰

✍🏻 siddeequl misba