Monday 12 September 2016

കൂട്ടു പ്രാർത്ഥന


---------------------------
വാഹബികളുടെ തട്ടിപ്പ്

ചോദ്യം :
പിന്നിൽ സ്ത്രികളിലെങ്കിൽ ഇമാം എഴുന്നേറ്റ്  പോവണമെന്ന് ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം നവവി(റ)   ശറഹുൽ മുഹദബിൽ പറഞ്ഞിട്ടുണ്ടോ ? അത്കൊണ്ട് കൂട്ടു പ്രാർത്ഥന പാടില്ലെന്ന് ശാഫിഈ മദ്ഹബിൽ ഉണ്ടെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇത് ശരിയാണോ*❓

📘✍🏼 *ഉത്തരം*📘

         നിസ്കാരശേഷം ഇമാം കൂട്ടുപ്രാർത്ഥന പാടില്ല എന്നോ മഅമൂം പ്രാർത്ഥനക്ക്‌ ആമീൻ പറയരുതെന്നോ ശാഫിഈ മദ്ഹബിലേ ഒറ്റ ഗ്രന്തത്തിലും പറഞ്ഞതായി തെളിയിക്കാൻ ഇബിലിസടക്കമുള്ള  ഒറ്റ മൗലവിക്കും സാധ്യമല്ല.
              ശറഹുൽ മുഹദബിന്റെ ആ വാജകത്തിലോ ആ  ഗ്രന്തത്തിലോ വ്യക്തമായി ഇമാം കൂട്ടുപ്രാര്ഥന നടത്തരുത്‌ എന്ന് പറഞ്ഞിട്ടേയില്ല. വഹാബികൾ ഉണ്ടാക്കിയ ടെകസ്റ്റിലും അങ്ങനെ ഒരു വാക്കില്ല. ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റ് അല്പം മാറി ഇരിക്കണം എന്നിട്ട് ദുആ ചെയ്യണം എന്ന് പഠിപ്പിക്കാൻ വേണ്ടി പറഞ്ഞ വാജകം മുന്നും പിന്നും കട്ടുമുറിച്ചു ദുർവ്യാഖ്യാനം ചെയ്യുകയാണ് വാഹബീസ് ചെയ്തിരിക്കുന്നത്. കിതാബുകളിൽ വെട്ടിമാറ്റാത്തെ ഇവർക്ക് നിലനിൽപ്പില്ല. ഇവർ കൊണ്ടുവരുന്ന ഏതൊരു വാചകവും ഇങ്ങനെയാണ്. ശറഹുൽ മുഹദബിലെ ആദ്യഭാഗവും ശേഷമുള്ളതടക്കം നമുക്കു പരിശോധിക്കാം.

*ഇമാം നവവി(റ) പറയുന്നു*

                   ഇമാമിനും മഅമൂമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ദികറും ദുആയും സുന്നത്താണ് എന്ന് നാം പറഞ്ഞു . എല്ലാ നിസ്കാരത്തിന് ശേഷവും അത് സുന്നത്താണ്. അതിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.
            ഇമാം സുബ്ഹിക്കും അസറിനും ശേഷം മാത്രമേ ദുആ ചെയ്യാവൂ എന്ന് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല.
                       മറിച്ചു ശരിയായ അഭിപ്രായം എല്ലാ നിസ്കാരിത്തിലും ദുആ ചെയ്യൽ ഇമാമിന്‌ സുന്നത്താണ്. ഇമാം ജനങ്ങളിലേക്ക് മുന്നിട്ട് ദുആ ചെയ്യേണ്ടതാണ്.
          📘 *(ശറഹുൽ മുഹദബ്)*
  ‏( ﻓﺮﻉ ‏) ﻗﺪ ﺫﻛﺮﻧﺎ ﺍﺳﺘﺤﺒﺎﺏ ﺍﻟﺬﻛﺮ ﻭﺍﻟﺪﻋﺎﺀ ﻟﻼﻣﺎﻡ ﻭﺍﻟﻤﺄﻣﻮﻡ ﻭﺍﻟﻤﻨﻔﺮﺩ ﻭﻫﻮ ﻣﺴﺘﺤﺐ ﻋﻘﺐ ﻛﻞ ﺍﻟﺼﻠﻮﺍﺕ ﺑﻼ ﺧﻼﻑ ﻭﺃﻣﺎﻣﺎ ﺍﻋﺘﺎﺩﻩ ﺍﻟﻨﺎﺱ ﺃﻭ ﻛﺜﻴﺮ ﻣﻨﻬﻢ ﻣﻦ ﺗﺨﺼﻴﺺ ﺩﻋﺎﺀ ﺍﻻﻣﺎﻡ? ﺑﺼﻼﺗﻲ ﺍﻟﺼﺒﺢ ﻭﺍﻟﻌﺼﺮ ﻓﻼ ﺃﺻﻞ ﻟﻪ ﻭﺍﻥ ﻛﺎﻥ ﻗﺪ ﺃﺷﺎﺭ ﺇﻟﻴﻪ ﺻﺎﺣﺐ ﺍﻟﺤﺎﻭﻯ ﻓﻘﺎﻝ ﺍﻥ ﻛﺎﻧﺖ ﺻﻼﺓ ﻻ ﻳﺘﻨﻘﻞ ﺑﻌﺪﻫﺎ ﻛﺎﻟﺼﺒﺢ ﻭﺍﻟﻌﺼﺮ ﺍﺳﺘﺪﺑﺮ ﺍﻟﻘﺒﻠﺔ ﻭﺍﺳﺘﻘﺒﻞ ﺍﻟﻨﺎﺱ ﻭﺩﻋﺎ ﻭﺍﻥ ﻛﺎﻧﺖ ﻣﻤﺎ ﻳﺘﻨﻔﻞ ﺑﻌﺪﻫﺎ ﻛﺎﻟﻈﻬﺮ ﻭﺍﻟﻤﻐﺮﺏ ﻭﺍﻟﻌﺸﺎﺀ ﻓﻴﺨﺘﺎﺭ ﺃﻥ ﻳﺘﻨﻔﻞ ﻓﻲ ﻣﻨﺰﻟﻪ ﻭﻫﺬﺍ ﺍﻟﺬﻯ ﺃﺷﺎﺭ ﺇﻟﻴﻪ ﻣﻦ ﺍﻟﺘﺨﺼﻴﺺ ﻻ ﺃﺻﻞ ﻟﻪ ﺑﻞ ﺍﻟﺼﻮﺍﺏ ﺍﺳﺘﺤﺒﺎﺑﻪ ﻓﻲ ﻛﻞ ﺍﻟﺼﻠﻮﺍﺕ ﻭﻳﺴﺘﺤﺐ ﺃﻥ ﻳﻘﺒﻞ ﻋﻠﻲ ﺍﻟﻨﺎﺱ ﻓﻴﺪﻋﻮ ﻭﺍﻟﻠﻪ ﺃﻋﻠﻢ

              കിബലക്ക് മുന്നിട്ട് ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റ് ജനങ്ങളിലേക്ക്‌ മുന്നിട്ട് ദുആ ചെയ്യണം എന്ന ആശയം മറ്റൊരു ഭാഷയിൽ പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ഈ വഹാബി ദജ്ജാലുകൾ ചെയ്തിരിക്കുന്നത് .
                     സ്വന്തം വിട്ടിലോ മറ്റോ സ്ത്രികൾ മഅമൂമിങ്ങളായി ഉണ്ടെങ്കിൽ ഉള്ള വിധി കാണുക
                ഇമാം പിരിഞ്ഞു പോവാൻ ഉദ്ദേശിച്ചാൽ പിന്നിൽ സ്ത്രികൾ ഉണ്ടെങ്കിൽ അവർ പിരിയുന്നത് വരെ  അവിടെ തന്നെ താമസിക്കണം . സ്ത്രികൾ പുരുഷന്മാരുമായി കലരാതിരിക്കാൻ വേണ്ടി
  📔 *[ശറഹുൽ മുഹദബ് ]*
              ഇവിടെ സ്ത്രികൾ പള്ളിയിലാണെന്ന് നവവി ഇമാം പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെകിൽ അതാണ് വഹാബി തെളിയിക്കേണ്ടത് .
             സ്ത്രികൾക്ക്‌ അന്യ          പുരുഷന്മാർ  പങ്കെടുക്കുന്ന പളളിയിൽ നിസ്കാരത്തിന് ഹാജറാവൽ കാറാഹത്താണെന്ന് ശാഫിഈ ഇമാമും പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ടെന്നും (ശറഹുൽ മുഹദബ്)    ഫിത്നയുണ്ടെങ്കിൽ അത് പാടില്ല എന്നും അവരെ തടയണമെന്നും ശർഹു മുസ്ലിമിലും ഇമാം നവവി തന്നെ പറഞ്ഞിട്ടുണ്ട്*നവവി ഇമാം എഴുതുന്നു*
أما الأحكام ( فقالالشافعيوالأصحاب رحمهم الله : يستحبللنساء غير ذوات الهيئات حضور صلاة العيد وأما ذوات الهيئات وهن اللواتييشتهين لجمالهن فيكره حضورهن، هذا هو المذهب والمنصوص ، وبه قطع الجمهور  شرح المهذب
പെരുന്നാൾ അദ്ധ്യയത്തിൽ
ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു
 ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രികളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നിലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും
മത്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.
📚  *ശറഹുൽ മുഹദബ്‌*
النووي رحمه الله ورضي عنه في ) شرح مسلم ( في باب خروج النساء إلى المساجد : )) إذا لم يترتب عليه فتنة وأنها لا تخرج متطيبة ((وانظر إلى قوله " إذا لم يترتب عليه فتنة " ما أحسنه فيما قدمته من وجوب المنع حيث ترتبت الفتنة على خروجهن فتاوي الكبري
   *ഇമാം നവവി വീണ്ടും പറയുന്നു*

      സ്ത്രികൾ പിന്നിൽ ഇല്ലെങ്കിൽ ഇമാം നിസ്കരിച്ച സ്ഥലത്ത് നിന്ന് മാറി നിൽക്കണം(ജനങ്ങലേക്ക് മുന്നിട്ട് ദുആ ചെയ്യണം )
എന്ന് പറയാനുള്ള കാരണം
ഒന്ന് -സലാം വീട്ടിയോ എന്ന് പിന്നിലുള്ളവർ സംശയിക്കാതിരിക്കാൻ വേണ്ടിയാണ്, രണ്ട്‌ -മറ്റൊരാൾ ഇമാം നിസ്കാരത്തിലാണെന്നു കരുതി തുടരാതിരിക്കാൻ വേണ്ടിയാണ്
     📘  *[ശറഹുൽ മുഹദബ്]** ﻗﺎﻝ ﺍﻟﺸﺎﻓﻌﻲ ﻭﺍﻻﺻﺤﺎﺏ ﺭﺣﻤﻬﻢ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻳﺴﺘﺤﺐ ﻟﻼﻣﺎﻡ ﺇﺫﺍ ﺳﻠﻢ ﺃﻥ ﻳﻘﻮﻡ ﻣﻦ ﻣﺼﻼﻩ ﻋﻘﺐ ﺳﻼﻣﻪ ﺇﺫﺍ ﻟﻢ ﻳﻜﻦ ﺧﻠﻔﻪ ﻧﺴﺎﺀ ﻫﻜﺬﺍ ﻗﺎﻟﻪ ﺍﻟﺸﺎﻓﻌﻲ ﻓﻲ ﺍﻟﻤﺨﺘﺼﺮ ﻭﺍﺗﻔﻖ ﻋﻠﻴﻪ ﺍﻻﺻﺤﺎﺏ ﻭﻋﻠﻠﻪ ﺍﻟﺸﻴﺦ ﺃﺑﻮ ﺣﺎﻣﺪ ﻭﺍﻻﺻﺤﺎﺏ ﺑﻌﻠﺘﻴﻦ ‏( ﺍﺣﺪﺍﻫﻤﺎ ‏) ﻟﺌﻼ ﻳﺸﻚ ﻫﻮ ﺃﻭ ﻣﻦ ﺧﻠﻔﻪ ﻫﻞ ﺳﻠﻢ ﺃﻡ ﻻ ‏( ﻭﺍﻟﺜﺎﻧﻴﺔ ‏) ﻟﺌﻼ ﻳﺪﺧﻞ ﻏﺮﻳﺐ ﻓﻴﻈﻨﻪ ﺑﻌﺪ ﻓﻲ ﺍﻟﺼﻼﺓ ﻓﻴﻘﺘﺪﻯ ﺑﻪ
      شرح المهذب
             ചുരുക്കത്തിൽ ഇന്ന് നമ്മളുടെ  നാടുകളിൽ    ചെയ്യുന്നത് പോലെ ഇമാം സലാം വിട്ടിയാൽ മഅമൂമിങ്ങളിലേക്ക് തിരിഞ്ഞിരുന്നു ദുആ ചെയ്യണമെന്ന് പറയുക മാത്രമാണ് ഇമാമുമാർ ചെയ്തത്. അല്ലാതെ ഇമാം മഅമൂമിങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ പാടില്ല എന്നോ ദുആ ചെയ്യമ്പോൾ അവർ ആമീൻ പറയാൻ പാടില്ല എന്നോ ശറഹുൽ മുഹദബിൽ നിന്നോ മറ്റു ശാഫിഈ മദ്ഹബിലെ ഒറ്റ പണ്ഡിതനും പറഞ്ഞതായി കൊണ്ടുവരാൻ ഒരു ശൈത്താനും സാധ്യമല്ല . ഇവർ ഉണ്ടാക്കിയ പോസ്റ്റിലോ ഉദ്ധരണിയിലോ കൂട്ട് പ്രാർത്ഥന നടത്തരുത്‌  ,മഅമൂമിങ്ങൾ ഇമാമിന്റെ ദുആക്ക് ആമിൻ പറയരുത്  എന്നോ ഭൂതക്കണ്ണാടി വെച്ചുനോക്കിയാൽ പോലും കാണുകയില്ല. പാവം വഹാബികൾ.

അതോടു കൂടെ സ്ത്രികൾ ഉണ്ടെങ്കിൽ എന്നതിൽ നിന്ന് അവർ അന്യപുരുഷൻ ഉള്ള പള്ളിയിലാണ് എന്നും,ആ വാചകത്തിൽ ഇല്ല .അതെല്ലാം വഹാബി കീശയിൽ നിന്ന് കൂട്ടിയതാണ്.
                      *നബി (സ)യുടെ ആദ്യകാലത്ത് ചില സ്ത്രികൾ പള്ളിയിൽ പോയപ്പോൾ നബി(സ) തങ്ങൾ സ്ത്രികൾ പിരിഞ്ഞു പോയതിന് ശേഷമാണ് നിസ്കാരസ്ഥലത്ത് നിന്ന് മാറിയത് എന്ന ഹദീസാണ് നവവി ഇമാം അതിന്ന് തെളിവാക്കിയത്*

 *ഇമാം നവവി ശറഹുൽ മുഹദബിൽ വീണ്ടും പറയുന്നു*
                   ഇമാം മിഹ്റാബിൽ നീങ്ങിയിരിക്കാനും ദിക്റിന്നും ദുആക്കും വേണ്ടി ജനങ്ങളിലേക്ക് മുന്നിടാനും ഉദ്ദേശിച്ചാൽ അവൻ ഉദ്ദേശിച്ച ഏത് രൂപത്തിലും അനുവദനീയമാണ്.
                 ഏറ്റവും േശൃഷ്ടത ഇമാം ബഖവി പറഞ്ഞു വലഭാഗത്തെ തൊട്ട് മാറിയിരിക്കണം. ഇമാം ബഗവി പറയുന്നു .അതിൽ രണ്ടു രൂപമുണ്ട്‌ ഒന്ന് മിഹ്റാബിൽ വലഭാഗവും ജനങ്ങളിലേക്ക് ഇടഭാഗവും ആക്കി മിഹ്റാബിന്റെ വലത്തേ ഭാഗത്തിരിക്കുക
               രണ്ടാം രൂപം അതാണ് പ്രബലം .മിഹ്റാബിൽ അവന്റെ ഇടത് ഭാഗവും വലത് ഭാഗം ജനങ്ങളിലേക്കുമാക്കി മിഹ്റാബിന്റെ ഇടത് ഭാഗത്തിരിക്കുക. ഇതാണ് തഹദീബിൽ ബഗവി ഇമാമിന്റെ വാചകം. ഈ രണ്ടാം രൂപം കൊണ്ടു ബഗവി ഇമാം ശറഹുസുന്നയിൽ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
               അതിന് ബറാ ഉബനു ഹാസിബ് (റ)ന്റെ ഹദീസ് കൊണ്ട് തെളിവ് പിടിക്കുകയും  ചെയ്തു. അവർ പറഞ്ഞു
           ഞങ്ങൾ നബി(സ) പിന്നിൽ നിസ്കരിച്ചാൽ ഞങ്ങൾ തങ്ങളുടെ വലഭാഗത്തിരിക്കാൻ ഇഷ്ടപ്പെട്ടു .കാരണം നബി (സ) തങ്ങൾ അവിടത്തെ മുഖം കൊണ്ട്    ഞങ്ങളിലേക്ക് മുന്നിടാറുണ്ടയിരുന്നു.
📗 *[ഇമാം മുസ്ലിം റിപ്പോർട്ട്- ശറഹുൽ മുഹദബ്]*‏( ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩ ﺃﻥ ﻳﻨﻔﺘﻞ ﻓﻲ ﺍﻟﻤﺤﺮﺍﺏ ﻭﻳﻘﺒﻞ ﻋﻠﻲ ﺍﻟﻨﺎﺱ ﻟﻠﺬﻛﺮ ﻭﺍﻟﺪﻋﺎﺀ ﻭﻏﻴﺮﻫﻤﺎ ﺟﺎﺯ ﺃﻥ ﻳﻨﻔﺘﻞ ﻛﻴﻒ ﺷﺎﺀ ﻭﺃﻣﺎ ﺍﻻﻓﻀﻞ ﻓﻘﺎﻝ ﺍﻟﺒﻐﻮﻱ ﺍﻻﻓﻀﻞ ﺃﻥ ﻳﻨﻔﺘﻞ ﻋﻦ ﻳﻤﻴﻨﻪ ﻭﻗﺎﻝ ﻓﻲ ﻛﻴﻔﻴﺘﻪ ﻭﺟﻬﺎﻥ ‏( ﺃﺣﺪﻫﻤﺎ ‏) ﻭﺑﻪ ﻗﺎﻝ ﺃﺑﻮ ﺣﻨﻴﻔﺔ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻳﺪﺧﻞ ﻳﻤﻴﻨﻪ ﻓﻲ ﺍﻟﻤﺤﺮﺍﺏ ﻭﻳﺴﺎﺭﻩ ﺍﻟﻲ ﺍﻟﻨﺎﺱ ﻭﻳﺠﻠﺲ
ﻋﻠﻰ ﻳﻤﻴﻦ ﺍﻟﻤﺤﺮﺍﺏ ‏( ﻭﺍﻟﺜﺎﻧﻲ ‏) ﻭﻫﻮ ﺍﻻﺻﺢ ﻳﺪﺧﻞ ﻳﺴﺎﺭﻩ ﻓﻲ ﺍﻟﻤﺤﺮﺍﺏ ﻭﻳﻤﻴﻨﻪ ﺍﻟﻲ ﺍﻟﻘﻮﻡ ﻭﻳﺠﻠﺲ ﻋﻠﻲ ﻳﺴﺎﺭ ﺍﻟﻤﺤﺮﺍﺏ ﻫﺬﺍ ﻟﻔﻆ ﺍﻟﺒﻐﻮﻱ ﻓﻲ ﺍﻟﺘﻬﺬﻳﺐ ﻭﺟﺰﻡ ﺍﻟﺒﻐﻮﻱ ﻓﻲ ﺷﺮﺡ ﺍﻟﺴﻨﺔ ﺑﻬﺬﺍ ﺍﻟﺜﺎﻧﻲ ﻭﺍﺳﺘﺪﻝ ﻟﻪ ﺑﺤﺪﻳﺚ ﺍﻟﺒﺮﺍﺀ ﺑﻦ ﻋﺎﺯﺏ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ " ﻛﻨﺎ ﺇﺫﺍ ﺻﻠﻴﻨﺎ ﺧﻠﻒ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﺣﺒﺒﻨﺎ ﺃﻥ ﻧﻜﻮﻥ ﻋﻦ ﻳﻤﻴﻨﻪ ﻳﻘﺒﻞ ﻋﻠﻴﻨﺎ ﺑﻮﺟﻬﻪ.  شرح المهذب.  77

               പ്രിയപ്പെട്ട മുസ്ലിമിങ്ങൾ ചിന്തിക്കുക .ഇത്രയും വ്യക്തമായി മിഹ്റാബിൽ തന്നെ  ഇമാം വലതു ഭാഗത്ത് തിരിഞ്ഞിരിക്കണമെന്നും അതാണ് നബിയുടെ മാതൃകയെന്നും എന്നിട്ട് ദുആ ചെയ്യണമെന്നും വ്യകതമായി പറഞ്ഞ
ഇമാം നവവി(റ)യുടെ ശറഹുൽ മുഹദബിന്റെ വാജകം കട്ടുമുറിച്ചു മുറിയൻ പോസ്റ്റുണ്ടാക്കി
ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വഹാബി ഗുഢതന്ത്രത്തെ നാം തിരിച്ചറിയുക
               സ്ത്രികൾ ഇരിക്കുന്ന ഭാഗത്തേക്ക്  പോയി ഇമാം ഇരിക്കണമെന്ന് വരെ ഇമാം നവവി പറഞ്ഞു ,എന്നുവരെ ഇവർ തട്ടിവിടാറുണ്ട് .അങ്ങനെ ഒരു വാചകം കിതാബിൽ നിന്ന് കാണിക്കാൻ സാധ്യമല്ല .
                  ഇങ്ങനെ ധാരാളം മുറിയൻ പോസ്റ്റുകൾ ഇവർ ഉണ്ടാക്കിയിട്ടുണ്ട്. കിതാബിന്റ പൂർണ പേജുകൾ പരിശോധിച്ചാൽ ഏതൊരാൾക്കും , മുന്നും പിന്നും വെട്ടിമാറ്റി ജൂതന്മാരെപോലും കടത്തിവെട്ടുന്ന തിരിമറിയാണ് ഇവർ നടത്തുന്നത് എന്ന് മനസ്സിലാവും.
                   ബിരുത ധാരികളായ ചില മുസ്ലിയാകന്മാരും പല മൗലവിമാരുമടക്കം ഇത്തരംപോസ്റ്റുകൾ മാത്രമാണ് വായിച്ചത്. അവർ കിതാബിന്റ പേജുകൾ എല്ലാഭാഗവും നോക്കാൻ തയാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്.
                      മഅമൂമിങ്ങൾ ആമീൻ പറയുമെങ്കിലും ഉറക്കെ ഇമാം ദുആ ചെയ്യണമെന്ന് ഫത്ഹുൽ മുഈനിൽ പോലും വ്യക്തമായി രേഖപ്പെടുത്തിയുട്ടുണ്ട്.وسن ذكر ودعاء سرا عقبها أي الصلاة أي يسن الإسرار بهما لمنفرد ومأموم وإمام لم يرد تعليمالحاضرين ولا تأمينهم لدعائه بسماعه وورد فيهما أحاديث كثيرة ذكرت جملة منها في كتابي إرشاد العباد1 فاطلبه فإنه مهم.وروى الترمذي ]رقم: 3499[ عن أبي أمامة قال: قيل لرسول الله ص: أي الدعاء أسمع؟ أي أقرب إلىالإجابة؟ قال: جوف الليل ودبر الصلوات المكتوبات.وروى الشيخان ]البخاري رقم: 2992, ومسلم رقم.        فتح المعين

Sunday 27 March 2016

ഹാഫിള് സുയൂഥി (റ) ഇസ്തിഗാസ നടത്തുകയും

ഹാഫിള് സുയൂഥി (റ) ഇസ്തിഗാസ നടത്തുകയും നടത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും മരണപ്പെട്ടവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് പ്രമാണങ്ങള്‍ നിരത്തിസമര്‍ത്ഥിക്കുന്ന കൃതികള്‍ യഥേഷ്ടം ഇമാം സുയൂഥി (റ) രചിച്ചിട്ടുണ്ട്.

റോമക്കാര്‍ മഴ യില്ലാത്ത സമയത്ത് അബു അയ്യൂബുല്‍ അന്‍സ്വാരി (റ) യുടെ ഖബ്റിഞ്ഞടുത്ത് ചെന്ന് മഴ തേടാറുണ്ടായിരുന്നു.''
(ദുര്‍റു സ്വഹാബ ഫീമന്‍ ദഖല മിനസ്സ്വഹാബ 115)
 ومات أبى أيوب اﻷنصاري بالقسطنطينية وقبره هناك يستقى به الروم إذا قحطوا (درالسحابة فيمن دخل مصر من الصحابة للحافظ السيوطي : ص/115)
 പത്താം നൂറ്റാണ്ടിലെ മുജദ്ദിദെന്ന് കെ എം മൗലവി പരിചയപ്പെടുത്തിയ ഇമാം സുയൂഥി (റ) അറുനൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മഹാനാണ്. ഇസ്തിഗാസ ഉറപ്പിക്കാന്‍ ഗ്രന്ഥ രചന നടത്തിയ മഹാനാണ് . ഏതാനും വരികള്‍ കാണുക .

عن ابن النعمان قال : سمعت يوسف بن على الزنانى يحكي عن امرأة هاشمية كانت مجاورة بالمدينة وكان بعض الخدام يؤذيها قالت : فاستعيثت بالنبى صلى اﻷه عليه وسلم فمسمعت قائلا من المروضة يقول أمالك في أسوة؟فاصبري كما صبرت-أو نحو هذا-قالت فزال عني ماكنت فيه ومات الخدام الثلاثة الذين كانوا يؤذونني (الحاوي للفتاوى للسيوطي: 2/261)
 ഇബ്നുന്നുഅ്മാന്‍ (റ) വില്‍ നിന്ന് യൂസുഫുബ്നു അലി അസ്സിനാനി (റ) ഉദ്ധരിക്കുന്നു.
മദീനത്ത് താമസിച്ചിരുന്ന ഹാശിമീ കുടുംബത്തില്‍പെട്ട ഒരു സ്ത്രീ പറയുന്നു. എന്‍റെ ചില സേവകര്‍ എന്നെ ബുദ്ധിമുട്ടിച്ചു. ഞാന്‍ നബി (സ) യോട് ഇസ്തിഗാസ ചെയ്തു. അപ്പൊള്‍ തിരുനബിയുടെ റൗളയില്‍ നിന്ന് ഒരശരീരി ഞാന്‍ കേട്ടു. നിനക്ക് എന്നില്‍ മാതൃകയില്ലേ? ഞാന്‍ ക്ഷമിച്ചത്പോലെ നീയും ക്ഷമ കൈകൊള്ളുക. അവര്‍ തുടരുന്നു. ആ സമയത്ത് എനിക്കവരില്‍ നിന്നുണ്ടിവുന്ന വിഷമങ്ങള്‍ നീങ്ങുകയും മൂന്ന് വേലക്കാരും മരണപ്പെടുകയും ചെയ്തു.
(അല്‍ഹാവീ ലില്‍ ഫതാവ : 2/261)
 : ഉദ്ദേശ്യ സാഫല്യത്തിന് തവസ്സുലും ഇസ്തിഗാസയും ഉള്‍പ്പെട്ട പ്രാര്‍ത്ഥന ചൊല്ലാന്‍ ഇമാം സുയൂഥി (റ) പടിപ്പിക്കുന്നത് കാണുക..

يا رب بالقران العظيم وما فيه من أسمائك العظيمة وبحمد صلى الله عليه وسلم نبيك نبى الرحمة يا محمد توسلت بك بك إلا ربك ثم تطلب حاجتك يستجاب لك إن شاء الله (الرحمة في الطب والحكمة ﻷسيوطى : ص 265-223-230)
''അല്ലാഹുവെ നിന്‍റെ മഹത്തായ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും നിന്‍റെ ്രപവാചകനായ കാരുണ്യവാനായ മുഹമ്മദ് നബി (സ) യെ കൊണ്ടും ഞാന്‍ ചോദിക്കുന്നു. ഓ മുഹമ്മദ് നബിയേ
അങ്ങയെ കൊണ്ട് നാഥനിലേക്ക് ഞാന്‍ തവസ്സുലാക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് ആവശ്യങ്ങള്‍ ചോദിച്ചാല്‍ എളുപ്പത്തില്‍ ഉത്തരം ലഭിക്കുന്നതാണ്.
(അര്‍റഹ്മത്തു ഫിത്വിബ്ബി വല്‍ഹിക്മ : 265-223-230ഹാഫിള് സുയൂഥി (റ) ഇസ്തിഗാസ നടത്തുകയും നടത്തിയത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തത് യഥേഷ്ടമുണ്ട്. മരണപ്പെട്ടവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് പ്രമാണങ്ങള്‍ നിരത്തി സമര്‍ത്ഥിക്കുന്ന കൃതികള്‍ യഥേഷ്ടം ഇമാം സുയൂഥി (റ) രചിച്ചിട്ടുണ്ട്.

Saturday 26 March 2016

മദ്ഹബും സ്ത്രീ ജുമാ ജമാഅത്തും... വഹാബികൾക്ക് മറുപടി

🔴ഒ.അബ്ദുറഹ്മാന്റെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി                  ➖➖➖➖➖➖➖➖➖
ജമാഅത്തെ അനിസ്ലാമിക്കാരൻ ഒ.അബ്ദുറഹ്മാൻ മദ്ഹബിന്റെ ഇമാമുകളെയും. സ്ത്രീ പള്ളി പ്രവേശനത്തിനെയും സംബന്ധിച്ച ലേഖനം കാണാനിടയായി. അതിൽ തെളിവൊന്നും കൊടുക്കാതെ ദുർവ്യാഖ്യാനങ്ങൾ നൽകി പണ്ഡിതരെ ഇകഴ്ത്തുന്നതാണ് കാണാൻ സാധിച്ചത്. ഇയാളുടെ ഈ ജൂതായിസത്തിന് അക്കമിട്ട് മറുപടി നൽകുന്നു.

✳✳✳
👉ആരോപണം:

  ഹദീസ് വിശ്വാസ്യമായി ഉദ്ധരിക്കപ്പെട്ടാൽ അതാണ് എന്റെ മദ്ഹബ് എന്ന് വ്യക്തമാക്കാത്ത ഒരു മദ്ഹബിന്റെ ഇമാമും ഇല്ല. ഈ വസ്തുത അംഗികരിക്കാതെ അന്ധമായും പക്ഷപാതപരമായും മദ്ഹബുകളെ തഖ്ലീദ് ചെയ്യുകയും വിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും രണ്ടാം സ്ഥാനത്തേക്ക് തളളുകയും ചെയ്തതാണ് പിൽക്കാല പണ്ഡിതൻമാരിൽ നല്ലൊരു വിഭാഗത്തിന് പിണഞ്ഞ അബദ്ധം.കേരളത്തിലെ എല്ലാ സുന്നി സംഘടനകളിലും പെട്ട മതപണ്ഡിതൻമാരെ പിടികൂടിയ ബലഹീനതയും അത് തന്നെ.
⛔⛔⛔
മറുപടി:

👇
ഹദീസ് സ്വഹീഹായാൽ അതാണെന്റെ മദ്ഹബ് എന്ന് ഇമാമുകൾ പറഞ്ഞത് ഈ മൗലവിമാരെ പോലുള്ള എല്ലാ ചെകുത്താൻമാർക്കും മുജ്തഹിദ് പട്ടം കൊടുക്കാൻ വേണ്ടി പറഞ്ഞതല്ല.

🔻🔻🔻
ഇത് സംബന്ധിച്ച് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) പറയുന്നു:

“ഹദീസ് സ്വീകാര്യമായി വന്നാല്‍ അത് സ്വീകരിക്കുക എന്ന വാക്കിലൂടെ തന്റെ അങ്ങേയറ്റത്തെ സൂക്ഷ്മതയും വിനയവുമാണ് ഇമാം ശാഫിഈ (റ) പ്രകടിപ്പിക്കുന്നത്” (ശറഹുല്‍ മുഹദ്ദബ് 1:10).
ചുരുക്കത്തില്‍, ഇമാം ശാഫിഈ (റ) പറഞ്ഞ തിനെതിരില്‍ ഹദീസുകള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. കണ്ടെത്തിയതായി പറയപ്പെടുന്ന ഹദീസുകള്‍ ശാഫിഈ ഇമാമിനു കിട്ടിയിട്ടില്ലെന്ന് ഖണ്ഢിതമായി പറയാന്‍ നിര്‍വാഹവുമില്ല. കാരണം അവ ഉപേക്ഷിക്കാന്‍ ശാഫിഈ ഇമാമിനു വ്യക്തമായ കാരണങ്ങളുണ്ടായിരിക്കാം. ഉദ്ദൃത വസ്വിയ്യത്ത് ശാഫിഈ ഇമാമിന്റെ  സൂക്ഷ്മതയും വിനയവും സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ശാഫിഈ ഇമാമിന്റെ വസ്വിയ്യത്തിനെ കുറിച്ച് മറ്റൊരു വിശദീകരണവും ചിലര്‍ പറഞ്ഞി ട്ടുണ്ട് “ചില മസ്അലകളില്‍ ശാഫിഈ ഇമാമിന്റെ വാക്കുകള്‍ക്കെതിരായി കൂടുതല്‍ പ്രബലമായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാരണം താരതമ്യേന പ്രബലമായ ഹദീസിനെതിരിലാണ് ശാഫിഈ ഇമാമിന്റെ അഭിപ്രായമെന്നതിനാല്‍ പ്രസ്തുത മസ്അല ഒഴിവാക്കി ഹദീസിനനുസൃതമായി അവര്‍ മസ്അല സ്വീകരിച്ചിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ് 1:11).
രണ്ടാം വിഭാഗത്തിന്റെ അഭിപ്രായപ്രകാരം തന്നെ എല്ലാവര്‍ക്കും യഥേഷ്ടം എടുത്തുപയോഗിക്കാന്‍ പറ്റുന്ന ഒരായുധമല്ല. നിശ്പ്രയാസം നടപ്പാക്കാവുന്നതുമല്ല. പത്ത് ലക്ഷത്തോളം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഈ (റ) ഒരു ഹദീസ് കണ്ടില്ലെന്ന് പറയുന്നവന് ചില യോഗ്യതകളുണ്ടായിരിക്കണം. ഇമാം നവവി (റ) പറയുന്നു: “ഇമാം ശാഫിഈ (റ) യുടെ ഉപര്യുക്തവാക്കിന്റെ താല്‍പര്യം, അവിടത്തെ മദ്ഹബിനെതിരായി സ്വഹീഹായ ഹദീസ് കണ്ടെത്തിയ ഏതൊരാള്‍ക്കും ഹദീസില്‍ പറഞ്ഞത് തന്നെയാണ് ശാഫിഈ (റ) യുടെ മദ്ഹബെന്ന് വെച്ച് ഹദീസിന്റ ബാഹ്യമനുസരിച്ച് പ്രവര്‍ത്തിക്കാമെന്നല്ല. കാരണം, മദ്ഹബില്‍ ഒതുങ്ങിനില്‍ക്കുന്ന ഇജ്തിഹാദിന്റെ പദവിയെങ്കിലും എത്തിച്ചവരോട് മാത്ര മാണ് ആ ഉപദേശം. എന്നാല്‍ തന്നെ ആ വസ്വിയ്യത്തനുസരിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ പ്രസ്തുത ഹദീസ് ഇമാം ശാഫിഈ (റ) ക്ക് ലഭിച്ചിട്ടില്ലന്നോ അതല്ലെങ്കില്‍ അതിന്റെ പരമ്പര സ്വഹീഹായി കിട്ടിയില്ലന്നോ ഉള്ള മികച്ച ഭാവന ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇമാം ശാഫിഈ (റ) യുടെയും അവരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ അസ്വ്ഹാബി ന്റെയും സര്‍വ്വ ഗ്രന്ഥങ്ങളും പാരായണം ചെയ്തതിന് ശേഷമല്ലാതെ അത് സാധ്യവുമല്ല. ഈ കഴിവുള്ളവര്‍ വളരെ വിരളമാണ്.  ഈ നിബന്ധനയുണ്ടാവണമെന്ന് അവര്‍ നിഷ്കര്‍ ശിക്കാനുള്ള കാരണമിതാണ്. ഇമാം ശാഫിഈ (റ) അറിയുകയും കണ്ടെത്തുകയും ചെയ്ത എത്രയോ ഹദീസുകളുടെ ബാഹ്യമനുസരിച്ചുള്ള പ്രവര്‍ത്തനം ഇമാം ശാഫിഈ (റ) ഉപേ ക്ഷിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസുകള്‍ രേഖയായി അവലംബിക്കുന്നതിന്ന് വൈകല്യമുണ്ടാ ക്കുന്ന കാര്യങ്ങള്‍, അവയുടെ നിയമപ്രാബല്യം ഇല്ലാതാക്കുന്ന നസ്ഖ്, ആശയ വ്യാപ്തി ചുരുക്കുന്ന തഖ്സ്വീസ്, മറ്റ് നിലക്ക് വ്യാഖ്യാനിക്കപ്പടുന്ന തഅ്വീല് തുടങ്ങിയ വല്ല കാര്യ ങ്ങളും ഉള്ളതായി ഇമാം ശാഫിഈ (റ) ക്ക് രേഖ സ്ഥിരപ്പെട്ടത് കെണ്ടാണിത്’ (ശറഹുല്‍ മുഹദ്ദബ് 1:64).

മൗലവിയുടെ വീണ കുഴിയുടെ ആഴം മനസ്സിലാക്കാൻ ഇത് തന്നെ മതി.

🔻🔻🔻
ഖുർആനും, സുന്നത്തും രണ്ടാം സ്ഥാനത്തേക്ക് തള്ളി എന്ന് തെളിയിക്കാൻ മൗലവിയെ മാത്രമല്ല അയാളുടെ വാലിട്ടികളെയും വെല്ലുവിളിക്കുന്നു. കള്ളത്തരങ്ങൾ പറയുമ്പോൾ കേട്ടിരിക്കാൻ നിങ്ങളുടെ കുഞ്ഞാടുകളായ ജമാഅത്തെ അനിസ്ലാമിയോ, ഖവാരിജിയാക്കളായ മുജകളോ അല്ല സുന്നികൾ.

✳✳✳
👉ആരോപണം:

ഏത് പ്രശ്നത്തിലും അവരാദ്യമായി പരിശോധിക്കുക അക്കാര്യത്തിൽ താൻ മുറുകെപ്പിടിക്കുന്ന മദ്ഹബിന്റ വീക്ഷണം എന്താണെന്ന് മാത്രമാണ് .അതിനെതിരെ വിശുദ്ധ ഖുർആന്റെ സ്പഷ്ടമായ സൂചനയോ സ്വഹീഹായ ഹദീസുകളോ ചൂണ്ടിക്കാട്ടിയാലും അംഗീകരിക്കുന്ന പ്രശ്നമില്ല. മദ്ഹബുകളുടെ ഇമാമുകൾ മഹാൻമാരും മുജ്തഹിദുകളുമായ പണ്ഡിതൻമാരായിരുന്നു എന്നതിൽ തർക്കമില്ല. പക്ഷേ അവരുടേത് ഇസ് ലാമിക ശാസനകളെ സംബന്ധിച്ചിടത്തോളം അവസാനവാക്കല്ല എന്നതിന് മതിയായ തെളിവാണ് സുന്നീ മദ്ഹബുകൾ തന്നെ നാലോ അതിലധികമോ ആയതും പല കാര്യങ്ങളിലും ഈ മദ്ഹബുകൾക്കിടയിൽ പ്രകടമായ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നതും.ഇത് സമ്മതിക്കാതെ ,മദ്ഹബ് ഇമാമുകളെക്കുറിച്ച് അതിശയോക്തിയും അതിഭാവുകത്വവും കലർന്ന വർണനകളും കഥകളും കൊണ്ട് സാധാരണക്കാരെ അന്ധമായ മദ്ഹബ് പക്ഷപാതിത്വത്തിൽ തളച്ചിടുകയാണ് മുസ്ല്യാക്കൾ ചെയ്യുന്നത് .അതിലൊരു കഥയാണ് ഇമാം ശാഫിഈക്ക് പത്ത് ലക്ഷം ഹദീസുകൾ മന:പാഠമായിരുന്നു എന്ന പെരും കളളം .

⛔⛔⛔
മറുപടി:
👇
മദ്ഹബിന്റെ നിർവ്വചനം പോലും അറിയില്ലാത്ത ഈ പടു ജാഹിലിന്റെ നിഫാഖ് എല്ലാവരും മനസ്സിലാക്കട്ടെ. ഇത്രയും വലിയ കളവ് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ നിനക്ക് തെറ്റി മൗലവി .

🔻🔻🔻
മദ്ഹബുകളെ തഖ്ലീദ് ചെയ്യുന്നതിന്റെ തെളിവ് തന്നെ ഒന്നാം പ്രമാണം വിശുദ്ധ ഖുർആനാണ്. തെളിവ് കാണക:

🔻🔻🔻

അല്ലാഹു പറയുന്നു: “ഭയമോ നിര്‍ഭയമോ ഉണ്ടാക്കുന്ന ഒരു കാര്യം സംജാതമായാല്‍ അവര്‍ അത് കൊട്ടിഘോഷിക്കുന്നു. റസൂലിലേക്കും ഉലുല്‍അംറി (മുജ്തഹിദുകള്‍) ലേക്കും അതിനെ അവര്‍ വിട്ടു കൊടുത്തിരുന്നെങ്കില്‍ ഗവേഷണ പാടവമുള്ള അവര്‍ അതിനെ സംബന്ധിച്ച് അറിയുമായിരുന്നു”(നിസാഅ് 83).

🔻🔻🔻
ഈ സൂക്തത്തിന്റെ വിശദീരണത്തില്‍ ഇമാം റാസി(റ) എഴുതുന്നു: “പ്രസ്തുത സാഹചര്യത്തില്‍ നിര്‍ണ്ണായക വിധി അറിയാന്‍ അവരെ സമീപിക്കണമെന്നാണ് അല്ലാഹു നിഷ്കര്‍ശി ക്കുന്നത്. ഖുര്‍ആനിലും ഹദീസിലും അതിന്റെ വിധി വ്യക്തമാകാത്തതാണിതിന് കാരണം. അതല്ലെങ്കില്‍ ഇസ്തിമ്പാത്വി (ഗവേഷണം) ന് സ്ഥാനമില്ലല്ലോ. അത് കൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ ഇസ്തിമ്പാത്വ് (ഗവേഷണം) രേഖയാണെന്നും അതിനു കഴിയുന്നവരെ സാധാണക്കാര്‍ അനുകരിക്കല്‍ നിര്‍ബന്ധമാണെന്നും ഈ സൂക്തം തെളിയിക്കുന്നുണ്ട്” (റാസി 10:200).

🔻
ഈ ഇമാം റാസി(റ) കേരളത്തിലെ സമസ്ത സുന്നിയാണെന്ന് മൗലവി പറയുമോ?

🔻🔻🔻
ശാഹ്വലിയുല്ലാഹി (റ) രേഖപ്പെടുത്തി :
“ക്രോഡീകരിക്കപ്പെടുകയും സംസ്കരിച്ചെഴുതപ്പെടുകയും ചെയ്തിട്ടുള്ള ഈ നാലു മദ്ഹബുകള്‍ തഖ്ലീദ് ചെയ്യല്‍ അനുവദനീയമാണെന്നതില്‍ സമുദായം അഥവാ അവരില്‍ പരിഗണിക്കപ്പെടുന്നവര്‍ നാളിതുവരെ ഏകോപിച്ചിരിക്കുന്നു. അതില്‍ വ്യക്തമായ നിരവധി ഗുണങ്ങളുണ്ട്. ഉദ്ദേശ്യങ്ങള്‍ വളരെ തളര്‍ന്നു പോവുകയും മനസ്സുകളില്‍ തന്നിഷ്ടം സ്ഥലം പിടിക്കുകയും ഓരോ അഭിപ്രായക്കാരനും തന്റെ അഭിപ്രായത്തില്‍ സംതൃപ്തനാവുകയും ചെയ്തിട്ടുള്ള ഇക്കാലത്ത് പ്രത്യേകിച്ചും” (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1-154).

⭕⭕⭕
മദ്ഹബുകൾ നാലായത് അവസാന തീർപ്പല്ലാത്തത് കൊണ്ടാണെന്ന് ഏത് കിതാബിലാണ് മൗലവി പറഞ്ഞത്?

🔻🔻🔻
വൈരുദ്ധ്യങ്ങളുടെ കലവറയാണ് മദ്ഹബുകൾ എന്ന് ഏത് ഇമാം പറഞ്ഞു. തെളിവ് പറയാതെ പച്ചക്കളം പറയുന്നോ.?

🔻🔻🔻
മദ്ഹബിന്റെ ഇമാമുകൾക്ക് ലക്ഷക്കണക്കിന് ഹദീസുകൾ മന:പാഠമുണ്ടായിരുന്നെന്ന് പറയുന്നത് കേരളത്തിലെ മുസ്ലിയാക്കന്മാൻ മാത്രം പ്രചരിപ്പിക്കുന്ന കളവാണെങ്കിൽ പറയുന്ന താരീഖുൽ ബാഗ്ദാദ് സമസ്തക്കാരൻ എഴുതിയതാണോ?

🔻🔻🔻
أَخْبَرَنِي إِبْرَاهِيم بْن عمر الفقيه، قَالَ: حَدَّثَنَا عبيد اللَّه بْن مُحَمَّد بْن مُحَمَّد بْن حمدان العكبري، قَالَ: حَدَّثَنَا أَبُو حفص عمر بْن مُحَمَّد بْن رجاء، قَالَ: سمعت عَبْد اللَّه بْن أَحْمَد بْن حَنْبَل، يقول: سمعت أبا زرعة الرازي، يقول: كَانَ أَحْمَد بْن حَنْبَل يحفظ ألف ألف حديث، فقيل له: وما يدريك؟ قَالَ: ذاكرته فأخذت عَلَيْهِ الأبواب

👆🏻👆🏻👆🏻അഹ്‌മദു ബ്നു ഹമ്പൽ(റ)ന് 10 ലക്ഷം ഹദീസുകൾ മനപ്പാഠം ഉണ്ടായിരുന്നു എന്ന് മകൻ പറയുന്നു
(തദ് രീബുർ റാവി 1/50)

✳✳✳
👉ആരോപണം:

മുഹമ്മദ് ബ്നു ഇസ്മാഈലിൽ ബുഖാരി(മരമം ഹിജ്റ 256) മുസ് ലിം (ഹി 261) അബൂദാവൂദ്(ഹി 275) തിർമിദി(ഹി 279) ,ഇബ്നുമാജ (ഹി 275) ,നസാഇ(ഹി 303) എന്നിവരാണല്ലോ ഹദീസുകൾ ക്രോഡീകരിച്ചവരിൽ അഗ്രഗണ്യർ.ഇവരെല്ലാം ഉദ്ധരിച്ച ഹദീസുകളിൽ മിനിമം 145 എണ്ണമെങ്കിലും " അല്ലാഹുവിന്റെ ദാസിമാരെ അല്ലാഹുവിന്റെ മസ്ജിദുകളിൽ നിന്ന് തടയരുത് എന്ന് സംശയാതീതമായി വ്യക്തമാക്കുന്നു .പിന്നെ എങ്ങിനെയാണ് മദ്ഹബുകളുടെ പേർ പറഞ്ഞ് സ്ത്രീകൾക്ക് പളളിപ്രവേശം നിഷിദ്ധമാണെന്നോ ഹറാമാണെന്നോ മുസ്ല്യാക്കൾ ഫത്വ നൽകുക?

⛔⛔⛔
മറുപടി:
👇
മൗലവി മേൽ ഹദീസിന്റെ പൂർണ്ണരൂപം മുഹദ്ദിസീങ്ങൾ പറഞ്ഞത് കട്ട് വെച്ചത് കാണുക:
👇
عن ابن عمر قال رسول الله صلى الله عليه وسلم  لا تمنعوا نساء كم
 المساجد وبيوتهن خير لهن   ( ابو داود    1-83)

നബി (സ) പറഞതായി ഇബ്നു ഉമർ (റ)  റിപ്പൊർട്ട് ചെയ്യുന്നു നിങളുടെ സ്ത്രീകള്‍ പള്ളിയിൽ പൊകുന്നത് നിങള്‍ തടയരുത് എന്നാൽ അവരുടെ വീടുകളാണവർക്കുത്തമം
(അബൂദാവൂദ്  1-83)

ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു.

 وَفِيهِ إِشَارَةٌ إِلَى أَنَّ الْإِذْنَ الْمَذْكُورَ لِغَيْرِ الْوُجُوبِ لِأَنَّهُ لَو كَانَ وَاجِبا لَا تنفى مَعْنَى الِاسْتِئْذَانِ لِأَنَّ ذَلِكَ إِنَّمَا يَتَحَقَّقُ إِذَا كَانَ الْمُسْتَأْذَنُ مُخَيَّرًا فِي الْإِجَابَةِ أَوِ الرَّدِّ


فتح الباري 2/236

" മെൽ പറഞ്ഞ അനുമതി നൽകൽ നിർബന്ധമില്ല എന്ന് ഈ ഹദീസിൽ തന്നെ സൂചനയുണ്ട് കാരണം അനുമതി നൽകൽ നിർബന്ധമാണെങ്കിൽ 
'' ആവശ്യപ്പെട്ടാൽ'' എന്ന് പറഞ്ഞതിനർതമില്ലാതായിതീരും . അനുമതി തെടപ്പെടുന്നവനു അനുവദിക്കാനും അനുവദിക്കാതിരിക്കാനും സ്വാതന്ത്രമുള്ളതാണെങ്കിൽ മാത്രമെ അനുമതി ആവശപ്പെടേണ്ടതുള്ളൂ
(ഫത് ഹുൽ ബാരി  2-236)
 
🔻🔻🔻
സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കൽ നിരുപാധികം ഹറാമാണെന്നല്ലല്ലോ പറഞ്ഞത് ,ഹറാമാകുന്നത് എങ്ങനെയാണെന്ന് ഇമാമുകൾ പറഞ്ഞത് കാണുക:

ഹിജ്റഃ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം അലാഉദ്ദീന്‍ അബൂബകറിബ്നു മസ്ഊദ് (റ) രേഖപ്പെടുത്തുന്നു.

 “ജുമുഅഃക്കോ പെരുന്നാള്‍ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങള്‍ക്കോ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരി ക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുര്‍ആന്റെ കല്‍പ്പന പുറത്തുപോകരുതെന്ന നിരോധം കൂടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങല്‍ ഫിത്നക്ക് ഹേതുവാണ്. ഒരു സംശയ വുമില്ല. ഫിത്ന ഹറാമാണ്. ഹറാമിലേക്ക് ചേര്‍ക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു” (അല്‍ബദാഇഉസ്സ്വനാഇഅ്, 1/408)...

 ﻭﺃﻣﺎ اﻟﻨﺴﻮﺓ ﻓﻬﻞ ﻳﺮﺧﺺ ﻟﻬﻦ ﺃﻥ ﻳﺨﺮﺟﻦ ﻓﻲ اﻟﻌﻴﺪﻳﻦ؟ ﺃﺟﻤﻌﻮا ﻋﻠﻰ ﺃﻧﻪ ﻻ ﻳﺮﺧﺺ ﻟﻠﺸﻮاﺏ ﻣﻨﻬﻦ اﻟﺨﺮﻭﺝ ﻓﻲ اﻟﺠﻤﻌﺔ ﻭاﻟﻌﻴﺪﻳﻦ ﻭﺷﻲء ﻣﻦ اﻟﺼﻼﺓ؛ ﻟﻘﻮﻟﻪ ﺗﻌﺎﻟﻰ {ﻭﻗﺮﻥ ﻓﻲ ﺑﻴﻮﺗﻜﻦ}

[ اﻷﺣﺰاﺏ: 33]
ﻭاﻷﻣﺮ ﺑﺎﻟﻘﺮاﺭ ﻧﻬﻲ ﻋﻦ اﻻﻧﺘﻘﺎﻝ ﻭﻷﻥ ﺧﺮﻭﺟﻬﻦ ﺳﺒﺐ اﻟﻔﺘﻨﺔ ﺑﻼ ﺷﻚ، ﻭاﻟﻔﺘﻨﺔ ﺣﺮاﻡ، ﻭﻣﺎ ﺃﺩﻯ ﺇﻟﻰ اﻟﺤﺮاﻡ ﻓﻬﻮ ﺣﺮاﻡ.

ഇമാം തഖ്യുദ്ദീനുദ്ദി മശ്ഖി (റ) എഴുതി:
“സ്ത്രീകളെ തടയണമെന്ന കാര്യത്തില്, ലക്ഷ്യങ്ങളുടെ ബാഹ്യാര്‍ഥം മാത്രമുള്‍ക്കൊ ള്ളുന്നവരും ശരീഅത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമല്ലാതെ സംശയിക്കുകയില്ല. അതിനാല്‍ ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗ പ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത്വ നല്‍കലുമാണ്” (കിഫാ യതുല്‍ അഖ്യാര്‍, 1/195)

ഇമാം തഖ്യുദ്ദീനുദ്ദി മശ്ഖി (റ) പറഞ്ഞ വിഡ്ഡികൾ ഈ മൗലവിമാർ തന്നെയണെന്ന് സംശയമില്ല .

✳✳✳
👉ആരോപണം:

 നാല് മദ്ഹബ് ഇമാമുകളിൽ ഒരാളും സ്ത്രീയുടെ പളളി പ്രവേശം തീർത്തും വിലക്കിയിട്ടില്ല താനും. സുന്ദരികൾക്കും യുവതികൾക്കും കറാഹത്താണെന്നും വൃദ്ധകൾക്ക്. അനുവദനീയമാണെന്നുമാണ് പ്രബല മദ്ഹബ് പക്ഷം - അത് തന്നെ, ഫിത്ന ഭയപ്പെടുന്ന സാഹചര്യങ്ങളിൽ. സ്ത്രീ ളുഹ്റിന് പകരം ജുമുഅ നമസ്കരിച്ചാൽ അവൾക്ക് അത് മതി എന്ന് മതവിധി നൽകിയതും ഇമാം ശാഫിഈ ആണ്. അതിനാൽ മത പണ്ഡിതൻമാർ സത്യം മൂടി വെക്കുകയോ സത്യത്തെ അസത്യവുമായി കലർത്തുകയോ ചെയ്യരുത് .അത് ജൂത വേലയാകുന്നു .

⛔⛔⛔
മറുപടി:
👇
ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩﺕ ﺍﻟﻤﺮﺃﺓ ﺣﻀﻮﺭ ﺍﻟﺠﻤﻌﺔ ﻓﻬﻮ ﻛﺤﻀﻮﺭﻫﺎ ﻟﺴﺎﺋﺮ ﺍﻟﺼﻠﻮﺍﺕ ، ﻭﻗﺪ ﺫﻛﺮﻩ ﺍﻟﻤﺼﻨﻒ ﻓﻲ ﺃﻭﻝ ﺑﺎﺏ ﺻﻼﺓ ﺍﻟﺠﻤﺎﻋﺔ ، ﻭﺷﺮﺣﻨﺎﻩ ﻫﻨﺎﻙ ، ﻭﺣﺎﺻﻠﻪ ﺃﻧﻬﺎ ﺇﻥ ﻛﺎﻧﺖ ﺷﺎﺑﺔ ﺃﻭ ﻋﺠﻮﺯﺍ ﺗﺸﺘﻬﻰ ﻛﺮﻩ ﺣﻀﻮﺭﻫﺎ
ഇമാം നവവി(റ)പറയുന്നു:
ഒരുസ്ത്രീ. ജുമു അക്കൊ മറ്റു ജമാ അത്തിനൊ  വരൽ യുവതികൾക്കും  കണ്ടാൽ ആകർശിക്കപ്പെടുന്ന വാർദ്ധക്യമുള്ളവക്കും. [ഫിത്ന ഇല്ലാത്തപ്പോൾ] കറാഹത്താണ്.    
(ശറഹുൽ മുഹദ്ദബ്)

അപ്പോൾ അനുവദനീയം എന്ന ശാഫിഈ മദ്ഹബിന്റെ പേരിൽ മൗലവി പറഞ്ഞത് പച്ചക്കള്ളമാണ്. ഫിത്ന ഇല്ലാത്ത പ്പോൾ കറാഹത്താണ്. എന്ന് തെളിഞ്ഞു. അപ്പോൾ ഫിത്ന ഉള്ളപ്പോൾ ഹറാമാണെന്ന് മുമ്പ് തെളിയിച്ചിട്ടുണ്ട്.

🔻🔻🔻
മദ്ഹബിന്റെ ഇമാമിങ്ങൾ സ്ത്രീകൾക്ക് പള്ളിയിൽ പോകാൻ പ്രോത്സാപ്പിച്ചിട്ടില്ല എന്നല്ല, സലഫുസ്സ്വാലിഹീങ്ങൾ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.
സ്ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കൽ പുണ്യമായിരുന്നെങ്കിൽ അവർ പറഞ്ഞയക്കുമായിരുന്നു.

🔻🔻🔻⭕
ഇമാം ശാഫിഈ(റ) തന്നെ പറയട്ടെ:

"സലഫുസ്സ്വാലിഹീങ്ങളിൽ നിന്നാരും സ്ത്രീകളോട് ജുമുഅ ജമഅത്തിനു രാത്രിയോ പകലോ വരാൻ കൽപ്പിച്ചിട്ടില്ല. സ്‌ത്രീകൾ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുന്നത് ശ്രേഷ്ടമാനെങ്കിൽ അവർ അതിനു കല്പ്പിക്കുകയും സമ്മതം കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു." (ഇഖ്തിലാഫുൽ ഹദീസ് : 7/178)

🔻🔻🔻
ശാഫിഈ(റ) മദ്ഹബ് സംബന്ധിച്ച് ഇമാം നവവി(റ)യുടെ വിവരണം ശ്രദ്ധിക്കുക: "സ്ത്രീകൾക്കു ജമാഅത്തു സുന്നത്താണ്. ഇതിൽ ശാഫിഈ മദ്ഹബുകാർക്കു ഭിന്നാഭിപ്രായമില്ല. പക്ഷേ, അവർക്കു  പുരുഷന്മാർക്കെന്ന പോലെ ശക്തിയായ സുന്നത്തുണ്ടോ എന്നതിൽ അസ്ഹാബിനു രണ്ടു പക്ഷമുണ്ട്. ഇല്ലെന്നാണു പ്രബലം.....സ്ത്രീകളുടെ ജമാഅത്ത് വീടുകളിലാണു പുണ്യം, അവർ പള്ളിയിൽ വരുന്നതിനേക്കാൾ. 'അവർക്കു വീടാണു പുണ്യ'മെന്ന ഹദീസാണ് അതിനു തെളിവ്. നമ്മുടെ അസ്ഹാബ് പറഞ്ഞു: തന്റെ വീട്ടിൽ നിന്നും ഏറ്റവും മറക്കുന്ന സ്ഥലമേതോ അവിടെ നമസ്ക്കരിക്കുന്നതാണവൾക്കു പുണ്യം. കാരണം നബി(സ) പ്രസ്താവിച്ചതായി ഇബ്നു മസ്ഊദ്(റ)വിന്റെ ഹദീസുണ്ട്: "സ്ത്രീ അവളുടെ മുറിയിൽ നമസ്കരിക്കുന്നതാണ് മേലേ അറയിൽ നമസ്ക്കരിക്കുന്നതിനെക്കാൾ പുണ്യം. അവളുടെ അകത്തളത്തിൽ നമസ്ക്കരിക്കുന്നത് മുറിയിൽ നമസ്കരിക്കുന്നതിനേക്കാൾ പുണ്യമുള്ളതും." - അബൂദാവൂദ്. (ശറഹുൽ മുഹദ്ദബ് 4-198)

 يسن الجماعة للنساء بلا خلاف عندنا ، لكن هل تتأكد في حقهن كتأكدها في حق الرجال ؟ فيه الوجهان السابقان أصحهما المنع...

جماعة النساء في البيوت أفضل من حضورهن المساجد للحديث المذكور

قال أصحابنا : وصلاتها فيما كان من بيتها أستر أفضل لها لحديث عبد الله بن مسعود أن النبي صلى الله عليه وسلم قال صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها  -
رواه أبو داود بإسناد صحيح على شرط مسلم .
(شرح المهذب)


മദ്ഹബിലെ അന്തിമ തീരുമാനം കാണുക:
ഇബ്നു ഹജർ(റ)  : ഇക്കാലത്ത് (മഹാനവര്കളുടെ കാലത്ത്) സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത്വ കൊടുക്കലും നിർബന്ധമാകുന്നു.(ഫതാവൽ കുബ്റാ : 1/204)

ഇതൊക്കെ മൂടി വെക്കുന്നത് അല്ലെ സീറോ മൗലവി ജൂതയിസം?

⚪⚪⚪
ചോദ്യങ്ങൾ

➖➖➖
1⃣“സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്കതിലാണ് കൂടുതല്‍ പ്രതിഫലം” പ്രബോധനം പു.6, ല. 11‏-16-1951).

“സ്ത്രീകളുടെ ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തര്‍ഭാഗമാണ്” പ്രബോധനം. പു.23, ല.7).

നിങ്ങളുടെ പ്രബോധനത്തിൽ വന്ന ഈ ഭാഗങ്ങൾ ഹദീസല്ല എന്ന് പറയാൻ ആണത്തമുണ്ടോ?

🔴🔴🔴
2⃣ഖുർആനും സുന്നത്ത് രണ്ടാം സ്ഥാനത്ത് തള്ളിയവരാണ് സുന് കേരളത്തിലെ സുന്നികൾ എന്ന് കള്ളം പറഞ്ഞ മൗലവീ,നിങ്ങളുടെ പ്രബോധനത്തിൽ അമ്പിയാക്കളുടെ ശരീരം ജീർണ്ണിക്കാതിരിക്കാനാണ് മറവ് ചെയ്തതെന്ന് പറയുന്നു.

എന്നാൽ സ്വഹീഹായ ഹദീസ് കാണുക:

عن أ   بن أوس ، رضي اللَّه عنْهُ قال : قالَ رسولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم : « إنَّ مِن أَفْضلِ أيَّامِكُمْ يَوْمَ الجُمُعةِ ، فَأَكْثِرُوا عليَّ مِنَ الصلاةِ فيه ، فإنَّ صَلاتَكُمْ معْرُوضَةٌ علَيَّ » فقالوا : يا رسول اللَّه ، وكَيْفَ تُعرضُ صلاتُنَا عليْكَ وقدْ أرَمْتَ ؟، يقولُ :بَلِيتَ ،قالَ:«إنَّ اللَّه حَرم على الأرْضِ أجْساد الأنْبِياءِ » .

رواهُ أبو داود بإسنادٍ صحيحِ .

 ഔസ്ബ്നു ഔസ് (റ)പറയുന്നു :

നബി (സ്വ )പറഞ്ഞു :
നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രഷ്ടമായാത് വെള്ളിയായ്ച്ച ദിവസമാണ് അത് കൊണ്ട് ആ ദിവസത്തിൽ എൻറെ മേൽ നിങ്ങൾ സ്വലാത്ത് അധികരിപ്പിക്കുക നിശ്ചയം നിങ്ങളുടെ സ്വലാത്ത് എൻറെ വെളിവാക്കപ്പെടുന്നതാണ് .

അപ്പോൾ സ്വഹാബത്ത് പറഞ്ഞു തങ്ങൾ മണ്ണിൽ ദ്രവിച്ചു പോയാൽ എങ്ങിനെയാണ് ഞങ്ങളുടെ സ്വലാത്ത് തങ്ങളുടെ മേൽ വെളിവാക്കപ്പെടുക?നബി (സ്വ )തങ്ങൾ പറഞ്ഞു :നിശ്ചയം അല്ലാഹു ഭൂമിയുടെ മേൽ അമ്പിയാക്കളുടെ ശരീരം ഹറാമാക്കിയിരിക്കുന്നു . 

സ്വഹീഹായ പരമ്പരയോട് കൂടി അബൂ ദാവൂദ് (റ)റിപ്പോർട്ട് ചെയ്തിരിക്കുന്നു

(തിർമുദി, ഇബ്നുമാജ, ഫത്ഹുൽ ബാരി )

പ്രബോധനം സ്വഹീഹായ ഹദീസിനെ തള്ളി എന്ന് തുറന്ന് സമ്മതിക്കാമോ?

🔴🔴🔴

3⃣ അഹ്മദ്ബ്നു ഹമ്പൽ (റ) പത്ത് ലക്ഷം ഹദീസുകൾ മന:പാഠമാക്കിയിരുന്നതായി തെളിയിച്ചു.തദ് രീബുറാവിയിൽ അപ്രകാരം ഇല്ല എന്ന് നിഷേധിക്കാനാകുമോ?

🔴🔴🔴
4⃣"സുന്ദരികൾക്കും യുവതികൾക്കും കറാഹത്താണെന്നും വൃദ്ധകൾക്ക്. അനുവദനീയമാണെന്നുമാണ് പ്രബല മദ്ഹബ് പക്ഷം - അത് തന്നെ, ഫിത്ന ഭയപ്പെടുന്ന സാഹചര്യങ്ങളിൽ " എന്ന മൗലവി പറഞ്ഞതിന് തെളിവ് ശാഫിഈ മദ്ഹബിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിൽ നിന്ന് തെളിയിക്കാമോ?

🔻🔻🔻🔻
അല്ലാഹു ഇത്തരം കപടന്മാരുടെ ഫിത്നയിൽ നിന്നും ബദ്രീകളുടെ ബറക്കത്ത് കൊണ്ട് നമ്മെ കാക്കട്ടെ! ആമീൻ.

〰〰〰🔚
✍ഹാരിസ് തറമ്മൽ

Friday 25 March 2016

ഇബ്നു ഹജർ ഹൈതമി(റ)ന്റെ നിഅമ തുൽ കുബ്റാ വ്യാജമോ?


------------------------------------
നബി(സ)യുടെ മൗലിദാഘോഷം പ്രമാണങ്ങളാൽ സ്ഥിരിപ്പെട്ടതാണ്. അതിനെ മഹത്വങ്ങൾ പറയാൻ ഇമാമീങ്ങൾ അനേകം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതായി കാണാം.
എന്നാൽ ചില പെരുച്ചാഴികൾ പ്രചരിപ്പിക്കുന്ന ലേഖനങ്ങളിൽ ഇബ്നു ഹജർ(റ) യുടെ നിഅമ തുൽ കുബ്റ മാത്രമേ മൗലിദിനും, നബിദിനാഘോഷത്തിനും തെളിവായി യുള്ളൂ എന്ന് തെറ്റിദ്ധരിപ്പിക്കുന്നതായി കാണാൻ സാധിച്ചു.ആ കള്ളത്തരങ്ങൾ ഇവിടെ തുറന്ന് കാണിക്കുന്നു.


🔻🔻🔻
قال عمر بن خطاب رضي الله عنه من عظم مولد النبي صلي الله عليه وسلم فقد أحيا الاسلام

ഉമര്‍(റ)പറഞ്ഞു ആരെങ്കിലും നബി(സ)യുടെ ജന്മ ദിനത്തെ ആദരിച്ചാല്‍ അവന്‍ ഇസ്ലാമിനെ ഹയാത്താക്കിയവനായി.

🔻🔻🔻⚪
ഇബ്നു ഹജർ(റ) തന്റെ അന്നിഅമ തുൽ കുബ്റ യി ൽ പറഞ്ഞ ഭാഗങ്ങൾ നബി(സ)യുടെ മൗലിദിന്റെ മഹത്വമാണ്

🔻🔻🔻🍀
ആട്ടിൻ തോലണിഞ്ഞ ചെന്നായകളെ, നിങ്ങളുടെ കള്ളത്തരങ്ങൾ ഇത്രയും ഭീകരമാണെന്ന് ജനങ്ങൾ തിരിച്ചറിയട്ടെ.

🔻🔻🔻🔴
ആരോപണം


    ഒരു അഞ്ച്കൊല്ലം മുമ്പ് വരേക്കും ലോകത്ത് എവിടെയും പറഞ്ഞുകേട്ടില്ലാത്ത ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയ ഒരു കിതാബിലെ ഉദ്ധരണികളാണ് ജൻമദിനാഘോഷ വാദികൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
കിതാബിന്റെ പേര് النعمة الكبرى على العالم
في مولد سيد ولد ادم എന്നാണ്. ഇത് ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയതാണ് എന്ന് പറയുവാൻ കാരണം ഇബ്നു ഹജർ സാധാരണ ഒരു ഹദീസൊ,അസറൊ ഉദ്ധരിക്കുമ്പോൾ അതിന്റെ സനദ് പറയാറുണ്ടായിരുന്നു.ളഹീഫായതാണെങ്കിൽ പോലും അപ്രകാരം തന്നെയാണ് ചെയ്യാറുള്ളത്.

⛔⛔⛔
മറുപടി:

👇
അഞ്ച്കൊല്ലം മുമ്പ് വരേക്കും ലോകത്ത് എവിടെയും പറഞ്ഞുകേട്ടില്ലാത്ത ഇബ്നു ഹജറുൽ ഹൈതമിയുടെ പേരിൽ വെച്ചുകെട്ടിയ കിതാബാണ് നിഅമ തുൽ കുബ്റ എന്നത് കളവാണ്.

🔻🔻🔻🔸
ഇബ്നുഹജറുൽ ഹൈതാമി(റ) 'അന്നിഅമതുൽ കുബ്രാ അലൽ ആലം ബി മൗലിദി സയ്യിദി വുൽദി ആദം' എന്നാ മൗലിദി ഗ്രന്ഥം രചിച്ചതായി ഇസ്മായീൽ ബാശാ അൽബഗ്ദാദ്(റ) ഈളാഹുൽ മകനൂൻ 2/661- ഇൽ പറഞ്ഞിടുണ്ട്.

അത് പോലെ 'ഹദിയ്യതുൽ ആരിഫീൻ' 1/78 ലും അക്കാര്യം പറഞ്ഞിടുണ്ട്.

പ്രസ്തുത മൗലിദിനു ഇബ്രാഹീം ബാജൂരി(റ) (1198-1276) വിശദീകരണം എഴുതിയിടുണ്ട്. 'തുഹ്ഫത്തുൽ ബഷർ അലാ മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. (ഹദിയ്യതുൽ ആരിഫീൻ 1/22)


🔻🔻🔻🔷
 അതുപോലെ മുഹമ്മദുബ്നുമുഹമ്മദുൽ  ഖയ്യാത് (റ) അതിനു ഒരു വിശദീകരണം എഴുതിയിടുണ്ട്.  'ഇഖ്തിനാസു ശ്ശവാരിദ് മിൻ മവാരിദിൽ മവാലിദ് ഫീ ശർഹി മൗലിദി ഇബ്നു ഹജർ' എന്നാണ് അതിന്റെ നാമം. ഹി: 1166-ലാണ് അദ്ദേഹം അതിന്റെ  രചന പൂർതിയാകിയത്.

🔻🔻🔻
അഞ്ച് വർഷങ്ങൾക്ക് മുമ്പ് ലോകത്ത് നിഅമ തുൽ കുബ്റ എന്ന കിതാബില്ല എന്ന വാദം പച്ചക്കള്ളമാണെന്ന് തെളിയിച്ചു.

🔻🔻🔻⭕
ഈ ഗ്രന്ഥം ഹുക്മ് പറയുന്നതോ, ഹദീസ് കിതാബോ അല്ല. നബി(സ)യുടെ മദ്ഹ് പറയുന്ന ഗ്രന്ഥമാണ്. മദ്ഹ് പറയാൻ സനദ് നിർബന്ധമാണെന്ന് ഇബ്നു ഹജർ(റ) ഒരു കിതാബിലും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരു ഇമാമും ഒരു കിതാബിലും ഇത്തരം ഒരു വാദം പറഞ്ഞിട്ടില്ല.

......

 👉 കളവ്:

💠 നബിദിനാഘോഷം പുണ്യമുള്ള കാര്യമായിരുന്നുവെങ്കിൽ റസൂലിന്റെ സ്വഹാബത്ത് തന്നെ ഇത് ആഘോഷിച്ച് മാതൃക കാട്ടുമായിരുന്നു.പക്ഷെ അവരാരും അന്നേ ദിവസങ്ങളിൽ ഒരു കാരക്കച്ചീളെങ്കിലും കൊടുത്തതായി ഹദീസ് ഗ്രൻഥങ്ങളിൽ കാണാൻ പറ്റുകയില്ല.

⛔⛔⛔
മറുപടി:

👇
മൗലിദാഘോഷം പുണ്യമുള്ളതാണെന്ന് നബി(സ) യുടെ ചര്യ തന്നെ പണ്ഡിതന്മാർ തെളിവാക്കിയിട്ടുണ്ട്.

🔻🔻🔻

ഇമാം സുയൂത്വി (റ) യുടെ ഫത്വ ശ്രദ്ധിക്കുക: സുയൂത്വിയോട് ഒരു ചോദ്യം: മൌലീദാഘോഷത്തിന് തെളിവുണ്ടോ? മറുപടി വ്യക്തമായിരുന്നു: ഇമാം ബൈഹഖി (റ) ഉദ്ധരിച്ച ഹദീസ് നബിദിനാഘോഷത്തിന് തെളിവാണ്. അനസ് (റ) പറഞ്ഞു : പ്രവാചകത്വ ലബ്ധിക്കു ശേഷം സ്വന്തം ശരീരത്തിനു വേണ്ടി നബി (സ്വ) അഖീഖഃ അറുത്തു കൊടുത്തു. നബി(സ്വ)യുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുല്‍ മുത്ത്വലിബ് നബി (സ്വ) ക്കു വേണ്ടി അറുത്തതായി ഹദീസില്‍ സ്ഥിരപ്പെട്ടതാണ്. അഖീഖഃ ആവര്‍ത്തിച്ചു ചെയ്യപ്പെടുന്ന കാര്യമല്ല. അപ്പോള്‍ പിന്നെ ലോകാനുഗ്രഹിയായ നബി (സ്വ) ജനിച്ചതിന് നന്ദി സൂചകമായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മുസ്ലിം സമുദായത്തിന് മൌലീദാഘോഷം നിയമമാക്കുക കൂടിയായിരുന്നു പ്രവാചകന്‍ (സ്വ). തിരുമേനി അറുത്തു കൊടുത്തതില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നത് (ഫതാവാ സുയൂഥി 1/196).

✳✳✳
👉കളവ്:

💠നബിദിനാഘോഷം സുനന്നത്തായ കാര്യമായിരുന്നുവെങ്കിൽ ഹൈതമി തന്നെ അത് രേഖപ്പെടുത്തുമായിരുന്നു.പക്ഷെ അങ്ങനെ രേഖപ്പെടുത്തിയതായി ഹെതമിയുടെ ഗ്രൻഥങ്ങളിൽ നിന്ന് കണ്ടെത്തുവാൻ സാധിക്കുകയില്ല.

⛔⛔⛔
മറുപടി:

👇
ഇസ്മാഈലുല്‍  ഹിഖി (റ) തന്നെ ഇബ്നു ഹജറില്‍ ഹൈതമിയില്‍ നിന്നുദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബിദിനാഘോഷവും അതിനു വേണ്ടി മാത്രം ജനങ്ങള്‍ സംഘടിക്കലും നല്ല ആചാരമാണ് (റൂഹുല്‍ ബയാന്‍ വാ: 9, പേജ് 94).

നല്ല ബിദ്അത്ത് സുന്നത്ത് ആണെന്ന് ഇബ്നു ഹജർ(റ) പറഞ്ഞതായി തെളിയിച്ചു.

✳✳✳
👉കളവ്:

💠നബിദിനാഘോഷത്തിനെ അനുകൂലിച്ച ഇമാം സുയൂത്തി പോലും ഇത് ബിദ്ഹത്തുൻ ഹസനത്ത് എന്നാണ് പറഞ്ഞത്.ഇത്രയും വലിയ തെളിവ് ഉണ്ടായിരുന്നുവെങ്കിൽ അദ്ധേഹമത് സുന്നത്താണെന്ന്  രേഖപ്പെടുത്തുമായിരുന്നു.

⛔⛔⛔
മറുപടി:

👇
ഇമാം സുയൂഥി(റ) പറയുന്നത് കാണുക:


فَيُسْتَحَبُّ لَنَا أَيْضًا إِظْهَارُ الشُّكْرِ بِمَوْلِدِهِ بِالِاجْتِمَاعِ وَإِطْعَامِ الطَّعَامِ وَنَحْوِ ذَلِكَ مِنْ وُجُوهِ الْقُرُبَاتِ وَإِظْهَارِ الْمَسَرَّاتِ

 സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനംനടത്തലും നമുക്കും സുന്നത്താണ്."(അൽ ഹാവീലിൽ ഫതാവാ)

ബിദ്അത്ത് ഹസനത്ത് സുന്നത്ത് ആണെന്നതിൽ ഇജ്മാ ഉദ്ധരിച്ചത് മുകളിൽ കാണുക.

✳✳✳✳

👉കളവ്:

💠ഇബ്നു ഹജറുൽ അസ്ഖലാനി പോലും പറഞ്ഞത് മൗലിദിന്റെ അടിസ്ഥാനം ബിദ്ഹത്താണ് എന്നാണ്. സ്വഹാബത്തുകൾ നബിദിനത്തെ മഹത്വവൽകരിച്ചിട്ടുണ്ടെങ്കിൽ അദ്ധേഹം ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല.

⛔⛔⛔
മറുപടി:

👇
മൗലിദിന്റെ അടിസ്ഥാനം ബിദ്അത്താണെന്ന് പറഞ്ഞത് കൊണ്ട് അത് പിഴച്ച മാർഗ്ഗമാണെന്ന് ആരും പറഞ്ഞിട്ടില്ല.


وقال حافظ بن حجر العسقلاني في جواب سؤال "وظهرلي تخريجه يعني عمل المولد النبوي علي أصل ثابت وهو مافي الصحيحين ان النبي صلي الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هو يوم أغرق الله فيه فرعون ونجي موسي ونحن نصومه شكرا الي آخره فيستفاد به فعل الشكر علي ما من به في يوم معين وأي نعمة اعظم من بروز نبي الرحمة


ബഹു :ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ)പറയുന്നു :നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്. ഇതില്‍ നിന്ന്‍ ഒരു അനുഗ്രഹം ഉണ്ടായാല്‍ ആ ദിവസം നന്ദി പ്രകടനം നടത്താം എന്ന്‍ മനസ്സിലാക്കാം അനുഗ്രഹത്തിന്‍റെ പ്രവാചകന്‍റെ ജന്മദിനത്തെക്കാള്‍ ഏററവും വലിയ അനുഗ്രം ഏതാണ്(അൽ ഹാവീ ലിൽ ഫതാവാ )

ഇനി എന്ത് പറയാനുണ്ട്? കള്ളം പറയുമ്പോൾ വിശ്വസിക്കാൻ പറ്റിയ കളവെങ്കിലും പറയാനുള്ള ബുദ്ധി പോലും ഇല്ലല്ലോ ഈ കാട്ടാളന്മാർക്ക്. അല്ലാഹു ഹിദായത്ത് നല്കട്ടെ!
✳✳✳✳✳
മറുചോദ്യങ്ങൾ
- - - - - - - - - - - - -
1⃣ഇബ്നു ഹജർ ഹൈതമി(റ)യും, ഇബ്നു ഹജർ അസ്ഖലാനി(റ)യുംസ്വഹീഹായ സനദിലൂടെ മഴക്ക് വേണ്ടി നബി(സ)യുടെ ഖബറിന്നടുത്ത് വന്ന മഴ ചോദിച്ച സംഭവം ഉദ്ധരിച്ചിട്ട് നിങ്ങൾ അത് അംഗീകരിക്കാത്തത് നിങ്ങളുടെ ഇരട്ടത്താപ്പല്ലെ ?

🔸🔸🔸
2⃣ഇബ്നു തീമിയ്യ പറയുന്നത് കാണുക: فتعظيم المولد واتخاذه موسما ؛ قد يفعله بعض الناس و يكون له فيه  اجر  عظيم  لحسن  قصده  وتعظيمه لرسول الله صلي الله عليه واله وسلم . (اقتضاا  الصراط المستقيم ٢٧٤)  " നബി (സ) യുടെ  ജന്മദിനത്തെ  ആദരിക്കുന്നവർക്കും  അതൊരു  ആഘോഷ   സുദിനമാക്കുന്നവർക്കും  അതിമഹത്തായ  പ്രതിഫലം ലഭിക്കുന്നതാണ് .അവന്റെ ഉദ്ദേശ്യം നല്ലതായത്‌  കൊണ്ടും നബി (സ) യെ  അവൻ ആദരിച്ചത്  കൊണ്ടുമാണിത്‌ .
( ഇഖ്തിളാഉ  സ്വിറാത്തിൽ  മുസ്തഖീം  പേജ് : 309  )

ഇബ്നു തീമിയ മേൽ പറഞ്ഞത് ഇല്ല എന്ന് നിഷേധിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?

⭕⭕⭕
മറുചോദ്യങ്ങൾ ഇനിയും ഉണ്ട്. ദൈർഘ്യം കൂടുന്നു വിചാരിച്ച് ഇവടെ നിറുത്തുന്നു. അല്ലാഹു സ്വീകരിക്കട്ടെ!

➖➖➖🔚
✏ഹാരിസ് തറമ്മൽ

Thursday 24 March 2016

സൽകർമ്മം മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കലാണ് വാട്സപ്പിലൂടെയും അല്ലാതെയും സ്വലാത്ത് ചൊല്ലി പ്രാാർത്ഥിക്കൽ.

🌹ഇസ്ലാമിക് ബുള്ളറ്റിൻ വാറ്സ്പ്പ് ഗ്രൂപ്പ് 🌹

-------------------------------------------------
💢Moosa Sonkal💢
-------------------------------------------------

🌷സൽകർമ്മം മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കലാണ്  വാട്സപ്പിലൂടെയും അല്ലാതെയും സ്വലാത്ത് ചൊല്ലി പ്രാാർത്ഥിക്കൽ.

🌷സല്‍കര്‍മങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രാര്‍ത്ഥന കൂടുതല്‍ ഫലപ്രദമാണെന്നും നബി (സ അ) വ്യക്തമാക്കിയിട്ടുണ്ട്. നബി (സ അ) ഇതു സംബന്ധിച്ചു പറഞ്ഞ ഒരു അനുഭവം പ്രസിദ്ധമാണ്.

👤👤👤മൂന്നാളുകള്‍ ഒരു ഗുഹയില്‍ അകപ്പെട്ടു. തല്‍സമയം വലിയൊരു പാറക്കല്ല് അവരെ മൂടിക്കളഞ്ഞു. ഓരോരുത്തരും തങ്ങള്‍ ചെയ്ത ഓരോ പുണ്യപ്രവര്‍ത്തികള്‍ എടുത്തു പറഞ്ഞു പ്രാര്‍ത്ഥിക്കുകയും അങ്ങനെ പാറ അല്‍പാല്‍മായി നീങ്ങി അവര്‍ക്കു രക്ഷപ്പെടാന്‍ സാധിക്കുകയും ചെയ്തു. സംഭവത്തിന്റെ വിശദ രൂപം ഇങ്ങനെയാണ്:

🌹അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു: റസൂല്‍ പറുന്നതായി ഞാന്‍ കേട്ടു: ”നിങ്ങളുടെ പൂര്‍വികരായ മൂന്ന് ആളുകള്‍ ഒരു വഴിക്കു പുറപ്പെട്ടു. ഒരു രാത്രി അവര്‍ ഒരു ഗുഹയില്‍ വിശ്രമിച്ചു. എന്നാല്‍, മലമുകളില്‍ നിന്നും ഉരുണ്ട് വന്ന ഒരു പാറ ഗുഹാമുഖം മൂടിക്കളഞ്ഞു.

👤നമ്മുടെ സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലല്ലാതെ ഇവിടെ നിന്നും നമുക്ക് രക്ഷപ്പെടാനാവില്ല എന്ന് അവര്‍ പരസ്പരം അഭിപ്രായപ്പെട്ടു. ഒരാള്‍ പ്രാര്‍ത്ഥിച്ചു: ”അല്ലാഹുവേ, എനിക്ക് പ്രായം ചെന്ന മാതാപിതാക്കളുണ്ട്. അവര്‍ക്കു നല്‍കുന്നതിനു മുമ്പായി എന്റെ ഭാര്യക്കോ കുട്ടികള്‍ക്കോ ഞാനൊന്നും കൊടുക്കാറില്ല. ഒരു ദിവസം ഞാന്‍ വിറകു തേടിപ്പോയി. മടങ്ങിവരുമ്പോഴേക്ക് അവര്‍ ഉറങ്ങിപ്പോയിരുന്നു. ഞാന്‍ പാലു കറന്നു പാത്രത്തിലാക്കി നോക്കുമ്പോള്‍ അവര്‍ ഉറങ്ങുകയാണ്. എന്നാല്‍ അവര്‍ക്കു മുമ്പായി ഭാര്യക്കോ കുട്ടികള്‍ക്കോ പാല്‍ കൊടുക്കുന്നതും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പാത്രം കയ്യില്‍ പിടിച്ചു ഞാന്‍ ഉറക്കമൊഴിച്ചു കാത്തുകിടന്നു. കുട്ടികള്‍ എന്റെ പാദത്തിനരികെ വിശന്ന് കരയുന്നുണ്ടായിരുന്നു. പ്രഭാതം വരെ ഞാന്‍ കാത്തു. മാതാപിതാക്കള്‍ ഉണര്‍ന്നു. അവരെ കുടിപ്പിച്ചു. അല്ലാഹുവേ, നിന്റെ തൃപ്തി ആഗ്രഹിച്ചാണ് ഞാന്‍ ഇങ്ങനെ ചെയ്തതെങ്കില്‍ ഞങ്ങളെ മൂടിയിട്ടുള്ള ഈ പാറ നീക്കേണമേ!” പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ പറ്റുമായിരുന്നില്ല.

👤👤രണ്ടാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: ”അല്ലാഹുവേ, എനിക്കൊരു പിതൃവ്യ പുത്രിയുണ്ടായിരുന്നു. ജനങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവളായിരുന്നു അവള്‍. പുരുഷന്‍ എങ്ങനെ സ്ത്രീകളെ ഇഷ്ടപ്പെടുമോ അത്ര തീവ്രമായി ഞാന്‍ അവളെ ഇഷ്ടപ്പെട്ടു. അവളുമായി വേഴ്ച നടത്താന്‍ ഞാന്‍ ആഗ്രഹിച്ചു. അവള്‍ വഴങ്ങിയില്ല. അങ്ങനെ കുറെ ചെന്നപ്പോള്‍ ഒരു നാള്‍ ഞാനവള്‍ക്ക് നൂറ്റി ഇരുപത് ദീനാര്‍ നല്‍കി. ഞങ്ങള്‍ വിവസ്ത്രരായി. ഞാനവളെ പ്രാപിക്കാനുള്ള ഒരുക്കത്തില്‍ അവളുടെ കാലുകള്‍ക്കരികെ ഇരുന്നപ്പോള്‍ അവള്‍ പറഞ്ഞു: ”അല്ലാഹുവെ സൂക്ഷിക്കുക, അവകാശമില്ലാതെ (നിക്കാഹ് വഴി അനുവദനീയമാവാതെ) മുദ്ര പൊട്ടിക്കരുത്.” ഞാന്‍ അപ്പോള്‍ തന്നെ പിന്‍ വാങ്ങി. അവളാണെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടവളുമായിരുന്നു. അവള്‍ക്കു നല്‍കിയിരുന്ന പണവും ഞാന്‍ ഉപേക്ഷിച്ചു. അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നു ഞങ്ങളെ രക്ഷപ്പെടുത്തുക.” പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ കഴിയുമായിരുന്നില്ല.

👤👤👤മൂന്നാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, ഞാന്‍ കുറെ ജോലിക്കാരെ ജോലിക്കു വിളിച്ചു. പണി കഴിഞ്ഞ് അവര്‍ക്കു കൂലിയും നല്‍കി. എന്നാല്‍ ഒരാള്‍ കൂലി വാങ്ങാതെ പോയി. അവന്റെ കൂലി ഞാന്‍ (ബിസിനസ് വഴി പരിപോഷിപ്പിച്ചു) അങ്ങനെ വലിയൊരു സമ്പത്തായി മാറി. കുറെ കാലം കഴിഞ്ഞു. പ്രസ്തുത തൊഴിലാളി എന്റെ അടുത്തു വന്നു. അയാള്‍ പറഞ്ഞു: ”എനിക്കെന്റെ കൂലി തരണം.” ഞാന്‍ പറഞ്ഞു: ”ഈ കൊണുന്നതൊക്കെ നിന്റെ കൂലിയാണ്. ഒട്ടകങ്ങളും പശുക്കശും ആടുകളുമൊക്കെ” അയാള്‍  പറഞ്ഞു: ”അബ്ദുല്ലാ, എന്നെ കളിയാക്കരുത്” ഞാന്‍ പറഞ്ഞു: ” ഞാന്‍ നിങ്ങളെ കളിയാക്കുകയല്ല.” അങ്ങനെ അയാളവ സ്വീകരിച്ചു. അതില്‍ നിന്നും ഒന്നും ബാക്കിയാക്കിയില്ല. അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പൊരുത്തം ഉദ്ദേശിച്ചാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നും ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.” കല്ലു നീങ്ങി. അവര്‍ പുറത്തു കടക്കുകയും ചെയ്തു.” (ബുഖാരി- മുസ്‌ലിം)

🔰പ്രതിസന്ധിഘട്ടത്തിലും മഴയെത്തെടുന്ന പ്രാർത്ഥനയിലും മറ്റും സൽകർമ്മം എടുത്തു പറഞ്ഞും അല്ലാഹുവിലേക്ക് അതുകൊണ്ട് തവസ്സുലാക്കിയും പ്രാർത്ഥിക്കൽ സുന്നത്താണെന്ന് ഈ ഹദീസ് അടിസ്ഥാനമാക്കി നമ്മുടെ അസ്വഹാബ് പ്രസ്ഥാപിച്ചിരിക്കുന്നു. കാരണം ഇക്കൂട്ടർ അങ്ങനെ ചെയ്തപ്പോൾ അവർക്കുത്തരം ലഭിച്ചുവല്ലോ. അതിനു പുറമേ അവരെ വാഴ്ത്തിപ്പറയുകയും അവരുടെ ശ്രേഷ്ടതകൾ വിവരിക്കുകയുമാണല്ലോ നബി(സ) ചെയ്തിരിക്കുന്നത്. (ശർഹു മുസ്ലിം 9/106)

💐മറ്റുള്ളവരുടെ സൽകർമ്മങ്ങൾ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുക.

🔰സൂറത്തുൽ ഫത്തിഹയിൽ "നിന്നെ ഞങ്ങൾ ആരാധിക്കുന്നു നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നാണല്ലോ തനിച്ച് നിസ്കരിക്കുന്നവനും പറയുന്നത്. ഇവിടെ "ഞാൻ ആരാധിക്കുന്നു" എന്ന്  ഏകവചനം പറയാതെ "ഞങ്ങൾ" എന്ന് ബഹുവചനം പറയുന്നത് ഈ തവസ്സുലിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം റാസി(റ) വിവരിക്കുന്നു:

كأن العبد يقول : إلهي ما بلغت عبادتي إلى حيث أستحق أن أذكرها وحدها ؛ لأنها ممزوجة بجهات التقصير ، ولكني أخلطها بعبادات جميع العابدين ، وأذكر الكل بعبارة واحدة وأقول إياك نعبد .(التفسير الكبير: ٢٥٢/١)


✅ബഹുവചനം പ്രയോഗിക്കുന്നതിനാൽ അടിമ ഉദ്ദേശിക്കുന്നതിങ്ങനെയാണ്: ഇലാഹീ, എന്റെ ഇബാദത്ത് ധാരാളം വീഴ്ചകൾ ഉള്ളതായതിനാൽ ഒറ്റയ്ക്ക് പറയാൻ മാത്രം അർഹതയില്ലാത്തതാണ്. എങ്കിലും ആരാധന ചെയ്യുന്ന എല്ലാവരുടെയും ആരാധനകളുമായി അതിനെ ഞാൻ കൂട്ടിക്കലർത്തുകയും എല്ലാം ഒരറ്റ ഇബാദത്തായി "നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് ഞാൻ പറയുകയും ചെയ്യുന്നു. (റാസി: 1/252)

✍ഇക്കാര്യം ഒന്നും കൂടി വിശദീകരിച്ച് ഇമാം റാസി(റ) തുടരുന്നു:  

وههنا مسألة شرعية ، وهي أن الرجل إذا باع من غيره عشرة من العبيد فالمشتري إما أن يقبل الكل ، أو لا يقبل واحدا منها ، وليس له أن يقبل البعض دون البعض في تلك الصفقة فكذا هنا إذا قال العبد إياك نعبد فقد عرض على حضرة الله جميع عبادات العابدين ، فلا يليق بكرمه أن يميز البعض عن البعض ويقبل البعض دون البعض ، فإما أن يرد الكل وهو غير جائز لأن قوله إياك نعبد دخل فيه عبادات الملائكة وعبادات الأنبياء والأولياء ، وإما أن يقبل الكل ، وحينئذ تصير عبادة هذا القائل مقبولة ببركة قبول عبادة غيره ، والتقدير كأن العبد يقول : إلهي إن لم تكن عبادتي مقبولة فلا تردني لأني لست بوحيد في هذه العبادة بل نحن كثيرون فإن لم أستحق الإجابة والقبول فأتشفع إليك بعبادات سائر المتعبدين فأجبني . (التفسير الكبير: ٢٥٢/١)

🔰മതപരമായ ഒരു മസ്അലയോട് ഇതിനെ ഉദാഹരിക്കാം. ഒരാള് മറ്റൊരാള്ക്ക് 10 അടിമകളെ വിറ്റാൽ കൊള്ളുന്നവൻ ഒന്നുകിൽ പത്തും സ്വീകരിക്കും. അല്ലെങ്കിൽ ഒന്നും സ്വീകരിക്കുകയില്ല. ഒരു ഇടപാടിൽ പത്തിൽ ചിലതു സ്വീകരിക്കുകയും ചിലതു തള്ളുകയും ചെയ്യാൻ പറ്റില്ല. അതുപോലെ വേണം ഇതിനെയും കാണാൻ. "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് അടിമ പറയുമ്പോൾ ആരാധിക്കുന്ന എല്ലാവരുടെയും ആരാധനകൾ അല്ലാഹുവിന്റെ തിരു സന്നിധിയിൽ അടിമ പ്രദർശിപ്പിക്കുന്നു.അപ്പോൾ അവയില ചിലതിനെ വേർതിരിക്കുന്നതും ചിലത് സ്വീകരിച്ച് ചിലത് സ്വീകരിക്കാതിരിക്കുന്നതും അല്ലാഹുവിന്റെ ഔദാര്യത്തോട് യോജിക്കുന്നതല്ല. അതിനാൽ ഒന്നുകിൽ അല്ലാഹു ഒന്നും സ്വീകരിക്കുകയില്ല. അതൊരിക്കലും ഉണ്ടാവുകയില്ല. കാരണം 'ഞങ്ങൾ' എന്ന ബഹുവചനത്തിൽ അമ്പിയാ-ഔലിയാക്കളുടെയും മലക്കുകളുടെയും ഇബാദത്തുകളും ഉൾപ്പെട്ടിട്ടുണ്ടല്ലോ. അല്ലെങ്കിൽ എല്ലാവരുടെതും അല്ലാഹു സ്വീകരിക്കും. അപ്പോൾ മറ്റുള്ളവരുടെ ആരാധന സ്വീകരിക്കുന്നതിന്റെ  ബറകത്തുകൊണ്ട് ഇദ്ദേഹത്തിന്റെ ഇബാദത്തും അല്ലാഹു സ്വീകരിക്കുന്നു. അപ്പോൾ അടിമ പറയുന്നതിന്റെ ചുരുക്കമിതാണ്. "എന്റെ ആരാധന സ്വീകാര്യമല്ലെങ്കിൽ പോലും എന്നെ നീ തള്ളിക്കളയരുത്. കാരണം ഈ ആരാധനയിൽ ഞാൻ മാത്രമല്ല. ധാരാളം പേരുണ്ട്. സ്വീകര്യതക്കും ഉത്തര ലബ്ദിക്കും ഞാൻ അർഹനല്ലെങ്കിൽ നിന്നെ ആരാധിക്കുന്ന മറ്റു മഹത്തുക്കളുടെ ആരാധനകൊണ്ട് ഞാൻ നിന്നോട് ശുപാർശ  പറയുന്നു. അതുകൊണ്ട് എനിക്ക് നീ ഉത്തരം നല്കേണമേ!" (റാസി: 1/252)

⚠അപ്പോൾ മഹത്തുക്കളുടെ ഇബാദത്തുകൾകൊണ്ട്  തവസ്സുൽ ചെയ്യലാണ് അതിലുള്ളതെന്ന് ഇമാം റാസി(റ)യുടെ വിവരണത്തിൽ നിന്ന്  വ്യക്തമാണ്. 

⚠അപ്പോൾ മറ്റുള്ളവർ സ്വലാത്ത് ദിക്ര്  വെച്ച്  അല്ലാഹുവോട്  പ്രാർത്ഥിക്കുകയാണ് ഇവിടെ ചെയ്യൂന്നത്.

Wednesday 23 March 2016

ഖബർ ഉയർത്തൽ

ഖബർ ഉയർത്തൽ

أَبَاحَ السَّلَفُ الْبِنَاءَ عَلَى قَبْرِ الْمَشَايِخِ وَالْعُلَمَاءِ وَالْمَشْهُورِينَ لِيَزُورَهُمُ النَّاسُ، وَيَسْتَرِيحُوا بِالْجُلُوسِ فِيهِ اهـ.

ജനങ്ങൾക്ക് പണ്ഡിതന്മാരുടെ ഖബറുകൾ സന്ദർശിക്കാൻ വേണ്ടിയും,അവിടെ ഇരിന്ന് വിശ്രമിക്കാൻ വേണ്ടിയും ശൈഖൻമാരുടെയും,പണ്ഡിതന്മാരുടെയും,പ്രസിദ്ധിയാർജിച്ചവരുടെയും ഖബറിനു മേൽ കെട്ടിടം നിർമിക്കലിനെ സലഫുകൾ അനുവദനീയമാക്കിയിരിക്കുന്നു..!!

മിർഖാത്..മുല്ലാ അലിയ്യുൽ ഖാരി 👆👆

يجوز للمسلم والذمي الوصية لعمارة المسجد الأقصى وغيره من المساجد، ولعمارة قبور الأنبياء، والعلماء، والصالحين، لما فيها من إحياء الزيارة، والتبرك بها،
സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172)

ഇമാം നവവി (റ) റൗളതുത്വാലിബീൻ👆👆👆👆✏

ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻣﻘﺎﺗﻞ، ﺃﺧﺒﺮﻧﺎ ﻋﺒﺪ اﻟﻠﻪ، ﺃﺧﺒﺮﻧﺎ ﺃﺑﻮ ﺑﻜﺮ ﺑﻦ ﻋﻴﺎﺵ، ﻋﻦ ﺳﻔﻴﺎﻥ اﻟﺘﻤﺎﺭ، ﺃﻧﻪ ﺣﺪﺛﻪ: «ﺃﻧﻪ ﺭﺃﻯ ﻗﺒﺮ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺴﻨﻤﺎ
W1325 (1/468) -[
ﺷ (ﻣﺴﻨﻤﺎ) ﻣﺮﺗﻔﻌﺎ ﻋﻦ اﻷﺭﺽ ﻣﻘﺪاﺭ ﺷﺒﺮ ﺃﻭ ﺃﻛﺜﺮ ﻣﺜﻞ ﺳﻨﺎﻡ اﻟﺒﻌﻴﺮ]

മുത്ത് നബി  (സ്വ) യുടെ ഖബർ 👆👆✏

ഖബ൪ കെട്ടി പൊക്കൽ എന്ന വിഷയത്തിൽ എപ്പോഴും ച൪ച്ച ഉണ്ടായാൽ മുജായിദുകൾ ആദ്യം കൊണ്ടു വരുന്നതും എപ്പോഴും ദു൪വ്യാഖ്യാനം നടത്തുന്നതുമായ ഭാഗമാണ് ഷാഫി ഇമാമിൻറെ കിതാബുൽ ഉമ്മിലെ പരാമ൪ശം

ഇതിന് ചെറിയൊരു മറുപടി നൽകാ൯ ആഗ്രഹിക്കുന്നു

ഖബ൪ കെട്ടി പൊക്കുന്ന വിഷയത്തിൽ മുജായിദുകളുടെ വാദം എല്ലാ ഖബറും കെട്ടി പൊക്കൽ നബി (സ്വ) നിരോധിച്ചതും അതിനാൽ ഹറാമുമാണ് എന്നാണ് .

എന്നാൽ സുന്നികളായ ഞങ്ങൾ പറയുന്നത്
നബി (സ്വ)യുടെ نهى അഥവാ നിരോധനം വന്ന ഒരു കാര്യം ഹറാം ആവാം അല്ലങ്കിൽ കറാഹത് ആവാം .

ഈ രണ്ടു ഹുക്മുകളും വരും, എവിടെ?.

ഖബര്‍ സ്വന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിലാണെങ്കിൽ കറാഹത്ത് ആണ്.
പൊതു ഖബറിസ്താൻ ആണെങ്കിൽ അവിടെ  ഹറാമുമാണ് .

എന്നാൽ പൊതു ഖബറിസ്താനിൽ (مسبلت) പോലും സാലിഹീങ്ങളുടെയും മഹാത്മാക്കളുടെയും ഖബർ ആണെങ്കിൽ തബറുകും സിയാറത്തും ഉദ്ദേശിച്ചുകൊണ്ട് അവരുടെ ഖബറുകൾ ഉയർത്തൽ അനുവദനീയമാണ്, കറാഹത് പോലും ഇല്ല, പുണ്ണ്യക൪മ്മമാണ്.

പിന്നെ നബി (സ്വ) യുടെ ഹദീസിൽ ഉള്ളത്
ان يبنا عليه
ഖബറിന് മുകളിൽ ബിൽഡിങ്ങുകൾ നി൪മ്മിക്കാ൯ പാടില്ല എന്നാണ് നി൪മ്മിക്കുന്നതിനെ പറ്റിയാണ് അവിടെ പറഞ്ഞത് എന്തായാലും അത് മറ്റൊരു ച൪ച്ച .

വിഷയത്തിലേക്ക് തന്നെ വരാം കിതാബുൽ ഉമ്മ്

ഖണ്ടാനം points 👇👇👇

1⃣  കിതാബുൽ ഉമ്മിലെ ഇബാറത്ത്:

قال الشافعي ) : وقد رأيت من الولاة من يهدم بمكة ما يبنى فيها فلم أر الفقهاء يعيبون ذلك فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها وإنما يهدم إن هدم ما لا يملكه أحد فهدمه لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس
******************************************

قال الشافعي ) : وقد رأيت من الولاة من يهدم بمكة ما يبنى فيها فلم أر الفقهاء يعيبون ذلك
മക്കയിലെ അധികാരികൾ ഖബറിന് മുകളിൽ നി൪മ്മിച്ചതിനെ പൊളിക്കുന്നതിനെ ഞാൻ കണ്ടു. എന്നാൽ  ഫുഖഹാകൾ അതിനെ എതി൪ത്തതായി ഞാൻ കണ്ടില്ല എന്ന് ഷാഫിഈ ഇമാം(റ)പറയുന്നു. 

ഇവിടെ മുഹാജിറുകളുടെയും, അ൯സ്വാറുകളുടെയും ഖബ൪ അടിച്ച് പൊളിച്ചു എന്നല്ല .അത് മൗലവിയുടെ വക കൂട്ടിയതാണ് അത് പോക്കറ്റിൽ തന്നെ ഇരുന്നോട്ടെ.

2⃣ Point 👇 ശേഷം ഇമാം ഷാഫിഈ (റ) പഠിപ്പിച്ചതും,മുജാഹിദുകൾ കട്ട് വെക്കുന്നതുമായ ഭാഗം:

فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها

"അപ്പോൾ ഇനി ഖബറുകൾ മരണപെട്ട ആളുകൾ അവരുടെ ജീവിത കാലത്ത് ഉടമപ്പെടുത്തിയ ഭൂമിയിലോ അതല്ലങ്കിൽ അവരുടെ അനന്തര അവകാശികൾ അവരുടെ മരണ ശേഷം ഉടമപ്പെടുത്തിയ ഭൂമിയിലോ ആണ് എങ്കിൽ ഒന്നും തന്നെ പൊളിക്കപ്പെടുവാൻ പാടില്ല "

3 ⃣ Point  എവിടെയുള്ളതാണ് പൊളിക്കപ്പെടാണ്ടാത്??
അതും ഷാഫിഈ ഇമാം(റ)പഠിപ്പിക്കുന്നു..!!

وإنما يهدم إن هدم ما لا يملكه أحد فهدمه

നിശ്ചയമായും പൊളിക്കപ്പെടണം എന്നു പറഞ്ഞത് ഒരാൾക്കും ഉടമസ്ഥത ഇല്ലാത്ത സ്ഥലത്ത് ഉള്ളതാണ്.
(പൊതുസ്മശാനംപോലെ )

4 ⃣ point എന്തിനു വേണ്ടിയാണ് പൊളിക്കപ്പെടണം എന്ന് പറഞ്ഞത്??
അതും ഷാഫിഈ ഇമാം(റ)പഠിപ്പിക്കുന്നു..!!

لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس
ഒരാൾക്കും ഉടമസ്ഥത ഇല്ലാത്ത(പൊതു സ്മശാനം) സ്ഥലത്ത് ഖബറു കെട്ടി പൊക്കുകയോ ബിൽഡിങ് ഉണ്ടാക്കുകയോ ചെയ്‌താൽ മറ്റു ജനങ്ങൾക്കുള്ള സ്ഥലം വിലങ്ങപ്പെടും അപ്പോൾ അത് ജനങ്ങൾക്ക്‌ പ്രയാസമായി തീരും "

മറ്റു ജനങ്ങൾക്ക് ഖബറടക്കാനുള്ള സ്ഥലത്തിലുള്ള അവകാശം എടുക്കൽ വരുന്നത് കൊണ്ട് ജനങ്ങൾക്ക് ഖബറടക്കം പ്രയാസമായി വരുന്നതിനാൽ പൊളിക്കപ്പെടണം എന്ന് പഠിപ്പിക്കുന്നു

അല്ലാതെ മുജായിദുകളെ നിങ്ങളുടെ വാദ പ്രകാരം ഖബ൪ കെട്ടി പൊക്കൽ ഹറാമായത് കൊണ്ട് എന്നവിടെയില്ല കെട്ടോ..!!

പിന്നെ ഇത് ഷാഫിഈ മദ്ഹബിലെ രണ്ട് അഭിപ്രായത്തിലെ ഒരു അഭിപ്രായമാകുന്നു.
അപ്പോൾ മുജായിദുകളെ സ്വന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ ഖബർ കെട്ടി ഉയ൪ത്തുന്നതിന് കുഴപ്പമില്ല എന്ന വാദം നിങ്ങൾക്കുണ്ടോ??????

എന്നാൽ മുസബ്ബലത്തായ അതായത് പൊതു ഖബറിസ്ഥാ൯ ആണെങ്കിൽ പോലും  സ്വാലിഹീങ്ങളുടെ ഖബറാണെങ്കിൽ മണ്ണിനെ ഉയ൪ത്താമെന്നും ഖബറിന് മഖാം പണിയാമെന്നും ഷാഫിഈ മദ്ഹബിലെ മറ്റു ക൪മ്മ ശാസ്ത്ര പണ്ഡിതന്മാരായ ഇബ്നു ഹജറുൽ അസ്ഖലാനി(റ),  ഇബ്നു ഹജ൪ ഹൈതമി (റ), ഇമാം ബുജൈരിമിയെ പോലുള്ള ധാരാളം ഫുഖഹാകൾ വളരെ വ്യക്തമായി പഠിപ്പിക്കുന്നു ..!!

മാത്റവുമല്ല ഒരുപാട് സ്വഹാബക്കളുടെയു൦ അ൯ബിയാക്കളുടെയു൦ നബി സ യുടെ മകന്റെയും അ൯ഗനെ ധാരാള൦ മഹാ൯മാരുടെ ഖബറിന് മുകളിൽ ഖുബ്ബ യു൯ടായിരുന്നു വെന്നു൦ മഷ്ഹൂറു൦ മഅ്റൂഫുമാണെന്നു൦ അവിടെ ജന൯ഗൾ തബറുഖിനു൦ സിയാറതിനു൦ പോകാറു൯ടെന്നു൦

സ്വാലിഹീങ്ങളുടെ ഖബറിനെ പരിപാലിക്കാ൯ മുസ്ലിമീ൯ഗൾക്ക് വസ്വിയ്യത്ത് ചെയ്യാമെന്നു൦ തബറുക് എടുക്കാ൦ എന്നു൦ ര൯ടാ൦ ഷാഫിഈ എന്നറിയറിയപ്പെടുന്ന ഇമാ൦ നവവി റ
تهذيب الأسماء واللغات،،،
روضت الطالبين
എന്ന കിതാബിലു൦ പഠിപ്പിക്കുന്നു


3⃣ point 👇👇👇

ما أحب أن يشخص على وجه الأرض شبرا   أو نحوه وأحب أن لا يبنى ، ولا يجصص فإن ذلك يشبه الزينة والخيلاء

കുമ്മായ൦ ഇടുന്നത് ഞാ൯ ഇഷ്ടപ്പെടുന്നില്ല അതിന് ഫുഖഹാകൾ പടിപ്പിക്കുന്നത് കുമ്മായ൦ തീയിൽ ഇട്ട് ഉ൯ടാ്കുന്നത് കൊ൯ടാണ്   (കുമ്മായമല്ലാത്തത് ഉപയോഗിക്കുക)

  പിന്നെ ഒരു ചാണ് കൂടുതൽ ഉയ൪ത്തുന്നതിനെ പറ്റി

ഇത് സാധാരണക്കാരുടെ ഖബറിനെ പറ്റിയാണെന്നു൦ സ്ഹാലിഹീ൯ഗളുടെ ത് ആണെ൯കിൽ സിയാറത്തിനു൦ തബറുഖിന് മഹാ൯മാരുടുള്ള ആദരവിന് വേ൯ടിയു൦ മഖ്ബറ ഉ൯ടാക്കാമെന്നു൦ മദ് ഹബിലെ മറ്റു ഇമാമുകൾ വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടു൯ട്.  അല്ലാതെ അല൯കാരത്തിന് വേ൯ടിയല്ല.

പിന്നെ ഇവിടെ മുജായിദുകളുടെ വാദ പ്റകാര൦ ഷാഫിഈ ഇമാ൦ ഹറാമാണെന്ന് പറഞ്ഞിട്ടില്ല മാത്റവുമല്ല സുന്നികളുടെ വാദ പ്റകാര൦ സ്ഹാലിഹീ൯ഗളുടെ ഖബറാണെന്നു൦  പറഞ്ഞിട്ടില്ല.


4⃣ point 👇👇👇

മുജായിദുകളെ   ഷാഫിഈ ഇമാമിൻറെ(റ) അഭിപ്രായത്തെ നിങ്ങൾ സ്വന്തം വക ദു൪ വ്യാഖ്യാനം നടത്തലല്ല അത് മദ്ഹബിലെ മറ്റു ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട് കെട്ടോ..!!

ഷാഫിഈ മദ്ഹബ് എന്ന് പറഞ്ഞാൽ ഷാഫിഈ ഇമാമും അവിടുത്തെ അസ്ഹാബുകളും ഏതൊരു അഭിപ്രായത്തിലേക്കാണോ എത്തിയിരിക്കുന്നത് അതിനെ തഖ്ലീദ് ചെയ്യുക എന്നതാണ്. അല്ലാതെ മുജായിദുകളുടെ ദു൪വ്യാഖ്യാനത്തെ തഖ്ലീദ് ചെയ്യലല്ല .

പ്രസ്തുത ഉമ്മിലെ പരാമര്‍ശത്തെ കുറിച്ച് ഇമാം നവവി(റ) മുക്തസറില്‍ നിന്നും ഉദ്ദരിച്ച്‌ പറയുന്നത്കൂടി ഒന്നു അര്‍ത്ഥം വെക്ക് മൗലവീ അപ്പോൾ തിരിയും എന്താ ഇമാം ഷാഫി (റ) പറഞ്ഞത് എന്ന്..!!

ഷാഫിഈ ഇമാം(റ) പറയുന്നു:
قال الشافعي في المختصر : يستحب أن لا يزاد القبر على التراب الذي أخرج منه ، قال الشافعي والأصحاب رحمهم الله : إنما قلنا يستحب أن لا يزاد لئلا يرتفع القبر ارتفاعا كثيرا . قال الشافعي : فإن زاد فلا بأس . قال أصحابنا : معناه أنه ليس بمكروه ، لكن المستحب تركه

ഷാഫിഈ ഇമാം(റ) പറയുന്നു:
ഖബറിൽ നിന്ന് എടുക്കപ്പെട്ട മണ്ണിനെക്കാൾ കൂടുതൽ വ൪ദ്ധിപ്പിക്കരുത്. ഇങ്ങിനെ മണ്ണ് വർദ്ധിപ്പിക്കാതിരിക്കൽ സുന്നത്താണെന്ന് പറയാ൯ കാരണം ഖബർ അധികരിച്ച ഉയ൪ച്ച വരുന്നത് ഇല്ലാതാക്കാൻ വേണ്ടിയാണ്.  എനി മണ്ണ് അധികരിച്ച് കൂന പോലെ ആയാലും കുഴപ്പമില്ല കറാഹത്തുമല്ല ഒഴിവാക്കലാണ് സുന്നത്ത്.

അപ്പോൾ മുജായിദുകളെ സാധാരണക്കാരുടെ ഖബറിന് മുകളിൽ ബിനാഅ് ഉ൯ടാക്കൽ അതായത് ബിൽഡി൯ഗ് പോലോത്തത് നി൪മ്മിക്കാ൯ പാടില്ലെന്നും മണ്ണ് കൊണ്ട് അധികരിച്ച ഉയരം ഉണ്ടാകുന്നതിൽ കുഴപ്പമില്ലെന്നും കറാഹത്തല്ലെന്നും ഒഴിവാക്കലാണ് സുന്നത്ത് എന്നുമാണ് പഠിപ്പിക്കുന്നത് അല്ലാതെ മൌലവിമാരെ സ്വാലിഹീങ്ങളുടെ ഖബറിന് മഖ്ബറ പണിയൽ ഹറാമാണെന്ന് എവിടെയും ഇല്ല മൌലവി മാരേ..!!!









👆👆👆👆👆 ആ കാര്യം ഫത്ഹുൽ ബാരിയിൽ പറഞ്ഞ കാര്യമാണ് ഖബർ ഉയർത്താൻ ഈ ഹദീസ് തെളിവ് ആണ് എന്നു
നീ ഇപ്പോൾ വിട്ട ഇബാറത്തിൽ തന്നെ നീ വഞ്ചന കാണിച്ചില്ലേ ?
അറിവിൻറെ കാര്യത്തിൽ ഹബീബായ നബി (സ )തങ്ങൾ സാക്ഷി പറഞ്ഞ ഇമാം ഷാഫി തങ്ങൾ അവിടത്തെ ഉമ്മ് എന്ന കിതാബിൽ പറയുന്നു "അപ്പോൾ ഇനി ഖബറുകൾ മരണപെട്ട ആളുകൾ അവരുടെ ജീവിത കാലത്ത് ഉടമപ്പെടുത്തിയ ഭൂമിയിലോ അതല്ലങ്കിൽ അവരുടെ അനന്തര അവകാശികൾ അവരുടെ മരണ ശേഷം ഉടമപ്പെടുത്തിയ ഭൂമിയിലോ ആണ് എങ്കിൽ ഒന്നും തന്നെ പോളിക്കപ്പെടുവാൻ പാടില്ല നിശ്ചയമായും പോളിക്കപ്പെടണം എന്നു പറഞ്ഞത് ഒരാൾക്കും ഉടമസ്ഥത ഇല്ലാത്ത സ്ഥലത്ത് ഉള്ളതാണ് (പൊതുസ്മഷാനംപോലെ )കാരണം അങ്ങിനെയുള്ള സ്ഥലത്ത് ഖബറു കെട്ടി പൊക്കുകയോ ബിൽഡിങ് ഉണ്ടാക്കുകയോ ചെയ്‌താൽ മറ്റു ജനങ്ങൾക്കുള്ള സ്ഥലം വിലങ്ങപ്പെടും അപ്പോൾ അത് ജനങ്ങൾക്ക്‌ പ്രയാസമായി തീരും "








ജാറം കര്സേവക്ക് ഇമാം ഷാഫി (റ) ന്‍റെ ഉമ്മിലെ ഉദ്ദരണിയുമായി നടക്കുന്ന മുജ , ജമ ശിങ്കിടികള്‍ മറുപടി പറയുക :-


باب ما يكون بعد الدفن أخبرنا الربيع قال ( قال الشافعي ) : وقد بلغني عن بعض من مضى أنه أمر أن يقعد عند قبره إذا دفن بقدر ما تجزر جزور ( قال ) : وهذا أحسن ، ولم أر الناس عندنا يصنعونه أخبرنا مالك عن هشام بن عروة عن أبيه قال ما أحب أن أدفن بالبقيع لأن أدفن في غيره أحب إلي إنما هو واحد رجلين إما ظالم فلا أحب أن أكون في جواره وإما صالح فلا أحب أن ينبش في عظامه ، أخبرنا مالك أنه بلغه عن عائشة أنها قالت { كسر عظم الميت ككسر عظم الحي } ( قال الشافعي ) : تعني في المأثم ، وإن أخرجت عظام ميت أحببت أن تعاد فتدفن وأحب أن لا يزاد في القبر تراب من غيره وليس بأن يكون فيه تراب من غيره بأس إذا إذا زيد فيه تراب من غيره ارتفع جدا ، وإنما أحب أن يشخص على وجه الأرض شبرا أو نحوه وأحب أن لا يبنى ، ولا يجصص فإن ذلك يشبه الزينة والخيلاء ، وليس الموت موضع واحد منهما ، ولم أر قبور المهاجرين والأنصار مجصصة ( قال الراوي ) : عن طاوس : { إن رسول الله صلى الله عليه وسلم نهى أن تبنى القبور أو تجصص } ( قال الشافعي ) : وقد رأيت من الولاة من يهدم بمكة ما يبنى فيها فلم أر الفقهاء يعيبون ذلك فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم لم يهدم شيء أن يبنى منها وإنما يهدم إن هدم ما لا يملكه أحد فهدمه لئلا يحجر على الناس موضع القبر فلا يدفن فيه أحد فيضيق ذلك بالناس ( قال الشافعي ) : وإن تشاح الناس ممن يحفر للموتى في موضع من المقبرة ، وهي غير ملك لأحد حفر الذي يسبق حيث شاء وإن جاءوا مما أقرع الوالي بينهم

وإذا دفن الميت فليس لأحد حفر قبره حتى يأتي عليه مدة يعلم أهل ذلك البلد أن ذلك قد ذهب ، وذلك يختلف بالبلدان فيكون في السنة وأكثر فإن عجل أحد بحفر قبره فوجد ميتا أو بعضه أعيد عليه التراب ، وإن خرج من عظامه شيء أعيد في القبر .
------------------------------------------

പ്രസ്തുത ഉമ്മിലെ പരാമര്‍ശത്തെ കുറിച്ച് ഇമാം നവവി മുക്തസരില്‍ നിന്നും ഉദ്ദരിച്ച്‌ പറയുന്നത്കൂടി ഒന്നു അര്‍ത്ഥം വെക്ക് മൌലവീ...
അപ്പൊ തിരിയും എന്താ ഇമാം ഷാഫി (റ.അ) പറഞ്ഞത് എന്ന്...
قال الشافعي في المختصر : يستحب أن لا يزاد القبر على التراب الذي أخرج منه ، قال الشافعي والأصحاب رحمهم الله : إنما قلنا يستحب أن لا يزاد لئلا يرتفع القبر ارتفاعا كثيرا . قال الشافعي : فإن زاد فلا بأس . قال أصحابنا : معناه أنه ليس بمكروه ، لكن المستحب تركه
എവിടെന്നെങ്കിലും ഇബാരത്തിന്റെ കഷ്ണ്ണം എടുത്തു വച്ച് ഇമാമീങ്ങളുടെ നേരെ ആരോപണവുമായി വന്നാല്‍ അത് അങ്ങ് സലാമാത്താവും എന്ന് മോന്‍ കരുതല്ലേ...
باب الجريد على القبر وأوصى بريدة الأسلمي أن يجعل في قبره جريدان ورأى ابن عمر رضي الله عنهما فسطاطا على قبر عبد الرحمن فقال انزعه يا غلام فإنما يظله عمله وقال خارجة بن زيد رأيتني ونحن شبان في زمن عثمان ..... رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه....
ഈ ഹദീസിനെ വിശദീകരിച്ചു ഫത്ഹുല്‍ ബാരിയുടെ വരികളാാണൂ താഴെ 4 നമ്പറില്‍

وفيه جواز تعلية القبر ورفعه عن وجه الأرض - 1
ഈ ഹദീസില്‍ ഖബര്‍ ഭൂമിക്കു മുകളിൽ ഉയര്ത്തല്‍ അനുവദിനിയം എന്നത്തിനു രേഖയുണ്ട് (ഇവിടെ ഖബർ തന്നെ ഉയര്ത്തുന്നതിനെ കുറിച്ചാ ഈ വിശദീകരണം)
---------------------------------------------------
2 - ومناسبته من وجه أن وضع الجريد على القبر يرشد إلى جواز وضع ما يرتفع به ظهر القبر عن الأرض
ഭൂമിയിൽ നിന്ന് ഖാബാർ ഉയർന്നു നില്കാൻ പറ്റുന്ന വസ്തു ഖാബരിനു മുകളില വെക്കാം എന്നതിലേക്ക് നയിക്കുന്നു എന്നതാണ് ഈ ഹദീസ് ഇവിടെ കൊണ്ട് വന്നതിലെ യോജിപ്പ് (ഖബര്‍ ഉയര്ന്നു നില്ക്കാൻ ആവിശ്യമായ ഉയര്ന്ന കല്ല്‌ മരം പോലോതവ ഖാബരിന്മേൽ വെക്കാം) ഇവിടെ ഖബറിനരികിൽ വെക്കുന്ന വസ്തുവും ഉയരാം എന്ന്.
---------------------------------------------------
-: 3
قال ابن المنير في الحاشية
أراد البخاري أن الذي ينفع أصحاب القبور هي الأعمال الصالحة ، وأن علو البناء والجلوس عليه وغير ذلك لا يضر بصورته ، وإنما يضر
بمعناه إذا تكلم القاعدون عليه بما يضر مثلا
ഇബ്നുൽ മുനീര് പറയുന്നു 'ഇമാം ബുഖാരി ഈ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് ഖബ്രാളിക്കു ഉപകാരം ലഭിക്കുക സല്കര്‍മങ്ങലാണ് , ഖബ്രിനു മുകളിലെ ഉയര്ന്ന എടുപ്പോ അതിന്മേല്‍ ഇരിക്കുക പോലോതവ രൂപം കൊണ്ട് ഖാബരാളിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാൽ ഖബരിൻ മേല ഇരിക്കുന്നവർ ഖബ്രാളിക്കു ബുദ്ടിമുട്ടുണ്ടാക്കുന്നവ നടത്തിയാൽ അതിനാ ബുദ്ടിമുട്ടുണ്ടാവും ഉദാഹരനത്തിനു അതിന്മേല്‍ ഇരിക്കുന്നവർ ബുദ്ടിമുട്ടുണ്ടാക്കുന്ന സംസാരം നടത്തുക.(ഇതിൽ നിന്ന് ഇബ്നു ഉമര് (റ) ഖബരിനു മുകളിൽ പണിത ടെന്റ് നീക്കം ചെയ്യാൻ പറഞ്ഞത് വഹാബികൾ ലക്‌ഷ്യം വെക്കുന്ന ജാറം കര്സേവയല്ല, മറിച്ച് ഖബരാളിക്ക് തണലിടുക എന്ന നിലക്ക് എടുപ്പ് എടുക്കേണ്ട ഒരാവശ്യവും ഇല്ലാന്നാണ്‌)
👆👆👆fath ഹുൽ ബാരി ✏👆👆👆👆

Friday 18 March 2016

മരണപ്പെട്ട നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യാതെ ജീവിച്ചിരിക്കുന്ന അബ്ബാസ്‌(റ)നെ കൊണ്ട് ഉമർ(റ) തവസ്സുൽ ചെയ്തത്


ഇസ്ലാമിക് ബുള്ളറ്റിൻ വാട്സപ്പ് ഗ്രൂപ്പ്🌹

---------------------------------------------
💢Moosa Sonkal💢
---------------------------------------------

😀വഹാബികളുടെ  മണ്ടൻ ചോദ്യത്തിന് മറുപടി.😀

⬇മഹാനായ ഉമർ(റ) അബ്ബാസ് (റ) നെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ച സംഭവം

 عن أنس رضي الله عنه أن عمر بن الخطاب كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون(صحيح البخاري٩٥٤)

🔰അനസ് (റ) ല്‍ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു:
“നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ (റ) അബ്ബാസ് (റ) നെ ഇടയാളനാക്കി മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടാ യിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’ (ബുഖാരി 954).

💢മറുപടി:-⬇

💢മരണപ്പെട്ട നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യാതെ ജീവിച്ചിരിക്കുന്ന അബ്ബാസ്‌(റ)നെ കൊണ്ട് ഉമർ(റ) തവസ്സുൽ ചെയ്തത് മരണപ്പെട്ടവരെകൊണ്ട് തവസ്സുൽ ചെയ്യാൻ പാടില്ലെന്ന് പഠിക്കാനാണെന്ന് വിവരമില്ലാത്ത വഹാബികൾ  ജൽപിക്കാറുണ്ട്.

🌀അത്തരം ജല്പനങ്ങളെ ഇമാം സുബ്കി(റ) യും മറ്റു പണ്ഡിതന്മാരും ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു.

ليس في توسله بالعباس إنكار للتوسل بالنبي صلى الله عليه وسلم أو بالقبر وقد روي عن أبي الجوزاء قال: قحط أهل المدينة قحطا شديدا فشكوا إلى عائشة رضي الله عنها فقالت: فانظروا قبر النبي صلى الله عليه وسلم فاجعلوا منه كوى إلى السماء حتى لا يكون بينه وبين السماء سقف ففعلوا فمطروا حتى نبت العشب وسمنت الإبل حتى تفتقت من الشحم فسمي عام الفتق.

 🌀ഉമർ(റ) അബ്ബാസ്‌(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത് നബി(സ)യെ കൊണ്ടോ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാൻ പറ്റാത്തതുകൊണ്ടല്ല. കാരണം അബുൽജൗസാഅ(ർ) ൽ നിന്നു നിവേദനം ചെയ്യപ്പെടുന്നു: "മദീനയിൽ ശക്തമായ ജലക്ഷാമം നേരിട്ടപ്പോൾ മദീനക്കാർ മഹതിയായ ആഇഷ(റ) യോട് ആവലാതി ബോധിപ്പിച്ചു.അപ്പോൾ നബി(സ)യുടെ ഖബ്റിനടുത്ത് ചെന്ന് അതിൽ നിന്ന് ആകാശത്തേക്ക് ഒരു ദ്വാരമുണ്ടാക്കാൻ ആഇഷ(റ) അവരോടു നിർദ്ദേശിച്ചു. അപ്രകാരം അവർ പ്രവർത്തിച്ചപ്പോൾ അവര്ക്ക് നല്ല മഴ ലഭിച്ചു. അതുനിമിത്തം സസ്യങ്ങൾ മുളക്കുകയും ശരീരം പൊട്ടും വിധം ഒട്ടകങ്ങൾ തടിച്ചുകൊഴുക്കുകയും ചെയ്തു. അതിനാൽ ആ വർഷത്തെ 'ആമുൽ ഫത്ഖ്' എന്ന് വിളിക്കപ്പെട്ടു". (ശിഫാഉസ്സഖാം: 143).

 🌀ഉപരിസൂചിത ഹദീസ് വിശ്വവിഖ്യാത ഹദീസുപണ്ഡിതൻ ഇമാം ദാരിമി(റ) (ഹി:181-255) സുനനിൽ നിവേദനം ചെയ്തിട്ടുണ്ട്. (സുനനുദ്ദാരിമി: 93)

🌀ആ ഹദീസിനു ഇമാം ദാരിമി(റ) നൽകിയ തലവാചകം ശ്രദ്ദേഹമാണ്.

باب ما أكرم الله تعالى نبيه صلى الله عليه وسلم بعد موته

🌀"വഫാത്തിനു ശേഷം അല്ലാഹു നബി(സ)യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം". അപ്പോൾ ഇമാം ദാരിമി(റ) പ്രസ്തുത ഹദീസ് മേൽപ്പറഞ്ഞ തലവാചകത്തിൽ കൊണ്ടുവന്നത് അപ്രകാരം ചെയ്തപ്പോൾ അവർക്ക് മഴ ലഭിച്ചത് നബി(സ)യെ അല്ലാഹു ആദരിച്ചതിന്റെ ഭാഗമാണെന്നു സമർത്ഥിക്കാനാണല്ലോ.

🌀ഉമർ(റ) അബ്ബാസ്‌(റ) നെ തവസ്സുലാക്കിയതിലെ തത്വം വിവരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:

وكان حكمة توسّله به دون النبي صلى الله عليه وسلم وقبره إظهار غاية التواضع لنفسه والرفعة لقرابته صلى الله عليه وسلم، ففي توسله بالعباس توسّل بالنبي صلى الله عليه وسلم وزيادة

🌀ഉമർ(റ) നബി(സ) യെ കൊണ്ടോ അവിടത്തെ ഖബ്ർ കൊണ്ടോ തവസ്സുൽ ചെയ്യാതെ അബ്ബാസ്(റ)നെ കൊണ്ട് തവസ്സുൽ ചെയ്തതിലുള്ള തത്വം അവിടത്തെ അങ്ങേയറ്റത്തെ വിനയപ്രകടനവും നബി(സ)യുടെ കുടുംബത്തിന്റെ സ്ഥാനം ഉയർത്തിക്കാണിക്കലുമാണെന്ന് മനസ്സിലാക്കാം. അതിനാൽ അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തതിൽ നബി(സ)യെ കൊണ്ടുള്ള തവസ്സുലും അതിലപ്പുറവും അടങ്ങിയിരിക്കുന്നു. (അൽ ജൗഹറുൽ മുനള്വം: 176) 

🌀അല്ലാമ ബാഗിശ്നി(റ) എഴുതുന്നു:

أن حكمة توسل عمر بالعباس رضي الله عنهما دون النبي هي مشروعية جواز التوسل بغيره عليه السلام، وذلك لأن التوسل به أمر معلوم محقق عندهم، فلو توسل بالنبي عليه السلام لأخذ منه عدم جواز التوسل بغيره لله تعالى

🌀നബി(സ) അല്ലാത്തവരെകൊണ്ടും തവസ്സുൽ ചെയ്യാമെന്ന് പഠിപ്പിക്കാനാണ് ഉമർ(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുൽ ചെയ്തത്. കാരണം നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യാമെന്ന കാര്യം അവര്ക്ക് അറിയുന്നതും ഉറപ്പുള്ളതുമാണ്. അപ്പോൾ നബി(സ)യെ കൊണ്ട് മാത്രം തവസ്സുൽ ചെയ്യുകയാണെങ്കിൽ നബി(സ) അല്ലാത്തവരെകൊണ്ട് തവസ്സുൽ പാടില്ലെന്ന് ചിലര് മനസ്സിലാക്കാനിടയുണ്ടല്ലോ. (ബിഗ്‌ യത്തുൽ മുസ്തർശിദീൻ 297)

⚠വഹാബികളെ തവസ്സുലിനും ഇസ്തിഗാസക്കും തെളിവുകൾ കിട്ടുമ്പോൾ ഞിങ്ങളുടെ ഈ കുതന്ത്രം സുന്നികളുടെ അടുത്ത വേവില്ല മക്കളെ.🔰🔰🔰🔰🔰🔰🔰🔰🔰

Tuesday 15 March 2016

സ്ത്രീകൾ മുഖം മറക്കുന്നതിൻ്റെ തെളിവ് അന്വേഷിക്കുന്നവർക്ക് വേണ്ടി.

സ്തുതി മുഴുവൻ അല്ലാഹുവിന്.രക്ഷയും സമാധാനവും നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയിലും,കുടുംബത്തിലും ഉണ്ടാവട്ടെ.

സ്ത്രീകൾ അവരുടെ മുഖം മറക്കേണ്ട ആവ്ശ്യൊന്നില്ല...അതൊക്കെ ഓവറാണ്...തീവ്രതയാണ്...ഇങ്ങിനെ പറയുന്ന ആളുകളുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്...

സ്ത്രീകൾ അവരുടെ മുഖം മറക്കുന്നത് ഇസ്‌ലാമികമാണൊ,അതിന് ഇസ്‌ലാമിക പ്രമാണങ്ങളിൽ തെളിവുണ്ടൊ?മനസിലാക്കിയ ചില തെളിവുകൾ ശ്രദ്ധയിൽ പെടുത്തുകയാണ്.

അല്ലാഹു വിശുദ്ധ ഖുർആനിലൂടെ അവൻ്റെ പ്രവാചകനെ വിളിച്ച്കൊണ്ട് പറഞ്ഞ കാര്യം ശ്രദ്ധിക്കുക.

 ( ياأيها النبي قل لأزواجك وبناتك ونساء المؤمنين يدنين عليهن من جلابيبهن ذلك أدنى أن يعرفن فلا يؤذين وكان الله غفورا رحيما (احزاب: 59 ) )
''നബിയേ,നിൻ്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ അവരുടെ മേൽ താഴ്ത്തിയിടാൻ പറയുക.അവർ തിരിച്ചറിയപ്പെടുവാനും,അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''[അഹ്സാബ്:59]

ഈ ആയത്തിൽ തന്നെ സ്ത്രീകൾ മുഖം മറക്കുന്നതിന് വ്യക്തമായ തെളിവുണ്ട്.

''അവരുടെ ''ജിൽബാബ്''(മൂടുപടം) അവരുടെ മേൽ താഴ്ത്തണമെന്നാണ് അല്ലാഹുവിൻ്റെ നിർദ്ദേശം''

'' ശരീരം മുഴുവൻ മൂടുന്ന വസ്ത്രം''ഇതാണ് ജിൽബാബ് എന്നതിൻ്റെ ഉദ്ധേശം.

മേൽ പറഞ്ഞ ആയത്തിൽ അല്ലാഹു പറഞ്ഞത് നോക്കൂ       عليهن''അവരുടെ മേൽ''...എന്നതാണ് പ്രയോഗം.അപ്പോൾ അവരുടെ മേൽ ജിൽബാബ് താഴ്ത്തിയിടാൻ പറഞ്ഞാൽ പിന്നെയെന്തെങ്കിലും പുറത്ത് കാണിക്കാനുണ്ടൊ?

''അവരുടെ''ഈ അവർ ആരാണ്?സത്യവിശ്വാസിനികളായ സ്ത്രീകൾ...അപ്പോൾ സ്ത്രീകളുടെ മേൽ ജിൽബാബ് താഴ്ത്തണംഎന്ന പ്രയോഗത്തിൽ മുഴുവൻ ഭാഗവും പെട്ടില്ലേ?

അപ്പോൾ ഈ ആയത്ത് ശ്രദ്ധയോടെ വയിച്ചാൽ സ്ത്രീകൾ മുഖം മറക്കണമെന്ന സന്ദേശമാണ് നമുക്ക് ,ലഭിക്കുക...പക്ഷേ നമ്മളല്ലല്ലൊ ഇത് പറയേണ്ടത്.നമ്മുടെ മുൻഗാമികൾ ഈ ആയത്തിനെ എങ്ങിനെയാണ് മനസിലാക്കിയത്?അതാണല്ലൊ നാം സ്വീകരിക്കേണ്ടത്...

നബിصلى الله عليه وسلمയുടെ പ്രാർത്‌ഥന ലഭിച്ച ഇബ്നുഅബ്ബാസ്رضي الله عنهما അദ്ദേഹത്തിന്‌ വേണ്ടി നബി صلى الله عليه وسلم പ്രത്യേകം പ്രാർത്‌ഥിച്ചു.
''اللهم علمه الكتاب"
''അല്ലാഹുവേ,ഇവന് വേദഗ്രന്‌ഥം പഠിപ്പിക്കേണമേ''(ബുഖാരി)
അദ്ദേഹം മേൽപറഞ്ഞ ആയത്തിന് നൽകിയ വിശദീകരണം കാണുക.

 عن ابن عباس ،  أمر الله نساء المؤمنين إذا خرجن من بيوتهن في حاجة أن يغطين وجوههن من فوق رءوسهن بالجلابيب ويبدين عينا واحدة .

''സ്വന്ത്വം വീടുകളിൽനിന്ന് തങ്ങളുടെ ആവശ്യങ്ങൾക്ക് പുറത്ത് പോകുന്ന സത്യവിശ്വാസിനികളായ സ്ത്രീകളോട് അല്ലാഹു കൽപിച്ചിരിക്കുന്നു.അവരുടെ തലയുടെ മുകളിലൂടെ ജിൽബാബ് കൊണ്ട് മുഖം മറക്കാൻ.ഒരു കണ്ണ് മാത്രം വെളിവാക്കാനും''(തഫ്സീറു ത്വബ്‌രി)

സ്ത്രീകൾ പുറത്ത് പോകുംമ്പോൾ മുഖം മറക്കണമെന്നാണ് സ്വഹാബിയായ ഇബ്നു അബ്ബാസ്رضي الله عنهماമേൽപറഞ്ഞ ആയത്തിൽനിന്ന് മനസിലാക്കിയത്.

ഇനി ഹദീസിൽ വന്ന  തെളിവുകൾ കാണുക.

عن ابن عمر عن النبي- صلى الله عليه وسلم-قال "المحرمة لاتنتقب ولا تلبس القفازين"
ഇബ്നു ഉമർ -റളിയള്ളാഹുഅൻഹുമാ-നിവേദനം:നബി-صلى الله عليه وسلم-പറഞ്ഞു: ''ഇഹ്റാമിൽ പ്രവേശിച്ച സ്ത്രീ മുഖം മൂടിയോ,കയ്യുറകളോ ധരിക്കരുത് ''(ബുഖാരി)

ഈ ഹദീസിൽനിന്ന് എന്താണ് നാം മനസിലാക്കേണ്ടത്?
നബി-സ്വല്ലള്ളാഹുഅലൈഹിവസല്ലം-യുടെ കാലത്തെ വിശ്വാസിനികളായ സ്ത്രീകൾ പുറത്ത് പോകുംമ്പോൾ അവരുടെ മുഖം മറക്കാറുണ്ടായിരുന്നു.അതുകൊണ്ടാണല്ലൊ ഹജ്ജിന് ഇഹ്റാമിൽ പ്രവേശിച്ച സ്ത്രീകളോട് മുഖം മറക്കരുതെന്ന് നബി-സ്വല്ലള്ളാഹുഅലൈഹിവസല്ലം-പത്യേകം ഉണർത്തിയത്...

നമ്മുടെ നാട്ടിലെ മിക്ക്യ സ്ത്രീകളും ഹജ്ജിൻ്റെ അവസ്‌ഥയിലാണ്....കാരണം അപ്പോഴാണല്ലൊ,മുഖം മറക്കരുതെന്ന് പറഞ്ഞത്...(സ്ത്രീകളേ...നിങ്ങൾ ഇഹ്റാമിലാണൊ?

ഇനി അടുത്ത തെളിവ് കാണുക.

ആയിശാ-റളിയള്ളാഹുഅൻഹാ-യുടെ പേരിലുണ്ടായ ആരോപണത്തെ സംബന്ധിച്ച് വന്ന റിപോർട്ടിൽ സ്വഫ്‌വാൻ...റളിയള്ളാഹുഅൻഹു-ആയിശാ-റളിയള്ളാഹുഅൻഹാ-യുടെ അടുത്തെത്തിയ സന്ദർഭം വിവരിക്കുംമ്പോൾ ആയിശാ-റളിയള്ളാഹുഅൻഹാ-ഇപ്രകാരം പറഞ്ഞതായികാണം
"فسيقظت باسترجاعه حين عرفني فخمرت وجهي بجلبابي(مسلم)
''അദ്ദേഹം എന്നെ മനസിലാക്കിയപ്പോൾ ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുന്നത് കേട്ട് ഞാൻ ഉണർന്നു.അപ്പോൾ ഞാൻ എൻ്റെ ജിൽബാബ് കൊണ്ട് എൻ്റെ മുഖം മറച്ചു''[മുസ്‌ലിം]

ഇവിടെ ആയിശാ-റളിയള്ളാഹുഅൻഹാ-അദ്ദേഹത്തെ കണ്ടപ്പോൾ ശരിയാക്കിയത് തലയിലെ തട്ടമല്ല..(നമ്മുടെ നാട്ടിലെ സ്ത്രീകളിൽ പലരും അങ്ങിനെയാണല്ലൊ..തലപോലും മറച്ചിട്ടുണ്ടാവില്ല.)ഇവിടെ ആയിശാ-റളിയള്ളാഹുഅൻഹാ-ക്ക് മുഖം മാത്രമാണ് മറക്കാനുണ്ടായിരുന്നത്.

ഇനി നാം ആലോചിച്ച് നോക്കൂ...ഇവർക്കൊക്കെ അന്യപുരുഷൻ്റെ മുമ്പിൽ തങ്ങളുടെ മുഖം മറക്കേണ്ടതാണ് എന്ന ആശയം എവിടെന്നാണ് ലഭിച്ചത്?ഇവരൊക്കെ മത തീവ്രവാദികളാണെന്ന് നാം പറയുമൊ??ഇവരൊക്കെ ചെയ്തത് കുറച്ച് ഓവറായിപോയി എന്ന് നാം പറയുമോ?

തൽക്കാലം ഇത്രയും തെളിവ് മതി.ചില പണ്ഢിതൻമാർ പറഞ്ഞപോലെ...''സുന്നത്തിൻ്റെ ആളുകൾക്ക് ഒരു തെളിവ് മതി.എന്നാൽ ദേഹേഛയുടെയും,ബിദ്അത്തിൻ്റെയും ആളുകൾക്ക് അത് മതിയാവാതെ വരും''

ഇനി നാം യുക്തികൊണ്ട് ചിന്തിച്ച് നോക്കൂ...ഒരു സ്ത്രീ പുരുഷൻ്റെ മുഖം കണ്ടാലാണൊ കൂടുതൽ കുഴപ്പമുണ്ടാകുന്നത്...അതൊ,പുരുഷൻ സ്ത്രീയുടെ മുഖം കണ്ടാലാണൊ?ഒരു സംശയവുമില്ല,പുരുഷൻ സ്ത്രീയുടെ മുഖം കാണുംമ്പോഴാണ്...അപ്പൊ അത് മറക്കുന്നതല്ലെ നല്ലത്?

സഹോദരിമാരേ...എത്ര പുരുഷൻമാർ അവരുടെ മനസ്സ്കൊണ്ട് നിങ്ങളെ വ്യഭിചരിച്ചിട്ടുണ്ടാകും??

സഹോദരിമാരേ..നിങ്ങൾക്ക് ആയിശാ റളിയള്ളാഹു അൻഹയിൽ മാതൃകയില്ലേ?

നിങ്ങൾക്ക് മുഖം മറക്കുന്നതല്ലെ കൂടുതൽ സുരക്ഷിതത്വം..അപ്പോൾ ഒരു പുരുഷനും അവൻ്റെ മനസ്കൊണ്ടൊ,കണ്ണ് കൊണ്ടൊ നിങ്ങളെ വ്യഭിചരിക്കുകയില്ല.

അല്ലാഹിവിനാകുന്നു സ്തുതി മുഴുവൻ.
അവൻ്റെ അനുഗ്രഹങ്ങൾ കൊണ്ടാണ് സൽകർമ്മങ്ങൾ പൂർത്തിയാവുന്നത്.

റൗളയിലെ സ്വഹാബിയുടെ ഇസ്തിഗാസ🌺 ഒഹാബീബഡായി💣ബോംബുകളും സുന്നീ💦നിർവീര്യമാക്കൽ രംഗങ്ങളും

⁠⁠⁠⁠⁠🌺റൗളയിലെ സ്വഹാബിയുടെ ഇസ്തിഗാസ🌺 ഒഹാബീബഡായി💣ബോംബുകളും സുന്നീ💦നിർവീര്യമാക്കൽ രംഗങ്ങളും💥💪

ഹബീബ് ♈ⓂH വണ്ടൂര്✍
--------------
മുത്ത്നബിയുടെ വഫാത്തിന്ന് ശേഷം തിരുറൗളയിൽ ബിലാലുബ്നു ഹാരിസ് തങ്ങൾ ചെയ്ത ഇസ്തിഗാസ തളളപ്പെടാനാവത്തവിധം പ്രമാണങ്ങളിൽ നിറയുമ്പോൾ കളളക്കഥയെന്ന് പറഞ്ഞ് ഒഹാബികൾ 🐕🗣കുരക്കുന്നു.. അവരൂടെ ഖുറാഫാത്തുകളെ ഒന്നൊന്നായി 💥പൊളിച്ചെഴുതുകയാണിവിടെ....

ആദ്യം നമുക്ക് ഹദീസിലേക്ക് കടക്കാം അതിപ്രകാരമാണ്..
 قال ابن أبي شيبة ، في المصنف ،رقم )31993( حدثنا أبو معاوية عن الأعمش عن أبي صالح عن مالك الدار ـ وكان خازنَ عمر على الطعام ـ قال: أصاب الناس قحط في زمن عمر، فجاء رجل إلى قبر النبي صلى الله عليه وسلم ، فقال: يا رسول الله استسق لأمتك ، فإنهم قد هلكوا ، فأُتي الرجل في المنام ، فقيل له: إيت عمر فأقرئه السلام ، وأخبره أنكم مسقون،وقل له: عليك الكيس ، عليك الكيس ، فأتى عمرَ فأخبره ، فبكى عمر ثم قال: يا رب لا آلوا إلا ما عجزت عنه
സാരം-ഉമർ തങ്ങളെ കാലത്ത് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരാൾ നബിതങ്ങളെ ഖബറിൻറെ ചാരെവന്ന് പറഞ്ഞൂ-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാത്,അപ്പോൾ തിരുനബി അയാൾക്ക് സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു-നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക,മഴലഭിക്കുമെന്നറിയിക്കുക..മയനിലപാട് പിടിക്കണമെന്നറയിക്കുക..അങ്ങനെ അദ്ധേഹം ഉമർ തങ്ങളെ ചാരത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു,ഉടനടി ഉമർ തങ്ങൾ കരഞ്ഞ് കൊണ്ട് പറഞ്ഞു..രക്ഷിതാവേ..എന്നെത്തൊട്ട് അശക്തമായതിലല്ലാതെ ഞാൻ വീഴ്ചവരുത്തിയിട്ടില്ല...
ഇതാണ് ഹദീസ്..ഇതിനെതിരിൽ ഒഹാബികൾ പൊട്ടിക്കുന്ന ഓരോബഡായീ 💣ബോംബുകളും സുന്നീ മക്കൾ💦 നിർവീര്യമാക്കുന്നു...💪🏼💪💪🏽👉🏾

💣ബോംബ് നമ്പർ 1⃣😕🤑👇🏻
ഇത് സ്വഹീഹല്ല,കളളക്കഥയാണ്..
-നിർവീര്യമാക്കൽ-
വിശ്വപ്രസിദ്ധ മുഹദ്ദിസ് ഇബ്നു ഹജറുൽ അസ്ഖലാനി സ്വഹീഹാക്കുന്നത് കാണുക
وقال الحافظ ابن حجر في فتح الباري2/495 مانصه:} وروى ابن شيبة بإسناد ‏صحيح من رواية أبي صالح السمّان عن مالك الدار قال: أصاب الناس قحط في زمن ‏عمر فجاء رجل إلى قبر النبي صلى الله عليه وسلم فقال: يا رسول الله استسق لأمتك ‏فإنهم قد هلكوا, فأُتي الرجل في المنام فقيل له: ائت عمر...الحديث.
അബൂശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നാണ് അസ്ഖലാനി തങ്ങൾ അടിവരയിടുന്നത്....ഇത് മാത്രം മതി ഒഹാബീ ഖുറാഫാത്തിനെ പൊളിച്ചടക്കാൻ💥....
തീർന്നിട്ടില്ല ഇന്നാ പിടിച്ചോ ഇതിൽ സ്വഹീഹാക്കിയ,കളളക്കഥയാക്കാത്ത,ശിർക്ക് കാണാത്ത പണ്ഡിതമുത്തുകളെ..
💐: 📣ഈ ഹദീസ് സ്വഹീഹാക്കിയവർ/ശിർക്ക് കാണാത്തവർ⤵
ﺣﺎﻓﻆ ابو شيبة رضي الله عنه(مصنف12/31)✅👍🏻

ﺣﺎﻓﻆ عبد الرزاق رضي الله عنه مصنف(3/93)👍🏻✅

ﺣﺎﻓﻆ بيهقي رضي الله عنه دلائل النبوة 7/47 ✅👍🏻

ﺣﺎﻓﻆ خليلي رضي الله عنه ارشاد 1/314 ✅👍🏻

حافظ ابن حجر العسقلاني رضي الله عنه
فتح الباري 2/495 ✅👍🏻

حافظ ابن كثير البداية والنهاية 7/615 ✅👍🏻

.حافظ ابن عساكر رضي الله عنه تاريخ 44/345 ✅👍🏻

امام سبكي وضي الله عنه شفاء السقام ✅👍🏻

حافظ ابن حجر الهيتمي رضي الله عنه جوهر ﺍﻟﻤﻨﻈﻢ 👍🏻✅
😳ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം മനഃപാഠമുള്ള ഇവരെ തളളിയിട്ട് വഹാബികളേ നിങ്ങളേത് സ്വർഗത്തിലേക്കാ😠❓
 📣ശിർക്ക് കാണാത്ത മറ്റു പണ്ഡിതപൗർണമികൾ⤵
🌹ഹാഫിള് അബൂ ഖുസൈമ 3/483✅👍🏻
🌹കൻസുൽ ഉമ്മാൽ(സ്വഫിയ്യുൽ ഹിന്ദി)8/431)✅👍🏻
🌹ഇബ്നു അബ്ദുൽ ബറ്(ഇസ്തീആബ്2/464)✅👍🏻
 📣ഇബ്നു തൈമിയ്യ വരെ ശിർക്ക് കണ്ടില്ല⤵🙆🏻😳😂
ഇഖ്വ് തിളാഅ് 397✅👍🏻

ഇനിയും കളളക്കഥയാക്കിയാൽ പൊതുജനം നിങ്ങളെ കുപ്പത്തൊട്ടിയിലിടും...
💣ബോബ് നമ്പർ2⃣😕🤑👇🏻
എല്ലാം
സ്വപ്നമാണ്
-നിർവീര്യമാക്കൽ-
തലച്ചോർ ലവലേശമുണ്ടെങ്കിൽ ഈ വാദമുന്നയിക്കൂല,കാരണം സ്വഹാബി ഇസ്തിഗാസ ചെയ്തതൂം ഉമർ തങ്ങളെ ചാരെ ചെന്‌വതും ഉണർവ്വിൽ തന്നെയെന്ന് ഹദീസൊരാവർത്തി വായിച്ചാൽ ഏത് അണ്ടനും അടകോടനും മനസ്സിലാവും..നബി തങ്ങൾ നിർദ്ദേശം കൊടുത്തത് മാത്രമാണ് സ്വപ്നം-ഇസ്തിഗാസയും ഉമർ തങ്ങൾ ശിർക്ക് കാണാത്തതും ആണിവിടെ മർമ്മപ്രധാനം-അവ രണ്ടും ഉണർവ്വിലെന്നിരിക്കെ ഒഹാബീ ജൽപനങ്ങൾ അറബിക്കടലിലേക്കെറിയാൻ നമുക്കെന്ത് പ്രയാസം
💣ബോംബ് നമ്പർ3⃣😕🤑👇🏻
കണ്ടത് സ്വഹാബിയല്ല
നിർവീര്യമാക്കൽ
തർക്കമില്ലാത്ത ഹദീസ് പണ്ഡിതൻ അസ്ഖലാനി തങ്ങൾ തന്നെ വഹാബീ💣ബോഠബ്💦 നിർവീര്യമാക്കുന്നു


🌹 قال الحافظ في ألفتح ) 495 / 2 ( : وقد روى سيف في ألفتوح أن الذى رأى المنام المذكور هو: بلال بن الحارث المزني أحد الصحابة،إسناده صحيح.✅👍🏻
ഫുതൂഹെന്ന ഗ്രന്ഥത്തിൽ സൈഫെന്നവർ പറയുന്നു..കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലുബ്നു ഹാരിസ് തങ്ങളാണ്..സനദ് സ്വഹീഹുമാണ്...

കണ്ടോ..ഒഹാബീ..ലക്ഷ ക്കണക്കിന് ഹദീസ്മനഃപാഠമുളള തങ്ങളെ ചെരുപ്പിനടിയിലെ മണ്ണാവാനുളള യോഗ്യത പോലുമില്ലാത്ത നിങ്ങളോ അവരെ നിരൂപിക്കുന്നത്...ഹൈതമി തങ്ങൾ ജൗഹറുൽ മുനളമിലും ഇതേ ആശയം സമർത്ഥിച്ചിട്ടുണ്ട്..അതിനാൽ നിങ്ങളുടെ ഈ ഖുറാഫാത്തും ചവറ്റുകൊട്ടയീൽ....
💣ബോംബ് നമ്പർ 4⃣😕🤑👇🏻
സൈഫെന്നവർ വിശ്വസ്തനല്ല
നിർവീര്യമാക്കൽ
ഇതും അസ്ഖലാനി തങ്ങൾ കൈകാര്യം ചെയ്യും
ഇത് ചരിത്രമാണ്,ഹദീസിൽ പ്രബലനല്ലെങ്കിലും താരീഖിൽ അവർ നെടുന്തൂണാണെന്നവർ അടിവരയിടുന്നു

🍂🍂🍂🍂🍂🍂🍂
،)توفي200 هـ-815م(، مؤرخ مشهور من قدماء المؤرخين مطعون في روايته للحديث. آصله من الكوفة وتوفى ببغداد. ذكر له الطبري روايات في تاريخه
🍂🍂🍂🍂🍂🍂🍂

«. ويقول ابن حجرفي تقريب التهذيب) 1/344 (: »عمدة في التاريخ«.
🍂🍂🍂🍂🍂🍂🍂
💣ബോംബ് നമ്പർ 5⃣😕🤑👇🏻
സനദിൽ മാലികുദ്ദാർ തങ്ങൾ വിശ്വസ്തനല്ല
നിർവീര്യമാക്കൽ
പൊട്ടപ്പോയത്തമാണിത്,അദ്ധേഹം ഉമർതങ്ങളെ ഭരണത്തിലും ഉസ്മാൻ തങ്ങളെ കാലത്തിലും ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നുവെന്നത് അവിതർക്കിതമാണ്..വിശ്വസ്തനല്ലെങ്കിൽ ഖലീഫമാർ തങ്ങളെ ഈ സ്ഥാനമേൽപ്പിക്കുമോ..??!!
ഇനി അദ്ധേഹം വിശ്വാസയോഗ്യനാണെന്ന് സർവ്വ ചരിത്രകാരൻമാരും പ്രഖ്യാപിക്കുന്നത് കാണുക

* جاء في الإرشاد في معرفة علماء الحديث للخليلي - )1/190(: ]مالك الدار مولى عمر بن الخطاب: تابعي، قديم، متفق عليه، أثنى عليه التابعون، وليس بكثير الرواية، روى عن أبي بكر الصديق، وعمر، وقد انتسب ولده إلى جُبْلان ناحية.
🌹🌹🌹🌹🌹🌹🌹
وجاء في الطبقات الكبرى لابن سعد -)5/12(: ]مالك الدار: مولى عمر بن الخطاب، وقد انتموا إلى جُبْلان من حِمْيَر، وروى مالك الدار عن أبي بكر الصديق وعمر، رحمهما الله، روى عنه أبو صالح السمان، وكان معروفا
🌹🌹🌹🌹🌹🌹🌹
* وقال الإمام ابن حبان في )الثقات 5/384(:)مالك بن عياضٍ الدار يروي عن عمر بن الخطاب.روى عنه أبو صالح السمَّان، وكان مولى لعمرَ بْنِ الخطَّابِ. أصله من جُبْلان
🌹🌹🌹🌹🌹🌹🌹
وجاء في الإصابة في معرفة الصحابة -)3/139(: ]مالك بن عياض: مولى عمر هو الذي يقال له مالك الدار. له إدراك، وسمع من أبي بكر الصديق وروى عن الشيخين ومعاذ وأبي عبيدة. روى عنه أبو صالح السمان وابناه: عون وعبد الله أنبأنا مالك[؛ وهو في الطبعة المرقمة )6/274
🌹🌹🌹🌹🌹🌹🌹
: ]هو مالك بن عياض مولى عمر بن الخطاب ولاه وكلة عياله فلما قدم عثمان ولاه القسم فسمي مالك الدار، وعن علي بن المديني: كان مالك الدار خازنا لعمر
🌹🌹🌹🌹🌹🌹
ഇതോടെ ഈ ഒഹാബീ പൊളളത്തരവും അഴുക്കുചാലിൽ...
💣ബോംബ്   നമ്പർ6⃣😕🤑👇🏻
സനദിൽ അബൂസ്വാലിഹ് തങ്ങൾ ദുർബലനാണ്,അതിനാൽ ഹദീസ് സ്വഹീഹല്ല
നിർവീര്യമാക്കൽ
എടോ ഹദീസ് നിദാനശാസ്ത്രത്തിൽ ഒരു ചുക്കുമറിയാത്ത നിശക്കൊക്കെ ഈ ആരോപണമുന്നയിക്കാൻ എന്തർഹത..
ഹദീസ് നിദാനശാസ്ത്ര ചക്രവർത്തി അസ്ഖലാനി തങ്ങൾ തന്നെ പറയട്ടെ⤵
1- أبو صالح السمان ذكوان الزيات : قال الحافظ في التقريب 1/203)ثقة ثبت✅🌹
📣( .2- عبد الرحمن بن سعيد بن يربوع المخزومي : قال الحافظ في التقريب 1/341 عنه ثقة✅
കണ്ടോ,അദ്ധേഹം വിശ്വസ്തനെന്ന് അസ്ഖലാനി തങ്ങൾ അടിവരയിട്ടത്..ഇനി ആ നൊണ്ടിന്യായം പറഞ്ഞ വണ്ടികയറണ്ട..കെട്ടോ
💣ബോംബ് നമ്പർ7⃣😕🤑👇🏻
സനദിൽ അഅ്മശെന്നവരും ബലഹീനരാണല്ലോ,അതിനാൽ ഹദീസ് സ്വഹീഹല്ല
നിർവീര്യമാക്കൽ
ആര് പറഞ്ഞു..അസ്ഖലാനി തങ്ങൾക്ക് പുറമെ നിങ്ങളംഗീകരിക്കുന്ന ദഹബീ അടക്കം പറയുന്നു അദ്ധേഹം വിശ്വസ്തൻ തന്നെ..കണ്ണുതുറന്ന് വായിക്കെടാ ഒഹാബീ...പഠിക്കാതെ വിടുവായിത്തം പറയരുത്
📣സനദിൽ അഅ്മശെന്നവർ വിശ്വസ്തൻ തന്നെ⤵
قال الذهبي في "الميزان")2/224( :)متى قال )أي الأعمش( "عن" تطرقإليه احتمال التدليس إلا في شيوخ له أكثر عنهم : كإبراهيم وابن أبي وائل ، وأبي صالح السمان ، فإن روايته عن هذاالصنف محمولة على الاتصال ✅🌹
.(فمحصل كلام الذهبي أن حديثه هنا مقبول لأنه يروي عن أبي صالح السمان أي أن الحديث صحيح ولا مطعن في الأعمش في هذا الموضع لان روايته محمولة على الاتصالالأعمش وإن كان مدلساً إلا أنه يؤخذ بحديثه لأنه إمام عامل عابد
📣 .قال أبو يعلى القزويني في الإرشاد)2/561( :)أبو محمد سليمان بن مهران الأعمش مولى لبني كاهل من كبار علماء الكوفة يقارن بالزهري في الحجاز ولد سنة إحدى وستين ورأى أنس بن مالك وكلمه ولكن لم يزرق له السماع وما يرويه عنانس فهو إرسال أخذه عن أصحاب انس وروى عن ابن أبي أوفى حديثا واحدا قال ابن معين سألت يحيى بن سعيد عنه فكتب عليه إرسال لكنه لقي من كبار التابعين الأجلاء والمخضرمين وروى عنه سفيان وشعبة ويحيى القطان وجرير بن عبد الحميد وحفص بن غياث وأبو معاوية وعيسى بن يونس ووكيع وأبو نعيم وأبو أسامة وغيرهم
📣 (وقد ذكره الحافظ ابن حجر في الطبقة الثانية من طبقات المدلسين، وهم الذين احتمل الأئمة تدليسهم.قال: أبو داود:سمعت أحمد سئل عن الرجل يعرف بالتدليس يحتج فيما لم يقل فيه: حدثني أو سمعت ؟ ققال: أدري فقلت: الأعمش متى تصاد له الألفاظ ؟ قال: يضيق هذا ـ أي إنك تحتج به. ا
.📣ـسؤالات أبي داود ) ص 199 )وقال يعقوب بن سفيان الفسوي فيكتابهالمعرفة والتاريخ)2/637( (:وحديث سفيان وأبي إٍسحاق والأعمش مالم يعلم أنه مدلس يقوم مقام الحجة (ولذلك إذا روى حديثاً ، ولم نجد أحداً من النقاد أعله أو تكلم فيه بعد الرجوع لكتب العلل والنقد الحديثي فإنه في هذه الحالة تحمل عنعنة الأعمش على الاتصال .ولم يتحدث احد من الائمة على هذا الحديث وقد تحدثوا على بعض روايات قليلة للاعمش✅🌹
തെളിവിന് പറ്റുമെന്നാണെല്ലാരുമതിൽ സമർത്ഥിച്ചത്..
 ഇതോടെ നിങ്ങളുടെ സർവ്വ ബഡായി ബോംബുകളും നിർവീര്യമാക്കപ്പെട്ടു...ഇസ്തിഗാസക്ക് മാതൃക സ്വഹാബികൾ തന്നെയെന്ന് തെളിയിക്കപ്പെട്ടു..മാത്രമല്ല നിങ്ങൾ ഉറഞ്ഞ് തുളളുന്നത് പോലെ ഈ ഇസ്തിഗാസയെ ഉമർ തങ്ങളും റിപ്പോർട്ട് ചെയ്ത ചെയ്ത പണ്ഡിതരും ശിർക്ക് കണ്ടില്ലെന്ന് വരുമ്പോൾ ആരാണ് സ്വഹാബത്തിൻറെ പാതയിലെന്ന് കൂടുതൽ വ്യക്തമാക്കപ്പെട്ടു...സ്വഹാബത്തിനെയും ഇമാമീങ്ങളെയും തളളി ഇസ്തിഗാസ ശിർക്കാക്കി സുന്നീ മക്കളെ മുശ് രികുകളാക്കിയാൽ ശിർക്ക് റിട്ടേണടിക്കും..നരകം കടക്കും..മറക്കണ്ട ...

അവസാനമായി പറയട്ടെ...
📣ഇനി വാദത്തിന് വേണ്ടി ഹദീസ് ളഈഫാണ്,ഇസ്തിഗാസ സ്വപ്നത്തിലാണ്,സ്വഹാബിയല്ല എന്ന് സമ്മതിച്ചാൽ തന്നെ ശിർക്കിനെതിരെ! പടവാളോങ്ങിയ ഉമർ തങ്ങൾ അതിൽ ശിർക്ക് കണ്ടില്ല..റിപ്പോർട്ട് ചെയ്ത പണ്ഡിതപഠുക്കൾ ശിർക്ക് കണ്ടില്ല എന്നതാണ് ഞങ്ങളെ ഏറ്റവും വലിയ പ്രമാണം✅🌹👍🏻

Saturday 12 March 2016

സ്ത്രീ-ജുമുഅ ജമാഅത്ത്

 ഇസ്ലാമിക് ബുള്ളറ്റിൻ വാട്സപ്പ് ഗ്രൂപ്പ് 🌹

---------------------------------------
💢Moosa Sonkal💢
---------------------------------------

🌏സ്ത്രീ-ജുമുഅ ജമാഅത്ത്
-----------------------------------

💦ഇമാം ഷാഫി റ പറഞ്ഞത് : സ്ത്രീകളെ നിര്ബ്ന്ധമായ ഹജ്ജിനു മസ്ജിദുല്‍ ഹറാമിലേക്ക് പോകുന്നത് തടയെണ്ടതില്ല .. അല്ലാത്തവയൊക്കെ തടയണം .. ഇത് പറഞ്ഞതിന് ശേഷം തുരുകയാണ് ......
. قَالَ أَفَتَجِدُ عَلَى هَذَا دَلاَلَةً؟ قُلْت: نَعَمْ مَا وَصَفْت لَك مِنْ أَنَّ اللَّهَ لَمْ يَفْرِضْ عَلَى أَحَدٍ قَطُّ أَنْ يُسَافِرَ إلَى مَسْجِدٍ غَيْرِ الْمَسْجِدِ الْحَرَامِ لِلْحَجِّ وَأَنَّ الْأَسْفَارَ إلَى الْمَسَاجِدِ نَافِلَةٌ غَيْرُ السَّفَرِ لِلْحَجِّ وَفِي مَنْعِ عُمَرَ بْنِ الْخَطَّابِ أَزْوَاجَ النَّبِيِّ الْحَجَّ بِقَوْلِ رَسُولِ اللَّهِ إنَّمَا هِيَ هَذِهِ الْحَجَّةُ ثُمَّ ظُهُورُ الْحُصْرِ ..

💦അദ്ദേഹം ചോദിച്ചു : ഇതിനു വല്ല തെളിവും താങ്കള്ക്ക് ا അദ്ദേഹം ചോദിച്ചു : ഇതിനു വല്ല തെളിവും താങ്കള്ക്ക്ا പറയാനുണ്ടോ ഞാന്‍ പറഞ്ഞു : ഉണ്ട് .. മസ്ജിദുല്‍ ഹറാമിലേക്ക്അല്ലാതെ വേറെ ഒരൊറ്റ പള്ളിയിലേക്കും പോകല്‍ നിര്ബِന്ധമാണെന്ന് അല്ലാഹു പറഞ്ഞിട്ടില്ല .. ഹജ്ജു യാത്രക്ക് മസ്ജിദുല്‍ ഹറാമിലേക്ക് അല്ലാത്ത മറ്റു പള്ളിയിലേക്ക് യാത്ര ചെയ്യല്‍ സുന്നത്തെ ആവുകയുള്ളൂ ... ഉമര്‍ റ വിന്റ് കാലത്ത് നബി സ യുടെ ഭാര്യമാരെ ഹജ്ജിനു പോകുന്നത് തടഞ്ഞില്ലേ .. ഇതാണ് നിങ്ങളുടെ ഹജ്ജു എന്ന് നബി സ പറഞ്ഞത് കൊണ്ടാണ് അത് ചെയ്തത് .. ( നബി : " നിങ്ങളുടെ ഹജ്ജു ഇതാണെന്ന്" മുമ്പ് പറഞ്ഞിരുന്നു.. അപ്പോള്‍ അവരുടെ നിര്ബ്ബ"ന്ധ ഹാജു കഴിഞ്ഞു എന്നര്ത്ഥംര )

💧പിന്നെ തടയാന്‍ കാരണവുമായി..

. .. قَالَ: وَإِنَّ إتْيَانَ الْجُمُعَةِ فَرْضٌ عَلَى الرِّجَالِ إلَّا مِنْ عُذْرٍ وَلَمْ نَعْلَمْ مِنْ أُمَّهَاتِ الْمُؤْمِنِينَ امْرَأَةً خَرَجَتْ إلَى جُمُعَةٍ وَلاَ جَمَاعَةٍ فِي مَسْجِدٍ وَأَزْوَاجُ رَسُولِ اللَّهِ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَوْلَى بِأَدَاءِ الْفَرَائِضِ
 💦അദ്ദേഹം തുടര്ന്നു : തീര്ച്ചعയായും ജുമു അ ക്ക് വരുന്നത് നിര്ബْന്ഷമാകുന്നത് പ്രതിബന്ധങ്ങളില്ലാത്ത പുരഷന് മാത്രമാണ് .. വിശ്വാസികളുടെ ഉമ്മമാരായ ഒരൊറ്റ സ്ത്രീയും ഏതെങ്കിലും ഒരു ജുമു അ ക്കോ ഏതെങ്കിലും ഒരു ജമാ അ ത്തിനോ പള്ളിയില്‍ പങ്കെടുത്തതായി നമുക്കറിയില്ല .. സ്ഥാനം വച്ച് നോക്കുമ്പോള്‍ നബിയുടെ ഭാര്യമാരാണ് ഫര്ള്ോ നിസ്ക്കാരങ്ങള്‍ നിര്വ്വിഹിക്കാന്‍ ഏറ്റവും അരഹരായത് ...

 فَإِنْ قِيلَ فَإِنَّهُنَّ ضُرِبَ عَلَيْهِنَّ الْحِجَابُ قِيلَ وَقَدْ كُنَّ لاَ حِجَابَ عَلَيْهِنَّ ثُمَّ ضُرِبَ عَلَيْهِنَّ الْحِجَابُ فَلَمْ يُرْفَعْ عَنْهُنَّ مِنْ الْفَرَائِضِ شَيْءٌ وَلَمْ نَعْلَمْ أَحَدًا أَوْجَبَ عَلَى النِّسَاءِ إتْيَانَ الْجُمُعَةِ كُلٌّ رَوَى أَنَّ الْجُمُعَةَ عَلَى كُلِّ أَحَدٍ إلَّا امْرَأَةً أَوْ مُسَافِرًا أَوْ عَبْدًا فَإِذَا سَقَطَ عَنْ الْمَرْأَةِ فَرْضُ الْجُمُعَةِ كَانَ فَرْضُ غَيْرِهَا مِنْ الصَّلَوَاتِ الْمَكْتُوبَاتِ وَالنَّافِلَةِ فِي الْمَسَاجِدِ عَنْهُنَّ أَسْقَطَ.

💦അവര്ക്ക് ഹിജാബിന്റെ ആയതു അടിചെല്പിاക്കപ്പെട്ടിരുന്നു അത് കൊണ്ടായിരുന്നു അവരൊന്നും പങ്കെടുക്കാതിരുന്നത് എന്നാണ് വാദമെങ്കില്‍ ആ ആയതു വന്നതിനാല്‍ ഒരൊറ്റ ഫര്ളും അവര്ക്ക്ا ഒഴിവാക്കപ്പെട്ടിട്ടില്ല ... ഒരൊറ്റ പണ്ഡിതനും സ്ത്രീകള്ക്ക് ജുമു അ ക്ക് വരുന്നത് നിര്ബ്ബന്ധമാകിയതായി നമുക്ക് അറിവില്ല .. സ്ത്രീ യാത്രക്കാരന്‍ , അടിമ ,, എന്നിവരല്ലാത്ത എല്ലാവര്ക്കും ജുമു അ നിര്ബ്ബന്ധമാനെന്നാണ് എല്ലാവരും റിപ്പോര്ട്ട്ര ചെയ്തില്ലുള്ളത് . ജുമു അ തന്നെ സ്ത്രീക്ക് ഒഴിവാനെങ്കില്‍ മറ്റു ഫര്ള്ന നിസ്ക്കാരങ്ങളും സുന്നത് നിസ്ക്കാരങ്ങളും എപ്പോഴേ ഒഴിവായില്ലേ.


إلَّا عَلَى الرَّجُلِ وَلَيْسَ هَذَا عَلَى النِّسَاءِ بِفَرْضٍ وَمَا هُنَّ فِي إتْيَانِ الْمَسَاجِدِ لِلْجَمَاعَاتِ كَالرِّجَالِ فَقُلْت لَهُ إنَّ الْحُجَّةَ لَتَقُومُ بِأَقَلَّ مِمَّا وَصَفْت لَك وَعَرَفْت بِنَفْسِك وَعَرَفَ النَّاسُ مَعَك.

💦അദ്ദേഹം തുടര്ന്നു : ജുമു അ എന്നത് പുരുഷന് മാത്രം
 ബാധകംയാതാണ് സ്ത്രീകള്ക്ക് ഒരിക്കലും അത് ബാധകമല്ല .. ആണുങ്ങള്‍ പള്ളികളില്‍ ജമ അതുകള്ക്ക് വരുന്നത് പോലെ ഒരിക്കലും അവര്‍ വരേണ്ടതില്ല ... ഞാന്‍ പറഞ്ഞു : അതിനുള്ള തെളിവ് നിനക്ക് ഞാന്‍ വിവരിച്ചതിനെക്കളും കുറച്ചു പറഞ്ഞാല്‍ തന്നെ മതി നിങ്ങള്ക്കും നിങ്ങളുടെ കൂടെയുള്ളവര്ക്കുംള മനസ്സിലാകാന്‍ ..

 وَقَدْ كَانَ مَعَ رَسُولِ اللَّهِ نِسَاءٌ مِنْ أَهْلِ بَيْتِهِ وَبَنَاتِهِ وَأَزْوَاجِهِ وَمَوْلَيَاتِهِ وَخَدَمِهِ وَخَدَمِ أَهْلِ بَيْتِهِ فَمَا عَلِمْت مِنْهُنَّ امْرَأَةً خَرَجَتْ إلَى شُه ُودِ جُمُعَةٍ وَالْجُمُعَةُ وَاجِبَةٌ عَلَى الرِّجَالِ بِأَكْثَرَ مِنْ وُجُوبِ الْجَمَاعَةِ فِي الصَّلَوَاتِ غَيْرِهَا وَلاَ إلَى جَمَاعَةٍ غَيْرِهَا فِي لَيْلٍ أَوْ نَهَارٍ وَلاَ إلَى مَسْجِدِ قُبَاءَ فَقَدْ كَانَ النَّبِيُّ يَأْتِيهِ رَاكِبًا وَمَاشِيًا وَلاَ إلَى غَيْرِهِ مِنْ الْمَسَاجِدِ وَمَا أَشُكُّ أَنَّهُنَّ كُنَّ عَلَى الْخَيْرِ بِمَكَانِهِنَّ مِنْ رَسُولِ اللَّهِ أَحْرَصُ وَبِهِ أَعْلَمُ مِنْ غَيْرِهِنَّ وَأَنَّ النَّبِيَّ لَمْ يَكُنْ لِيَدَعَ أَنْ يَأْمُرَهُنَّ بِمَا يَجِبُ عَلَيْهِنَّ وَعَلَيْهِ فِيهِنَّ وَمَا لَهُنَّ فِيهِ مِنْ الْخَيْرِ وَإِنْ لَمْ يَجِبْ عَلَيْهِنَّ كَمَا أَمَرَهُنَّ بِالصَّدَقَاتِ وَالسُّنَنِ وَأَمَرَ أَزْوَاجَهُ بِالْحِجَابِ

💦നബിയോടൊപ്പം അവിടുത്തെ ഭാര്യമാരും , പെന്‍ മക്കളും , വേലക്കാരും , ഭാര്യമാരുടെ വേലക്കാരും തുടങ്ങി ധാരാളം സ്ത്രീകളുണ്ടായിരുന്നു ... അവരില്‍ ആരെങ്കിലും ഏതെങ്കിലും ജുമു യ്ക്ക് പങ്കെടുത്തിരുന്നതായി എനിക്കറിയില്ല -- ജുമു അ മറ്റുള്ള നിര്ബ്ബന്ധ നിസ്ക്കാരങ്ങളെക്കാളും പുരുഷന്മാര്ക്ക്ു വാജിബാണ്‌ --- ജുമുയ ക്കെന്നു മാത്രമല്ല ജമാ അതിനും -- അത് രാത്രിയും പകലുംഒരു സമയത്തും കുബാ പള്ളിയിലോ വേറെ ഏതെങ്കിലും പള്ളികളിലോ അവരാരും പങ്കെടുത്തിരുന്നില്ല .. നബി സ നടന്നും വാഹനം ഉപയോഗിച്ചും കുബാ പള്ളിയില്‍ നിസ്ക്കാരത്തിന് പലപ്പോഴും വരാറുണ്ടായിരുന്നു .. സ്ഥാനം കൊണ്ട് നബി സ യുമായി ഏറ്റവും അടുത്ത അവര്‍ നന്മയുടെ കാര്യത്തില്‍ അത്യാഗ്രഹമുള്ളവരായിരുന്നു എന്നതിലും മറ്റുള്ള വനിതകലെകാള്‍ നമയെ കൂടുതല്‍ അറിയുന്നവരായിരുന്നു എന്നതിലും എനിക്ക് ഒരു സംശയവുമില്ല. ... നബി സ തീര്ച്ചെയായും അവര്ക്കു ള്ള നന്മയെ കല്പ്പിനക്കാതെ ഒരിക്കലും വിട്ടു കളയുകയില്ല .. അത് പോലെ എന്തൊക്കെയാണ് അവരില്‍ നിന്ന് നബിക്ക് കിട്റെണ്ടാതെന്നും എന്തൊക്കെയാണ് നബിയില്‍ നിന്ന് അവര്ക്ക്ട കിട്ടെണ്ടതെന്നും നന്മ ഏതൊക്കെയാണെന്നും ഒരിക്കലും നബി സ അവരോടു പറയാതിരിക്കില്ല .. ദാന ധര്മങ്ങളും സുന്നത്തായ മറ്റു കാര്യങ്ങളുമൊക്കെ നബി സ അവര്ക്ക് പടിപ്പിചിട്ടുണ്ടല്ലോ

جُمُعَةٍ وَلاَ جَمَاعَةٍ مِنْ لَيْلٍ وَلاَ نَهَارٍ وَلَوْ كَانَ لَهُنَّ فِي ذَلِكَ فَضْلٌ أَمَرُوهُنَّ ب ِهِ وَأَذِنُوا لَهُنَّ إلَيْهِ بَلْ قَدْ رُوِيَ، وَاَللَّهُ أَعْلَمُ عَنْ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ {صَلاَةُ الْمَرْأَةِ فِي بَيْتِهَا خَيْرٌ مِنْ صَلاَتِهَا فِي حُجْرَتِهَا وَصَلاَتُهَا فِي حُجْرَتِهَا خَيْرٌ مِنْ صَلاَتِهَا فِي الْمَسْجِدِ أَوْ الْمَسَاجِدِ}.


💦മുസ്ലിം കളിലെ സലഫുകളായ ആരും അവരുടെ സ്ത്രീകളെ ജുമു അക്കോ ജമാ അതിനോ , രാത്രിയിലോ , പകലിലോ പോകാന്‍ നിര്ദ്ദേ ശിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല.. അതിലൊക്കെ വല്ല പുണ്യവും ഉണ്ടായിരുന്നുവെങ്കില്‍ അവരൊക്കെ അവരുടെ സ്തീകളെ അതിനു പ്രേരിപ്പിക്കുമായിരുന്നു.

إمام - كتب الأمة 1/175 قال الشافعي ) : وهكذا أحب لمن حضر الجمعة من عبد وصبي وغيره إلا النساء فإني أحب لهن النظافة بما يقطع الريح المتغيرة وأكره لهن الطيب وما يشهرن به من الثياب بياض ، أو غيره فإن تطيبن وفعلن ما كرهت لهن لم يكن عليهن إعادة صلاة وأحب للإمام من حسن الهيئة ما أحب للناس وأكثر منه ، وأحب أن يعتم فإنه كان يقال إن النبي صلى الله عليه وسلم كان يعتم


💦ജുമുഅക്ക് വരുന്ന കുട്ടികള്‍ അടിമകള്‍ തുടങ്ങിയവര്‍ സുഖന്ധം ഉപയോഗിക്കണം .. എന്നാല്‍ (ഞങ്ങള്‍ മുജാഹിദ് വനിതകളാണ് .. കൂലി ഞങ്ങള്‍ക്ക് പ്രശ്നമല്ല .. ആണുങ്ങളെ പോലെ പുറത്തു വരുന്നതാണ് ഞങ്ങള്‍ക്കിഷ്ടം എന്ന് ചിന്തിച്ചു വാശിയുള്ള) പെണ്ണുങ്ങള്‍ പള്ളിയിലേക്ക് വരികയാണെങ്കില്‍ അവര്‍ ഒരിക്കലും സുഖന്ധം ഉപയോഗിക്കരുത് .. വ്ര്‍ത്തി ഉണ്ടാകണം എന്നേ ഉള്ളൂ .. വെളുത്ത വസ്ത്രം ആണ് അവള്‍ ധരിക്കേണ്ടതും .. അവള്‍ പള്ളികളിലേക്ക്‌ വരേണ്ടതില്ല എന്ന് ഇമാം ഷാഫി തെളിവുകലുദ്ധരിച്ചു നേരത്തെ പറഞ്ഞിട്ടുണ്ട് .. മാത്രമല്ല ഹജ്ജും ഉംറയും ഉള്ളതിനാല്‍ രണ്ടു ഹരമുകളിലേക്കും അവള്‍ക്കു വരാവുന്നതാണെന്നും , സ്ത്രീകളെ തടയരുതെന്ന് പറഞ്ഞത് ആ ഒരു തലത്തിലാനെന്നും ഇമാം ഷാഫി വ്യക്തമായി പറഞ്ഞിട്ടുണ്ട് .. അപ്പോള്‍ പിന്നെ ഈ സുഖന്ധം ഉപയോഗിക്കാതെ പങ്കെടുക്കുന്നവര്‍ എന്ന് പരനജത് ഈ രണ്ടു ഹരമുകളിലേക്കും ബാധകമാക്കണം .. അതും ഇമാം ഷാഫി പറഞ്ഞിട്ടുണ്ട്.

...لا يتوقف في منعهن إلا غبي جاهل قليل البضاعة في معرفة أسرار الشريعة قد تمسك بظاهر دليل حملا على ظاهره دون فهم معناه مع إهمالهم فهم عائشة ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوى به اهـ .(كفاية الاخيار: ١٩٥/١)

💦ഇമാം തഖ്‌യുദ്ദീനുദ്ദിമഷ്ഖി(ര) എഴുതുന്നു:
"സ്ത്രീകളെ തടയണമെന്ന കാര്യത്തിൽ ലക്ഷ്യങ്ങളുടെ ബാഹ്യാർത്ഥം മാത്രമുൾകൊള്ളുന്നവരും ശരീഹത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കാൻ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമാല്ലാതെ സംശയിക്കില്ല. അതിനാല ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗപ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത് വ നൽകലുമാണ്." (കിഫായത്തുൽ അഖ്‌യാർ, 1/195)

  فالصواب : الجزم بالتحريم والفتوى به (فتاوي اكبري: ٢٠٣/١)

💦ഇബ്നു ഹജർ(റ) എഴുതുന്നു: "ഇക്കാലത്ത് സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത് വ കൊടുക്കലും നിർബന്ധമാകുന്നു."    (ഫതാവൽ കുബ്റാ: 1/203)

💧കേരളത്തിൽ വഹാബികൾ വരുന്നത് 1920 ലാണ്. മുപ്പത് വര്ഷം കഴിഞ്ഞിട്ടാണ് പള്ളിയിലേക്ക് പോകാനുള്ള വാദം വരുന്നത്. അതിൽ നിന്ന് മനസ്സിലാക്കാം 'വിവരമില്ലായിമയുടെ പ്പടയാണ്' വഹാബികളെന്ന്. കേരളത്തിൽ ആദ്യമായി ഏത് പള്ളിയിലാണ്   നിസ്കാരം തുടങ്ങിയതെന്ന് (1952) ൽ വഹാബി മാസിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനു മുംബ് സ്‌ത്രീകൾ പള്ളിയിൽ പോയി നിസ്കരിക്കാരില്ലായിരുന്നു.

          💧കേരളത്തിൽ ദീൻ പഠിപ്പിച്ചത് നബി(സ) തങ്ങളിൽ നിന്ന് നേരിട്ട പഠിച്ച സ്വഹാബത്താണ്. ആ സ്വഹാബികൾ കേരളത്തിൽ പത്തോളം പള്ളികൾ ഉണ്ടാക്കിയിട്ടുണ്ട്. ആ പള്ളിയിൽ ഇന്നുവരെ സ്‌ത്രീകൾ ജുമുഅ ജമാഅത്തിനു വരാറില്ല. വഹാബികൾ ഉദ്ദരിക്കുന്ന തെളിവുകൾ സ്വഹാബികൾ കണ്ടിട്ടില്ലേ. സ്വഹാബാക്കളെക്കാളും അറിവുള്ളവരാണോ മൌലവിമാർ? അല്ല സ്വഹാബത്ത് സ്ത്രീകളെ വന്ജിച്ചോ? മുംബ് വഹാബികൾ പറഞ്ഞതാണല്ലോ സ്വഹാബത്ത് ചെയ്തതും ദീനിൽ തെളിവല്ലാ എന്ന്. എപ്പോൾ എന്ത് പറയുന്നു?

    💧ചരിത്രവും സ്ത്രീകളെ ജുമുഅ ജമാഅത്തിനു വരാൻ കല്പിക്കുന്നില്ല. സ്വഹാബത്തിനു ശേഷം എത്രെയോ മഹത്തുക്കൾ കേരളത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്.അവരാരും പള്ളിയിൽ സ്ത്രീകളെ വിളിച്ചിട്ടില്ല. അവര്ക്ക് കിട്ടാത്ത തെളിവുകൾ മൌലവിമാർക്ക് കിട്ടി എന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ. കാരണം അവരാണല്ലോ നമ്മുടെ കയ്യില പ്രമാണം ഏല്പിച്ചത്.
💢💢💢💢💢💢💢💢💢💢💢
[11:03 AM, 3/13/2016] +968 9959 0078: 🌹ഇസ്ലാമിക് ബുള്ളറ്റിൻ വാട്സപ്പ് ഗ്രൂപ്പ് 🌹

---------------------------------------
💢Moosa Sonkal💢
---------------------------------------

⭕സ്ത്രീ-ജുമുഅ ജമാഅത്ത് 

📖ഖുർആൻ
-----------
 وَقَرْ‌نَ فِي بُيُوتِكُنَّ وَلَا تَبَرَّ‌جْنَ تَبَرُّ‌جَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّـهَ وَرَ‌سُولَهُ ۚ إِنَّمَا يُرِ‌يدُ اللَّـهُ لِيُذْهِبَ عَنكُمُ الرِّ‌جْسَ أَهْلَ الْبَيْتِ وَيُطَهِّرَ‌كُمْ تَطْهِيرً‌ا

🔺നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. (അഹ്സാബ് :33)

🔴പർദ്ദയുടെ ആയത്തിൽ തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു. വീട്ടില് അടങ്ങിയൊതുങ്ങാൻ പറഞ്ഞതിന് ശേഷം നിസ്കാരം നില നിർത്താനാണ് കൽപന.അപ്പോൾ നിസ്കാരം വീട്ടിൽ നിന്നാണ് നിസ്കരിക്കെണ്ടാതെന്നു പർദ്ദയുടെ ആയത്ത് പഠിപ്പിക്കുന്നു.

 لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِ‌جَالٌ يُحِبُّونَ أَن يَتَطَهَّرُ‌وا ۚ وَاللَّـهُ يُحِبُّ الْمُطَّهِّرِ‌ينَ📖

   📖അതിൽ വെച്ച് (ളിറാർ പള്ളി) തങ്ങൾ ഒരിക്കലും നിസ്കരിക്കരുത്. പ്രഥമദിനത്തിൽ തന്നെ തഖ്‌വയിൽ തറയിടപ്പെട്ട  പള്ളി (ഖുബാ പള്ളി/മദീനപ്പള്ളി) യാണ് തങ്ങൾക്കു നിസ്കരിക്കാൻ അനിയോജ്യമായത്. അതിൽ ശുദ്ദീകരണത്തെ ഇഷ്ടപ്പെടുന്ന  പുരുഷന്മാരുണ്ട്. അല്ലാഹു ശുദ്ദിയുള്ളവരെ ഇഷ്ടപ്പെടുന്നു(തൗബ : 108)

🔵⬇⬇ഈ ആയത്തുകളുടെ തഫ്സ്സീറിൽ ഇമാമീങ്ങൾ⬇⬇🔵

1⃣.ഈ ഖുർആൻ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് അബൂബർസത്ത്(റ) എന്ന സ്വഹാബി സ്ത്രീ പള്ളിയിൽ പോകുന്നതിനെ തടഞ്ഞത്. (അദ്ദുററുൽ മൻസൂർ :5/196)

2⃣. ഇബ്നുകസീർ(റ) : നബിയുടെ ഭാര്യമാരോട് ആചരിക്കാൻ നിർദ്ദേശിച്ച മര്യാദയാണിത്. ഇവ്വിഷയത്തിൽ മറ്റുസ്ത്രീകളും അവരെപോലെയാണ്.(തഫ്സീറുൽ ഇബ്നുകസീർ : 3/482)

3⃣. ഇമാം റാസി(റ) : പള്ളികളിലെ ജമാഅത്തും കച്ചവടം തുടങ്ങിയ പൊതുരംഗത്തെ പ്രവർത്തനവും സ്ത്രീകൾക്ക് ബാധകമല്ലാത്തദിനാലാണ് ആയത്തിൽ പുരുഷന്മാരെ പ്രത്യേകം പറയപ്പെട്ടത്. (തഫ്സീറു റാസി: 245)

4⃣. ഇമാം സ്വാവി(റ) : ജുമുഅ ജമാഅത്തിനു പള്ളിയിൽ ഹാജരാവൽ പുരുഷന്മാരുടെ അവകാശമായത് കൊണ്ടാണ് അവരെ മാത്രം പറയപ്പെട്ടത്. (സ്വാവി :3/141)]

5⃣. ഇസ്മാഈലുൽ ഹിഖ്വി(റ) : പള്ളിയിലെ ജമാഅത്തും ജുമുഅയും  സ്ത്രീകൾക്ക് ബാധകല്ലാത്തതിനാലാണ് പുരുഷന്മാരെ മാത്രം പറഞ്ഞത്.(റൂഹുൽ ബയാൻ : 6/161)

6⃣. ജുമുഅ ജമാഅത്തുകൾ സ്ത്രീകൾക്ക് ബാധകമാല്ലാതതിനാലാണ് പള്ളിയെ സംബന്ധിച്ച പരമാർഷത്തിൽ സ്‌ത്രീകൾ ഒഴിവാക്കപ്പെടാൻ കാരണം. (തസീറുൽ മള്ഹരി)

7⃣. ഇബ്നു കസീർ(റ) : സ്ത്രീകൾക്ക് പള്ളിയിലെ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുന്നതിൽ പുണ്യമില്ല. ഇവര നിസ്കാരം വീട്ടിൽ വെച്ചു നിർവഹിക്കുകയാണ്‌ ഏറ്റവും പ്രതിഫലാർഹം. ഇതാണ് ഖുർആനിൽ പുരുഷന്മാരെ പ്രത്യേകം എടുത്തു പറയാൻ കാരണം.(ഇബ്നു കസീർ : 3/284)

8⃣. സ്ത്രീകൾക്ക് ജുമുഅ ജമാഅത്തിനുവേണ്ടി  ഹാജരാകെണ്ടാതില്ലാത്തത്കൊണ്ടാണ് പുരുഷന്മാരെ മാത്രം പറയപ്പെട്ടത്. (ഖാസിൻ, ജമൽ : 3/240)

9⃣.  ഇമാം ഖുർത്വുബി(റ) : സ്‌ത്രീകൾ വീടുകളില അടങ്ങി ഒതുങ്ങിയിരിക്കാൻ നിഷ്കർഷിക്കുകയും നിർബന്ധ സാഹചര്യങ്ങളിലല്ലാതെ അവർ വീട് വിട്ടു പോകുന്നത് തടയുകയുമാണ് ശരീഅത്ത് ചെയ്യുന്നത്.
 (തസീറുൽ ഖുർത്വുബി :14/179)

⚠ഖുർആൻ പണ്ഡിതന്മാർ വഹാബികൾ പറയുന്ന തെളിവുകളൊക്കെ പഠിച്ചിട്ടാണ് പറയുന്നത്. തെളിവുണ്ടെങ്കിൽ ഇമാമീങ്ങൾ എതിർക്കില്ലല്ലോ.വഹാബികളുടെത് തെളിവല്ല എന്ന് മനസ്സിലാക്കാം. അത് പർദ്ദയുടെ ആയത്തിന് മുമ്പുണ്ടായ സംഭവങ്ങളും, ജുമുഅ ജമാഅത്തുമായി ബന്ധമുള്ള വിഷയവുമല്ല. സ്ത്രീകൾക്ക് അവരുടെതായ മസ്അലകൾ ചോദിക്കാൻ പള്ളിയിൽ പോവേണ്ടി വരും. അത് തടയാൻ പറ്റില്ല. പഠന ക്ലാസ്സിനു പോകേണ്ടി വരും. അതും തടയാൻ പാടില്ല.

💢💢💢💢💢💢💢💢💢💢💢💢

ആയിഷ ബീവിയുടെ വിവാഹ പ്രായവും തലതിരിഞ്ഞ ഗവേഷണവും. ➖➖➖➖➖➖➖➖➖➖


ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം
======================

റസൂല്‍ (സ) ചരിത്രത്തില്‍ എമ്പാടും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്, ഓരോ വിമര്‍ശനവും പരിശോധിക്കുന്നതിലൂടെ ആ മഹാനായ വ്യക്തിത്വം കൂടുതല്‍ പ്രോജ്വലമായി തിളങ്ങി നില്‍ക്കുന്നത് നിഷ്പക്ഷകുതുകികള്‍ക്ക് അനുഭവ്യമാണ്. അതിനുത്തമ ഉദാഹരണമാണ് ആയിഷ ബീവിയെ ചെറുപ്രായത്തില്‍ വിവാഹം ചെയ്തു എന്നുള്ളതിനെതിരെയുള്ള വിമര്‍ശനം.
ഏറ്റവും രസകരമായ വസ്തുത ഇതൊരു വിമര്‍ശനമായി ഉന്നയിക്കപ്പെടുന്നത്‌ ഈയടുത്ത നൂറ്റാണ്ടില്‍ മാത്രമാണ് എന്നുള്ളതാണ്. ആദ്യകാല ഇസ്ലാം വിമര്‍ശന ഗ്രന്ഥങ്ങളിലോ ലേഖനങ്ങളിലോ ഇതൊരു വിമര്‍ശനമായി പേരിനു പോലും ആരും പറഞ്ഞിരുന്നില്ല, കാരണം ഈ വിവാഹത്തില്‍ യാതൊരു അപാകതയും ആരും കണ്ടിരുന്നില്ല. യേശുമാതവായ കന്യാ മറിയത്തെ വിവാഹം ചെയ്യുമ്പോള്‍ ജോസഫിന് 90 വയസ്സും മറിയത്തിനു 12 വയസ്സും ആയിരുന്നു എന്ന് കത്തോലിക് എന്സൈക്ലോപീടിയ രേഖപ്പെടുത്തുന്നുണ്ട്. ഈയടുത്ത കാലം വരെ സമൂഹത്തില്‍ സാര്‍വത്രികമായിരുന്നു അത്തരം വിവാഹങ്ങള്‍. റസൂല്‍ വിവാഹം ആലോജിക്കുന്നതിനു മുമ്പ് തന്നെ ആയിഷയെ മറ്റൊരാള്‍ വിവാഹം ആലോജിച്ചിരുന്നു എന്നത് അക്കാലത്തും ഇത് സര്‍വ സാധാരണയാണ് എന്ന് തെളിയിക്കുന്നു.

പ്രാവചകനെ(സ്വ) ഇണയായി ലഭിച്ചതില്‍ സന്തോഷവതിയായിരുന്നു ആയിശയെന്നും അവരുടെ കുടുംബജീവിതം പൂര്‍ണമായി സംതൃപ്തമായിരുന്നുവെന്നും അവരുടെ തന്നെ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രവാചകനു ശേഷം ഏറെ നാള്‍ ജീവിച്ചിരിക്കുവാന്‍ അവസരം ലഭിച്ചതിനാല്‍ കുടുംബ-ദാമ്പത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ പ്രവാചകനില്‍ നിന്ന് പഠിക്കുവാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ആയിശക്ക് കഴിയുകയും ചെയ്തു; ഈ വിവാഹത്തിനു പിന്നിലുള്ള ദൈവികയുക്തി ചിലപ്പോള്‍ അതായിരിക്കാം - നമുക്കറിയില്ല.

ഏതായിരുന്നാലും അവരും മാതാപിതാക്കളും സമ്പൂര്‍ണമായ സംതൃപ്തിയോടെ സ്വീകരിക്കുകയും അവര്‍ ജീവിച്ച സമൂഹം വിമര്‍ശനമേതുമില്ലാതെ അംഗീകരിക്കുകയും ചെയ്ത പ്രസ്തുത വിവാഹത്തില്‍ മാനവികവിരുദ്ധമായ യാതൊന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. ആയിഷയെ വിവാഹം ചെയ്യുവാനുള്ള കാരണം തന്നെ ദൈവിക വെളിപാടാണ് എന്ന് ഹദീസുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ ആധുനിക നൂറ്റാണ്ടില്‍ നബിവിമര്‍ഷനങ്ങളുടെ ആവനാഴിയിലെ അസ്ത്രങ്ങള്‍ വേണ്ടത്ര ഫലിക്കാതെയയപ്പോള്‍ ചിലര്‍ ഇതും ഒരു അപവാദമായി പ്രജരിപ്പിക്കുവാന്‍ തുടങ്ങി. അതിനു കൃത്യവും വ്യക്തവുമായ മറുപടി മുസ്ലിം ലോകം നല്‍കുകയും ചെയ്തു.
എന്നാല്‍ വിജിത്രമെന്നു പറയട്ടെ , പ്രമാണത്തിനപ്പുറം തങ്ങളുടെ കേവല യുക്തിക്കനുസരിച്ചും പാശ്ചാത്യ ചിന്തക്കനുസരിച്ചും മതത്തെ കാണുന്ന അഭിനവ മതയുക്തിവാദികളായ ചിലര്‍ക്ക് ഈ വിമര്‍ശനം അലോസരമുണ്ടാക്കി., കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ കൊല്ലുന്ന രീതി അവലംബമാക്കി ഇങ്ങനെയൊരു സംഭവം തന്നെയില്ല എന്നും ആയിഷ ബീവിക്ക് 18 വയസ്സുള്ളപ്പോഴാണ് ദാമ്പത്യ ജീവിതം ആരംഭിച്ചതെന്നും അവര്‍ പ്രസ്താവിച്ചു കളഞ്ഞു.

ഖുർആനിലോ നിരവധിയുള്ള ഹദീസ് ഗ്രന്ഥങ്ങളിലോ പരന്നു കിടക്കുന്ന മുസ്ലിം ചരിത്ര ഗ്രന്ഥങ്ങളിലോ ദുര്‍ബലമായ നിലയില്‍ പേരിനു പോലും ഇല്ലാത്ത ഈ വാദം ഒരു സന്കൊജവുമില്ലാതെ ചിലര്‍ അവതരിപ്പിച്ചു. ഈജിപ്തില്‍ നിന്നു ഈയടുത്ത കാലം ഉയര്‍ന്ന ഈ വാദം കൊള്ളാലോ എന്നു കരുതി കേരളത്തിലെകും ചിലര്‍ പ്രബോധനം എന്ന ജമാഅത് വാരികയിലൂടെ ഇറക്കുമതി ചെയ്തു(പുസ്തകം 71 ലക്കം 43). ആയിരത്തിലധികം വര്ഷം ഒരു മുസ്ലിം പണ്ഡിതനോ എന്തിനേറെ മുസ്ലിം നാമധാരി പോലും പറയാത്ത ഈ വാദം വലിയ ചരിത്ര ഗവേഷണം എന്നാ നിലയില്‍ ആണ് അവതരിപ്പിച്ചത്.
ചില കണക്കുകളുടെ കളിയും ഗ്രന്ഥങ്ങളുടെ പേരും കൊടുത്താല്‍ വിവരമില്ലാത്ത ജനതയെ വന്ജിക്കാം എന്ന ധാരണയില്‍ നിന്നാകാം ഇത്തരം ഗവേശങ്ങള്‍ വന്നത്. കാരണം മതപരമായ അറിവുള്ള ആര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ പമ്പരവിഡ്ഢിത്തമാണ് എന്ന് മനസ്സിലാക്കുന്ന ഒന്നായിരുന്നു ഈ ലേഖനം. ഈജിപ്തിലെ പ്രസ്തുത ലേഖനത്തിന് അവിടെയുള്ള പണ്ഡിതര്‍ തന്നെ അക്കമിട്ടു മറുപടി കൊടുത്തത് പ്രബോധനം എഡിറ്റര്‍ക്ക് അറിയാഞ്ഞിട്ടാകാം, എന്തായാലും തങ്ങളുടെ വാരികയില്‍ വരുന്നതൊക്കെ നിരുപാധികം അനുസരിച്ച് പ്രചരിപ്പിക്കുന്ന അണികള്‍ പലരും അത് വാട്സപ്പിലൂടെയും മറ്റും വ്യാപകമായി ഷെയര്‍ ചെയ്യുന്ന അവസ്ഥ കണ്ടത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വന്നത്.
======================

പ്രസ്തുത ലേഖനത്തില്‍ ഈ വസ്തുതകളില്‍ സംശയം ജനിപ്പിക്കുവനായി പറയുന്ന കാര്യങ്ങള്‍ ചുരുക്കിയാല്‍ ഇവയാണ്.

🗣ആരോപണം 1.
=============

ആറാം വയസ്സിലാണ് ആയിഷ ബീവിയുടെ വിവാഹം നടന്നത് എന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ വന്നത് താബിഈ ആയ ഹിഷാം ഇബ്നു ഉര്‍വയെ തൊട്ടാണ്. അദ്ദേഹം 71വയസ്സ് വരെ മദീനയിലാണ് ജീവിച്ചത്, അന്ന് അധേഹത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകള്‍ മുഴുവന്‍ സ്വീകാര്യമാണ്. എന്നാല്‍ പിന്നീട് അദ്ദേഹം ഇറാഖിലേക്ക് പോയി. വാര്‍ധക്യത്തില്‍ ഒര്മക്കുരവ് സംഭവിച്ചതിനാല്‍ അവിടെ വെച്ച് അദ്ദേഹം പറയുന്ന ഹദീസുകള്‍ സ്വീകാര്യമല്ല. ഈ ഹദീസുകള്‍ അപ്രകാരം ഉള്ളവയാണ്. ആദ്യകാലത്ത് സ്വീകര്യനായിരുന്നതിനാല്‍ പിന്നീട് വന്നതും അബദ്ധത്തില്‍ ഇമാം ബുഖാരിയും മുസ്ലിമുമൊക്കെ സ്വീകരിച്ചു.

✍മറുപടി :
========

രണ്ടു കളവുകള്‍ ആണ് ഇതില്‍ ഉള്ളത്.
ഒന്ന്: ഈ സംഭവം ഉധരിക്കപ്പെട്ടത് ഹിഷാമിലൂടെ മാത്രമാണ്.
രണ്ട് : ഹിഷമില്‍ നിന്ന് ഇത് ഉദ്ധരിക്കുന്നത് അവസാനകാലത്ത് ഇറാക്കില്‍ നിന്ന് മാത്രമാണ്
സത്യത്തില്‍ ഈ വിഷയം ഉധരിക്കപ്പെട്ടത് ഹിശാമിലൂടെ മാത്രമല്ല. വ്യത്യസ്തങ്ങളായ മറ്റു സനദുകളിലൂടെ ഇത് വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഇമാ മുസ്ലിം ഉദ്ധരിക്കുന്ന ഒരു സനദ് ഇപ്രകാരമാണ്.
الزهري عن عروة بن الزبير عن عائشة
(സുഹരി ഉര്‍വയെ തൊട്ട്, അദ്ദേഹം ആയിഷയെ തൊട്ട് ഉദ്ധരിക്കുന്നു.).
മുസ്ലിമിലെ തന്നെ മറ്റൊരു സനദ് ഇപ്രകാരമാണ്.

 الأعمش ، عن إبراهيم ، عن الأسود ، عن عائشة  
(അഹ്മശ് ഇബ്രാഹിമ്നെ തൊട്ട് അദ്ദേഹം അസ്വടിനെ തൊട്ട് അദ്ദേഹം ആയിഷയെ തൊട്ട്.)
അബൂദാവൂദ് ഉദ്ധരിക്കുന്ന മറ്റൊരു സനദ് ഇതാണ്

عن محمد بن عمرو ، عن يحيى بن عبد الرحمن بن حاطب عن عائشة
(മുഹമ്മദ്‌ ബന്‍ അമൃ , യാഹ്യ ബ്നു അബ്ദുരഹ്മനെ തൊട്ട്, അദ്ദേഹം ആയിഷയെ തൊട്ട് ...)
മുകളില്‍ കൊടുത്ത ഒരു സനദിലും ഹിഷാം ബ്നു ഉര്‍വയില്ല.എന്നാല് പ്രബോധനത്തിലെ ഗവേഷകന് ഇതൊന്നും അറിയില്ലായിരുന്നു. ആയതിനാല്‍ അദ്ദേഹം ഹിഷാമിന് അവസാനകാലത്ത് ഒര്മാക്കുരവ് ഉണ്ടായിടുന്ദ് എന്നത് വലിയ കാര്യമായി ഉദ്ധരിക്കുകയാണ് ഉണ്ടായത്. ആയിഷ ബീവിയില്‍ നിന്ന് ഹദീസ് ഉദ്ധരിച്ചതില്‍ ഏറ്റവും നല്ല സനദ് ഹിശാമിലൂടെ വരുന്ന സനദു ആണെന്ന ഉസൂലുല്‍ ഹദീസിലെ ചര്‍ച്ചയൊന്നും തല്‍ക്കാലത്തേക്ക് ഉദ്ധരിക്കുന്നില്ല, 

ഹിശാം വാര്‍ധക്യ കാലത്താണ് ഇത് ഉദ്ധരിക്കുന്നത് എന്നതാണ് രണ്ടാമത്തെ കളവ്. ഹിശാമില്‍ നിന്ന് ഈ സംഭവം 3 മദീനക്കാരും 1 മക്കകാരനും ഉദ്ധരിക്കുന്നുണ്ട്. ഒരല്‍പം പോലും കിതാബുകള്‍ മറിച്ചു നോക്കാതെയാണ്‌ ഗവേഷകന്‍ പഠനം നടത്തിയത് എന്ന് വ്യക്തം. മദീനയില്‍ നിന്ന് ഉധരിക്കപ്പെട്ടത് സ്വീകാര്യമാണ് എന്ന് ഈ വസ്തുത അറിയാതെ ലേഖകന്‍ സമ്മതിക്കുന്നുണ്ട്. അതുപ്രകാരം മാത്രം എടുത്താല്‍ തന്നെ ഈ വിഷയം സ്ഥിരപ്പെട്ടു.
(സിഹ്രിന്റെ ഹദീസും ഇങ്ങനെയാണ് എന്ന് ലേഖകന്‍ പറഞ്ഞതിനെ സിഹൃന്റെ ഹദീസിനെ തെട്ടിധരിപ്പിക്കുന്നതും ഇങ്ങനെയാണ് എന്ന് തിരുത്തി എഴുതുന്നു.)

🗣ആരോപണം 2.
=============

 ജ്യേഷ്ഠത്തി അസ്മാ(റ) ആഇശയെക്കാള്‍ 10 വയസ്സിനു മൂത്തവളാണെന്ന് ചരിത്രകാരന്മാരെല്ലാം രേഖപ്പെടുത്തുന്നു. മദീനാ പലായന സമയത്ത് അസ്മാ(റ)ക്ക് 27 വയസ്സായിരുന്നു. അതിനാല്‍ നബിക്ക് പ്രവാചകത്വം ലഭിക്കുമ്പോള്‍ അസ്മാ(റ)ക്ക് 14 വയസ്സുണ്ടാകും. അന്ന് ആഇശ(റ) 4 വയസ്സുള്ള പെണ്‍കുട്ടിയായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. അവര്‍ ജനിച്ചത് ക്രി. 614ല്‍ അല്ല 606 ലാണ്. ക്രി.621-ല്‍ നബി വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 15 വയസ്സ് കഴിഞ്ഞിരുന്നു. ഹിജ്‌റക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് നബി ആഇശയുമായി ദാമ്പത്യ ബന്ധം പുലര്‍ത്തുന്നത്. അന്നവര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.

✍മറുപടി
=========

 ഇതിലും ഒരു ജഹാലത് ഉണ്ട്:
അസ്മ ആയിശയെക്കാള്‍ പത്തു വയസ്സ് മുതിര്‍ന്നതാണ് എന്ന് ചരിത്രകാരന്മാര്‍ ഏകോപിച്ചു പറഞ്ഞ ഒന്നല്ല. ബുഖരിയുടെയും മുസ്ലിമിന്റെയും മുകളില്‍ കണ്ടത് പോലുള്ള വ്യത്യസ്ത സനടുകളിലൂടെ ഉദ്ധരിക്കപ്പെട്ട ഒന്നിന് എതിരാകാന്‍ മാത്രം ബലമുള്ള ഒന്നും ഈ വിഷയത്തില്‍ വന്നിട്ടില്ല. മാത്രമല്ല, അസ്മ ബീവിക്ക് ആയിഷ ബീവിയെക്കാള്‍ പത്തിലധികം വയസ്സ് കൂടുതല്‍ ഉണ്ടെന്ന പലരും വ്യക്തമാക്കിയിട്ടുമുണ്ട്.
ഇമാം ദഹബി പറയുന്നു.
 وكانت – يعني أسماء - أسن من عائشة ببضع عشرة سنة
(അസ്മ ബീവിക്ക് ആയിഷ ബീവിയെക്കാള്‍ പത്തിലധികം വയസ്സുണ്ട്.)(  سير أعلام النبلاء (3/ 522)). ഇത് താരീഖുല്‍ ഇസ്ലാമിലും കാണാം.
അതിനാല്‍ നുബുവ്വതിന്റെ വര്ഷം അസ്മക്ക് 14 വയസ്സുണ്ട് എന്നത് അതെ വര്ഷം ആയിഷ ബീവിക്ക് 4 ആണ് ആകുക എന്ന് ഒരിക്കലും തെളിയുന്നില്ല.
അറബി ഭാഷയില്‍ البضع  എന്ന് പറഞ്ഞാല്‍ 3മുതല്‍ 9 വരെ ഉള്ള സന്ഖ്യക്കാന് പറയുക.അപ്പോള്‍ 13 മുതല്‍ 19 വയസ്സ് വരെ അവര്‍ തമ്മില്‍ വ്യത്യാസം വന്നു. ഇതാകട്ടെ ആയിഷ ബീവി ജനിക്കുന്നത് നുബുവതിന്റെ ശേഷം മാത്രമാണ് എന്ന് തെളിയിക്കുകയും ചെയ്യും. ആയിഷ ബീവിയുടെ ജനനമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് നുബുവ്വതിന്റെ 4,അല്ലെങ്കില്‍ 5 വര്ഷം എന്നാണു. അപ്പോള്‍ അസ്മയെക്കാള്‍ 14, 15 വയസ്സ് വ്യത്യാസം വരും. അതാകട്ടെ البضع  എന്ന പദവുമായും സ്വഹീഹായ ഹദീസുകളുമായും യോജിക്കുന്നു.നുബുവതിന്റെ അഞ്ചാം വര്ഷം ജനിച്ച ആയിഷ ബീവിയെ ആറാം വയസില്‍ ഹിജ്രക്ക് മുനബ് വിവാഹം ചെയ്യുകയും ഹിജ്രക് ശേഷം അവരുടെ ഒമ്പതാം വയസ്സില്‍ ദാമ്പത്യം ആരംഭിക്കുകയും ചെയ്തു എന്നത് ഇതിലൂടെ സംശയലേശമന്യേ തെളിയുകയും ചെയ്യും.


🗣ആരോപണം 3.
=============

 ആയിഷ ബീവി ജനിച്ചത്‌ നുബുവ്വതിനു 4 വര്ഷം മുന്ബാനുഎന്നതിന് തെളിവുകളുണ്ട്. ഇമാം ത്വബ്രി അബൂബകര്‍(റ)വിന്റെ മക്കള്‍ മുഴുവന്‍ ജാഹിലിയ്യത്തില്‍ ആണ് ജനിച്ചത്‌ എന്ന് പറയുന്നു. മാത്രമല്ല ബുഖാരിയില്‍ തന്നെ അബൂബകര്‍ അബ്സിനിയയിലെക്ക് ഹിജ്ര പോയത് ആയിഷ ഓര്‍ക്കുന്നതായി ഉണ്ട്. ആ ഹിജ്ര ആദ്യമായി നടന്നത് നുബുവ്വതിന്റെ 4ആം വര്ഷം ആണ്. അത് ഓര്‍ക്കണമെങ്കില്‍ നുബുവ്വതിന്റെ മുനബ് ആയിഷ ജനിക്കണം.

✍മറുപടി:
=========

 ഇത് മറ്റൊരു ജഹാലതാണ്. ഇമാം ത്വബരി എഴുതിയത് തെറ്റായി വായിച്ചതാണ് വിഷയം. അബൂബക്കര്‍(റ)വിന്റെ മുഴുവന്‍ മക്കളും ജനിച്ചത് ജാഹിലിയ്യ കാലത്താണ് എന്നല്ല ഇമാം പറഞ്ഞത്.അവരുടെ ഉമ്മമാരെ വിവാഹം ചെയ്തത് ജാഹിലിയ്യതിലാണ് എന്നാണു അദ്ദേഹം പറഞ്ഞത്. അബൂബക്കറിന്റെ ഭാര്യമാരുടെ പേരുകള്‍ എന്നാ ബാബിന്റെ കീഴെ ഇമാം ത്വബ്രി കുതൈല ബിന്‍ത് അബ്ദുല്‍ ഇസ്സ്, ഉമ്മു റുമാന്‍ എന്നിവരെ കുറിച്ചും അവരിലുണ്ടായ നാല് മക്കളെ കുറിച്ചും പരാമര്‍ശിച്ച ശേഷം പറയുന്നതാണ് فكل هؤلاء الأربعة من أولاده ولدوا من زوجتيه اللتين سميناهما في الجاهلية 
എന്ന വാചകം.(”ജഹിലിയ്യത്തില്‍ ഉള്ള മുകളില്‍ പേര് പറഞ്ഞ രണ്ടു ഭാര്യമാരില്‍ നിന്നാണ് ഈ നാല് മക്കളും ജനിച്ചത്‌”)എന്നാണു ഭാഷാന്തരം.ഇവിടെ ജഹിളിയ്യതിലാണ് അബൂബക്കറിന്റെ എല്ലാ മക്കളും ജനിച്ചത്‌ എന്ന് കിത്താബു വായിക്കാതെ കഷ്ണം മാത്രം വായിച്ചാല്‍ പറഞ്ഞുപോകാം.എന്നാല്‍ കിത്താബില്‍ നിന്ന് നേരിട്ട് വായിക്കുന്ന ആരും അങ്ങനെ അര്‍ഥം വെക്കില്ല കാരണം തൊട്ട് ശേഷം ഇമാം ത്വബ്രി പറയുന്നത് ഇങ്ങനെയാണ് وتزوج في الإسلام أسماء بنت عميس (ഇസ്ലാമിക കാലത്ത് അസ്മ ബിന്‍ത് ഉമൈസിനെ വിവാഹം ചെയ്തു). ശേഷം ഇസ്ലാം വന്നതിനു ശേഷം ചെയ്ത മറ്റു വിവാഹങ്ങളും അദ്ദേഹം പരാമര്‍ശിക്കുന്നു.ചുരുക്കത്തില്‍ ഇവിടെ വിവാഹം ചെയ്ത കാലത്തെ കുറിച്ച് പറഞ്ഞത് തെറ്റായി വായിച്ചതാണ് കുഴപ്പം.

മാത്രവുമല്ല ഇതേ ഇമാം ത്വബ്രി ഇതേ കിത്താബില്‍ തന്നെ പറയുന്നു: ثم إن رسول الله صلى الله عليه وسلم بنى بعائشة بعد ما قدم المدينة وهي يوم بني بها ابنة تسع سنين
(പിന്നീട് റസൂല്‍ (സ) മദീനയില്‍ എത്തിയ ശേഷം ആയിഷയുമായി വീട്ടില്‍ കൂടി.വീട്ടില്‍ കൂടുന്ന ദിവസം അവര്‍ക്ക് ഒമ്പത് വയസ്സായിരുന്നു.) تاريخ الطبري P:472. അഥവാ ഇവരുടെ വായനപ്രകാരം എഴുതിയ ഇമാം തബരി തന്നെ താന്‍ എഴുതിയതിനു വിരുദ്ധമായി എഴുതി.
പ്രബോധനത്തില്‍ ‘പഠനം’ നടത്തിയ ആളെ കുറ്റം പറയുന്നില്ല, അദ്ദേഹം തനിക്ക് കിട്ടിയ അറബി ലേഖനതെ അന്ധമായി വിശ്വസിച്ചു പോയി.

അത് പോലെ അബ്സീനിയയിലെക്ക് അബൂബകര്‍ ഹിജ്ര പോയത് ആയിഷ ബീവി ഉധരിച്ചതിലൂടെ നുബുവ്വതിന്റെ നാലില്‍ ആയിഷ ബീവി ഉണ്ടാകണം എന്ന് പറയുന്നത് വിവരമില്ലയ്മയാണ്. കാരണം അബൂബക്കര്‍ (റ)അബ്സീനിയയിലെക്ക് ഹിജ്ര പോയത് നുബുവ്വതിന്റെ നാലില്‍ ആണ് എന്നതിന് ഒരു തെളിവുമില്ല. ബുഖരിയിലെ ഹദീസ് നോക്കിയാല്‍ അത് മദീന ഹിജ്രക്ക് അല്പകാലം മുന്പ് മാത്രം നടന്നതാണ് എന്ന് മനസ്സിലാക്കാം. സംശയലേശമന്യേ ഉധരിക്കപ്പെട്ടത് ഊഹത്തിന്റെ അടിസ്ഥാനത്തില്‍ നിഷേധിക്കുന്നത് ജഹാലത്ത് തന്നെയാണ്.


🗣ആരോപണം 4.
============

സൂറത്ത് ഖമര്‍ അവതരിച്ചത് ആയിഷ ബീവി ഓര്‍ക്കുന്നതായി ബുഖാരിയില്‍ ഉണ്ട്. ആ സൂറത്ത് നുബുവതിന്റെ നാലാം വര്‍ഷമാണ്‌ അവതരിച്ചത്. ആറു വയസ്സിന്റെ കണക്ക് ശരിയാണ് എങ്കില്‍ അന്ന് ആയിഷ ജനിച്ചിട് പോലുമുണ്ടാകില്ല.

✍മറുപടി:
=========

സൂറത്ത് ഖമര്‍ അവതരിച്ചത് നിബുവ്വതിന്റെ നാലാം വര്‍ഷമാണ്‌ എന്നത് തെളിഞ്ഞാല്‍ ആണ് ഇതിന്‍ എന്തെങ്കിലും അടിത്തറ തന്നെ ഉണ്ടാകുക. അത്തരത്തില്‍ ഒരു തെളിവും സ്വഹീഹായി വന്നിട്ടില്ല.
മുകളില്‍ കൊടുത്തത് അല്പമെങ്കിലും നിലവാരമുള്ള (ഉണ്ടെന്നു തോന്നിക്കുന്ന) വാദങ്ങള്‍ക്ക് ഉള്ള മറുപടിയാണ്.
ഇനി ഇതൊനൊരു മറുവാദം സ്വാഭാവികമായും ഉന്നയിക്കാം.
ആയിഷ ബീവിയെ വിവാഹം ചെയ്യുന്നത് ആറാം വയസ്സിലും വീട്ടില്‍ കൂടുന്നത് ഒമ്പതാം വയസ്സിലും ആണ് എന്ന് ഖന്റിതമായി പറയുവാന്‍ കഴിയുമോ എന്നതാനത്. അതിനുള്ള തെളിവുകള്‍ ആണ് താഴെ കൊടുക്കുന്നത്.

💡ചില വസ്തുതകള്‍ ലളിതമായി കൊടുക്കുന്നു.

1⃣.നബി(സ) വിവാഹം ചെയ്യുമ്പോള്‍ ആയിഷ(റ)വിനു ആറു വയസ്സ് ആയിരുന്നെന്നും ദാമ്പത്യം ആരംഭിക്കുന്നത് ഒമ്പതാം വയസ്സിലാണ് എന്നതും ലോകത്തോട്‌ വിളിച്ചു പറഞ്ഞത് ആയിഷ ബീവി തന്നെയാണ്.അത് കേവലം മറ്റൊരാളുടെ അനുമാനമോ മറ്റു സംഭവങ്ങള്‍ വെച്ച് കൊണ്ടുള്ള കണക്ക് കൂട്ടലോ പണ്ടിതാഭിപ്രായമോ അല്ല. അവര്‍ പറഞ്ഞ നേര്‍ക്ക്‌ നേരെയുള്ള വാചകം ആണ്.

2⃣. പരിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ മുസ്ലിം ലോകം ഒന്നടങ്കം ഏറ്റവും ആധികാരികമായി കാണുന്നത് ഇമാം ബുഖാരിയും മുസ്ലിമും സംയുക്തമായി ഉദ്ധരിച്ച ഹദീസുകളെ ആണ്. ആയിഷ ബീവിയുടെ പ്രസ്തുത വാചകം ഇപ്രകാരം ഏകോപിതമായി വന്ന ഹദീസുമാണ്. രണ്ടു ഗ്രന്ടങ്ങളിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും നിരവധി തവണ ഇത് ഉധരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഒരു ഹദീസ് മാത്രം കൊടുക്കുന്നു.

.
تَزَوَّجَنِى النَّبِي صلى الله عليه وسلم وَأَنَا بِنْتُ سِتِّ سِنِينَ ، فَقَدِمْنَا الْمَدِينَةَ فَنَزَلْنَا فِي بَنِي الْحَارِثِ بْنِ خَزْرَجٍ ، فَوُعِكْتُ فَتَمَرَّقَ شَعَرِي فَوَفَى جُمَيْمَةً ، فَأَتَتْنِي أُمِّي أُمُّ رُومَانَ وَإِنِّي لَفِي أُرْجُوحَةٍ وَمَعِي صَوَاحِبُ لِي ، فَصَرَخَتْ بِي فَأَتَيْتُهَا لاَ أَدْرِي مَا تُرِيدُ بِي ، فَأَخَذَتْ بِيَدِي حَتَّى أَوْقَفَتْنِي عَلَى بَابِ الدَّارِ ، وَإِنِّي لأَنْهَجُ ، حَتَّى سَكَنَ بَعْضُ نَفَسِي ، ثُمَّ أَخَذَتْ شَيْئًا مِنْ مَاءٍ فَمَسَحَتْ بِهِ وَجْهِي وَرَأْسِي ، ثُمَّ أَدْخَلَتْنِي الدَّارَ ، فَإِذَا نِسْوَةٌ مِنَ الأَنْصَارِ فِي الْبَيْتِ ، فَقُلْنَ : عَلَى الْخَيْرِ وَالْبَرَكَةِ ، وَعَلَى خَيْرِ طَائِرٍ . فَأَسْلَمَتْنِي إِلَيْهِنَّ فَأَصْلَحْنَ مِنْ شَأْنِي ، فَلَمْ يَرُعْنِي إِلاَّ رَسُولُ اللَّهِ صلى الله عليه وسلم ضُحًى ، فَأَسْلَمَتْنِي إِلَيْهِ ، وَأَنَا يَوْمَئِذٍ بِنْتُ تِسْعِ سِنِينَ )
رواه البخاري (3894) ومسلم (1422) .

ആയിഷ ബീവി പറയുന്നു: “എനിക്ക് ആറു വയസ്സുള്ളപ്പോള്‍ നബി(സ) എന്നെ വിവാഹം ചെയ്തു.പിന്നീട് ഞങ്ങള്‍ മദീനയില്‍ എത്തി, അവിടെ ബനീ ഹാരിസ് ബ്നു ഖസ്രജിന്റെ അടുക്കല്‍ താമസമാക്കി.എനിക്ക് പനി ബാധിച്ചു, എന്റെ മുടി കൊഴിഞ്ഞു തുടങ്ങി, പിന്നീട് മുടി വളര്‍ന്നു. ഒരു ദിവസം എന്റെ ഉമ്മ ഉമ്മുറുമാന്‍ എന്റെ അടുക്കല്‍ വന്നു. ഞാന്‍ ഊഞ്ഞാലിലായിരുന്നു, എന്റെ കൂടെ എന്റെ കൂട്ടുകാരികളും ഉണ്ടായിരുന്നു.ഉമ്മ എന്നെ ഉറക്കെ വിളിച്ചു.ഞാന്‍ അടുത്ത് ചെന്നു.എന്നെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു.അവരെന്റെ കൈ പിടിച്ചു കൊണ്ട് പോയി വീടിന്റെ വാതില്‍ക്കല്‍ നിര്‍ത്തി.ഞാന്‍ കിതക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു ആശ്വാസമായി. കുറച്ച വെള്ളമെടുത്തു ഉമ്മ എന്റെ തലയും മുഖവും തടവി.പിന്നെ വീടിനകത്തേക്ക് കൂട്ടിപ്പോയി. അപ്പോള്‍ അന്സ്വാരുകളായ കുറെ  സ്ത്രീകള്‍ അവിടയൂണ്ടായിരുന്നു,നന്മയും അനുഗ്രഹവും ഉണ്ടാകട്ടെ, ശുഭാലക്ഷണം ഉണ്ടാകട്ടെ എന്നൊക്കെ പറഞ്ഞു അവര്‍ ആശംസിച്ചു.പിന്നെ ഉമ്മ എന്നെ അവരെ ഏല്‍പ്പിച്ചു. അവര്‍ എന്നെ അണിയിച്ചൊരുക്കി. ദുഹ സമയത്തെ റസൂല്‍(സ)വിന്റെ ആഗമാനമല്ലാതെ മറ്റൊന്നും എന്നെ ആശ്ച്ചര്യപ്പെടുതിയില്ല.അവര്‍ എന്നെ റസൂല്‍(സ)യെ ഏല്‍പ്പിച്ചു.അന്ന് എനിക്ക് ഒമ്പത് വയസ്സായിരുന്നു.”(ബുഖാരി, മുസ്ലി.).

3⃣.മുസ്ലിം ലോകത്ത് ഇന്നേ വരെഈ വിഷയത്തില്‍ ഒരു തര്‍ക്കം പോലും ഉണ്ടായിരുന്നില്ല. അഥവാ അവര്‍ ഇജ്മാഓടു കൂടി അത് സ്വീകരിച്ചിരുന്നു.ഇമാം ഇബ്നു കസീര്‍ പറയുന്നു.

وقوله تزوجها وهي ابنت ست سنين وبنى بها وهي ابنة تسع ما لا خلاف فيه بين الناس - وقد ثبت في الصحاح وغيرها
(ആറു വയസ്സില്‍ വിവാഹം ചെയ്തുവെന്നും ഒമ്പതാം വയസ്സില്‍ വീട്ടില്‍ കൂടിയെന്നുമുള്ള അദ്ധേഹത്തിന്റെ വാചകത്തില്‍ ജനങ്ങള്‍ക്കിടയില്‍ യാതൊരു തര്‍ക്കവുമില്ല. നിശ്ചയം അത് സ്വഹീഹുകളിലും അല്ലാത്തതിലും സ്ഥിരപ്പെട്ടിരിക്കുന്നു.( البداية والنهاية" (3 / 161)).
ഇമാം ഇബ്നു അബ്ദുല്‍ ബര്ര്‍ തന്റെ അല്‍ ഇസ്തിദുകാര്‍, അല്‍ ഇസ്തിആബ് എന്നീ കിതാബുകളിലും ഇതേ ഇജ്മാ ഉദ്ധരിക്കുന്നുണ്ട്.

4⃣.ഇതിനെതിരെ ഒരു ദുര്‍ബലമായ റിപ്പോര്‍ട്ട്‌ പോലും ആര്‍ക്കും വാദിക്കാന്‍ വേണ്ടി പോലും ഉദ്ധരിക്കാന്‍ കഴിയില്ല. അങ്ങനെയൊരു വാദം പോലും മുസ്ലിം ലോകത്ത് പരിഗണനീയമായ ആരും ഇന്ന് വരെ പറഞ്ഞിട്ടുമില്ല. മുസ്ലിം ലോകം ഒന്നടങ്കം ഒരു തെറ്റില്‍ ഒരിക്കലും ഒന്നിക്കുകയില്ല എന്നത് ഇസ്ലാമിന്റെ ഉസൂലില്‍ പെട്ട വിഷയമാണ്.

5⃣.ആയിഷ ബീവി ജനിച്ചത്‌ നുബുവ്വതിനു ശേഷമാണ് എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.( سير أعلام النبلاء"(2/139))

ഇമാം ഇബ്നു ഹജര്‍ ഫതഹുല്‍ ബാരിയില്‍ പറയുന്നു:
وكان مولدها في الإسلام قبل الهجرة بثمان سنين أو نحوها، ومات النبي صلى اله عليه وسلم ولها نحو ثمانية عشر عاماً)

(”അവരുടെ ജനനം ഹിജ്രക്ക് എട്ടോ അതിനടുതോ വര്ഷം മുന്പ് ആയിരുന്നു. അവര്‍ക്ക് 18 വയസ്സുള്ളപ്പോള്‍ നബി (സ)വഫതായി.”)(ഫതഹുല്‍ ബാരി 7:107).
അഥവാ നുബുവ്വതിന്റെ 4അല്ലെങ്കില്‍ 5 വര്ഷം കഴിഞ്ഞാണ് അവര്‍ ജനിക്കുന്നത്. റസൂല്‍ (സ) വഫതകുമ്പോള്‍ അവര്‍ക്ക് 18വയസ്സാണ്. അപ്പോള്‍ 63-18 =45 വയസ്സിന്റെ വ്യത്യാസമാണ് നബിയും ആയിഷ ബീവിയും തമ്മില്‍ ഉള്ളത്. അഥവാ അവര്‍ ജനിച്ചത്‌ നുബുവതിന്റെ 5 വര്‍ഷമാണ്‌.ഇതൊക്കെയും അവര്‍ തമ്മില്‍ വിവാഹം ചെയ്തത് ആറു വയസ്സില്‍ (അഥവാ എഴിനോടടുത്ത പ്രായത്തില്‍ ആണെന്ന് വ്യക്തമാക്കുന്നു.)

🌟ഇത്രയും വ്യക്തവും തെളിഞ്ഞതുമായ ഈ വസ്തുതതയെ ഗവേഷണത്തിന്റെ പേരില്‍ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും ഹദീസ് ഗ്രന്ഥങ്ങളുടെ ആധികാരികതയില്‍ സംശയം ജനിപ്പിക്കുകയും ചെയ്യുന്ന ചേകന്നൂരിനെ പോലുള്ളവര്‍ പയറ്റിനോക്കിയ ജൂത തന്ത്രത്തിന്റെ ശൈലിയില്‍ എഴുതപ്പെട്ട ലേഖനമാണ് പ്രബോധനത്തില്‍ വന്നത് എന്ന് പറയാതിരിക്കാന്‍ വയ്യ. ലേഖകന്‍ ഒരുപക്ഷെ തെറ്റിദ്ധരിച്ചു കൊണ്ടോ അറിവില്ലായ്മ കൊണ്ടോ എഴുതിയതാകാം, എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അത് പ്രസിദ്ധീകരിക്കുമ്പോള്‍ വിഷയം ഗൌരവമുള്ളതാകുന്നു.

ഈയടുത്ത കാലത്ത് ഈജിപ്തിലും മറ്റും പ്രജരിക്കപ്പെട്ട കളവുകളും അബദ്ധങ്ങളും നിറഞ്ഞ വാദം മലയാളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിലൂടെ തനി ഹദീസ് നിഷേധ പ്രവണതയാണ് പ്രകടമാക്കുന്നത്.

അല്ലാഹുവില്‍ അഭയം...!