Sunday 7 February 2016

സ്ത്രീ-ജുമുഅ ജമാഅത്ത് ഭാഗം 2

ഇസ്ലാമിക് ബുള്ളറ്റിൻ വാട്സപ്പ് ഗ്രൂപ്പ് 🌹

⛸മൂസാ സോന്കാൽ

🔴സ്ത്രീ-ജുമുഅ ജമാഅത്ത് ഭാഗം 2🔵

💥നബി(സ) പറഞ്ഞു: സ്ത്രീകൾക്ക് ഖൈറായ പള്ളി അവളുടെ വീടിന്റെ    ഉള്ളറയാണ്. (അഹ്മദ്, ത്വബ്റാനി, ഹാകിം).

💥അബൂഹുറൈറ(റ) : നബി(സ) പറഞ്ഞു : അല്ലാഹു നല്കുന്ന തണലൊഴികെ
തണല ലഭിക്കാത്ത ദിവസം ഏഴ് കൂട്ടർക്ക് അവൻ തണൽ നൽകുന്നതാണ്. നീതിമാനായ ഇമാം, തന്റെ രക്ഷിതാവിന്റെ ആരാധനയിൽ മുഴുകി ജീവിച്ച യുവാവ്, പള്ളിയുമായി ഹ്രദയം ബന്ധിച്ച പുരുഷൻ...(ബുഖാരി)

     💥ഒരു പുരുഷൻ പള്ളി പരിപാലിക്കുന്നതായി കണ്ടാൽ അവന്‌ ഈമാൻ കൊണ്ട് സാക്ഷി നിൽക്കുവീൻ. (തുർമുദി, ഇബ്നുമാജ, ദാരിമി)

💥പള്ളിയുമായി ബന്ധപ്പെട്ട പുണ്യങ്ങൾ പുരുഷന്മാർക്കാണ് കിട്ടുക എന്നും നബിതങ്ങൾ പഠിപ്പിക്കുകയാണ്.

          💥ഉമ്മുഹുമൈദിസ്സാഇദിയ്യ്‌ (റ) നബി(സ) യോട് പറഞ്ഞു: തങ്ങളുടെ കൂടെ നിസ്കരിക്കാൻ വരുന്നത് ഞങ്ങളുടെ ഭർത്താക്കന്മാർ തടയുകയാണ്. ഞങ്ങൾ തങ്ങളുടെ കൂടെ നിസ്കരിക്കാൻ ഇഷ്ടപ്പെടുന്നു.  "നബി(സ) പറഞ്ഞു : നിനക്കിഷ്ടമുണ്ടെന്നു എനിക്കറിയാം. പക്ഷെ നിന്റെ വീട്ടിലുള്ള സ്വകാര്യ റൂമിൽ വെച്ച് നിസ്കരിക്കലാണ് ഏറ്റവും ഉത്തമം." പിന്നീടവർ വീടിനുള്ളിൽ ഇരുട്ടുള്ള ഒരറ തയ്യാറാക്കുകയും മരിക്കുന്നത് വരെ പ്രസ്തുത അറയിൽ വെച്ച് നിസ്കരിക്കുകയും ചെയ്തു.
(ഇമാം ബൈഹഖി, ഇമാം അഹ്മദ് , ഇമാം ഇബ്നു അബീശൈബ, ഇമാം ഇബ്നുൽ അസീർ ,ഇബ്നു ഖുസൈമ, ഇബ്നു അബ്ദിൽ ബർറ്)
   (സ്വഹീഹു ഇബ്നു ഖുസൈമ 3/95, മുസ്നദ് അഹ്മദ് 6/371,  മുസന്നഫ് ഇബ്നു അബീശൈബ 2/365, ഉസ്സൂദുൽഗാബ 5/576, ത്വബ്റാനി 25/168, മജ്മഉസ്സവാദ് 2/34, സ്വഹീഹ് ഇബ്നു ഹിബ്ബാൻ 3/466, അദ്ദുററുൽ മൻസൂർ 5/52)


💥പള്ളിയെ തൊട്ട് തടയരുത് എന്ന് പഠിപ്പിച്ച നബിതങ്ങൾ തന്നെയാണ് ഇവിടെ ഒരു സ്ത്രീ ചോദിച്ചപ്പോൾ തടഞ്ഞത്. സ്ത്രീയുടെ ഭര്ത്താവും തടഞ്ഞത്. അപ്പോൾ തടയരുത് എന്ന് പറഞ്ഞത് ജുമുഅ ജമാഅത്തല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. മറ്റു വല്ലതുമാണ്.

💥വീട്ടിൽ ഒരു പള്ളിയുണ്ടാക്കാൻ അവർ നിർദ്ദേശിച്ചു. അങ്ങനെ വീടിന്റെ അർദ്ദഭാഗത്ത് ഏറ്റവും ഇരുൾമുറ്റിയ സ്ഥലത്ത് അവർക്ക് വേണ്ടി  പള്ളി നിർമിക്കപ്പെട്ടു. മരണംവരെ അവിടെ വെച്ചായിരുന്നു അവർ നിസ്കരിച്ചിരുന്നത്. (മുസ്നദ് അഹ്മദ് : 6/371).

💥പള്ളിയിൽ പൊകാമെങ്കിൽ വീട്ടിൽ പള്ളിയുണ്ടാകേണ്ട ആവശ്യമെന്ത്?
ഇബ്നു അബ്ബാസ്(റ)ൽ നിന്ന് : ജുമുഅ ദിവസം പള്ളിയിൽ നിസ്കരിക്കുന്നതിനെ കുറിച്ച് ഒരു സ്ത്രീ അന്വേഷിച്ചു. വീടിന്റെ അകത്തളത്തിലുള്ള  നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്കാരത്തെക്കാളും നിനക്ക് ശ്രേഷ്ടമായത്. (മുസന്നഫ് ഇബ്നു അബീശൈബ 2/364)

    💥അബു അംറിശൈബാനി (റ) നിന്ന് : വെള്ളിയാഴ്ച പള്ളിയിൽ നിന്ന് ഇബ്നു മസ്ഊദ്(റ) കല്ല് വാരി എറിഞ്ഞോടിക്കുന്നത് ഞാൻ കണ്ടു. നിങ്ങൾ നിങ്ങൾക്കുത്തമമായ വീടുകളിലേക്ക് പോവുക. പള്ളി നിങ്ങൾക്കുത്തമമല്ല എന്നദ്ദേഹം പറയുന്നുണ്ടായിരുന്നു. (ഇമാം ത്വബ്റാനി, ഇബ്നു അബീശൈബ, ഹാഫിള് അബ്ദുറസ്സാഖ് , ഇമാം ബൈഹഖി)

💥ഇബ്നുസീരീൻ (റ) ൽ നിന്ന് നബി(സ) യുടെ ഭാര്യയായ സൗദ (റ) യോട് ചോദിച്ചു : നിങ്ങൾ എന്തുകൊണ്ടാണ് ഹജ്ജിനും ഉംറക്കും പോകാത്തത്?  അവിടന്ന് മറുവടി പറഞ്ഞു : എനിക്ക് നിർബന്ദമായ ഹജ്ജും ഉംറയും ഞാൻ നിർവഹിച്ചിരിക്കുന്നു. 'വീട്ടിൽ അടങ്ങി ഒതുങ്ങാനാണ് എന്റെ നാഥാൻ എന്നോട് കല്പിച്ചത്'. അല്ലാഹുവാണേ സത്യം മരിക്കുന്നത് വരെ ഞാൻ എന്റെ വീട്ടിൽ നിന്ന് പുറപ്പെടുകയില്ല.

      💥ഇബ്നുസീരീൻ (റ) പറയുന്നു: അള്ളാഹു തന്നെ സത്യം പിന്നീട് അവരുടെ വീട്ടിൽ നിന്ന് അവരുടെ ജനാസയല്ലാതെ പുറപ്പെട്ടിട്ടില്ല.(ഇബ്നു മുൻദിർ, ബദ്ബ്നു ഹുമൈദ്)

💥നബി(സ) തങ്ങളുടെ ഭാര്യയാണ് പർദ്ദയുടെ ആയത്തിന്റെ ഗൌരവം മനസ്സിലാക്കിതരുന്നത്.   അത്രെയും ഗൌരവത്തിലാണ് അല്ലാഹു പറഞ്ഞിട്ടുള്ളതെന്നു മനസ്സിലാക്കാം. 

 💥ഇബ്നു അബീഹാതിം (റ) ഇബ്നു നാഇലത് (റ) ൽ നിന്ന് : അബൂബർസതുൽ അസ് ലമി  (റ) വീട്ടിൽ വന്നപ്പോൾ ഭാര്യയെ കണ്ടില്ല. അവലെവിടെപ്പോയെന്നദ്ദേഹം ചോദിച്ചു. പള്ളിയിൽ പോയതാണെന്ന് വീടുകാർ പറഞ്ഞു. അവർ വന്നപ്പോൾ അബൂബർസതുൽ അസ് ലമി  (റ) പറഞ്ഞു : "സ്‌ത്രീകൾ വീട്ടിൽ നിന്നിറങ്ങുന്നത് അല്ലാഹു നിരോധിക്കുകയും വീട്ടിൽ അടങ്ങിയിരിക്കാൻ കല്പ്പിക്കുകയും ചെയ്തിരിക്കുന്നു. സ്‌ത്രീകൾ ജനാസയെ അനുഗമിക്കുകയൊ പള്ളിയിൽ പോകാനോ ജുമുഅ യിൽ പങ്കെടുക്കാനോ പാടില്ല.(അദ്ദുററുൽ മൻസൂർ : 5/374)

 💧എല്ലാ ആയത്തും ഹദീസും പഠിച്ച ഇമാം ശാഫി(റ പറയുന്നു : നബിയുടെ കൂടെ അവിടത്തെ ഭാര്യമാരും, പെണ്മക്കളുമുണ്ടായിരുന്നു. അവരാരും തന്നെ ജുമുഅ ജമാഅത്തുകൾക്ക് രാത്രിയോ പകലോ പങ്കെടുക്കരുണ്ടായിരുന്നില്ല. അവർക്കുത്തമമായ കാര്യമായിരുന്നു അതെങ്കിൽ അവർ വ്യാപ്രതരാകുമായിരുന്നു എന്നതിൽ സംശയമില്ല. മറ്റു സ്ത്രീകളും ഇങ്ങനെയായിരുന്നു. സ്ത്രീകൾക്ക് വല്ല ഗുണവും അതിലുണ്ടായിരുന്നുവെങ്കിൽ നബി(സ) അവരോടു അതിനു കല്പ്പിക്കുമായിരുന്നു. പർദ്ദ ഉപയോഗിക്കാനാണ് നബി(സ) അവരോടു കല്പ്പിച്ചത്.


 💧സലഫുസ്സ്വാലിഹീങ്ങളിൽ നിന്നാരും സ്ത്രീകളോട് ജുമുഅ ജമഅത്തിനു രാത്രിയോ പകലോ വരാൻ കൽപ്പിച്ചിട്ടില്ല. സ്‌ത്രീകൾ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കുന്നത് ശ്രേഷ്ടമാനെങ്കിൽ അവർ അതിനു കല്പ്പിക്കുകയും സമ്മതം കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു. (ഇഖ്തിലാഫുൽ ഹദീസ് : 7/178)

💧നബിതങ്ങളുടെ കാലത്ത് സ്ത്രീകൾക്ക് പള്ളിയിൽ ജുമുഅ ജമാഅത്ത് അനുവദിച്ചിട്ടുണ്ടെങ്കിൽ താബിഉ  താബിയിലെ ലോകം അംഗീകരിച്ച മഹാൻ, നബിതങ്ങൾ മുന്കൂട്ടി പറഞ്ഞ മഹാൻ, പത്ത് ലക്ഷം ഹദീസുകൾ മനപ്പാടമുള്ള മഹാൻ,ഇമാം  ശാഫിഈ(റ) നു ശേഷം മഹാനവര്കളെ പോലുള്ള ഒരു പണ്ഡിതൻ ഉണ്ടായിട്ടില്ല എന്നാണു ശേഷം വന്ന ഇമാമീങ്ങളൊക്കെ പഠിപ്പിച്ചത്. അങ്ങനെയുള്ള മഹാൻ...ആ മഹാന്റെ കാലത്ത് (രണ്ടാം നൂറ്റാണ്ടിൽ) സ്‌ത്രീകൾ ജുമുഅ ജമാത്തിനു വരാറില്ല എന്ന് മഹാനവര്കളുടെ ഉദ്ദരണിയിൽ  നിന്ന്  മനസ്സിലാക്കാം. 


💥ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം അലാഉദ്ദീൻ അബൂബക്കറിബ്നു മസ്ഊദ്(റ) പറയുന്നു : ജുമുഅക്കൊ പെരുന്നാൾ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങൾക്കോ പുറപ്പെടാൻ സ്ത്രീകൾക്ക് അനുവാദമില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. വീട്ടിലിരിക്കനമെന്ന ഖുർആനിന്റെ കൽപന പുറത്ത് പോകരുതെന്ന നിരോധനം കൂടിയാണ്. കാരണം അവരുടെ പുറത്തിറങ്ങൽ ഫിത്നക്ക് ഹേതുവാകുന്നു. ഒരു സംശയവുമില്ല. ഫിത്ന ഹറാമാണ്‌.ഹറാമിലേക്ക് ചേര്ക്കുന്ന പുറപ്പെടലും ഹരം തന്നെയാകുന്നു. (അൽ ബദാഇസ്സനാഇജ്: 1/408)

💥തഫ്സീർ ലുബാബുത്തഅവീൽ  5/65, ഫുതുഹാത്തുൽ ഇലാഹിയ്യ :3/227, മആലിദുതൻസീൽ 3/295, അദ്ദുററുൽ മൻസൂർ 6/97, അൽ ബഹ്റുൽ മുഹീത്വ്  3/239, മദാരികുതന്സീൽ 3/173)
        💧അഞ്ചാം നൂറ്റാണ്ടിലും സ്ത്രീകൾ ജുമുഅ ജമാഅത്തിനു പോയിട്ടില്ല.അതിനു മുമ്പും പോയിട്ടില്ല എന്ന് മേൽ ഉദ്ടരിനിയിൽ നിന്ന് മനസ്സിലാക്കാം.. ഇമാമീങ്ങൾ ഐക്യകണ്ടേന പ്രഖ്യാപിച്ചു. സ്ത്രീകൾ നിസ്കാരത്തിനു വേണ്ടി പുറപ്പെടാൻ പാടില്ല എന്ന്. പണ്ടിതന്മാരോക്കെ  പറയുന്നത് അത് ഫിത്നക്ക് ഹേതുവാകുമെന്നാണ്. അതുകൊണ്ട് ഹറാമാണ്. അഞ്ചാം നൂറ്റാണ്ടിലെ പണ്ഡിതന്മാർ പറഞ്ഞതാണ് മേൽ ഉദ്ദരിച്ചത്.


    💥ഇബ്നു ഹജർ(റ)  : ഇക്കാലത്ത് (മഹാനവര്കളുടെ കാലത്ത്) സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത്വ കൊടുക്കലും നിർബന്ധമാകുന്നു.(ഫതാവൽ കുബ്റാ : 1/204)

💧മുജ്തഹിദുകളായ പണ്ഡിതന്മാരെ അനുസരിക്കാൻ ഖുർആൻ കളിപിച്ചതാണ്.

        💥 "ഭയമോ നിര്ഭയമോ ഉണ്ടാകുന്ന ഒരു കാര്യം സംജാതമായാൽ അവരത് കെട്ടിഘോഷിക്കുന്നു. റസൂലിലേക്കും, ഉലുൽ അംറിലേക്കും (മുജ്തഹിദുകൾ) അതിനെ  അവർ വിട്ടു കൊടുത്തിരുന്നുവെങ്കിൽ   ഗവേഷണപ്പാടമുള്ള അവർ അതിനെ സംബന്ധിച്ച് അറിയുമായിരുന്നു. (നിസാഅ : 83, തഫ്സീർ റാസി : 10/206)

                               💥മുജ്തഹിദുകൾ  പറയുന്നത് ഹറാം ആണെന്ന് ഫത്വ നല്കാനാണ്. മുജ്തഹിദുകളായ മഹാന്മാർ ഏകോപിച്ച കാര്യത്തിൽ വഹാബികല്ക്ക് എന്ത് പറയാനുണ്ട്? വഹാബികൾ തിരുത്തട്ടെ. അവരുടെ പള്ളികളിൽ ജുമുഅ ജമാഅത്തിനു സ്ത്രീകൾ വരുന്നത് തടയട്ടെ. ഇമാമീങ്ങളെ അംഗീകരിക്കുന്നു എന്നല്ലേ ഇപ്പോൾ പറയുന്നത്. മൌലവിമാർ മഅസൂമികളിൽ പെട്ടവരല്ലല്ലോ. തെറ്റൊക്കെ സംഭവിക്കാമെന്നല്ലെ പറഞ്ഞത്.  മൌലവിമാർക്ക് തെറ്റ് സംഭവിച്ചതാണെന്ന് മനസ്സിലാക്കി ഖുർആൻ , ഹദീസ് , ഇമാമീങ്ങൾ പഠിപ്പിച്ച  ഫത്വ നല്കട്ടെ
⛔⛔⛔⛔⛔⛔

7 comments:

  1. എന്തെല്ലാം ആണ് നിങ്ങൾ അടിച്ചു വിടുന്നത് സലഫു സ്വാലിഹീങ്ങളിൽ ആരും ജുമുഅ ജമാഅത്തിനോ രാത്രിയിലോ പകലിലോ പള്ളിയിൽ പോയിട്ടില്ല എന്നോ കഷ്ട്ടം നിങ്ങളുടെ അവസ്ഥ

    ReplyDelete
  2. ഇമാം ശാഫി പറഞ്ഞു: “ അബു ഹുറൈറ (റ) വില്‍ നിന്ന് നിവേദനം :അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും നിങ്ങള്‍ തടയരുത്. അവള്‍ ആഡംബരമില്ലാതെ പുറപ്പെടട്ടെ. ” റബീഅ പറഞ്ഞു: അത് കൊണ്ട് ഉദ്ദേശം സുഗന്ധം ഉപയോഗിക്കരുത് എന്നാണ്.  “സാലിമ്ബ്‌നു അബ്ദുള്ള (റ) അദ്ധേഹത്തിന്റെ പിതാവില്‍ നിന്ന് നിവേദനം: നിങ്ങളിലൊരാളുടെ ഭാര്യ നിങ്ങളോട് പള്ളിയിലേക്ക് പോകാന്‍ സമ്മതം ചോദിച്ചാല്‍ അവന്‍ അവളെ തടയരുത് ”

    (  ഇഖ്തിലാഫുല്‍ ഹദീസ് 8 : 768 ) 


    ഇമാം ശാഫി (റ) പറഞ്ഞു: ആയിശ (റ) യില്‍ നിന്ന് നിവേദനം:അവര്‍ പറഞ്ഞു: “നിശ്ചയം നബി (സ) സുബഹി നമസ്‌കരിക്കും. നമസ്‌കാരം കഴിഞ്ഞ ഉടന്‍ സ്ത്രീകള്‍ അവരുടെ മേല്‍ വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പിരിഞ്ഞു പോകുമായിരുന്നു. ഇരുട്ടുകാരണം അവരെയാരും തിരിച്ചരിഞ്ഞിരിന്നില്ല.”

    ( അല്‍ ഉമ്മ് ഭാഗം 2  കിതാബുസ്സ്വലാത്ത്   പേജ് 165 )  (മുസ്‌നദ്  8 : 708 )

    ReplyDelete
  3. നിഷേധിക്കാൻ കഴിയുമോ ഇതു ഇങ്ങനെ ജനങ്ങളെ വഴി പിഴപ്പിക്കല്ലേ

    ReplyDelete
  4. നിഷേധിക്കാൻ കഴിയുമോ ഇതു ഇങ്ങനെ ജനങ്ങളെ വഴി പിഴപ്പിക്കല്ലേ

    ReplyDelete
  5. ഇമാം ശാഫി പറഞ്ഞു: “ അബു ഹുറൈറ (റ) വില്‍ നിന്ന് നിവേദനം :അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും നിങ്ങള്‍ തടയരുത്. അവള്‍ ആഡംബരമില്ലാതെ പുറപ്പെടട്ടെ. ” റബീഅ പറഞ്ഞു: അത് കൊണ്ട് ഉദ്ദേശം സുഗന്ധം ഉപയോഗിക്കരുത് എന്നാണ്.  “സാലിമ്ബ്‌നു അബ്ദുള്ള (റ) അദ്ധേഹത്തിന്റെ പിതാവില്‍ നിന്ന് നിവേദനം: നിങ്ങളിലൊരാളുടെ ഭാര്യ നിങ്ങളോട് പള്ളിയിലേക്ക് പോകാന്‍ സമ്മതം ചോദിച്ചാല്‍ അവന്‍ അവളെ തടയരുത് ”

    (  ഇഖ്തിലാഫുല്‍ ഹദീസ് 8 : 768 ) 


    ഇമാം ശാഫി (റ) പറഞ്ഞു: ആയിശ (റ) യില്‍ നിന്ന് നിവേദനം:അവര്‍ പറഞ്ഞു: “നിശ്ചയം നബി (സ) സുബഹി നമസ്‌കരിക്കും. നമസ്‌കാരം കഴിഞ്ഞ ഉടന്‍ സ്ത്രീകള്‍ അവരുടെ മേല്‍ വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പിരിഞ്ഞു പോകുമായിരുന്നു. ഇരുട്ടുകാരണം അവരെയാരും തിരിച്ചരിഞ്ഞിരിന്നില്ല.”

    ( അല്‍ ഉമ്മ് ഭാഗം 2  കിതാബുസ്സ്വലാത്ത്   പേജ് 165 )  (മുസ്‌നദ്  8 : 708 )

    ReplyDelete
  6. ഇമാം ശാഫി പറഞ്ഞു: “ അബു ഹുറൈറ (റ) വില്‍ നിന്ന് നിവേദനം :അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും നിങ്ങള്‍ തടയരുത്. അവള്‍ ആഡംബരമില്ലാതെ പുറപ്പെടട്ടെ. ” റബീഅ പറഞ്ഞു: അത് കൊണ്ട് ഉദ്ദേശം സുഗന്ധം ഉപയോഗിക്കരുത് എന്നാണ്.  “സാലിമ്ബ്‌നു അബ്ദുള്ള (റ) അദ്ധേഹത്തിന്റെ പിതാവില്‍ നിന്ന് നിവേദനം: നിങ്ങളിലൊരാളുടെ ഭാര്യ നിങ്ങളോട് പള്ളിയിലേക്ക് പോകാന്‍ സമ്മതം ചോദിച്ചാല്‍ അവന്‍ അവളെ തടയരുത് ”

    (  ഇഖ്തിലാഫുല്‍ ഹദീസ് 8 : 768 ) 


    ഇമാം ശാഫി (റ) പറഞ്ഞു: ആയിശ (റ) യില്‍ നിന്ന് നിവേദനം:അവര്‍ പറഞ്ഞു: “നിശ്ചയം നബി (സ) സുബഹി നമസ്‌കരിക്കും. നമസ്‌കാരം കഴിഞ്ഞ ഉടന്‍ സ്ത്രീകള്‍ അവരുടെ മേല്‍ വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പിരിഞ്ഞു പോകുമായിരുന്നു. ഇരുട്ടുകാരണം അവരെയാരും തിരിച്ചരിഞ്ഞിരിന്നില്ല.”

    ( അല്‍ ഉമ്മ് ഭാഗം 2  കിതാബുസ്സ്വലാത്ത്   പേജ് 165 )  (മുസ്‌നദ്  8 : 708 )

    ReplyDelete
  7. ഇമാം ശാഫി പറഞ്ഞു: “ അബു ഹുറൈറ (റ) വില്‍ നിന്ന് നിവേദനം :അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും നിങ്ങള്‍ തടയരുത്. അവള്‍ ആഡംബരമില്ലാതെ പുറപ്പെടട്ടെ. ” റബീഅ പറഞ്ഞു: അത് കൊണ്ട് ഉദ്ദേശം സുഗന്ധം ഉപയോഗിക്കരുത് എന്നാണ്.  “സാലിമ്ബ്‌നു അബ്ദുള്ള (റ) അദ്ധേഹത്തിന്റെ പിതാവില്‍ നിന്ന് നിവേദനം: നിങ്ങളിലൊരാളുടെ ഭാര്യ നിങ്ങളോട് പള്ളിയിലേക്ക് പോകാന്‍ സമ്മതം ചോദിച്ചാല്‍ അവന്‍ അവളെ തടയരുത് ”

    (  ഇഖ്തിലാഫുല്‍ ഹദീസ് 8 : 768 ) 


    ഇമാം ശാഫി (റ) പറഞ്ഞു: ആയിശ (റ) യില്‍ നിന്ന് നിവേദനം:അവര്‍ പറഞ്ഞു: “നിശ്ചയം നബി (സ) സുബഹി നമസ്‌കരിക്കും. നമസ്‌കാരം കഴിഞ്ഞ ഉടന്‍ സ്ത്രീകള്‍ അവരുടെ മേല്‍ വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പിരിഞ്ഞു പോകുമായിരുന്നു. ഇരുട്ടുകാരണം അവരെയാരും തിരിച്ചരിഞ്ഞിരിന്നില്ല.”

    ( അല്‍ ഉമ്മ് ഭാഗം 2  കിതാബുസ്സ്വലാത്ത്   പേജ് 165 )  (മുസ്‌നദ്  8 : 708 )

    ReplyDelete