Thursday 24 March 2016

സൽകർമ്മം മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കലാണ് വാട്സപ്പിലൂടെയും അല്ലാതെയും സ്വലാത്ത് ചൊല്ലി പ്രാാർത്ഥിക്കൽ.

🌹ഇസ്ലാമിക് ബുള്ളറ്റിൻ വാറ്സ്പ്പ് ഗ്രൂപ്പ് 🌹

-------------------------------------------------
💢Moosa Sonkal💢
-------------------------------------------------

🌷സൽകർമ്മം മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കലാണ്  വാട്സപ്പിലൂടെയും അല്ലാതെയും സ്വലാത്ത് ചൊല്ലി പ്രാാർത്ഥിക്കൽ.

🌷സല്‍കര്‍മങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രാര്‍ത്ഥന കൂടുതല്‍ ഫലപ്രദമാണെന്നും നബി (സ അ) വ്യക്തമാക്കിയിട്ടുണ്ട്. നബി (സ അ) ഇതു സംബന്ധിച്ചു പറഞ്ഞ ഒരു അനുഭവം പ്രസിദ്ധമാണ്.

👤👤👤മൂന്നാളുകള്‍ ഒരു ഗുഹയില്‍ അകപ്പെട്ടു. തല്‍സമയം വലിയൊരു പാറക്കല്ല് അവരെ മൂടിക്കളഞ്ഞു. ഓരോരുത്തരും തങ്ങള്‍ ചെയ്ത ഓരോ പുണ്യപ്രവര്‍ത്തികള്‍ എടുത്തു പറഞ്ഞു പ്രാര്‍ത്ഥിക്കുകയും അങ്ങനെ പാറ അല്‍പാല്‍മായി നീങ്ങി അവര്‍ക്കു രക്ഷപ്പെടാന്‍ സാധിക്കുകയും ചെയ്തു. സംഭവത്തിന്റെ വിശദ രൂപം ഇങ്ങനെയാണ്:

🌹അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു: റസൂല്‍ പറുന്നതായി ഞാന്‍ കേട്ടു: ”നിങ്ങളുടെ പൂര്‍വികരായ മൂന്ന് ആളുകള്‍ ഒരു വഴിക്കു പുറപ്പെട്ടു. ഒരു രാത്രി അവര്‍ ഒരു ഗുഹയില്‍ വിശ്രമിച്ചു. എന്നാല്‍, മലമുകളില്‍ നിന്നും ഉരുണ്ട് വന്ന ഒരു പാറ ഗുഹാമുഖം മൂടിക്കളഞ്ഞു.

👤നമ്മുടെ സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലല്ലാതെ ഇവിടെ നിന്നും നമുക്ക് രക്ഷപ്പെടാനാവില്ല എന്ന് അവര്‍ പരസ്പരം അഭിപ്രായപ്പെട്ടു. ഒരാള്‍ പ്രാര്‍ത്ഥിച്ചു: ”അല്ലാഹുവേ, എനിക്ക് പ്രായം ചെന്ന മാതാപിതാക്കളുണ്ട്. അവര്‍ക്കു നല്‍കുന്നതിനു മുമ്പായി എന്റെ ഭാര്യക്കോ കുട്ടികള്‍ക്കോ ഞാനൊന്നും കൊടുക്കാറില്ല. ഒരു ദിവസം ഞാന്‍ വിറകു തേടിപ്പോയി. മടങ്ങിവരുമ്പോഴേക്ക് അവര്‍ ഉറങ്ങിപ്പോയിരുന്നു. ഞാന്‍ പാലു കറന്നു പാത്രത്തിലാക്കി നോക്കുമ്പോള്‍ അവര്‍ ഉറങ്ങുകയാണ്. എന്നാല്‍ അവര്‍ക്കു മുമ്പായി ഭാര്യക്കോ കുട്ടികള്‍ക്കോ പാല്‍ കൊടുക്കുന്നതും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പാത്രം കയ്യില്‍ പിടിച്ചു ഞാന്‍ ഉറക്കമൊഴിച്ചു കാത്തുകിടന്നു. കുട്ടികള്‍ എന്റെ പാദത്തിനരികെ വിശന്ന് കരയുന്നുണ്ടായിരുന്നു. പ്രഭാതം വരെ ഞാന്‍ കാത്തു. മാതാപിതാക്കള്‍ ഉണര്‍ന്നു. അവരെ കുടിപ്പിച്ചു. അല്ലാഹുവേ, നിന്റെ തൃപ്തി ആഗ്രഹിച്ചാണ് ഞാന്‍ ഇങ്ങനെ ചെയ്തതെങ്കില്‍ ഞങ്ങളെ മൂടിയിട്ടുള്ള ഈ പാറ നീക്കേണമേ!” പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ പറ്റുമായിരുന്നില്ല.

👤👤രണ്ടാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: ”അല്ലാഹുവേ, എനിക്കൊരു പിതൃവ്യ പുത്രിയുണ്ടായിരുന്നു. ജനങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവളായിരുന്നു അവള്‍. പുരുഷന്‍ എങ്ങനെ സ്ത്രീകളെ ഇഷ്ടപ്പെടുമോ അത്ര തീവ്രമായി ഞാന്‍ അവളെ ഇഷ്ടപ്പെട്ടു. അവളുമായി വേഴ്ച നടത്താന്‍ ഞാന്‍ ആഗ്രഹിച്ചു. അവള്‍ വഴങ്ങിയില്ല. അങ്ങനെ കുറെ ചെന്നപ്പോള്‍ ഒരു നാള്‍ ഞാനവള്‍ക്ക് നൂറ്റി ഇരുപത് ദീനാര്‍ നല്‍കി. ഞങ്ങള്‍ വിവസ്ത്രരായി. ഞാനവളെ പ്രാപിക്കാനുള്ള ഒരുക്കത്തില്‍ അവളുടെ കാലുകള്‍ക്കരികെ ഇരുന്നപ്പോള്‍ അവള്‍ പറഞ്ഞു: ”അല്ലാഹുവെ സൂക്ഷിക്കുക, അവകാശമില്ലാതെ (നിക്കാഹ് വഴി അനുവദനീയമാവാതെ) മുദ്ര പൊട്ടിക്കരുത്.” ഞാന്‍ അപ്പോള്‍ തന്നെ പിന്‍ വാങ്ങി. അവളാണെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടവളുമായിരുന്നു. അവള്‍ക്കു നല്‍കിയിരുന്ന പണവും ഞാന്‍ ഉപേക്ഷിച്ചു. അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നു ഞങ്ങളെ രക്ഷപ്പെടുത്തുക.” പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ കഴിയുമായിരുന്നില്ല.

👤👤👤മൂന്നാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, ഞാന്‍ കുറെ ജോലിക്കാരെ ജോലിക്കു വിളിച്ചു. പണി കഴിഞ്ഞ് അവര്‍ക്കു കൂലിയും നല്‍കി. എന്നാല്‍ ഒരാള്‍ കൂലി വാങ്ങാതെ പോയി. അവന്റെ കൂലി ഞാന്‍ (ബിസിനസ് വഴി പരിപോഷിപ്പിച്ചു) അങ്ങനെ വലിയൊരു സമ്പത്തായി മാറി. കുറെ കാലം കഴിഞ്ഞു. പ്രസ്തുത തൊഴിലാളി എന്റെ അടുത്തു വന്നു. അയാള്‍ പറഞ്ഞു: ”എനിക്കെന്റെ കൂലി തരണം.” ഞാന്‍ പറഞ്ഞു: ”ഈ കൊണുന്നതൊക്കെ നിന്റെ കൂലിയാണ്. ഒട്ടകങ്ങളും പശുക്കശും ആടുകളുമൊക്കെ” അയാള്‍  പറഞ്ഞു: ”അബ്ദുല്ലാ, എന്നെ കളിയാക്കരുത്” ഞാന്‍ പറഞ്ഞു: ” ഞാന്‍ നിങ്ങളെ കളിയാക്കുകയല്ല.” അങ്ങനെ അയാളവ സ്വീകരിച്ചു. അതില്‍ നിന്നും ഒന്നും ബാക്കിയാക്കിയില്ല. അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പൊരുത്തം ഉദ്ദേശിച്ചാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നും ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.” കല്ലു നീങ്ങി. അവര്‍ പുറത്തു കടക്കുകയും ചെയ്തു.” (ബുഖാരി- മുസ്‌ലിം)

🔰പ്രതിസന്ധിഘട്ടത്തിലും മഴയെത്തെടുന്ന പ്രാർത്ഥനയിലും മറ്റും സൽകർമ്മം എടുത്തു പറഞ്ഞും അല്ലാഹുവിലേക്ക് അതുകൊണ്ട് തവസ്സുലാക്കിയും പ്രാർത്ഥിക്കൽ സുന്നത്താണെന്ന് ഈ ഹദീസ് അടിസ്ഥാനമാക്കി നമ്മുടെ അസ്വഹാബ് പ്രസ്ഥാപിച്ചിരിക്കുന്നു. കാരണം ഇക്കൂട്ടർ അങ്ങനെ ചെയ്തപ്പോൾ അവർക്കുത്തരം ലഭിച്ചുവല്ലോ. അതിനു പുറമേ അവരെ വാഴ്ത്തിപ്പറയുകയും അവരുടെ ശ്രേഷ്ടതകൾ വിവരിക്കുകയുമാണല്ലോ നബി(സ) ചെയ്തിരിക്കുന്നത്. (ശർഹു മുസ്ലിം 9/106)

💐മറ്റുള്ളവരുടെ സൽകർമ്മങ്ങൾ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുക.

🔰സൂറത്തുൽ ഫത്തിഹയിൽ "നിന്നെ ഞങ്ങൾ ആരാധിക്കുന്നു നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നാണല്ലോ തനിച്ച് നിസ്കരിക്കുന്നവനും പറയുന്നത്. ഇവിടെ "ഞാൻ ആരാധിക്കുന്നു" എന്ന്  ഏകവചനം പറയാതെ "ഞങ്ങൾ" എന്ന് ബഹുവചനം പറയുന്നത് ഈ തവസ്സുലിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം റാസി(റ) വിവരിക്കുന്നു:

كأن العبد يقول : إلهي ما بلغت عبادتي إلى حيث أستحق أن أذكرها وحدها ؛ لأنها ممزوجة بجهات التقصير ، ولكني أخلطها بعبادات جميع العابدين ، وأذكر الكل بعبارة واحدة وأقول إياك نعبد .(التفسير الكبير: ٢٥٢/١)


✅ബഹുവചനം പ്രയോഗിക്കുന്നതിനാൽ അടിമ ഉദ്ദേശിക്കുന്നതിങ്ങനെയാണ്: ഇലാഹീ, എന്റെ ഇബാദത്ത് ധാരാളം വീഴ്ചകൾ ഉള്ളതായതിനാൽ ഒറ്റയ്ക്ക് പറയാൻ മാത്രം അർഹതയില്ലാത്തതാണ്. എങ്കിലും ആരാധന ചെയ്യുന്ന എല്ലാവരുടെയും ആരാധനകളുമായി അതിനെ ഞാൻ കൂട്ടിക്കലർത്തുകയും എല്ലാം ഒരറ്റ ഇബാദത്തായി "നിനക്കുമാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് ഞാൻ പറയുകയും ചെയ്യുന്നു. (റാസി: 1/252)

✍ഇക്കാര്യം ഒന്നും കൂടി വിശദീകരിച്ച് ഇമാം റാസി(റ) തുടരുന്നു:  

وههنا مسألة شرعية ، وهي أن الرجل إذا باع من غيره عشرة من العبيد فالمشتري إما أن يقبل الكل ، أو لا يقبل واحدا منها ، وليس له أن يقبل البعض دون البعض في تلك الصفقة فكذا هنا إذا قال العبد إياك نعبد فقد عرض على حضرة الله جميع عبادات العابدين ، فلا يليق بكرمه أن يميز البعض عن البعض ويقبل البعض دون البعض ، فإما أن يرد الكل وهو غير جائز لأن قوله إياك نعبد دخل فيه عبادات الملائكة وعبادات الأنبياء والأولياء ، وإما أن يقبل الكل ، وحينئذ تصير عبادة هذا القائل مقبولة ببركة قبول عبادة غيره ، والتقدير كأن العبد يقول : إلهي إن لم تكن عبادتي مقبولة فلا تردني لأني لست بوحيد في هذه العبادة بل نحن كثيرون فإن لم أستحق الإجابة والقبول فأتشفع إليك بعبادات سائر المتعبدين فأجبني . (التفسير الكبير: ٢٥٢/١)

🔰മതപരമായ ഒരു മസ്അലയോട് ഇതിനെ ഉദാഹരിക്കാം. ഒരാള് മറ്റൊരാള്ക്ക് 10 അടിമകളെ വിറ്റാൽ കൊള്ളുന്നവൻ ഒന്നുകിൽ പത്തും സ്വീകരിക്കും. അല്ലെങ്കിൽ ഒന്നും സ്വീകരിക്കുകയില്ല. ഒരു ഇടപാടിൽ പത്തിൽ ചിലതു സ്വീകരിക്കുകയും ചിലതു തള്ളുകയും ചെയ്യാൻ പറ്റില്ല. അതുപോലെ വേണം ഇതിനെയും കാണാൻ. "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു" എന്ന് അടിമ പറയുമ്പോൾ ആരാധിക്കുന്ന എല്ലാവരുടെയും ആരാധനകൾ അല്ലാഹുവിന്റെ തിരു സന്നിധിയിൽ അടിമ പ്രദർശിപ്പിക്കുന്നു.അപ്പോൾ അവയില ചിലതിനെ വേർതിരിക്കുന്നതും ചിലത് സ്വീകരിച്ച് ചിലത് സ്വീകരിക്കാതിരിക്കുന്നതും അല്ലാഹുവിന്റെ ഔദാര്യത്തോട് യോജിക്കുന്നതല്ല. അതിനാൽ ഒന്നുകിൽ അല്ലാഹു ഒന്നും സ്വീകരിക്കുകയില്ല. അതൊരിക്കലും ഉണ്ടാവുകയില്ല. കാരണം 'ഞങ്ങൾ' എന്ന ബഹുവചനത്തിൽ അമ്പിയാ-ഔലിയാക്കളുടെയും മലക്കുകളുടെയും ഇബാദത്തുകളും ഉൾപ്പെട്ടിട്ടുണ്ടല്ലോ. അല്ലെങ്കിൽ എല്ലാവരുടെതും അല്ലാഹു സ്വീകരിക്കും. അപ്പോൾ മറ്റുള്ളവരുടെ ആരാധന സ്വീകരിക്കുന്നതിന്റെ  ബറകത്തുകൊണ്ട് ഇദ്ദേഹത്തിന്റെ ഇബാദത്തും അല്ലാഹു സ്വീകരിക്കുന്നു. അപ്പോൾ അടിമ പറയുന്നതിന്റെ ചുരുക്കമിതാണ്. "എന്റെ ആരാധന സ്വീകാര്യമല്ലെങ്കിൽ പോലും എന്നെ നീ തള്ളിക്കളയരുത്. കാരണം ഈ ആരാധനയിൽ ഞാൻ മാത്രമല്ല. ധാരാളം പേരുണ്ട്. സ്വീകര്യതക്കും ഉത്തര ലബ്ദിക്കും ഞാൻ അർഹനല്ലെങ്കിൽ നിന്നെ ആരാധിക്കുന്ന മറ്റു മഹത്തുക്കളുടെ ആരാധനകൊണ്ട് ഞാൻ നിന്നോട് ശുപാർശ  പറയുന്നു. അതുകൊണ്ട് എനിക്ക് നീ ഉത്തരം നല്കേണമേ!" (റാസി: 1/252)

⚠അപ്പോൾ മഹത്തുക്കളുടെ ഇബാദത്തുകൾകൊണ്ട്  തവസ്സുൽ ചെയ്യലാണ് അതിലുള്ളതെന്ന് ഇമാം റാസി(റ)യുടെ വിവരണത്തിൽ നിന്ന്  വ്യക്തമാണ്. 

⚠അപ്പോൾ മറ്റുള്ളവർ സ്വലാത്ത് ദിക്ര്  വെച്ച്  അല്ലാഹുവോട്  പ്രാർത്ഥിക്കുകയാണ് ഇവിടെ ചെയ്യൂന്നത്.

No comments:

Post a Comment