Sunday 22 November 2015

മറഞ്ഞകാര്യവും ഔലിയാക്കളും -ആരോപണങ്ങൾക്ക് മറുപടി

♻♻മറഞ്ഞകാര്യവും ഔലിയാക്കളും -ആരോപണങ്ങൾക്ക് മറുപടി♻♻
- - - - - - - - - - - - - - - - - - - -
ആരോപണം:
🚫🚫🚫🚫🚫🚫
❇.ചില ആളുകൾക്ക് കുടുംബ ഡോക്ടർ എന്ന് പറയുന്ന പോലെ കുടുംബ സിദ്ധന്മാർ തന്നെയുണ്ട് .അവരുടെ ഏതൊരു കർമ്മവും ഇത്തരം സിദ്ധന്മാരുടെ അഭിപ്രായ നിർദേശങ്ങൾ അനുസരിച്ചാണ് നടത്തി വരാറുളളത്.
മറുപടി:👇👇👇
കുടുംബ സിദ്ധന്മാർ ജിന്ന്- ശൈത്വാൻ ഗ്രൂപ്പ് മുജാഹിദുകളിലാണ് ഉള്ളത്. അത് വ്യാജമാണെന്നതിൽ സംശയിക്കേണ്ടതില്ല.
🔻🔻🔻
എന്നാൽ അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ കൊണ്ടുള്ള ഒരു ചികിത്സ ഉണ്ട്.അസ്മാഉല്‍ ഹുസ്നായുടെ ശ്രേഷ്ഠതകളും ഫലസിദ്ധികളും ഓരോ ഇസ്മിന്റെയും വ്യത്യസ്തമായ പ്രത്യേകതകളും മനസ്സിലാക്കി അതുകൊണ്ട് അല്ലാഹുവിനോട് തേടുന്ന ഒരു ചി കിത്സാ രീതിയാണിത്. പക്ഷേ, ആര്‍ക്കും യഥേഷ്ടം ചെയ്യാവുന്നതല്ല ഇത്. പ്രധാനപ്പെട്ട പല കടമ്പകളും കടന്നിരിക്കല്‍ അത്യാവശ്യമാണ്. അതിപ്രധാനപ്പെട്ട കടമ്പയായി ഇമാമുകള്‍ പറയുന്നത് അര്‍രിയാളതുല്‍ കുബ്റാ എന്നപേരില്‍ അസ്മാഉകാര്‍ വീട്ടുന്ന മുശാഹദയാണ്. ഈ കടമ്പ കടക്കുന്നതോടെ മലകൂതിയ്യായ കശ്ഫും മുശാഹദയും ഇലാഹിയ്യായ പ്രത്യേക സഹായവും അല്ലാഹു അവര്‍ക്ക് വരദാനമായി നല്‍കുന്നു. ഈ കഴിവ് മുഖേനയാണവര്‍ ചികിത്സിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ രിയാള വീട്ടുകയും അസ്മാഉല്‍ ഹുസ്നായിലെ ഓരോ പേരിനുമുളള വിവിധ പ്രത്യേകതകളും വ്യത്യസ്തങ്ങളായ ഉപയോഗങ്ങളും മനസ്സിലാക്കുകയും ചെയ്തവര്‍ നടത്തുന്ന, ഇസ്ലാം അംഗീകരിച്ച ഒരു ചികിത്സാരീതിയാണിത്. കശ്ഫുള്ള്വുനൂന്‍ 1/86, ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമ 488 – 490 എന്നിവ നോക്കുക.

ആരോപണം:
🚫🚫🚫🚫🚫🚫
യഥാർത്ഥത്തിൽ ഇത്തരം ആളുകൾക്ക് മറഞ്ഞകാര്യം അറിയാനും അവർക്ക് നമ്മെ സഹായിക്കാനും കഴിയുമോ?
മറുപടി:👇👇👇
മറഞ്ഞ കാര്യങ്ങൾ അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അറിയിച്ചു കൊടുക്കുന്നതാണ്.
🔻🔻🔻⏳
ഈ സ നബി(അ) മറഞ്ഞകാര്യങ്ങൾ അറിഞ്ഞത് ഖുർആൻ പറയുന്നത് കാണുക:
“നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നിങ്ങളുടെ ഭവനങ്ങളില്‍ സൂക്ഷിച്ചുവെക്കുന്നവയെക്കുറിച്ചും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. നിശ്ചയം ഇതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്’‘ (ആലുഇംറാന്‍ 49).
🔻🔻🔻✨
അല്ലാഹുവിന്റെ അസ്മാഉകള്‍ ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറിയതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും
സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിയുടെ കൊട്ടാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ കിതാബില്‍ നിന്നും വിജ്ഞാനം കരഗതമാക്കിയ ഒരാള്‍ പറഞ്ഞു. അങ്ങ് കണ്ണ് വെട്ടിത്തുറക്കുന്നതിന് മുമ്പായി ഞാന്‍ കൊണ്ടുവരാമെന്ന് (സൂറ അന്നംല്‍ 40).
ഈ ആയത്ത് വ്യാഖ്യാനിച്ച് കൊണ്ട് വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാവരും, അത് ആസഫുബ്നു ബര്‍ഖിയാ ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന, അല്ലാഹുവിന്റെ അതിമഹത്തായ നാമം, അറിയുന്ന വ്യക്തിയായിരുന്നു (റാസി 24/556).
🔻🔻🔻🔻🔻
ആരോപണം:
🚫🚫🚫🚫🚫🚫
❌.👉പതിനാല് നൂറ്റാണ്ട് മുമ്പ് റസൂലുളള(സ്വ)ന്റെ കാലത്ത് ഇത് പോലെ ഒരു മാല നഷ്ടപ്പെട്ട സംഭവം ഉണ്ടായിരുന്നു.അന്ന് എന്താണ് ചെയ്തത്?
✳✳✳✳✳✳✳
മറുപടി:👇👇👇
ആഇശ(റ) ന്റെ മാല കളഞ്ഞ് പോയപ്പോൾ ഉസൈദ്(റ) ന്റെ നേതൃത്വത്തിൽ നബി(സ) ആളെ നിയോഗിച്ച സംഭവം നബ(സ) തങ്ങളോ, ഔലിയാക്കളോ മറഞ്ഞ കാര്യങ്ങൾ അറിയില്ലെന്ന് ഫത്ഹുൽ ബാരി പോലുള്ള ഒരു ഗ്രന്ഥങ്ങളിലും കാണിക്കാൻ കഴിയില്ല .
ഈ ഹദീസ് ഉദ്ധരിച്ച ശേഷം വഹാബികൾ കൊടുത്ത ന്യായങ്ങൾ ഒരു ഇമാമും പറഞ്ഞിട്ടില്ല. ഇനി അപ്രകാരം ഉണ്ടെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നു.
🔻🔻🔻📚
നബി(സ) തങ്ങൾ മാല അന്വേഷിക്കാൻ ആളുകളെ നിയോഗിച്ചതിനാൽ അവർക്ക് അത് അന്വേഷിച്ചതിന്റെ പ്രതിഫലം ഒരോ ചവിട്ടടിക്കും കിട്ടുമെന്നതിൽ തർക്കമില്ലല്ലോ.
🔻🔻🔻
ഇതിന് സമാനമായതും, വിശദമായതുമായ ഒരു സംഭവം കാണുക:
🔻🔻🔻☀
ഇമാം റാസി എഴുതുന്നു: “ബനൂമുസ്തലഖ് യുദ്ധം കഴിഞ്ഞു. നബി(സ്വ)യും അനുചരരും മടങ്ങുമ്പോള്‍ വഴിക്കുവെച്ച് ശക്തമായ കാറ്റുണ്ടായി. കാറ്റ് കാരണം മൃഗങ്ങള്‍ പലവഴിക്കായി ഓടിപ്പോയി. രിഫാഅഃ എന്ന കപടവിശ്വാസി മദീനയില്‍ മരണപ്പെട്ട വിവരം ആ യാത്രയില്‍ നബി സ്വഹാബാക്കളെ അറിയിച്ചു. അതേസമയം നിങ്ങള്‍ എന്റെ ഒട്ടകം എവിടെയാണെന്ന് അന്വേഷിക്കൂ എന്നാവശ്യപ്പെടുകയും ചെയ്തു. ഇതുകേട്ട അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന കപടനും അവന്റെ അനുയായികളും പറഞ്ഞു: ‘ഈ മനുഷ്യനെക്കുറിച്ച് നിങ്ങള്‍ക്ക് ആശ്ചര്യം തോന്നുന്നില്ലേ? മദീനയില്‍ മരണപ്പെട്ട വ്യക്തിയെക്കുറിച്ച് അയാള്‍ പറയുന്നു: തന്റെ ഒട്ടകം എവിടെയാണെന്ന് അദ്ദേഹം അറിയുന്നുമില്ല. ഇതു കേള്‍ക്കാനിടയായ നബി(സ്വ) പറഞ്ഞു: കപട വിശ്വാസികളില്‍ പെട്ട ചിലര്‍ എന്നെ സംബന്ധിച്ചു ചില ആരോപണങ്ങളുന്നയിച്ചതായി ഞാനറിഞ്ഞു. എന്റെ ഒട്ടകം ഈ മലയുടെ ചെരുവില്‍ ഒരു മരത്തില്‍ കയര്‍ കുടുങ്ങിയ നിലയില്‍ നില്‍പ്പുണ്ട്’ നബി(സ്വ)പറഞ്ഞതു പ്രകാരം ഒട്ടകത്തെ അവര്‍ കണ്ടെത്തു കയും ചെയ്തു” (റാസി 15/87)
മദീനയിൽ മരണപ്പെട്ട മുനാഫിഖ് മരണപ്പെട്ടത് നബി (സ) അറിയുകയും,തന്റെ സ്വന്തം ഒട്ടകത്തെ അന്വേഷിക്കാൻ പറഞ്ഞതിലുള്ള തത്വം എന്താണെന്ന് ഇതിലൂടെ ഒരു വിശദീകരണമില്ലാതെ തന്നെ മനസ്സിലാക്കാം.
🔻🔻🔻⭕
നബി(സ) നമസ്കാരത്തിലാകുന്ന സമയത്ത് പോലും പിന്നിലുള്ള സ്വഹാബത്തിന്റെ മനസിലുള്ള ഭയഭക്തി പോലും വ്യക്തമായി കാണാൻ സാധിക്കുമെന്ന് നബി(സ) പറയുന്നത് കാണുക:
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: هل ترون قبلتي ههنا؟ والله ما يخفى علي ركوعكم ولا خشوعكم ، وإني لأراكم وراء ظهري (رواه البخاري رحمه الله
“നിങ്ങൾ എന്റെ മുന്നിലുള്ളതിനെ കാണുന്നില്ലേ ? അപ്രകാരം, അല്ലഹുവാണെ സത്യം നിങ്ങളുടെ റുകൂ‍ഉം നിങ്ങളുടെ ഭയഭക്തിയും എനിക്ക് ഗോപ്യമല്ല, നിശ്ചയം നിങ്ങളെ ഞാൻ പിന്നിലൂടെ കാണുന്നുണ്ട്”
പിന്നിലുള്ളതും ഹൃദയത്തിന്റെ ഉള്ളിലുള്ളതുമൊക്കെ കാണുമെന്ന്, വഹ്‌യ് മുഖേന അറിയുമെന്നല്ല പറഞ്ഞത്. ഇതൊക്കെ മുഅ്ജിസത്തുകളാണ്. എങ്ങിനെ എന്ന ചോദ്യത്തിന് അവിടെ പ്രസക്തിയില്ല. വിശുദ്ധ ഖുർ‌ആനിൽ അല്ലാഹു ദുൽഖർനൈനിയെ കുറിച്ച് പറഞ്ഞില്ലേ : وآتيناه من كل شيء سببا
“എല്ലാറ്റിന്റെയും കാരണങ്ങളെ നാം അദ്ധേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തു “
കാരണങ്ങളുടെ ലോകമായ ഇവിടെ കാരണങ്ങളെത്തന്നെ അല്ലാഹു ഒരാൾക്ക് കീഴ്പ്പെടുത്തിക്കൊടുത്താൽ അവിടെ പിന്നെ “എങ്ങിനെ” എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നേരത്തെ ഉദ്ധരിച്ച ഉദ്ധരണിയിലുള്ളതു പോലെ ഉലൂഹിയ്യത്തിന്റെയോ ഇലാഹിന്റേയോ പ്രത്യേകതകളിൽ‌പ്പെട്ടതാവാതിരുന്നാൽ മതി. അല്ലാത്തതൊക്കെ വിശ്വസിക്കാവുന്നതാണ്.
🔻🔻🔻✏
അതാണ് മഹാനാ‍യ ഇബ്നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറഞ്ഞത്.
فلما انقطع الوحي بموته وقع الإلهام لمن اختصه الله به للأمن من اللبس من ذلك ، وفي إنكار وقوع ذلك مع كثرته واشتهاره مكابرة ممن أنكره. )فتح الباري – باب المبشرات
“തിരു നബി صلى الله عليه وسلم യുടെ, വഫാത്തോടെ വഹ്‌യ് അവസാനിച്ചപ്പോൾ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തവർക്ക് ഇൽഹാം അവശേഷിച്ചു. വഹ്‌യുമായി കൂടിക്കുഴയാതിരിക്കാൻ വേണ്ടിയാണിത്. ഇൽഹാം സംഭവിക്കുന്നതിനെ നിഷേധിക്കൽ അഹങ്കാരമാണ്.(ഫത്ഹുൽ ബാരി)
🔻🔻🔻💧
ഔലിയാക്കൾ അദൃശ്യം ഇൽഹാമിലൂടെയും സാധിക്കുമെന്ന് ഇബ്നുഹജർ അസ്ഖലാനി(റ) മേൽ ഉദ്ധരണിയിൽ സമ്മതിക്കുന്നു
🔻🔻🔻🌷
ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു
أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490
“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂദിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”.(മദാരിജ് സാലി കീൻ 2/489)
🔻🔻🔻🔸
ലൗഹുൽ മഹ്ഫൂളിൽ നിന്നുള്ള കാര്യങ്ങൾ വായിക്കാൻ സാധാക്കുന്നതും അദൃശ്യങ്ങൾ അറിയുന്നതിന്റെ ഭാഗമാണ്. അത് ഇബ്നു തീമിയക്കുണ്ടെന്ന് ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നു.
🔻🔻🔻
ബദ്രീങ്ങളുടെ ബറക്കത്ത് കൊണ്ട് അല്ലാഹു വഹാബിസത്തിൽ പെട്ട് പോയവർക്ക് സത്യം മനസ്സിലാക്കി കൊടുക്കട്ടെ!
🌹🌹🌹♻🌹🌹🌹
🌷ഹാരിസ് സെലീം
📞+9715020872 06

No comments:

Post a Comment