Tuesday 24 November 2015

സ്വലാത്തും സ്വലാത്ത് മജ് ലിസ്സും

ISLAMIC BULLATTIN WHATSAPP GROUP
🚫സ്വലാത്ത് മജ് ലിസിൽ കൂട്ടമായി സ്വലാത്ത് ചെല്ലുന്നവരെ വിമർശിക്കുന്നവർ അറിയാൻ.
സ്വലാത്തും സ്വലാത്ത് മജ് ലിസ്സും
അബൂഹുറയ്റ(റ) നബി(സ) പറഞ്ഞു: ഒരു വിഭാഗമാളുകൾ ഒരിടത്ത് സമ്മേളിക്കുകയും എന്നിട്ടവർ അല്ലാഹുവിനെ അനുസ്മരിക്കുകയോ എന്റെ മേൽ സ്വലാത്ത് ചൊല്ലുകയോ ചെയ്തില്ലെങ്കിൽ അന്ത്യനാളിൽ ആ സമ്മേളനം അവർക്ക് ഖേദമായി ഭവിക്കുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചവർക്ക് പൊറുത്തു കൊടുക്കും. അവനുദ്ദേശിക്കുന്നുവെങ്കിൽ അവരെ ശിക്ഷിക്കും. (അബൂദാവൂദ്, നസാഈ ഇബ്നു ഹിബ്ബാൻ, തുർമുദി)

✅(സുന്നികൾ സദസ്സിൽ വെച്ച് ഖുർആൻ (ഫാത്തിഹ), സ്വലാത്ത് ചൊല്ലി ദുആ ചെയ്യുന്നവരാണല്ലോ)
അലി(റ) : പ്രാർത്ഥനയുടേയും ആകാശത്തിന്റെയുമിടക്ക് ഒരു മറ തടസ്തമായി നില്ക്കുന്നതാണ്. മുഹമ്മദ്‌ നബി(സ)യുടേയും, കുടുംബത്തിന്റെയും മേൽ സ്വലാത്ത് ചോല്ലുവോളം!. സ്വലാത്ത് ചൊല്ലിയാൽ മറ ഭേദിച്ച് പ്രാർത്ഥന മുകളിലേക്ക് പ്രവേശിക്കുന്നു. സ്വലാത്ത് ചൊല്ലുന്നില്ലെങ്കിൽ പ്രാർത്ഥന മുകളിലേക്ക് പോവാതെ തിരിച്ച് വരുന്നതാണ്. (ബൈഹഖി)
🚫നബിതങ്ങളെയും കുടുംബത്തെയും പരിഗണിക്കാത്തവരുടെ പ്രാർത്ഥന സ്വീകരിക്കുകയില്ലെന്നർത്ഥം.
ബഹു ഇബ്നുല്‍ ജൌസി(റ) "ബുസ്ഥാനില്‍"പറയുന്നത് കാണാം
📚قال ابن الجوزي في البستان: فإذا كان المجلس الذي لا يصلى فيه يكون بهذه الحالة فلا غرو أن يتفرق المصلون عليه من مجلسهم عن أطيب من خزانة العطار، وذلك لانه - صلى الله عليه وسلم - كان أطيب الطيبين وأطهر الطاهرين، وكان إذا تكلم امتلأ المجلس بأطيب من ريح المسك.
وكذلك مجلس يذكر فيه النبي - صلى الله عليه وسلم - تنمو منه رائحة طيبة تخترق السموات السبع حتى تنتهي إلى العرش، ويجد كل من خلقه الله ريحها في الأرض، غير الإنس والجن، فإنهم لو وجدوا تلك الرائحة لاشتغل كل واحد منهم بلذتها عن معيشته.
ولا يجد تلك الرائحة ملك أو خلق الله تعالى إلا استغفر لأهل المجلس، ويكتب لهم بعدد هذا الخلق كلهم حسنات، ويرفع لهم بعددهم درجات، سواء كان في المجلس واحد أو مائة ألف، كل واحد يأخذ من هذا الأجر مثل هذا العدد، وما عند الله أكثر:(كتاب البستان لابن الجوزي
"സ്വലാത്ത് ചൊല്ലാതെ പിരിഞ്ഞു പോകുന്നത് നിസംശയം അവര്‍ പിരിഞ്ഞു പോകുന്നത് ഏററവും നല്ല സുഖന്ധ ഭാന്ധാരത്തിന്‍റെ അരികില്‍ നിന്നാണ്.കാരണം നബി(സ)ഏററവും നല്ല സുഖന്ധവുംഏററവും വിശുദ്ധമായവരുമാണ്.നബി(സ) ഒന്ന്‍ സംസാരിച്ചാല്‍ ആസ്ഥലം കസ്തൂരിയേക്കാള്‍ സുഖന്ധപൂരിതമായി മാറും.ഇപ്രകാരം തന്നെയാണ് പ്രവാചകര്‍സ്മരിക്കപ്പെടുന്ന സ്ഥലവും അവിടെ നിന്നും സുഖന്ധം നിര്‍ഗളിക്കും ഏഴ് ആകാശം ഉള്‍പെടെ അര്ശ് വരെ അതിന്‍റെ പ്രസരണമുണ്ടാകും മനുഷ്യരും ജിന്നുകലളുമല്ലാത്ത എല്ലാ സ്ര്ഷ്ടികളും ആ സുഖന്ധം ആസ്വധിക്കും അവര്‍ക്ക് സുഖന്ധം ആസ്വദിക്കാന്‍ കഴിയുകയാണങ്കില്‍ അവര്‍ എല്ലാം ഇട്ടേച്ചു അതില്‍ മുഴുകുമായിരുന്നു ആ സുഖന്ധം എത്തുന്ന മലക്കും മറ്റ്‌ സ്ര്ഷ്ടികളും സ്വലാത്ത് ചോല്ലുന്നവര്‍ക്ക് പാപമോച്ചനത്തിന്ന്‍ പ്രാര്ഥിച്ചുകൊണ്ടിരിക്കും സ്ര്ഷ്ടികളുടെ എണ്ണത്തിനനുസരിച്ച് അവര്‍ക്ക് നന്മ രേഖപ്പെടുത്തുകയും സ്ഥാനം ഉയര്‍ത്തുകയുംചെയ്യും"(ബുസ്താന്‍)
------------------------------------

No comments:

Post a Comment