Sunday 22 November 2015

ഇമാം ബുഖാരി റിപോര്‍ട്ട്‌ ചെയ്ത ഒരു ഹദീസ് വായിക്കാം :-

ഇമാം ബുഖാരി റിപോര്‍ട്ട്‌ ചെയ്ത ഒരു ഹദീസ് വായിക്കാം :-
6137 قال رسول الله صلى الله عليه وسلم إن الله قال من عادى لي وليا فقد آذنته بالحرب وما تقرب إلي عبدي بشيء أحب إلي مما افترضت عليه وما يزال عبدي يتقرب إلي بالنوافل حتى أحبه فإذا أحببته كنت سمعه الذي يسمع به وبصره الذي يبصر به ويده التي يبطش بها ورجله التي يمشي بها وإن سألني لأعطينه ولئن استعاذني لأعيذنه وما ترددت عن شيء أنا فاعله ترددي عن نفس المؤمن يكره الموت وأنا أكره مساءته

,എന്‍റെ വലിയ്യിനോട് ആരെങ്കിലും ശത്രുത പ്രകടിപ്പിച്ചാല്‍ അവനോടു ഞാന്‍ യുദ്ധം ഖ്യാപിച്ചിരിക്കുന്നു"
ഫറള് ആയ കാര്യങ്ങള്‍ക്ക് പുറമേ സുന്നത്തായ ആരാധനകളെ കൊണ്ട് എന്‍റെ അടിമ എന്നിലേക്ക്‌ അടുത്താല്‍ അവനെ ഞാന്‍ സ്നേഹിക്കും അവനെ ഞാന്‍ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും അവന്‍ കാണുന്ന കണ്ണ് ഞാനാകും അവന്‍ ഉപയോഗിക്കുന്ന കൈ ഞാനാകും അവന്‍ നടക്കുന്ന കാല്‍ ഞാനാകും, അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ നിസ്സംശയം അവനു ഞാനത് നല്‍കും അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ നിസ്സംശയം അവനു ഞാന്‍ സംരക്ഷണം നല്‍കും....."
ആദ്യമേ പറയട്ടെ ഇമാം ബുഖാരി റിപോര്‍ട്ട്‌ ചെയ്ത ഖുദിസിയ്യായ ഹദീസായിത്, 'ഇല്ലത്താനികള്‍' വെള്ളം കുടിക്കും ചാടിക്കടന്നു ഓടേണ്ടിവരും ഒടുക്കത്തെ ഓട്ടം ഇസ്ലാമിന് പുറത്തേക്ക്...
ഈ ഹദീസിനെ വിശദീകരിച്ചു തഫ്സീര് റാസിയില്‍ ഇമാം റാസി(റ) അല്ലാഹുവിലെക്കടുത്തവര്‍ക്ക് അടുത്തുള്ളത് കാണും പോലെ വിദൂര ദ്രശ്യങ്ങള്‍ കാണാനും അറിയാനും പ്രതികരിക്കാനുമൊക്കെയുള്ള കഴിവ് നല്കുമെന്നാണ് അടിമയുടെ കാലും കയ്യും കണ്ണുമൊക്കെ അല്ലാഹുവാകുമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്നു വിശദീകരിച്ചിട്ടുണ്ട്.കൂടാതെ ഹദീസില്‍ തന്നെ വളരെ വ്യക്തമായി ഇത്തരം അടിമ എന്നോട് എന്ത് ചോദിച്ചാലും അവനു ഞാനത് നല്‍കും എന്ന് അള്ളാഹു അസന്നിഗദമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ അനിഷേദ്യ ഹദീസില്‍ നിന്ന് അല്ലാഹുവിന്‍റെ മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അസാധാരണ കഴിവുകള്‍ നല്‍കുമെന്നും എന്ത് ചോദിച്ചാലും നല്‍കും എന്നുമൊക്കെ പ്രഖ്യാപിക്കുന്നത് അല്ലാഹുവാണ്, അതിനാല്‍ ഈ കഴിവില്‍ അവിശ്വസിച്ചാല്‍ അത്തരം അസാധാരണ കഴിവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച അള്ളാഹു മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിമകളെ വന്ജിക്കുന്നവന്‍ ആകും. മുസ്ലിംകളായ ഞങ്ങള്‍ വിശ്വസിക്കുന്ന അള്ളാഹു അത്തരമൊരു വഞ്ചകന്‍ അല്ലേ അല്ല. വഹാബികളുടെ പടച്ചവന്‍ ഇത്തരം വഞ്ചകന്‍ ആയിരിക്കണം. അല്ലങ്കിലും വഹാബി മൌദൂദികളുടെ പടച്ചവന്‍ കയ്യും കാലും ഊരയും മൊക്കെ പാട്സുകളായി ദിനംപ്രതി കിളിര്‍ത്തു കൊണ്ടിരിക്കുന്നവനാ, മുസ്ലിംകള്‍ക്ക് അത്തരമൊരു പടച്ചവനെ അറിയില്ല....
ചുരുക്കം : 'എന്നിലെക്കടുത്തവര്‍ക്ക് എന്തും നല്‍കുമെന്ന് ആല്ലാഹു, നല്‍കില്ലന്നു വഹാബി, മൌദൂദി. നാം ഏത് വിശ്വസിക്കണം ആല്ലാഹു പറയുന്നതോ വഹാബി പറയുന്നതോ???

എന്നാലും മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവൊക്കെ ആല്ലാഹു കൊടുക്കുമോ? എന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള മറുപടി, തെളിവ് പരിശുദ്ധ ഖുര്‍ആനില്‍ നിന്നാണ്. മഹാനായ ഇസാ നബി (അ) തന്‍റെ ജനതയെ വെല്ലു വിളിച്ചു മരിച്ചവരെ ജീവിപ്പിച്ചു കാണിക്കട്ടെ എന്ന് ചോദിക്കുകയും ജീവിപ്പിച്ചു കാണി ച്ച് കൊടുക്കുകയും ചെയ്തു.
'واحي الموتى باذن الله ഞാന്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം മരിച്ചവരെ ജീവിപ്പിക്കും' (സൂറത്ത് ആലു ഇമ്രാന്‍ 49)

അപ്പൊ അല്ലാഹുവിന്റെ മഹാത്മാക്കള്‍ക്ക് മരിച്ചവരെ വരെ ജീവിപ്പിക്കാനുള്ള കഴിവ് അവന്‍ കൊടുക്കും പരിശുദ്ധ ഖുര്‍ആന്‍...
ഒരാള്‍ മരിച്ചവരെ ജീവിപ്പിച്ചാല്‍ അതോടെ കഥ കഴിയുന്നതാണോ ഈ ഇസ്ലാം!!?
ദജ്ജാലിന് മരിച്ചവരെ ജീവിപ്പിക്കാന്‍ ഉള്ള കഴിവ് അള്ളാഹു നല്‍കിയത് ഇമാം ബുഖാരി മുസ്ലിമിന്‍റെ ഹദീസില്‍ അടക്കം കാണാം അതോടെ ഈ മുജാഹിദ് ജമാഅത് മതത്തിന്‍റെ കഥ എന്താകും??? തീര്‍ന്നത് തന്നെ...........
'കൊഴിടെ മുള്ളോട് കൂവെന്നു ചൊന്നാരെ കൂശാതെ കൂകിപ്പറപ്പിച്ചു വിട്ടോവര്‍' എന്ന മുഹ്യദ്ധീന്‍ മാലയിലെ വരികള്‍ കാണുമ്പോ ഇനി ആര്‍ക്കും ദഹനക്കേട് വരരുത്.....

അടുത്തത്‌ അല്ലാഹുവിന്‍റെ മഹാത്മാക്കള്‍ക്ക്, ഓലിയാക്കള്‍ക്ക് അദ്രിശ്യങ്ങളിലും വിദൂരതുമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അള്ളാഹു കഴിവ് നല്‍കും അതിനുള്ള പ്രമാണവും പരിശുദ്ധ ഖുര്‍ആന്‍ തന്നെ:-
ആസഫ് ബിന്‍ ബര്ഖയാ എന്ന വലിയ്യ് മറ്റൊരു രാജ്യത്തുള്ള ബില്കീസ് രാക്ഞ്ഞിയുടെ സിംഹാസനം ഞൊടിയിട കൊണ്ട് സുലയ്മാന്‍ നബി(അ) മുന്നില്‍ എത്തിച്ചു കൊടുത്ത സംഭവം ഖുര്‍ആന്‍ തന്നെ (സൂരത് അല്‍ നംല്‍ 40) :-
قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَـٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ ﴿40

വേദത്തില്‍ നിന്നുള്ള വിജ്ഞാനം
കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌. (സൂരത് അല്‍ നംല്‍ 40)

No comments:

Post a Comment